Home Blog Page 230

ശബരിമല സ്വർണ്ണക്കൊള്ള, അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി

കൊച്ചി. ശബരിമല സ്വർണ്ണക്കൊള്ള കേസ്, അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. ജംഷഡ്പൂർ ലാബിൽ നിന്നും പരിശോധന ഫലം ലഭിച്ചിട്ടില്ലെന്ന് എസ്ഐടി.ഏപ്രിൽ അവസാന ആഴ്ചയിലെ പരിശോധന ഫലം ലഭിക്കൂ

ഈ സാഹചര്യത്തിലാണ് അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ചത്.അന്വേഷണത്തിൽ വീണ്ടും തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി

കെ.ടി ജലീലിനെ പൂട്ടാൻ വി.എസ് ജോയ്;  തദ്ദേശ തെരെഞ്ഞെടുപ്പിൽ യുഡിഎഫിന് ; മേൽക്കെ തവനൂരിൻ്റെ മനസിൽ ഇത്തവണ ആര് കുടിയേറും?

മലപ്പുറം:തവനൂരിൽ ഇത്തവണ ശക്തമായ പോരാട്ടമാണ് അരങ്ങിലൊരുങ്ങുന്നത്. ജില്ലയിൽ എൽ.ഡി.എഫിന് വേരോട്ടം ഉണ്ടായ മണ്ഡലം കൂടിയാണ് തവനൂർ. കഴിഞ്ഞ‍ 15 വർഷമായി ജലീൽ തന്നെയാണ് ജയിച്ച് വരുന്നതും. എന്നാൽ, ഇത്തവണ അതിനു മാറ്റം വരുമെന്നാണ് മണ്ഡലത്തിൽ ശക്തനായ വി.എസ് ജോയിയെ മത്സരത്തിനിറക്കി യുഡിഎഫ് വ്യക്തമാക്കുന്നത്. ന്യൂനപക്ഷ വോട്ടുകൾ ഭൂരിപക്ഷമുള്ള മേഖലയാണ് തവനൂരെങ്കിലും വി.എസ് ജോയിയെ കളത്തിലിറക്കി പുതിയ പരീക്ഷണം കൂടിയാണ് കോൺ​ഗ്രസ് മണ്ഡലത്തിൽ പ്രയോ​ഗിക്കുന്നത്. ജോയിക്ക് തവനൂരിൽ കിട്ടുന്ന ജനകീയത കൂടിയാണ് കോൺ​ഗ്രസിനെ ഇത്തരം പരീക്ഷണത്തിലേക്ക് കടക്കാൻ പ്രേരിപ്പിക്കുന്നതും.

മലപ്പുറം ജില്ലയിലെ ഡിസിസി പ്രസിഡന്റാണ് വി.എസ് ജോയ്. കൂടാതെ കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തകനായി തുടക്കമിട്ട യുവ രാഷ്ട്രീയ നേതാവ് കൂടിയാണ്. അതേസമയം, ഇടതുപക്ഷത്തിന് ജലീൽ നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. 2011 മുതൽ ഇടത് കോട്ടയായി തന്നെ നിലനിർ‍ത്തുന്ന മണ്ഡലം കൂടിയാണ് തവനൂർ. കൃത്യമായി പറഞ്ഞാൽ അത് ജലീൽ മാജിക്കിൽ പിറന്ന വിജയം എന്നും പറയാം. എന്നിരുന്നാലും 2021-ലെ തെരഞ്ഞടുപ്പിൽ 2,185 വോട്ടിന്റെ ഭൂരിപക്ഷത്തിന് മാത്രമാണ് ജലീലിന് ജയിക്കാൻ കഴിഞ്ഞത്. ഒന്നാം പിണറായി സർക്കാരിലെ മന്ത്രി കൂടിയായിരുന്നുവെങ്കിലും കനത്ത പോരാട്ടമായിരുന്ന അന്ന് യു‍‍‍ഡിഎഫ് കാഴ്ച്ചവെച്ചത്. സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപ്പറമ്പിലായിരുന്നു സ്ഥാനാർ‍ത്ഥി.

വളരെ സെക്കുലർ സ്വഭാവം നിലനിർത്തുന്ന മണ്ഡലം കൂടിയാണ് തവനൂർ. വി.എസ് ജോയിയുടെ സ്ഥാനാർ‍ത്ഥിത്വവും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് വേണം പറയാൻ. ക്രൈസ്തവ സമുദായത്തിന് പേരിനുള്ള സ്വാധീനം മാത്രമാണ് മണ്ഡലത്തിൽ നിലനിൽക്കുന്നത്. ന്യൂനപക്ഷ സാമുദായിക ഘടകങ്ങളിൽ വി.എസ് ജോയിക്ക് കിട്ടു‌ന്ന സ്വീകാര്യത മുതൽ മുടക്കായി എടുക്കുകയാണെങ്കിൽ ഈ സെക്കുലർ സ്വഭാവം തവനൂരിനെ മാറ്റി മറിക്കാൻ സാധ്യതയുമുണ്ട്. മറിച്ച് ലീ​ഗിന്റെ പിൻബലം കൂടിയാകുമ്പോൾ ജോയിക്ക് വിജയത്തിലേക്ക് ഒരു പക്ഷേ കടക്കാൻ സാധിക്കും.

അതേസമയം, എൽഡിഎഫിന് തങ്ങളുടെ സ്റ്റാർ ക്യാന്‍ഡിഡേറ്റ് ജലീൽ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഒപ്പം സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനങ്ങളും മണ്ഡലത്തിലെ വികസനവും പ്രചാരണമാക്കിയാണ് കളത്തിലിറങ്ങുന്നത്. എന്നിരുന്നാലും വെള്ളാപ്പള്ളി നടത്തിയ മലപ്പുറം പരാമർശവും മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ ജില്ലയിയെക്കുറിച്ചുള്ള പരാമർശവും ഇത്തവണ മണ്ഡലത്തിൽ ജലീലിനെ ഏതു തരത്തിൽ ബാധിക്കുമെന്നത് ഒരു ചോദ്യമാണ്.

2025 ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ കനത്ത തിരിച്ചടിയായിരുന്നു ഇടതുപക്ഷത്തിന് ലഭിച്ചത്. മാത്രമല്ല കയ്യിലിരുന്ന മണ്ഡലത്തിലെ പഞ്ചായത്തുകളിലും നേരിട്ട തോൽവി കനത്ത സമ്മർദത്തിലാക്കിയിരുന്നുതാനും. ഇത് നിയമസഭയിലെ ഭാവി തുലാസിലാക്കുമോ എന്നതും കാര്യമായി തന്നെ പരിഗണിക്കപ്പെടും. എൽ.ഡി.എഫിനൊപ്പം നിന്ന തവനൂർ, പുറത്തൂർ, എടപ്പാൾ, തൃപ്രങ്ങോട് പഞ്ചായത്തുകൾ കൂടി തദ്ദേശ തിരഞ്ഞെടുപ്പിൽ പിടിച്ചെടുത്തതോടെ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും യുഡിഎഫിനാണ് മേൽക്കൈ.
എന്നിരുന്നാലും ലീഗിൽ നിന്നും പടവെട്ടി പുറത്തുവന്ന കെ.ടി ജലീൽ പിന്നീട് സിപിഎമ്മിലേക്ക് ചേക്കേറുമ്പോഴും തവനൂരുകാർ ജലീലിനെ കൈവിട്ടില്ലായിരുന്നു. എതിർ സ്ഥാനാർത്ഥി ശക്തനാണെങ്കിലും വ്യക്തി ബന്ധങ്ങളും നിഷ്പക്ഷ വോട്ടുകളും ഇത്തവണയും ജലീലിനെ തുണക്കുമോ എന്നത് കണ്ട് തന്നെ അറിയണം.

മറ്റേ മോന്‍ വിളിക്ക് മറ്റൊരര്‍ത്ഥമില്ല

കോഴിക്കോട്: മറ്റേ മോന്‍ വിളിയില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. മറ്റൊരു അര്‍ത്ഥത്തിലല്ല അങ്ങനെ വിളിച്ചതെന്നാണ് സുരേഷ് ഗോപി പറയുന്നത്. എയിംസ് വരുമെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. ബേപ്പൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

”യോഗ്യരായവര്‍ക്ക് അതിന്റെ യോഗ്യത മനസിലാകും. അയോഗ്യന്മാരെയൊന്നും ഞാന്‍ വെറുതെ വിട്ടിട്ടുമില്ല. എന്റെ ഗുരുക്കന്മാരുടെ അസ്ഥിത്വം ചോദ്യം ചെയ്യുന്ന ഭാഷണത്തിലെ വാക്ക്യങ്ങള്‍ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. അത് കേരള ജനതയ്ക്ക് സ്വീകാര്യവുമായിട്ടുണ്ട്. പക്ഷെ ആ മറ്റേ മോന്‍ ഞാന്‍ അങ്ങനെ ഉദ്ദേശിച്ചതല്ല കെട്ടോ..” സുരേഷ് ഗോപി പറയുന്നു.

also read:

”സത്യമായിട്ടും അല്ല. പറഞ്ഞത് കുറഞ്ഞു പോയെന്നും തികച്ച് വിളിക്കണമായിരുന്നുവെന്നും ഇപ്പോള്‍ എല്ലാവരും പറയുന്നുണ്ട്. പക്ഷെ ഒരിക്കലുമില്ല. ഞാന്‍ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല. എയിംസുമായി ബന്ധപ്പെട്ട് എന്റെ അമ്മയുടെ പേര് വരെ വലിച്ചിട്ടവരാണ്. അതില്‍ എനിക്ക് കുറച്ച് വേദനയുണ്ടായി. അതിനാല്‍ എന്റെ സുഹൃത്താണെങ്കില്‍ പോലും, അദ്ദേഹത്തിന്റെ പേര് പറയാന്‍ എനിക്ക് സാധിച്ചില്ല. ഞാന്‍ ഉദ്ദേശിച്ചത് എയിംസ് വരും എന്ന് ആ പറഞ്ഞ മോനുണ്ടല്ലോ അയാളോട് പറഞ്ഞേക്കൂ എന്ന് മാത്രമാണ്.” എന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ഷാള്‍ അണിയച്ചതുമായി ബന്ധപ്പെട്ട വിവാദം പ്രചരിപ്പിച്ചത് മറ്റേ ഗുണത്തില്‍ പെട്ടവരെന്നും സുരേഷ് ഗോപി. അദ്ദേഹം സംസാരിക്കുന്നതിനാലാണ് ഷാള്‍ സ്വന്തം കഴുത്തില്‍ ഇട്ടതെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.

എൽഡിഎഫിനെ പോലെ സ്ത്രീവിരുദ്ധരെ സംരക്ഷിക്കുന്ന പാർട്ടിയല്ല യുഡിഎഫ്:വി.ഡി സതീശൻ

​കുന്നത്തൂർ:സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നവരെ സംരക്ഷിക്കുന്ന പാരമ്പര്യം യുഡിഎഫിനില്ലെന്നും അത്തരക്കാരെ താലോലിക്കുന്ന നിലപാടല്ല മുന്നണി സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.കുന്നത്തൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന നേതൃസംഗമം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായംകുളം എംഎൽഎ യു.പ്രതിഭയ്ക്കെതിരെ മുസ്ലിം ലീഗ് നേതാവ് ഇർഷാദ് ചക്കാലശ്ശേരി നടത്തിയത് അങ്ങേയറ്റം അപലപനീയമായ പരാമർശമാണ്.യുഡിഎഫ് അത്തരം നിലപാടിനെ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല.അതുകൊണ്ട് തന്നെയാണ് ഇർഷാദിനെ കൺവീനർ സ്ഥാനത്ത് നിന്ന് നീക്കാനും ലീഗ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാനും മിനിറ്റുകൾക്കുള്ളിൽ തീരുമാനമെടുത്തത്. തെറ്റ് ചെയ്യുന്നവരെ കൈയൊഴിയുന്ന നിലപാടാണ് യുഡിഎഫിന്റേതെന്ന് അദ്ദേഹം വ്യക്തമാക്കി.

also read:

സ്ത്രീവിരുദ്ധതയുടെ കാര്യത്തിൽ സിപിഎം സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് സതീശൻ കുറ്റപ്പെടുത്തി.കെ.കെ രമ,പി.കെ ജയലക്ഷ്മി,ലതികാ സുഭാഷ്,രമ്യ ഹരിദാസ് തുടങ്ങിയ വനിതാ നേതാക്കൾക്കെതിരെ സിപിഎം നേതാക്കൾ മുൻപ് നടത്തിയ അധിക്ഷേപങ്ങൾ കേരളം മറന്നിട്ടില്ല.അന്ന് അത്തരം പരാമർശങ്ങൾ നടത്തിയവർക്കെതിരെ എന്ത് നടപടിയാണ് പാർട്ടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.അധിക്ഷേപം നടത്തുന്നവരെ സംരക്ഷിക്കുകയും അവർക്ക് സ്ഥാനമാനങ്ങൾ നൽകി ആദരിക്കുകയുമാണ് സിപിഎം ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പാലക്കാട് എംഎൽഎയ്ക്കെതിരെ ഒരു സ്ത്രീ ആരോപണം ഉന്നയിച്ചപ്പോൾ, ഇരയെ സൈബർ ഇടങ്ങളിൽ അധിക്ഷേപിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയ പ്രസ്ഥാനമാണ് കോൺഗ്രസ്.അത്തരത്തിൽ ആരെങ്കിലും സൈബർ ആക്രമണം നടത്തിയാൽ അവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താൻ താക്കീത് നൽകിയിട്ടുണ്ട്.ഇരകളെ സംരക്ഷിക്കുന്നതാണ് കോൺഗ്രസിന്റെ പാരമ്പര്യം.എന്നാൽ വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും സതീശൻ കൂട്ടിച്ചേർത്തു.സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ,ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ,ഡിസിസി പ്രസിഡൻ്റ് പി.രാജേന്ദ്ര പ്രസാദ് എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തില്‍ വിശേഷ പൂജകള്‍

മൈനാഗപ്പള്ളി. മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമവും, മഹാമൃത്യുജ്ഞയഹോമവും ക്ഷേത്രംതന്ത്രി മുരിങ്ങൂർ മന നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്നപ്പോൾ

ജനങ്ങൾക്ക് ദുരിതം മാത്രംനൽകിയ സർക്കാർ, എൻ.കെ.പ്രേമചന്ദ്രൻ എം.പി

ശാസ്താംകോട്ട: കഴിഞ്ഞ 10 വർഷക്കാലംകേരളത്തിലെ ജനങ്ങൾക്ക് ദുരിതം മാത്രം നൽകിയ സർക്കാരാണ് കേരളം ഭരിക്കുന്ന ഇടത് സർക്കാരെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സമസ്ത മേഖലയും പരാജയമായിരുന്നു. വിദ്യഭ്യാസ, ആരോഗ്യ രംഗം താറുമാറാക്കി.കഷ്ടപെട്ട് പഠിച്ച് പാസായി മത്സര പരീക്ഷകളിൽ ഒന്നാം റാങ്ക് നേടിയവർക്ക് പോലും ജോലി നൽകാതെ പിൻവാതിൽ നിയമനമാണ് സർക്കാർ മുഖമുദ്ര.

കുന്നത്തൂരിലെ 25 വർഷക്കാലത്തെ എം.എൽ.എ പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉല്ലാസ് കോവൂരിലെ വിജയിപ്പിക്കുന്നതിനായി യു.ഡി.എഫ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഐ.സി. എസ് ജംഗഷനിൽ നടത്തിയ ഇലക്ഷൻ കൺവർഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ മുഖ്യപ്രഭാഷണം നടത്തി.

ചെയർമാൻ കെ. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ , ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ, മണ്ഡലം പ്രസിഡന്റ് മാരായ പി.എം. സെയ്ദ്,വൈ.നജിം,
യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അഡ്വ.കുറ്റിയിൽ ഷാനവാസ്, കുറ്റിയിൽ ശ്യാം, അഡ്വ.എസ്. രഘുകുമാർ ,തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, ഇടവന ശ്ശേരി സലാഹുദീൻ, കെ. പുഷ്പരാജൻ, രഘുനാഥൻ പിള്

വിശേഷ ദിവസങ്ങളിലെ പരീക്ഷയും പരിശീലനവും ഒഴിവാക്കണം: നാഷണല്‍ ക്രിസ്ത്യന്‍ അലൈന്‍സ്

തിരുവനന്തപുരം: ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന പെസഹാ, ഈസ്റ്റര്‍ ദിനങ്ങളില്‍ അഖിലേന്ത്യാ എന്‍ജിനീയറിംഗ് പരീക്ഷകള്‍ നടത്താനുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ തീരുമാനവും ഓശാന ഞായറാഴ്ച ഇലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന പരിശീലനവും ഒഴിവാക്കണമെന്ന് നാഷണല്‍ ക്രിസ്ത്യന്‍ അലൈന്‍സ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പുനല്കുന്ന മതപരമായ സ്വാതന്ത്ര്യങ്ങളുടെ നഗ്നമായ ലംഘനമാണിതെന്നും ഇപ്രകാരമുള്ള നടപടികളെ അപലപിക്കുന്നതായും സമ്മേളനത്തില്‍ പ്രമേയം പാസ്സാക്കി. സംസ്ഥാന പ്രസിഡന്റ് ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വെരി. റവ. ഡോ. എബ്രഹാം ഇഞ്ചക്കലോടി കോറെപ്പിസ്‌ക്കോപ്പ, സി.എസ്.ഐ മലബാര്‍ മഹായിടവക വൈദീക സെക്രട്ടറി റവ. ജേക്കബ് ദാനിയേല്‍, അസംബ്ലീസ് ഓഫ് ഗോഡ് മലബാര്‍ ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റര്‍ കെ.യു. പീറ്റര്‍, പാസ്റ്റര്‍ തോമസ് എം. പുളിവേലില്‍, റവ. എ. ആര്‍. നോബിള്‍, ബാബു വെമ്മേലി, അനീഷ് തോമസ്, പ്രമോദ് സാമുവേല്‍, ജേക്കബ് ടി സ്‌ക്കറിയ, ബിനു ബേബി എന്നിവര്‍ പ്രസംഗിച്ചു.

ഡോ. പ്രകാശ് പി. തോമസ് (പ്രസിഡന്റ്), ഡോ. എബ്രഹാം ഇഞ്ചക്കലോടി കോറെപ്പിസ്‌ക്കോപ്പ, പാസ്റ്റര്‍ തോമസ് എം. പുളിവേലില്‍ (വൈസ് പ്രസിഡന്റുമാര്‍), റവ. എ. ആര്‍. നോബിള്‍ (ജനറല്‍ സെക്രട്ടറി), ബാബു വെമ്മേലി (ട്രഷറാര്‍), അനീഷ് തോമസ്, പ്രമോദ് സാമുവേല്‍ (സെക്രട്ടറിമാര്‍), ബിനുബേബി, ജേക്കബ് ടി. സ്‌ക്കറിയ (കോര്‍ഡിനേറ്റര്‍മാര്‍) മേജര്‍ റ്റി. ഇ. സ്റ്റീഫന്‍സണ്‍ (മീഡിയാ കണ്‍വീനര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

സിപിഎമ്മില്‍ എല്ലാം തീറ്റ പണ്ടാരങ്ങള്‍ ,സജി ചെറിയാന്‍ പാര്‍ട്ടിയെ നശിപ്പിക്കുന്നു, നാസര്‍ ഒന്നിനും കൊള്ളാത്ത സെക്രട്ടറി, ജി സുധാകരന്‍

ആലപ്പുഴ: സിപിഎമ്മില്‍ എല്ലാം തീറ്റ പണ്ടാരങ്ങളാണെന്ന് ജി സുധാകരന്‍ പറഞ്ഞു. സജി ചെറിയാന്‍ പാര്‍ട്ടിയെ നശിപ്പിക്കുന്നു, നാസര്‍ ഒന്നിനും കൊള്ളാത്ത സെക്രട്ടറിയാണെന്നും ജി സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ജി സുധാകരന്‍.

സിപിഎമ്മിലുള്ളവർ തിന്ന് കുടിച്ച് നടക്കുന്നവർ. ചെങ്ങന്നൂരിലെ നേതാവാണ് ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത്. ചെങ്ങന്നൂരിലെ നേതാവ് ഉള്ളകാലം പാര്‍ട്ടി നന്നാകില്ലെന്നും സുധാകരന്‍. ആലപ്പുഴയില്‍ തകര്‍ന്നാല്‍ പാര്‍ട്ടിയുടെ നടുവൊടിയും. മുഖ്യമന്ത്രി ആക്രമിക്കാന്‍ ആഹ്വാനം ചെയ്‌തെന്നും ജി സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസവും സുധാകരന്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സിപിഎമ്മില്‍ ചെങ്കൊടിയും പിടിച്ച് നടക്കുന്നത് കഞ്ചാവടിക്കുന്നവരാണെന്നാണ് സുധാകരന്‍ പറഞ്ഞത്. കോണ്‍ഗ്രസ് പറഞ്ഞ് കേട്ടത് പോലെയുള്ള പാര്‍ട്ടിയല്ലെന്ന് മനസിലായെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവര്‍ത്തനങ്ങളുമുള്ള പാര്‍ട്ടിയാണ് സിപിഎം എന്നാണ് സുധാകരന്‍ പറഞ്ഞത്.

also read:

അതേസമയം, അമ്പലപ്പുഴയില്‍ മത്സരിക്കുന്ന യുഡിഎഫ് സ്വതന്ത്രനായ ജി സുധാകരന്റെ ചിഹ്നം തെങ്ങിന്‍ തോട്ടമാണ്. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമായ തെങ്ങ് ഉള്‍പ്പെട്ട ‘തെങ്ങിന്‍തോട്ടം’ തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ജി സുധാകരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കല്‍പ്പവൃക്ഷങ്ങള്‍ നിറഞ്ഞ ഒരു തോട്ടം പോലെ, അമ്പലപ്പുഴയിലെ ഓരോ വീടിനും തണലേകുന്ന വികസനവും ഐക്യവുമാണ് ഈ ചിഹ്നം മുന്നോട്ടുവെക്കുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.

ലോക നാടകദിനമായ മാർച്ച് 27ന് കരുനാഗപ്പള്ളിയിൽ ലോക നാടക ദിന സദസ്സ് സംഘടിപ്പിക്കുന്നു

കരുനാഗപ്പള്ളി. ലോക നാടക ദിനമായ മാർച്ച് 27ന് നൂറിൽപരം നാടക കലാകാരന്മാർ പങ്കെടുക്കുന്ന ലോക നാടകദിന സദസ്സ് കരുനാഗപ്പള്ളിയിൽ ടൗൺ ക്ലബ്ബിൽ രാവിലെ 10 മണിക്ക് സിനിമ താരം സലിംകുമാർ ഉദ്ഘാടനം ചെയ്യും.

നൂറിൽപരം നാടക കലാകാരന്മാർ ഒത്തുകൂടുന്ന നാടക സദസ്സിൽ നാടക കലാകാരന്മാരുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും വേണ്ടി നിയമസഭയിൽ ഉജ്ജ്വലമായി പോരാടിയ നാടക കലാകാരനും നാടക പ്രവർത്തകനും നാടക കുടുംബാംഗവുമായ സി ആർ മഹേഷിന് ആദരവ് നൽകും.

also read:

നാടക പ്രവർത്തകൻ പ്രമോദ് വെളിയനാട്,നാടക രചയിതാവ് രാജേഷ് ഇരുളം സംവിധായകൻ ഹേമന്തകുമാർ അഭിനേതാവും സംവിധായകനുമായ പയ്യന്നൂർ മുരളി പ്രസിദ്ധ നാടക നടി ഉഷ ഉദയൻ തുടങ്ങി നൂറിൽപരം കലാകാരന്മാർ പങ്കെടുക്കുന്നു

കുടുംബവുമായുള്ള യാത്രയുടെ മറവിൽ കഞ്ചാവ് കടത്തി, രണ്ടുപേര്‍ കൂടി പിടിയില്‍

തിരുവനന്തപുരം: കുടുംബവുമായുള്ള യാത്രയുടെ മറവിൽ കഞ്ചാവ് കടത്തി ദമ്പതികൾ പിടിയിലായ സംഭവത്തിൽ രണ്ട് പ്രതികളെ കൂടി വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്‌തു. തിരുവല്ലം സ്വദേശി രതീഷ്(40), കോവളം വെള്ളാർ സ്വദേശി അനുരവീന്ദ്രൻ (35) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 24ന് വെങ്ങാനൂർ നെല്ലിവിളയിൽ കുട്ടികൾ ഉൾപ്പെടെ സഞ്ചരിച്ച കാറിൽ കടത്തിക്കൊണ്ടുവന്ന 21.5 കിലോ കഞ്ചാവുമായി കാർലോസ്,ഭാര്യ ബിന്ദു,ഭാര്യാമാതാവ് ദമയന്തി എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്.

തമിഴ്‌നാട്ടിൽ നിന്ന് വാങ്ങി നഗരത്തിൽ വിൽക്കുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്ത്. തമിഴ്‌നാട്ടിൽ ഉല്ലാസയാത്ര കഴിഞ്ഞുവരുന്നുവെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇവർ ശ്രമിച്ചത്. പള്ളിച്ചല്‍-വെങ്ങാനൂര്‍ റൂട്ടിലൂടെ ബൈപ്പാസ് കടന്ന് വലിയവേളിയിലേക്ക് പോകാനായിരുന്നു ശ്രമിച്ചത്.

എന്നാൽ സംശയം തോന്നിയ ഡാൻസഫ് ടീം ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.കാറിന്റെ ഡിക്കിയിൽ സ്യൂട്ട് കെയ്‌സിനുള്ളിലാണ് കഞ്ചാവ് പൊതികൾ ഒളിപ്പിച്ചിരുന്നത്. ഇവരിൽ നിന്നുള്ള വിവരത്തെ തുടർന്നാണ് രണ്ടുപേർ പിടിയിലായത്. രതീഷിനും കൂട്ടാളിക്കും വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പൊലീസ് പറയുന്നു.കേസിൽ അന്വേഷണം തുടരാനാണ് പൊലീസ് തീരുമാനം.

also read: