ഷാര്‍ജ.ദുബായ് എയർപോർട്ടിലെ തീപിടുത്തം. എമിറേറ്റ്സ് വിമാനം കൊച്ചിയിലേക്ക് തിരിച്ചയച്ചു. തീരുമാനം ദുബായ് വിമാനത്താവളം അടച്ചതോടെ. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് വിമാനം പുറപ്പെട്ടത് പുലർച്ചെ നാലിന്. വിമാനം തിരിച്ചിറക്കും, യാത്രക്കാരെ മടക്കിയയ്ക്കും. കൂടുതൽ വിമാനങ്ങൾ റദ്ദാക്കും
ശാസ്താംകോട്ട. കാരാളിമുക്ക്-റെയിൽവേ സ്റ്റേഷൻ-കുറ്റിയിൽ മുക്ക് റോഡ്:ശാസ്ത്രീയ പഠനം നടത്തി വേണം നിർമാണമെന്ന് ദ് കോസ്
രണ്ട് വർഷം മുമ്പ് മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ അംഗീകാരം നൽകിയ കാരാളിമുക്ക് – റെയിൽവേ സ്റ്റേഷൻ -കുറ്റിയിൽ മുക്ക് റോഡ് നിർമാണം ശാസ്ത്രീയമായി പുന:സംവിധാനം ചെയ്യണമെന്ന് കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസ് ആവശ്യപ്പെട്ടു.
നവകേരള സദസ്സിൽ, ഓരോ അസംബ്ലി മണ്ഡലത്തിലും പുതിയ പദ്ധതികൾക്കായി നീക്കിവച്ചത് 7 കോടി രൂപ വീതമാണ്. അഞ്ചു കോടിയുടെ ശാസ്താംകോട്ട തടാക സംരക്ഷണവും രണ്ടു കോടി ചെലവിട്ടുള്ള കാരാളിമുക്ക് – റെയിൽവേ സ്റ്റേഷൻ -കുറ്റിയിൽ മുക്ക് റോഡ് പുന രുദ്ധാരണവുമാണ് കുന്നത്തൂരിലെ പദ്ധതികൾ.
ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച്, 1.68 കോടി ചെലവിൽ പൊതുമരാമത്ത് വകുപ്പ് അഞ്ചു പ്രാവശ്യം ടെൻഡർ ക്ഷണിച്ചെങ്കിലും കരാറുകാരാരും പ്രവൃത്തി ഏറ്റെടുക്കാൻ മുന്നോട്ട് വന്നിട്ടില്ല. തുടർന്ന്, രണ്ടാഴ്ച മുമ്പ് ആറാം തവണയും റീ ടെൻഡർ ചെയ്ത് കാത്തിരിക്കുകയാണ് അധികൃതർ. അപകടസാധ്യതകൾ ഒഴിവാക്കി, ഉന്നത നിലവാരത്തിൽ 3 കി. മീറ്റർ വരുന്ന റോഡ് നിർമാണ ത്തിന് വകയിരുത്തിയ തുക അപര്യാപ്തമാണ്. അതനുസരിച്ചു നവകേരളസദസ്സിലെ പദ്ധതികളുടെ വിഹിതം പുനർനിർണയിക്കണ മെന്ന ആവശ്യമുയരുന്നുണ്ട്.
കാരാളിമുക്ക് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപത്തു നിന്നും റെയിൽവേ സ്റ്റേഷൻ വഴി കുറ്റിയിൽ മുക്ക് വരെ ബി.എം.ബി. സി സാങ്കേതിക നിലവാരത്തിലുള്ള റോഡ് നിർമാണത്തിനാണ് ടെൻഡർ വിളിച്ചത്. പി.ഡബ്ലിയൂ. ഡി കരുനാഗപ്പള്ളി സബ് ഡിവിഷൻ പരിധിയിൽ വരുന്ന പ്രവൃത്തി യാണിത്. വർഷങ്ങളായി തകർന്നു കിടക്കുന്ന ഈ റോഡിലൂടെയുള്ള വാഹനയാത്ര വളരെ ദുഷ്കരമാണ്.
ഇരു ദിശകളിലുമായി നിലവിൽ 55 ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള സ്റ്റേഷനെന്ന നിലയയിൽ ശാസ്താംകോട്ട വികസിച്ചതോടെ രാപകൽ ഭേദമില്ലാതെ നൂറ് കണക്കിന് യാത്രക്കാരാണ് ഈ റോഡ് വഴി കടന്നു പോകുന്നത്. റെയിൽവേ സ്റ്റേഷന്റെ വാർഷിക ടിക്കറ്റ് വരുമാനം 3. 25 കോടി കടന്നത് തന്നെ ഈ റോഡിന്റെ പ്രാധാന്യം വെളിവാക്കുന്നു. മാത്രമല്ല,എൻ. എച്ച് 66 നെയും എൻ.എച്ച്183 നെയും കൂട്ടിയിണക്കുന്ന ,ദേശീയപാതയുടെ അനുബന്ധമായി ശങ്കരമംഗലം – ഭരണിക്കാവ് റോഡിനെ ദേശീയ പാത അതോറിറ്റി പ്രഖ്യാപിച്ചതാണ്. ആ വിധം തിരക്കുള്ള റോഡിൽ,കാരാളിമുക്ക് റെയിൽവേ ഓവർബ്രിഡ്ജിനോട് ചേർന്ന് തന്നെയുള്ള റെയിൽവേസ്റ്റേഷനിലേക്കുള്ള റോഡിന്റെ തുടക്കം ആശങ്ക യുണർത്തുന്നതാണ്. കുത്തനെയുള്ള ഇറക്കവും റെയിൽവേ ട്രാക്കും കല്ലട പദ്ധതിയുടെ ഇടുങ്ങിയ അക്വിഡിക്റ്റ് പില്ലറുകളും ഇവിടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. വൻ തിരക്കുള്ള റോഡിലേക്ക് കൊടുംകയറ്റം കയറി, കാഴ്ച മറഞ്ഞുള്ള മടക്കയാത്രയും ഏറെ അപകടകരമാണ്.
ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത്, നാറ്റ്പാക് പോലുള്ള ഏജൻസികളുടെ സഹായത്തോടെ ശാസ്ത്രീയ പഠനം നടത്തി, ഓവർബ്രിഡ്ജിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചു റോഡിന്റെ തുടക്കം നിശ്ചയിക്കണമെന്ന്, ദ് കോസ് പ്രസിഡന്റ് മംഗലത്ത് ഗോപാല കൃഷ്ണൻ, സെക്രട്ടറി ആർ. അശോകൻ എന്നിവർ ആവശ്യപ്പെട്ടു. റോഡ് തുടങ്ങുന്നതിന്റെ 50 മീറ്റർ വടക്ക് പെട്രോൾ പമ്പിനോട് ചേർന്നുള്ള നിലവിലെ ഇടറോഡ് വഴി പാതയൊരുക്കി അപകടസാധ്യത പൂർണമായും ഒഴിവാക്കണമെന്ന നിർദേശം അവർ മുന്നോട്ട് വച്ചു.
കിടങ്ങിൽ മഹേന്ദ്രൻ,ഡി. ശിവപ്രസാദ്, വി. എസ്. പ്രസന്ന കുമാർ, പി. വിനോദ്, കെ. റ്റി. ശാന്തകുമാർ,എൻ. അംബുജാക്ഷ പണിക്കർ, എ.കെ. സഹജൻ, കാവടിക്കണ്ടം സോമരാജൻ എന്നിവർ സംസാരിച്ചു.
കുന്നത്തൂർ: മരുത്തടിയിൽ ക്ഷേത്രോത്സവത്തിനിടെ ഒരു സംഘം അക്രമികൾ തടിക്കഷണം കൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കുന്നത്തൂർ ഐവർകാല കിഴക്ക് സ്വദേശി ഹരികൃഷ്ണൻ്റെ കുടുംബത്തിന് ആശ്വാസം പകർന്ന് മുൻ കേന്ദ്ര മന്ത്രി കൊടിക്കുന്നിൽ സുരേഷ് എം.പി വീട് സന്ദർശിച്ചു.പാർക്കിസൺസ് രോഗ ബാധിതനായ പിതാവ് ജയസേനനെയും ഭിന്നശേഷിക്കാരിയായ മാതാവ് രജനിയെയും ആശ്വസിപ്പിച്ചു.
നിർദ്ധന കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിനും സർക്കാരിൽ നിന്നും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും ഒപ്പമുണ്ടാകുമെന്ന ഉറപ്പും അദ്ദേഹം നൽകി.ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ,കെ.സുകുമാരൻ നായർ,കാരയ്ക്കാട്ട് അനിൽ,അനിൽകുമാർ.പി,ശശിധരൻ ഏഴാംമൈൽ,വിനോദ് ഐവർകാല,ഹരികുമാർ കുന്നത്തൂർ,ബിജുലാൽ,ഷെഫീഖ് മൈനാഗപ്പള്ളി,ഉമേഷ് കുന്നത്തൂർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
രമ്യയെ ചിറയിന്‍കീഴില്‍ മത്സരിപ്പിക്കാനുളള നീക്കത്തിനെതിരെ നേരത്തെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. കോഴിക്കോട് ജില്ലക്കാരിയായ രമ്യയെ ചിറയിന്‍കീഴ് കെട്ടിയിറക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കള്‍ എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പട്ടികയില്‍ ഇടംപിടിച്ചിരുന്ന അജിത് കുമാര്‍, ജി ലീന, അനൂപ്, മനോജ് മോഹന്‍ എന്നിവരാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്.
അടൂര്‍ പ്രകാശ് എംപി തിരുവനന്തപുരത്തെ പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെടുത്തുകയാണെന്നും രമ്യ ഭയന്നോടിയാണ് തിരുവനന്തപുരത്തേക്ക് എത്തുന്നതെന്നും ഇവര്‍ പരാതിയില്‍ ആരോപിച്ചിരുന്നു. ഗ്രൗണ്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാതെ പാട്ടുംപാടി കറങ്ങി നടന്ന് തോറ്റയാളാണ് രമ്യാ ഹരിദാസെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്.
ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ 14 മണ്ഡലം കമ്മിറ്റികളിൽ 11 മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മാരും മൂന്ന് ഡിസിസി ജനറൽ സെക്രട്ടറിമാരും രമ്യ ഹരിദാസിനെ ചിറയിൻകീഴ്കാർക്ക് വേണ്ട എന്ന് പറഞ്ഞുകൊണ്ട് അവരുടെ പ്രതിഷേധം രേഖപ്പെടുത്തി. കെട്ടിയിറക്ക് സ്ഥാനാർഥി വേണ്ട പകരം തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥി വേണം.
ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ പട്ടികജാതി സംവരണ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ കെപിഎം എസ്സുകാരും തണ്ടാ സമുദായക്കാരും പരവർ സമുദായക്കാരും അടങ്ങുന്ന ദളിത് വിഭാഗക്കാർ ഒട്ടനവധി ജീവിക്കുന്ന മണ്ഡലമാണത് ഏകദേശം 65,000 ത്തോളം വോട്ട് ഈ മൂന്ന് വിഭാഗത്തിനും കൂടി നിയോജക മണ്ഡലത്തിൽ ഉണ്ട് എന്നാൽ ഇതിൽ ഒന്നിനും പെടാത്ത രമ്യ ഹരിദാസിനെ കെട്ടിയിറക്കുമ്പോൾ അവിടെ ഇടതുപക്ഷത്തിന് ഈസി വാക്കായി ജയിച്ചു കയറുവാൻ സാധിക്കും മൂന്ന് ടേംകൊണ്ട് സിപിഐയുടെ മണ്ഡലമാണ് ആ മണ്ഡലം വീണ്ടും അവിടെ എൽഡിഎഫിനു തന്നെ രമ്യയുടെ വരവിലൂടെ വിജയ സാധ്യത ഉറപ്പിക്കുവാൻ സാധിക്കും. 11 മണ്ഡലം പ്രസിഡണ്ടുമാരും രമ്യക്കെതിരെ പ്രതിഷേധവും രേഖപ്പെടുത്തി കഴിഞ്ഞു മണ്ഡലത്തിൽ ഉടനീളം രമ്യ ഹരിദാസിനെതിരെ പോസ്റ്ററുകൾ പതിച്ചു കഴിഞ്ഞു.
പുലര്‍ച്ചെ 2:30 നും 3 നും ഇടയിലാണ് തീപിടുത്തമുണ്ടായത്. ഈ സമയം 15 ഓളം രോഗികള്‍ ട്രോമ കെയര്‍ ഐസിയുവിലുണ്ടായിരുന്നു. ഭൂരിഭാഗം പേരും വെന്റിലേറ്ററിലും, ഓക്‌സിജന്‍ സഹായത്തിലും കഴിഞ്ഞിരുന്നതിനാല്‍ തീപിടുത്തം ഉണ്ടായ ഉടന്‍ തന്നെ മാറ്റുന്നത് ദുഷ്‌കരമായി.
രോഗികളെ മാറ്റുന്നതിനിടെയാണ് പലര്‍ക്കും പൊള്ളലേറ്റത്. തീപിടിത്തത്തെത്തുടര്‍ന്നുള്ള പുക ശ്വസിച്ചതും മരണകാരണമായിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ ഉടന്‍ തന്നെ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിയും ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗും ആശുപത്രിയിലെത്തി.
സംഭവത്തില്‍ ഒഡീഷ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി അറിയിച്ചു.
തിരുവനന്തപുരം.ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ മത്സരങ്ങൾ കാത്തിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. പല മണ്ഡലങ്ങളിലും ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങുക. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച എൽഡിഎഫ് സ്ഥാനാർത്ഥികൾ നാളെ മുതൽ പ്രചരണത്തിനിറങ്ങും.
കോവളം മണ്ഡലം ഒഴികെ കഴിഞ്ഞതവണ പൂർണമായും എൽഡിഎഫിന് ഒപ്പം നിന്ന ജില്ലയാണ് തിരുവനന്തപുരം. ഇത്തവണ ജില്ലയിൽ കാത്തിരിക്കുന്നത് തീപാറും പോരാട്ടം. എൽഡിഎഫിൽ നിന്ന് 11 ഉം യുഡിഎഫിലെ ഒന്നും സിറ്റിംഗ് എംഎൽഎ മാർ ഇത്തവണയും കളത്തിലിറങ്ങും. സിറ്റിംഗ് എം.എൽ.എയായ ആൻ്റണി രാജുവിന്റെ കാര്യം കോടതി തീരുമാനിക്കും. ടേം വ്യവസ്ഥയിൽ ചിറയിൻകീഴ് മണ്ഡലത്തിൽ നിന്ന് വി ശശിക്ക് പകരം മനോജ് ബി ഇടമന ജനവിധി തേടും. എൽഡിഎഫ് 12 ഇടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോവളത്തും, തിരുവനന്തപുരം സെൻട്രലിലും മാത്രമാണ് പ്രഖ്യാപനം ബാക്കി. കോവളത്ത് ഐ എസ് ജെ ഡിയും തിരുവനന്തപുരം സെൻട്രലിൽ ജനാധിപത്യ കേരള കോൺഗ്രസുമാണ് മത്സരിക്കുന്നത്.
ജില്ലയിൽ യുഡിഎഫിൽ വലിയ പ്രതിസന്ധിയാണുള്ളത്. നാലിടത്ത് മാത്രമാണ് സ്ഥാനാർത്ഥികളെ ഉറപ്പിക്കാനായത്. വട്ടിയൂർക്കാവിൽ കെ മുരളീധരനും, കോവളത്ത് എം. വിൻസെൻ്റും, അരുവിക്കരയിൽ കെ.എസ് ശബരിനാഥനും , തിരുവനന്തപുരത്ത് സിപി ജോണും സീറ്റ് ഉറപ്പിച്ചു. ബാക്കി പത്തിടങ്ങളിലും സീറ്റിനായി മുതിർന്ന നേതാക്കളുടെ പിടിവലിയാണ്. പലയിടങ്ങളിലും വിമതഭീഷണിയും നേരിടുന്നു. ബിജെപി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജില്ലയാണ് തിരുവനന്തപുരം. നേമത്ത് രാജീവ് ചന്ദ്രശേഖരനും, കഴക്കൂട്ടത്ത് വി മുരളീധരനും, വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയും, കാട്ടാക്കടയിൽ പി കെ കൃഷ്ണദാസും ജനവിധി തേടും. നാലു മണ്ഡലങ്ങളും ക്ലാസ് മണ്ഡലമായാണ് ബിജെപി പരിഗണിക്കുന്നത്. ഇവിടങ്ങളിൽ ശക്തമായ ത്രികോണ പോരാട്ടം നടക്കും. കാമരാജ് കോൺഗ്രസുമായുള്ള തർക്കമാണ് തിരുവനന്തപുരത്തെ എൻഡിഎയിലെ പ്രതിസന്ധി. മുഴുവൻ മണ്ഡലങ്ങളിലും സ്ഥാനാർഥിയെ ഉറപ്പിക്കാനും കഴിഞ്ഞിട്ടില്ല.
കണ്ണൂർ. എഡിഎം നവീൻ ബാബുവിന്റെ മരണത്തിന്റെ തുടരന്വേഷണ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിൽ തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറയുക. തുടരന്വേഷണത്തെ എതിർത്താണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
കേസിൽ പ്രതിയും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി പി ദിവ്യക്ക് അനുകൂലമായാണ് പൊലീസ് കുറ്റപത്രം നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ എസിപി ടി കെ രത്നകുമാർ വിരമിച്ച ശേഷം സിപിഎം സ്ഥാനാർഥിയായി മത്സരിച്ചത് പൊലീസും പ്രതിയും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തെ സൂചിപ്പിക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തിരുവനന്തപുരം.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും വേഗത്തിൽ പൂർത്തിയാക്കാൻ തയ്യാറെടുത്ത ബിജെപി.. ആദ്യഘട്ട പട്ടിക ഇന്ന് പുറത്തിറക്കും..
50 സ്ഥാനാർഥികളുടെ പട്ടിക ആകും ഇന്ന് പുറത്തിറക്കുക.. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനത്ത് എത്തിയ 11 മണ്ഡലങ്ങൾ രണ്ടാം സ്ഥാനത്ത് എത്തിയ 7 മണ്ഡലങ്ങൾ നേരിയ വോട്ടിന് മൂന്നാം സ്ഥാനത്ത് പോയ 9 മണ്ഡലങ്ങൾ എന്നിവ ഉൾപ്പെടുന്ന 50 മണ്ഡലങ്ങളാണ് ഇവ.
സീറ്റ് വിഭജനം പൂർത്തിയാകാത്തതിനാൽ പലയിടത്തും സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ബുദ്ധിമുട്ടുണ്ടാവുന്നുണ്ട്.. ഇതിനും ഇന്ന് പരിഹാരം ഉണ്ടാകും.. ഇടതുമുന്നണി പ്രചരണവുമായി കളത്തിൽ ഇറങ്ങിയ സാഹചര്യത്തിൽ വളരെ വേഗത്തിൽ പ്രാഥമിക പ്രക്രിയകൾ പൂർത്തിയാക്കാനാണ് എൻഡിഎ തയ്യാറെടുക്കുന്നത്..
ടെഹ്‌റാന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജീവനോടെയുണ്ടെങ്കില്‍ തിരഞ്ഞുപിടിച്ച് കൊല്ലുമെന്ന് ഇറാന്‍. ‘കുട്ടികളെ കൊല്ലുന്ന ക്രിമിനലായ നെതന്യാഹു ജീവിച്ചിരിപ്പുണ്ടെങ്കില്‍, അയാളെ പിന്തുടരുമെന്നും, എല്ലാ ശക്തിയും ഉപയോഗിച്ച് വകവരുത്തുകയും ചെയ്യും.’ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി.
ഇറാനും അമേരിക്കയുമായുള്ള യുദ്ധം തുടരുന്നതിനിടെയാണ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ലക്ഷ്യം വയ്ക്കുമെന്ന് ഇറാന്‍ സൈന്യം സൂചിപ്പിച്ചത്. സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ, ബെഞ്ചമിന്‍ നെതന്യാഹു കുറച്ചുനാളുകളായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതേത്തുടര്‍ന്ന് നെതന്യാഹു കൊല്ലപ്പെട്ടതായി അഭ്യൂഹവും ഉയര്‍ന്നിരുന്നു.
യുദ്ധം നിര്‍ത്തുന്നതിനായി ഇറാന്‍ സമീപിച്ചു എന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുല്‍ മജീദ് ഹക്കീം ഇലാഹി തള്ളി. യുഎസുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും ഇറാന്‍ തയാറല്ല. അഞ്ചുവര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന യുദ്ധത്തിനായി രാജ്യം സജ്ജമാണെന്നും ഹക്കീം ഇലാഹി പറഞ്ഞു.
യുഎഇയിലെ അല്‍-ദഫ്ര വ്യോമതാവളത്തില്‍ യുഎസ് സേനയ്ക്ക് നേരെ 10 ഓളം മിസൈലുകളും നിരവധി ഡ്രോണുകളും വിക്ഷേപിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് അറിയിച്ചു. ഇസ്രയേലുമായി സഹകരിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിന്നും 20 പേരെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഇസ്രയേലുമായി ബന്ധപ്പെട്ട നെറ്റ്വര്‍ക്കുകളില്‍ നടത്തിയ റെയ്ഡിനിടെയാണ് ഇവര്‍ പിടിയിലായത്.
ജറുസലേം: കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ പുതിയ വിഡിയോ പങ്കുവച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒരു കഫേയില്‍ നിന്ന് കോഫി ഓര്‍ഡര്‍ ചെയ്യുകയും അത് കുടിക്കുകയും ചെയ്യുന്നതാണ് ഏറ്റവും പുതിയ വിഡിയോ. തന്റെ സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് നെതന്യാഹുവിന്റെ വിഡിയോ പങ്കുവച്ചിട്ടുള്ളത്.
മാര്‍ച്ച് 13-ന് പുറത്തുവന്ന നെതന്യാഹുവിന്റെ ഒരു വീഡിയോ ആണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. നെതന്യാഹുവിന്റെ ഒരു കൈയില്‍ ആറു വിരലുകളായിരുന്നു ആ വിഡിയോയില്‍ ഉണ്ടായത്. വിഡിയോ എഐ നിര്‍മിതമാണെന്ന നിലയില്‍ ആണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. നെതന്യാഹു കൊല്ലപ്പെട്ടിരിക്കാം എന്നും സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് പുതിയ വിഡിയോ.
— Benjamin Netanyahu – בנימין נתניהו (@netanyahu) March 15, 2026
വിരലുകള്‍ ചൂണ്ടിക്കാട്ടി അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയവരെ പരിഹസിക്കാനും പുതിയ വിഡിയോ തയ്യാറാകുന്നുണ്ട്. താന്‍ സുരക്ഷിതനാണെന്നും തന്റെ വിരലുകള്‍ യഥാര്‍ഥമാണെന്നും നെതന്യാഹു പറയുന്നു. പുതിയ വീഡിയോയില്‍ അദ്ദേഹം തന്റെ ഇരു കൈകളിലെയും വിരലുകള്‍ എണ്ണി കാണിക്കാനും നെതന്യാഹു മുതിരുന്നുണ്ട്. ‘ഞാന്‍ മരിക്കും… കാപ്പിക്കു വേണ്ടി, ജനങ്ങള്‍ക്കുവേണ്ടി ഞാന്‍ മരിക്കും’ എന്നാണ് ഹിബ്രു ഭാഷയിലുള്ള വിഡിയോയില്‍ നെതന്യാഹു പറയുന്നത്. രണ്ട് കൈകളും ഉയര്‍ത്തി ക്യാമറയിലേക്ക് വിരലുകള്‍ കാണിക്കുന്ന നെതന്യാഹൂ ‘നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണണോ? കണ്ടോളു എന്നും പറയുന്നു. നെതന്യാഹു കൊല്ലപ്പെട്ടു എന്ന വാദങ്ങള്‍ നേരത്തെ തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചിരുന്നു. പ്രചാരണങ്ങള്‍ വ്യാജവാര്‍ത്തയാണെന്നാണെന്നും പ്രധാനമന്ത്രി സുഖമായിരിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജീവനോടെയുണ്ടെങ്കില്‍ തിരഞ്ഞുപിടിച്ച് കൊല്ലുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ‘കുട്ടികളെ കൊല്ലുന്ന ക്രിമിനലായ നെതന്യാഹു ജീവിച്ചിരിപ്പുണ്ടെങ്കില്‍, അയാളെ പിന്തുടരുമെന്നും, എല്ലാ ശക്തിയും ഉപയോഗിച്ച് വകവരുത്തുകയും ചെയ്യും.’ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി.