Home Blog Page 295

ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണവും ചികിത്സാ സഹായ വിതരണവും

ശാസ്താംകോട്ട:ലോക വനിതാദിനത്തിൻ്റെ ഭാഗമായി ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണവും വനിതാ സ്വാശ്രയ സംഘം വാർഷിക ആഘോഷവും ചികിത്സാസഹായ വിതരണവും നടന്നു.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അമൃതപ്രിയ ബി.എസ് ഉദ്ഘാടനം ചെയ്തു.വനിതാ വിങ്ങ് ജില്ലാ കോർഡിനേറ്റർ സുജിത സജീവ് അധ്യക്ഷത വഹിച്ചു.

ശാസ്താംകോട്ട പഞ്ചായത്ത്‌ ടൗൺ വാർഡ് അംഗം ദിലീപ് കുമാർ മുഖ്യാതിഥിയായിരുന്നു.അനിൽ എവൺ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജിജോ പരവൂർ,മുരളി അനുപമ എന്നിവർ ചികിത്സാ സഹായം വിതരണം ചെയ്തു.സുരേന്ദ്രൻ വള്ളിക്കാവ്,സജീഷ് സോമൻ,രാജശേഖരൻ നായർ,ഉദയൻ കാർത്തിക,കെ.അശോകൻ,ശ്രീകുമാർ ശ്രീ,മധു ഇമേജ്,അനി വയനകം,മധു കുന്നത്തൂർ എന്നിവർ പ്രസംഗിച്ചു.ജില്ലാ വനിതാ സബ് കോർഡിനേറ്റർ ശാലിനി കേഫ സ്വാഗതവും പ്രിയ ലക്ഷ്മി നന്ദിയും പറഞ്ഞു.

ആംബുലന്‍സ് നല്‍കിയില്ല; നവജാത ശിശുവിന്റെ മൃതദേഹം കാര്‍ഡ്‌ബോര്‍ഡ് ബോക്‌സിലാക്കി ചുമന്ന് പിതാവ്‌

റാഞ്ചി: ജാർഖണ്ഡിലെ സർക്കാർ ആശുപത്രി അധികൃതരുടെ ക്രൂരതയിൽ പിതാവിന് നവജാത ശിശുവിന്റെ മൃതദേഹം കാർഡ്ബോർഡ് പെട്ടിയിലാക്കി കൊണ്ടുപോകേണ്ടി വന്നു. പശ്ചിമ സിങ്ഭൂം ജില്ലയിലെ ചക്രധർപൂർ സബ് ഡിവിഷണൽ ആശുപത്രിയിലാണ് സംഭവം. ബംഗ്രാസായ് ഗ്രാമവാസിയായ രാമകൃഷ്ണ ഹെംബ്രോയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

പ്രസവത്തിനായി മാർച്ച് അഞ്ചിനാണ് ഹെംബ്രോ ഭാര്യ റീത്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പ്രസവം നടന്നുവെങ്കിലും കുഞ്ഞ് ജനിച്ച ഉടൻ മരിച്ചു. മൃതദേഹം വീട്ടിലെത്തിക്കാൻ ആംബുലൻസ് സൗകര്യം നൽകണമെന്ന് ഹെംബ്രോ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ഇത് നിരസിച്ചതായി പരാതിയുണ്ട്.

മൃതദേഹം എത്രയും വേഗം മാറ്റാൻ വാർഡ് ബോയ്മാർ സമ്മർദ്ദം ചെലുത്തിയതോടെ, ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ട കാർഡ്ബോർഡ് പെട്ടിയിൽ കുഞ്ഞിനെ കിടത്തി ഹെംബ്രോ മടങ്ങുകയായിരുന്നു. കാർഡ്ബോർഡ് പെട്ടി കൈകളിൽ ഏന്തി തളർന്നു നടന്നുപോകുന്ന പിതാവിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

എന്നാൽ കുടുംബം ആംബുലൻസിനായി ആവശ്യപ്പെട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ജാർഖണ്ഡ് സർക്കാർ ഉത്തരവിട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അജോയ് സിങ് അറിയിച്ചു.

സമാനമായ രീതിയിൽ കഴിഞ്ഞ ഡിസംബറിലും ജാർഖണ്ഡിൽ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി കൊണ്ടുപോകേണ്ടി വന്ന സാഹചര്യം റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനത്തെ ആരോഗ്യരംഗത്തെ ശോചനീയാവസ്ഥക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കൊച്ചിയിലെത്തും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കൊച്ചിയിലെത്തും. വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും മോദി പങ്കെടുക്കും. ബുധനാഴ്ച രാവിലെ 11.30 ന് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയില്‍ എത്തും.
എറണാകുളം മറൈന്‍ ഡ്രൈവില്‍ ധീരവസഭ സംഘടിപ്പിക്കുന്ന പരിപാടിയാണ് പ്രധാന മന്ത്രിയുടെ ആദ്യ പരിപാടി. പിന്നീട് കലൂര്‍ സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ സംഘടിപ്പിക്കും. കലൂര്‍ സ്റ്റേഡിയത്തില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ പ്രഖ്യാപനവും നടക്കും. ഇതിന് ശേഷമായിരിക്കും എന്‍ഡിഎ കണ്‍വെന്‍ഷന്‍.
കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പാലക്കാട് പൊള്ളാച്ചി മെമു ട്രെയിന്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ചങ്ങനാശേരി, കുറ്റിപ്പുറം, ഷൊര്‍ണൂര്‍ അമൃത് ഭാരത് സ്റ്റേഷനുകളുടെ ഉദ്ഘാടനം, വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ഷൊര്‍ണൂര്‍ – നിലമ്പൂര്‍ പാതയുടെ സമര്‍പ്പണം. ബിപിസിഎല്‍, ദേശീയപാത അതോറിറ്റി എന്നിവയുടെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം എന്നിവയും പ്രധാനമന്ത്രി നിര്‍വഹിക്കും.

ഒറ്റയടിക്ക് 50 സീറ്റുകൾ, വമ്പൻ പ്രഖ്യാപനത്തിന് ബിജെപി തയാറെടുക്കുന്നു

ന്യൂ ഡെൽഹി : ബിജെപിയുടെ നിർണായക തെരഞ്ഞെടുപ്പ് സമിതി യോ​ഗം ഇന്ന് വൈകിട്ട് ചേരും. 50 സീറ്റുകളിൽ വരെ ഇന്ന് തന്നെ തീരുമാനം വരുമെന്നാണ് വിവരങ്ങൾ. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മാത്രമാകും സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. ബിജെപി ആസ്ഥാനത്ത് ആദ്യം പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്ന പാർലമെന്‍ററി ബോർഡ് യോ​ഗം ചേരും.

ഇതിന് ശേഷം തെരഞ്ഞെടുപ്പ് സമിതിയും സംസ്ഥാനത്തെ നേതാക്കൾ അടക്കം പങ്കെടുക്കുന്ന യോ​ഗവും ചേരും. കാര്യമായ സർപ്രൈസുകളില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. സംസ്ഥാന നേതൃത്വത്തിന്‍റെ പട്ടികയ്ക്ക് കാര്യമായ മാറ്റങ്ങളില്ലാതെ തന്നെ അം​ഗീകാരം നൽകും. കേരളത്തിൽ നിന്നുള്ള പ്രധാന നേതാക്കൾ എല്ലാം ദില്ലിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഘടകകക്ഷി നേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളിയും സാബു ജേക്കബും അടക്കം മത്സരിക്കണമെന്ന ആവശ്യമാണ് ബിജെപി ഉയർത്തുന്നത്.

അതേസമയം, തിരുവനന്തപുരത്തും പാലക്കാടും അടക്കം ബിജെപി ചുവരെഴുത്തുകൾ തുടങ്ങിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ പാലക്കാട് ശോഭ സുരേന്ദ്രൻ പ്രചാരണത്തിന് തുടക്കമിട്ടു. മണ്ഡലത്തിൽ ചുവരെഴുത്ത് ഉദ്ഘാടനം ചെയ്തും പാർട്ടി നേതാക്കളെ കണ്ടും ശോഭ സജീവമായി. അതേസമയം ശോഭയുടെ പരിപാടിയിൽ നിന്ന് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ തുടക്കത്തിൽ വിട്ടു നിന്നത് കല്ലുകടിയായി. പിന്നീട് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാർ പ്രശാന്തിനെ വിളിച്ചു വരുത്തുകയായിരുന്നു.

പാലക്കാട് ബിജെപിയുടെ ശക്തി കേന്ദ്രമായ മൂത്താൻ തറയിലെ കർണ്ണകിയമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ശോഭ സുരേന്ദ്രൻ തുടങ്ങിയത്.

ക്ഷേത്രത്തിന് തൊട്ടടുത്താണ് താമസമെങ്കിലും ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവന്‍റെ അസാനിധ്യം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചുവരെഴുത്ത് ഉദ്ഘാടനത്തിനും പ്രശാന്ത് എത്തില്ലെന്ന അഭ്യൂഹം പരന്നു.

ചുവരെഴുത്തിനായി ശോഭയും മുതിർന്ന നേതാക്കളും എത്തിയിട്ടും പ്രശാന്ത് വന്നില്ല. പിണങ്ങി നിന്ന പ്രശാന്തിനെ പിന്നീട് നേതാക്കൾ ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് ശോഭ മാധ്യമങ്ങളെ കാണുമ്പോഴും പ്രശാന്ത് മാറി നിന്നു. എന്നാൽ പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്നും തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ജില്ലാ അധ്യക്ഷൻ മകനെ പോലെയാണ്. പ്രശാന്താണ് സ്ഥാനാർത്ഥിയെങ്കിൽ പ്രശാന്തിനെ രണ്ട് ഷാൾ ഇട്ട് സ്വീകരിക്കുമെന്നും ഞങ്ങൾക്കിടയിൽ ഒരു ഭിന്നതയുമില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

 മന്ത്രി ഗണേഷ്കുമാറിനെതിരെ ഗുരുതര ആരോപണവുമായി കെഎസ് യു നേതാവ്

പത്തനാപുരം.  മന്ത്രി ഗണേഷ്കുമാറിനെതിരെ ഗുരുതര ആരോപണവുമായി കെഎസ് യു നേതാവ്. കുടുംബ വീട്ടില്‍ വെച്ച് ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടെന്നും ഭാര്യയെ ഡ്രൈവര്‍ മര്‍ദിച്ചെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദുകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിട്ടു.

ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ഇതിന്റെ ഫോട്ടോ എടുത്ത ഭാര്യയെ ഗണേഷിന്റെ സന്തത സഹചാരികള്‍ തടഞ്ഞുവെച്ച് മൊബൈല്‍ ഫോണ്‍ കൈക്കലാക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിന്‍വാങ്ങുകയായിരുന്നുവെന്നും ആരോപണമുണ്ട്. സംഭവ സമയത്ത് ഗണേഷിന്റെ ഭാര്യ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയെ വിളിച്ചുവെന്നും പൊലീസിന്റെ സഹായം തേടാന്‍ പറഞ്ഞത് അവരാണെന്നുമാണ് വിവരം. ശ്രീലേഖയുടെ ഭര്‍ത്താവിന്റെ സഹോദരിയാണ് ഗണേഷ് കുമാറിന്റെ ഭാര്യ.

കെ ബി ഗണേഷ് കുമാര്‍ സ്വേച്ഛാധിപതിയും അഴിമതിക്കാരനും ആണെന്ന് ആരോപിച്ച് എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കണം എന്ന ആവശ്യമുന്നയിച്ച് പത്തനാപുരത്തെ നിരവധി നായര്‍ സമുദായാംഗങ്ങള്‍ രംഗത്തു വന്നിരുന്നു. പദ്മ കഫെ നിര്‍മാണത്തില്‍ ഗണേഷ് അഴിമതി നടത്തി എന്ന ആരോപണവും ഉയരുന്നുണ്ട്.

പ്രണയം ഒരു കുറ്റമല്ല,വിവാദങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: ഉയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ ബി ഗണേഷ് കുമാർ. തിരഞ്ഞെടുപ്പ് അടുത്തത് കൊണ്ട് നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണ്. ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസ്. ജനങ്ങൾ ഇത് പുശ്ചിച്ച് തള്ളും

ഇതൊന്നും കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല. മുൻപും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു വന്നു.പ്രണയം ഒരു കുറ്റമല്ല. പ്രണയം എല്ലാവർക്കുമുണ്ട്. ആരോപണം ശരിയാണെങ്കിലും, അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണ്.ഞാനൊരു മികച്ച പൊതു പ്രവർത്തകനാണ്.അഴിമതി ചെയ്തിട്ടില്ല

പത്തനാപുരത്തുകാർ ഇത് വിശ്വസിക്കില്ല. എൻ്റെ എക്സ് റേ അവർക്ക് അറിയാം.വീട്ടിലെ കാര്യം പറയണ്ടാ എന്ന് കരുതിയതാണ്. പക്ഷേ എനിക്ക് ഒന്നും മറയ്ക്കാനില്ല. വീട്ടിനുള്ളിൽ തന്നെ ശത്രുക്കള്‍ ഉണ്ട്. ആരെയും അവിശ്വസിക്കാറില്ല അതാണ് പ്രശ്നം
എൻഎസ്എസ് ജനറൽ സെക്രട്ടറി പിതൃതുല്യൻ. അച്ഛൻ മരിക്കുന്നതിനു മുൻപ് പറഞ്ഞത് സുകുമാരൻ നായർക്കൊപ്പം നിഴലായി നൽകണമെന്നാണ്

അദ്ദേഹം രാജിവയ്ക്കാൻ ആവശ്യപ്പെട്ടാൽ ആ നിമിഷം രാജിവയ്ക്കും.പത്തനാപുരം എൻഎസ്എസ് താലൂക്കിനെ നിയന്ത്രിക്കുന്നത് ജനറൽ സെക്രട്ടറി തന്നെയാണ്, താൻ കസേരയിൽ ഇരിക്കുന്നു എന്ന് മാത്രം

മാധവിക്കുട്ടിയും ജവഹർലാൽ നെഹ്റുവും പുനത്തിൽ കുഞ്ഞബ്ദുള്ളയും പ്രണയിച്ചിട്ടുണ്ട് പിന്നെ തനിക്ക് പ്രണയിച്ചു കൂടെ.ആർ ശ്രീലേഖക്കെതിരെയും ഗണേഷ്‌കുമാർ പ്രതികരിച്ചു. തന്റെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ല

ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ തന്റെ ഭൂരിപക്ഷം കൂട്ടും. വട്ട് മൂത്താൽ ആരും പരാതിപ്പെടും, എനിക്കും വേണമെങ്കിൽ . രാതിപ്പെടാം. ഇക്കാര്യത്തിൽ ഇടപെടാൻ ആർ ശ്രീലേഖ ആര്. മേയർ സ്ഥാനം കിട്ടാത്തതിന്റെ കൊതിക്കെറുവാണ് അവർ തീർക്കുന്നത്

അംഗനവാടിയിൽ മൂർഖൻ പാമ്പ്

മലപ്പുറം. നിലമ്പൂരിലാണ് സംഭവം.നിലമ്പൂർ റെയിൽവേസ്റ്റേഷന് സമീപത്തെ തോട്ടപൊയിൽ അംഗനവാടിയിലെ അടുക്കളക്ക് സമീപത്ത് നിന്നാണ് പിടികൂടിയത്. എമർജൻസി റെസ്ക്യൂഫോഴ്സ് ടീം പിടികൂടി.

കുട്ടികൾക്ക് ഭക്ഷണം പാചകംചെയ്യുന്നതിന് വേണ്ടി ടീച്ചർ പാത്രം എടുക്കുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്. പാമ്പിനെ വനപാലകർക്ക് കൈമാറി.

ട്രെയിനിൽ യാത്രക്കാരൻ്റെ മാല പിടിച്ചു പറിക്കാൻ ശ്രമം

rep image

കൊല്ലം.ട്രെയിനിൽ യാത്രക്കാരൻ്റെ മാല പിടിച്ചു പറിക്കാൻ ശ്രമം. ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്പ്രസിൽ ഇന്ന് പുലർച്ചെയാണ് മോഷണ ശ്രമം. കൊല്ലത്തിനും കായംകുളത്തിന്നു ഇടയ്ക്കാണ് സംഭവം. സഹയാത്രികനാണ് റെയിൽവെ പൊലീസിനെ വിവരം അറിയിച്ചത്

മാല പിടിച്ചു പറിക്കാൻ ശ്രമിച്ചയാൾ കായംകുളം സ്റ്റേഷനിൽ ഇറങ്ങി. കായംകുളം പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,18,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 180 രൂപ കുറഞ്ഞ് 14820 രൂപയിലെത്തിയിട്ടുണ്ട് . കഴിഞ്ഞ ദിവസത്തെ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ പവന് 1,440 രൂപ കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 97,400 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 12,175 രൂപയും 150 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. വെള്ളിവിലയിലും വ്യത്യസമുണ്ട്. ഒരു ഗ്രാം വെളളിക്ക് 289.90 രൂപയും 10 ഗ്രാമിന് 2,899 രൂപയുമായിരുന്ന വെളളിവില ഇന്ന് ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമായി കുറഞ്ഞിട്ടുണ്ട്. ഡോളര്‍നിരക്ക് താഴുന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം.

സഞ്ജു സാംസണ് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം നല്‍കും

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ മികച്ച താരവും മലയാളികളുടെ അഭിമാനവുമായ സഞ്ജു സാംസണിന് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സഞ്ജുവിന് അഭിനന്ദനവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നേരത്തെ രംഗത്തെത്തിയിരുന്നു.

ന്യൂസിലന്‍ഡിനെതിരെയുള്ള ആവേശകരമായ ഫൈനലില്‍ നേടിയ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകകപ്പ് വിജയത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരണ്. ഫൈനലിലെ നിര്‍ണായക പ്രകടനത്തിലൂടെയും ടൂര്‍ണമെന്റിലുടനീളം പുലര്‍ത്തിയ സ്ഥിരതയാര്‍ന്ന ബാറ്റിങ്ങിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാന്‍ സഞ്ജുവിന് സാധിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേര്‍ന്നാല്‍ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നു. ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്കും, വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സഞ്ജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.