Home Blog Page 248

പുനലൂരിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥി പിൻമാറി

കൊല്ലം.പുനലൂരിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥി പിൻമാറി. കോൺഗ്രസ് നിയോജക മണ്ഡലം നേതൃയോഗം ചേർന്ന് വിമത സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു .കെ.സി.വേണുഗോപാലും കെപിസിസി പ്രസിഡൻ്റും ഇടപെട്ടതോടെയാണ് തീരുമാനം.
ഭരണം ലക്ഷ്യമിട്ട് ഇറങ്ങുമ്പോൾ ഇടഞ്ഞു നിൽക്കേണ്ടയെന്ന കെ സി വേണുഗോപാലിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. മുന്നണി മര്യാദ പാലിക്കേണ്ടത് ഉത്തരവാദിത്തമാണെന്ന് സണ്ണി ജോസഫ് പ്രദേശിക നേതൃത്വത്തോട് നിർദ്ദേശിച്ചു . ഭാവിയിൽ പരിഹാരം ഉണ്ടാകുമെന്നും KPCC പ്രസിഡൻ്റ് ഉറപ്പ് നൽകി.

also read:

പുനലൂർ സീറ്റ് വീണ്ടും ലീഗിന് നൽകിയതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിമത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത യോഗം ചേർന്ന് ഡി.സി.സി ട്രഷററും, പുനലൂർ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാനുമായ നെൽസൺ സെബാസ്റ്റ്യനെ റിബൽ സ്ഥാനാർഥിയായി പ്രഖ്യാപിkകുകയും ചെയ്തിരുന്നു . പുനലൂരിലെ റിബൽ സ്ഥാനാർഥിത്വം മുന്നോട്ടുപോയാൽ, കൊല്ലം ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും മുസ്ലിം ലീഗ് റിബൽ സ്ഥാനാർഥികളെ ഇറക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു . സംഘടനാപരമായ ഏകോപനം നഷ്ടപ്പെട്ടാൽ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം വലുതാകുമെന്ന വിലയിരുത്തലിൽ ആണ് കോൺഗ്രസ് നേതൃത്വം ഇടപെട്ട് പുനലൂരിൽ വിമത സ്ഥാനാർത്ഥിയെ പിൻവലിപ്പിച്ചത്.

കരുനാഗപ്പള്ളിയില്‍ സി ആര്‍ മഹേഷിനെതിരെ റിബല്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്.

ഒമാനിൽ മരിച്ചത് മലയാളികൾ

ഒമാനിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരിൽ രണ്ട് മലയാളികൾ. തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38),തൃത്താല കൊറ്റപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്.

യൂസഫിന്റെ മാതാവ് റംലയെ അപകടത്തിൽ കാണാതായി . റംലയ്ക്കായി തെരച്ചിൽ തുടരുന്നു. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല’. യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബം
ഒരുമിച്ച് പെരുന്നാൾ ആഘോഷിക്കാൻ പോയതായിരുന്നു. നാലു കുട്ടികൾ ഉൾപ്പടെ 6 പേർ രക്ഷപ്പെട്ടു .

നിസാൻ പട്രോൾ വാഹനത്തിൽ 9 പേരാണ് ഉണ്ടായിരുന്നത്.

വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുമോ…?

ന്യൂഡൽഹി: സംഘർഷങ്ങളെ തുടർന്ന് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ എയർ ഇന്ത്യ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2500 സർവീസുകൾ. മേഖലയിൽ വിമാന കമ്പനി നടത്തുന്നത് 30% സർവീസുകൾ മാത്രം. വിമാന ടിക്കറ്റ് നിരക്കും വർധിപ്പിച്ചേക്കും. വിമാന ടിക്കറ്റ് നിരക്കിനുള്ള നിയന്ത്രണം കഴിഞ്ഞ ദിവസം കേന്ദ്രം നീക്കിയിരുന്നു.


അതേസമയം, പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണിൽ സംസാരിച്ചു. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സംഘർഷം ലഘൂകരിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ചർച്ച.

നിലവിലെ സങ്കീർണമായ സാഹചര്യങ്ങളിൽ ഇന്ത്യയുടെ ശക്തമായ ആശങ്ക ജയശങ്കർ അറിയിച്ചു. അക്രമങ്ങൾ വെടിഞ്ഞ് ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കപ്പൽ പാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ആഗോള വ്യാപാരത്തിന് അനിവാര്യമാണെന്ന് ഇരുനേതാക്കളും വിലയിരുത്തി. ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ ഉണ്ടാകരുതെന്ന് ജയശങ്കർ പറഞ്ഞു. ഇറാനിലും പരിസര പ്രദേശങ്ങളിലും കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ച് ചർച്ചയിൽ പ്രത്യേകം പരാമർശിച്ചു.

Also Read:

‘ആദ്യത്തെ സിനിമയിൽ അഭിനയിച്ച അതേ നായകൻ നൂറാമത്തെ സിനിമയിൽ അഭിനയിക്കുന്നു എന്നുള്ളത് ലോക സിനിമാ ചരിത്രത്തിൽ ആദ്യം’

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പ്രിയദർശന്റെ നൂറാമത്തെ സിനിമ പ്രഖ്യാപിച്ചു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ബിനു ജോർജ് അലക്‌സാണ്ടർ ആണ് സഹനിർമാതാവ്. ആശിർവാദ് സിനിമാസിന്റെ 38-ാമത്തെ ചിത്രമാണിത്. ‘നൂറാമത്തെ സിനിമ നമ്മൾ ഒരുമിച്ച് ചെയ്യുന്നു.
എന്റെ നൂറാമത്തെ സിനിമയായതു കൊണ്ടുള്ള സുഖമല്ല, ആദ്യത്തെ സിനിമയിൽ അഭിനയിച്ച അതേ നായകൻ നൂറാമത്തെ സിനിമയിൽ അഭിനയിക്കുന്നു എന്നുള്ളത് ലോക സിനിമാ ചരിത്രത്തിൽ ആദ്യമായിരിക്കും. ഈ റെക്കോർഡ് ഒരുകാലത്തും തിരുത്തിയെഴുതപ്പെടാൻ പോകുന്നില്ല.

Also Read:



അങ്ങനെയൊരു റെക്കോർഡോടു കൂടിയാണ് നൂറാമത്തെ സിനിമ ചെയ്യുന്നത്’, ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള വിഡിയോയിൽ പ്രിയദർശൻ പറഞ്ഞു. ‘സിനിമ നല്ലതോ ചീത്തയോ എന്ന് ജനങ്ങൾ തീരുമാനിക്കും. സിനിമ എന്താണെന്ന് അറിയാൻ താത്പര്യമുള്ളവർക്കു വേണ്ടി രണ്ടു വാക്ക് ഞാൻ പറയാം.


ഇതൊരു ഫീൽഗുഡ് എന്റർടെയ്‌നർ വിത്ത് മ്യൂസിക് ആൻഡ് ഡ്രാമ ആയിരിക്കും’, പ്രിയദർശൻ വ്യക്തമാക്കി. ഉടനെ, ‘ആക്ഷൻ ഇല്ലേ’ എന്നായി മോഹൻലാൽ. ആക്ഷൻ ഇല്ലാതിരിക്കാൻ പറ്റില്ലല്ലോ എന്നായിരുന്നു പ്രിയദർശന്റെ മറുപടി. അതുകൂടെ ചേർത്തുപറയണ്ടേയെന്ന് ആന്റണി പെരുമ്പാവൂർ ചോദിച്ചപ്പോൾ, ഒരു മോഹൻലാൽ സിനിമയിൽ നിന്ന് സ്വാഭാവികമായും ആരാധകരും കുടുംബപ്രേക്ഷകരും ആക്ഷൻ പ്രതീക്ഷിക്കില്ലേ എന്നായി പ്രിയദർശൻ.

‘കുടുംബങ്ങളും കുട്ടികളും ഫാൻസിനും ദഹിക്കുന്ന സിനിമ ചെയ്യണമെന്നാണ് എന്റെ മനസിലുള്ള ആഗ്രഹം. ആ ആഗ്രഹം വെച്ചാണ് സിനിമ ചെയ്യാനായി ഇറങ്ങുന്നത്’, പ്രിയദർശൻ കൂട്ടിച്ചേർത്തു. ‘സുഹൃത്തെന്ന നിലയിലും നടനെന്ന നിലയിൽ വലിയ അനുഗ്രഹമാണിത്. ഇത് വ്യാഴവട്ടക്കാലത്തിൽ ഒരിക്കൽ പോലും സംഭവിക്കുന്നതല്ല’, മോഹൻലാൽ പറഞ്ഞു.

മദ്യം ഒഴിച്ചു തീ കൊളുത്തി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സ്പാ ഉടമ പിടിയിൽ

തൃശൂർ: ചാലക്കുടിയിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. പേരാമ്പ്ര വില്ലേജ് ശാസ്താംകുന്ന് സ്വദേശിയായ ശരത്ത് വിഷ്ണുവാണ് (34) പൊലീസിന്റെ പിടിയിലായത്. ലിവിങ് ടുഗദർ പങ്കാളിയായി യുവതിയെ കൊലപ്പെടുത്താനായിരുന്നു പ്രതിയുടെ ശ്രമം. സംഭവത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപികരിച്ചു അന്വേഷണം നടത്തിയിരുന്നു. ഇതിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ഒന്നരവർഷമായി ഇവർ വെള്ളാംഞ്ചിറയിലുള്ള വാടകവീട്ടിൽ ഒരുമിച്ചായിരുന്നു താമസം. ഈ മാസം 20-ന് രാത്രി 10 മണിയോടെ പ്രതി യുവതിയുടെ ദേഹത്ത് മദ്യം ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

also read:

സംഭവത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. യുവതിയോട് ഇയാൾക്കുണ്ടായിരുന്ന സംശയമാണ് കൊലപ്പെടുത്താനുള്ള ശ്രമത്തിന്റെ പിന്നിലെന്നാണ് വിവരം. യുവതിക്കുനേരെ മുൻപും ഇയാൾ ശാരീരികമായ ആക്രമണങ്ങൾ നടത്തിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

‘റെഡ് ചില്ലീസ്’ എന്ന പേരിൽ പ്രതി ശരത്ത് ചാലക്കുടി സൗത്തിൽ സ്പാ നടത്തി വരികയായിരുന്നു. ഈ സ്പായിലെ മുൻ ജീവനക്കാരിയായിരുന്നു യുവതി. യുവതിയെ ഇയാൾ വിവാഹവാഗ്ദാനം നൽകി ഇയാൾ ഒപ്പം താമസിപ്പിക്കുക ആയിരുന്നു. പ്രതിയിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ യുവതിയെ കൊല്ലുമെന്നും സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് ഭരണി മഹോത്സവം


കൊടുങ്ങല്ലൂര്‍. ഭക്തിസാന്ദ്രമായി കൊടുങ്ങല്ലൂര്‍. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് ഭരണി മഹോത്സവം നടക്കും. ഇന്നലെ പ്രശസ്തമായ അശ്വതി കാവ് തീണ്ടല്‍ നടന്നു. ‘അമ്മേ ശരണം ദേവീശരണം’ വിളികളുടെ പാരമ്യതയില്‍ ഭക്തര്‍ അലിയും

 ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ വര്‍ഷംതോറും നടക്കുന്ന പ്രശസ്തമായ ഉത്സവമാണ് കൊടുങ്ങല്ലൂര്‍ ഭരണി. കുംഭമാസത്തിലെ ഭരണി നാളില്‍ ആരംഭിക്കുന്ന ഈ ആഘോഷം മീനമാസത്തിലെ ഭരണി നാളിലാണ് സമാപിക്കുന്നത്. കേരളത്തിലെ ഏറ്റവും പുരാതനവും വിശേഷാചാരങ്ങളാല്‍ ശ്രദ്ധേയവുമായ ഉത്സവങ്ങളില്‍ ഒന്നായി കൊടുങ്ങല്ലൂര്‍ ഭരണി അറിയപ്പെടുന്നു.

ചരിത്രപരമായ വിശ്വാസപ്രകാരം ചേരന്‍ ചെങ്കുട്ടുവന്‍ രാജാവാണ് ശ്രീകുരുംബ ഭഗവതി ക്ഷേത്രം നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു. ഹിമാലയത്തില്‍ നിന്ന് കൊണ്ടുവന്ന കല്ലുപയോഗിച്ചാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നുമാണ് പറയപ്പെടുന്നത്. ദാരികന്‍ എന്ന അസുരനെ വധിച്ചതിന് ശേഷം കാളി ദേവി ഇവിടെ താണ്ഡവം ചെയ്തുവെന്ന പുരാണകഥയുമായി ഈ ഉത്സവം ബന്ധപ്പെട്ടിരിക്കുന്നു. ആ താണ്ഡവത്തിന്റെ ഓര്‍മ്മപ്പെടുത്തലായാണ് കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവം ആഘോഷിക്കുന്നത്.

Read Also: 

കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവം ശക്തിയുടെയും ധൈര്യത്തിന്റെയും പ്രതീകമായ കാളി ദേവിയുടെ വിജയത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ്. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന ആഘോഷം കൂടിയാണിത്. ഈ ദിവസങ്ങളില്‍ ഭക്തര്‍ ഭഗവതിയെ ആരാധിക്കുകയും ഭരണിപ്പാട്ട് പാടി ഭക്തി പ്രകടിപ്പിക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ ഒത്തുചേരലിനും സാംസ്‌കാരിക കൈമാറ്റത്തിനും കൂടി ഈ ഉത്സവം വേദിയാകുന്നുണ്ട്.

ഉത്സവകാലത്ത് നിരവധി പ്രത്യേക ചടങ്ങുകളും നടക്കുന്നു. കോഴിക്കല്ല് മൂടല്‍ എന്ന ചടങ്ങ് കാളി-ദാരിക യുദ്ധത്തിന്റെ തുടക്കത്തെ പ്രതിനിധീകരിക്കുന്നതാണ്. രേവതി നാളില്‍ നടക്കുന്ന വിളക്ക് തെളിയിക്കല്‍ ചടങ്ങാണ് രേവതി വിളക്ക് തൊഴല്‍. ഭരണിക്ക് മുന്‍ദിവസം നടക്കുന്ന പ്രധാന ചടങ്ങാണ് അശ്വതി കാവ് തീണ്ടല്‍. വടക്കേനട അടച്ചിട്ട് രഹസ്യമായി നടക്കുന്ന പൂജയാണ് തൃച്ചന്ദനചാര്‍ത്ത്. കാവുതീണ്ടല്‍ ക്ഷേത്രത്തെ പ്രതീകാത്മകമായി അശുദ്ധമാക്കുന്ന ചടങ്ങാണ്. കൂടാതെ വടക്കേ ഗോപുരത്തില്‍ ഭക്തര്‍ ഭഗവതി സ്തുതികള്‍ പാടുന്ന ഭരണിപ്പാട്ടും ഉത്സവത്തിന്റെ പ്രധാന ആചാരങ്ങളില്‍ ഒന്നാണ്.

എല്‍ഡിഎഫ് വിട്ട് കാരാട്ട് റസാഖ് തിരിച്ച് മുസ്ലിം ലീഗിലെത്തി

എല്‍ഡിഎഫ് വിട്ട് കാരാട്ട് റസാഖ് തിരിച്ച് മുസ്ലിം ലീഗിലെത്തി. കൊടുവള്ളിയില്‍ 2016ല്‍ ഇടത് സ്വതന്ത്രനായി മല്‍സരിച്ച് ജയിച്ച റസാഖ് നിലവില്‍ മദ്രസ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനാണ്. രാവിലെ എട്ടുമണിയോടെ പാണക്കാട്ടെത്തി തങ്ങളെ കണ്ട ശേഷം കാരാട്ട് റസാഖ് മുസ്‌ലിം ലീഗ് അംഗത്വം വീണ്ടും എടുത്തു. റസാഖെത്തിയത് ഉപാധികളില്ലാതെയെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ട്രെന്‍ഡ്  യുഡിഎഫിന് അനുകൂലമെന്നതിന് തെളിവാണ് കാരാട്ട് റസാഖിന്റെ മടങ്ങിവരവെന്ന്  പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. അതേസമയം ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുമെന്ന് കാരാട്ട്  റസാഖ് അറിയിച്ചു. എല്‍ഡിഎഫിന് തന്നെ ചേര്‍ത്ത് പിടിക്കാനായില്ലെന്നും അതാണ് വഞ്ചനയെന്നും റസാഖ് പ്രതികരിച്ചു. 

കൊടുവള്ളിയിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി റസാഖ് എത്തുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.  എന്നാൽ, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം മത്സരരംഗത്തുനിന്നും പിന്മാറാനുള്ള തീരുമാനത്തിലായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ സിപിഎം ജില്ലാ നേതൃത്വവുമായി കാരാട്ട് റസാഖ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം വീണ്ടും ലീഗിലേക്ക് തിരിച്ചെത്തിയത്.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്‌സാപ്പിലും ഇന്‍സ്റ്റഗ്രാമിലും സ്റ്റോറിയിട്ടതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അധിക്ഷേപിച്ചു….മഹിളാ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍

പാലക്കാട്: മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മി ബിജെപിയില്‍. ഷൊര്‍ണൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഷൊര്‍ണൂരിലെ ബിജെപി സ്ഥാനാര്‍ഥി ശങ്കു ടി ദാസിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ജയലക്ഷ്മി ബിജെപി അംഗത്വം സ്വീകരിച്ചത്.

കോണ്‍ഗ്രസില്‍ നിന്ന് നേരിട്ടത് വളരേ മോശം അനുഭവമെന്ന് ജയലക്ഷ്മി പ്രതികരിച്ചു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്‌സാപ്പിലും ഇന്‍സ്റ്റഗ്രാമിലും സ്റ്റോറിയിട്ടതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു കുറിയിട്ടതിന്റെ പേരില്‍ പോലും തന്നോട് മോശമായി പെരുമാറിയെന്നും ജയലക്ഷ്മി പ്രതികരിച്ചു.

തന്റെ മകളുടെ കല്യാണ ഫോട്ടോ പങ്കു വച്ചതിനാണ് ജയലക്ഷ്മിയെയും കുടുംബത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ അധിക്ഷേപിച്ചതെന്ന് സുരേഷ്‌ഗോപി പ്രതികരിച്ചു. നായനാരും വി എസും ഒക്കെ ഉണ്ടായിരുന്ന കാലത്തും രാഷ്ട്രീയ മത്സരം ഉണ്ടായിരുന്നു. പക്ഷെ കരുണാകരന്റെ കുടുംബത്തെ അവര്‍ അധിക്ഷേപിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ജയലക്ഷ്മിയോടും കുടുംബത്തോടും കാട്ടിയത് നെറികേടിന്റെ രാഷ്ട്രീയമാണ്. അതിന് പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചടി നല്‍കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

കരുനാഗപ്പള്ളിയിൽ സി ആർ മഹേഷിന് കോൺഗ്രസ് റിബൽ വരുമോ

കരുനാഗപ്പള്ളി. നിയോജകമണ്ഡലത്തിൽ C.R. മഹേഷിന് എതിരായി സുഹൃത്തും കോൺഗ്രസ് നേതാവുമായ ബോബൻ ജി.നാഥ് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഉപവരണാധികാരി തഹസിൽദാർ എസ്.സുജാത ദേവി മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. ഡോ: ബി.ആർ. അംബേകർ സ്‌റ്റഡി സെന്റര്‍ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനാണ് ബോബൻ.ജി.നാഥ്. നേരത്തേ തന്നെ കരുനാഗപ്പള്ളിയിൽ മത്സരിക്കുമെന്ന് ബോബൻ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളാണ് ബോബനെ മല്‍സരത്തിനായി എത്തിച്ചതെന്ന് സൂചനയുണ്ട്. തൊടിയൂര്‍ രാമചന്ദ്രന്‍റെ പാര്‍ട്ടി മാറ്റവും ഇതിന്‍റെ ഭാഗമായിരുന്നു.

വടുതല കൂട്ടമരണം,വിളപ്പിൽശാലയിലെ അയൽവാസികൾക്കും ഭർത്താവിന്റെ ബന്ധുക്കൾക്കെതിരെയും ഗുരുതര ആരോപണങ്ങൾ

കൊച്ചി.വടുതലയിൽ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ച് പേരുടെ പോസ്റ്റ്മോർട്ടം ഇന്ന്. വിളപ്പിൽശാല സ്വദേശി അശ്വതി നായർ അമ്മ ശാന്തകുമാരി മൂന്ന് കുട്ടികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾക്ക് ജ്യൂസിൽ വിഷം കലക്കി നൽകി കൊലപ്പെടുത്തിയ ശേഷം അശ്വതിയും അമ്മയും ജീവനൊടുക്കിയെന്നാണ് നിഗമനം. വിളപ്പിൽശാലയിലെ അയൽവാസികൾക്കും ഭർത്താവിന്റെ ബന്ധുക്കൾക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചു.

ഭർത്താവിന് മദ്യപാനിയാക്കി മരണത്തിലേക്ക് തള്ളിവിട്ടത് വിളപ്പിൽശാലയിലെ സുഹൃത്തുക്കളാണെന്ന് കുറിപ്പിൽ ആരോപിക്കുന്നു. ഭർത്താവിന്റെ അമ്മയുൾപ്പെടെയുള്ള ബന്ധുക്കൾ മാനസികമായി പീഡിപ്പിച്ചുവെന്നും കുറിപ്പിലുണ്ട്. മാലിന്യം ഒഴുക്കിയത് തടഞ്ഞതിനെ തുടർന്ന് അയൽവാസികളുമായുണ്ടായ തർക്കത്തെ കുറിച്ചും കുറിപ്പിൽ പരാമർശമുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുറിപ്പിൽ പരാമർശിക്കുന്നവരിൽ നിന്ന് പൊലീസ് മൊഴിയെടുക്കും.

also read:

അശ്വതിയുടെ പേരിലുള്ള വിളപ്പിൽശാലയിലെ വീട് അവിടുത്തെ
അനാഥാലയത്തിന്റെ പേരിൽ എഴുതിവച്ചതായും കണ്ടെത്തി. ആ വീട് വാടകയ്ക്ക് നൽകിയ ശേഷമാണ് അശ്വതിയും കുടുംബവും രണ്ട് മാസം മുൻപ് കൊച്ചിയിലെത്തിയത്.