Home Blog Page 229

യുദ്ധത്തിനിടെ പേർഷ്യൻ ഗൾഫിൽ കുടുങ്ങിയത് 22 ദിവസം; ഒടുവിൽ എൽപിജി കപ്പൽ ‘ജഗ് വസന്ത്’ ഗുജറാത്ത് തീരത്തെത്തി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്കിടയിൽ ഇന്ത്യയിലേക്ക് പാചകവാതകവുമായി വന്ന രണ്ടാമത്തെ കപ്പൽ ‘ജഗ് വസന്ത്’ ഗുജറാത്ത് തീരത്തെത്തി. യുദ്ധം മൂലം ആഴ്ചകളോളം ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്ന ഈ കപ്പൽ, പ്രത്യേക നയതന്ത്ര നീക്കങ്ങളിലൂടെയും ഇന്ത്യൻ നാവികസേനയുടെ സഹായത്തോടെയുമാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്.

ഗുജറാത്ത് തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ നിന്ന് എൽപിജി മറ്റ് ചെറിയ കപ്പലുകളിലേക്ക് മാറ്റുന്ന മിഡ്-സീ ട്രാൻസ്ഫർ നടപടികൾ ഇന്ന് ആരംഭിക്കും. ഏകദേശം 47,600 മെട്രിക് ടൺ എൽപിജിയാണ് ഈ കപ്പലിലുള്ളത്. രാജ്യത്തെ പാചകവാതക ക്ഷാമം പരിഹരിക്കാൻ ഈ ചരക്ക് എത്തുന്നതോടെ സാധിക്കുമെന്നാണ് കരുതുന്നത്.

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ചാർട്ടർ ചെയ്ത ഈ കപ്പൽ ഫെബ്രുവരി 28-ന് യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് കുവൈറ്റിൽ നിന്ന് ചരക്ക് കയറ്റിയത്. എന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചതോടെ കപ്പൽ അവിടെ കുടുങ്ങുകയായിരുന്നു. ഇറാനുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് കപ്പലിന് കടന്നുപോകാൻ അനുമതി ലഭിച്ചത്. ജഗ് വസന്തിനൊപ്പം പുറപ്പെട്ട ‘പൈൻ ഗ്യാസ്’ എന്ന മറ്റൊരു കപ്പൽ ഇന്ന് മംഗളൂരു തുറമുഖത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. യുദ്ധം തുടങ്ങിയ ശേഷം പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ 22 ഇന്ത്യൻ കപ്പലുകളിൽ പ്രധാനപ്പെട്ടവയായിരുന്നു ഇവ രണ്ടും. ഈ കപ്പലുകളുടെ വരവോടെ വരും ദിവസങ്ങളിൽ വാണിജ്യ എൽപിജി വിതരണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കുറയ്ക്കാൻ സർക്കാരിന് സാധിക്കും.

മത്സരംഗത്ത് ഉള്ളത് 890 പേര്‍,മാനന്തവാടി, നാട്ടിക ചവറ, കായംകുളം ,കോങ്ങാട്, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളുടെ പ്രത്യേകത അറിയാമോ

തിരുവനന്തപുരം. സംസ്ഥാനത്ത് മത്സരംഗത്ത് ഉള്ളത് 890 സ്ഥാനാർത്ഥികൾ.പത്രിക പിൻവലിച്ചതിന് ശേഷമുള്ള കണക്ക്. 2021 നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ കുറവ് സ്ഥാനാർത്ഥികൾ.2021ൽ 957 സ്ഥാനാർത്ഥികളായിരുന്നു..

ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളത് കൊടുവള്ളിയിൽ 13 പേർ. 95 പേർ പത്രിക പിൻവലിച്ചു.
പേരാവൂർ തിരുവനന്തപുരം മഞ്ചേശ്വരം എന്നിവിടങ്ങളിൽ 11 സ്ഥാനാർത്ഥികൾ
ഏറ്റവും കുറവ് മാനന്തവാടി നാട്ടിക ചവറ കായംകുളം കോങ്ങാട് കോഴിക്കോട് സൗത്ത് മൂന്നുപേർ

also read:

സൈന്യത്തിൽ ആൾക്ഷാമമെന്ന് ഇസ്രയേൽ സൈനിക മേധാവി, നെതന്യാഹുവിനെതിരെ പ്രതിപക്ഷം; യുഎസ് യുദ്ധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി ഖത്തർ പ്രധാനമന്ത്രി

ദോഹ: പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനായി ഖത്തറും അമേരിക്കയും കൈകോർക്കുന്നു. ഖത്തർ പ്രധാനമന്ത്രി അമേരിക്കൻ യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്‌സേതുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിൽ തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. മേഖലയിലെ നിലവിലെ വെല്ലുവിളികൾ നേരിടുന്നതിനായി ഖത്തർ പ്രധാനമന്ത്രിയും അമേരിക്കൻ യുദ്ധ സെക്രട്ടറിയും ചേർന്ന് സംയുക്തമായി പ്രവർത്തിക്കാനാണ് ധാരണ. പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി.

Also Read: കവടിയാർ കൊട്ടാരത്തിലെ മോഷണം: അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം, ചോദ്യം ചെയ്യലിൽ പൊലിസ്‍ ഉപദ്രവിക്കുന്നുവെന്ന് പരാതി

അതേസമയം, ഇസ്രയേൽ സൈന്യത്തിൽ രൂക്ഷമായ ആൾക്ഷാമമുണ്ടെന്ന സൈനിക മേധാവിയുടെ മുന്നറിയിപ്പ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഇസ്രായേൽ സൈനികർ അതിശക്തമായ ക്ഷീണത്തിലാണെന്നും സൈന്യത്തിലെ ആൾക്ഷാമം ഉടൻ പരിഹരിച്ചില്ലെങ്കിൽ വലിയ തകർച്ചയാകും ഫലമെന്നും സൈനിക മേധാവി മുന്നറിയിപ്പ് നൽകി. സൈനിക മേധാവിയുടെ മുന്നറിയിപ്പ് അതീവ ഗുരുതരമാണെന്ന് ഇസ്രയേൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. നിലവിലെ ഭരണകൂടത്തിന്റെ പരാജയമാണ് ഇതെന്നും ഇസ്രയേൽ പ്രതിപക്ഷം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്‍റെ ഈ ബന്ധങ്ങള്‍ പറയാന്‍ പിണറായിക്ക് ഭയം,ഹിന്ദു ഐക്യവേദി

കോണ്‍ഗ്രസിന്‍റെ ചില ബന്ധങ്ങള്‍ പറയാന്‍ പിണറായിക്ക് ഭയമാണെന്ന്,ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ വി ബാബു ടിവി ചാനലിനോട് വെളിപ്പെടുത്തി.

2006 ൽ ആർഎസ്എസ് സംഘടിപ്പിച്ച സെമിനാറിൽ വി. ഡി സതീശൻ പങ്കെടുത്തു എന്നത് ശരി. എല്ലാ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കളും ആർഎസ്എസ് വേദികളിലെത്തി. കോടിയേരി ബാലകൃഷ്ണനും ആർഎസ്എസിന്റെ സഹായം തേടി. കോടിയേരി സഹായം തേടിയത് കഴക്കൂട്ടത്ത് എം.വി രാഘവനെ തോൽപ്പിക്കാൻ.

also read:

ഇപ്പോള്‍ ആർഎസ്എസ് ബന്ധം ചർച്ചയാക്കുന്നത് മുസ്ലീം വോട്ടുകൾ ലക്ഷ്യമിട്ട്. സിപിഎം യഥാർഥത്തിൽ ചർച്ചയാക്കേണ്ടത് കോൺഗ്രസ്- എസ്ഡിപിഐ ബന്ധം. ജമാഅത്തെ ഇസ്ലാമിയുമായും കോൺഗ്രസിന് ബന്ധം. പിണറായി വിജയൻ ഇത് ഉന്നയിക്കാത്തത്
മുസ്ലീം വോട്ട് പോകുമെന്ന ഭയത്താൽലാണെന്നും ആര്‍ വി ബാബു വ്യക്തമാക്കി.

കവടിയാർ കൊട്ടാരത്തിലെ മോഷണം: അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം, ചോദ്യം ചെയ്യലിൽ പൊലിസ്‍ ഉപദ്രവിക്കുന്നുവെന്ന് പരാതി

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം. കൊട്ടാരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിച്ചതിന് പിന്നാലെയാണ് രാജകുടുംബം നിസ്സഹകരണം ശക്തമാക്കിയത്. ഇവരെ ചോദ്യം ചെയ്തിന് പിന്നാലെ പരാതിയുമായി രാജകുടുംബം രംഗത്തെത്തിയിട്ടുണ്ട്.

പൊലിസ്‍ ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജകുടുംബം ഉന്നത ഉദ്യോഗസ്ഥരെ പരാതി അറിയിച്ചു. ഇക്കഴിഞ്ഞ മെയ് 15 നാണ് കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നെന്ന വാർത്ത പുറത്തുവന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങളടക്കം മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

അമൂല്യ രത്നങ്ങളടക്കം നഷ്ടമായി

അമൂല്യ രത്നങ്ങളടക്കമാണ് കവടിയാർ കൊട്ടാരത്തിൽ നിന്ന് നഷ്ടമായത്. ഇക്കഴിഞ്ഞ നവംബർ മാസത്തിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസ്സിലായതെന്നാണ് പരാതിയിൽ പറയുന്നത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നും വിവരിച്ചിട്ടുണ്ട്. കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ എടുത്തതാവും എന്നു കരുതി കുടുംബാംഗങ്ങൾക്കിടയിൽ കഴിഞ്ഞ മാസങ്ങളിൽ അന്വേഷണം നടത്തി. ഇല്ലെന്ന് മനസ്സിലായതോടെ മോഷണമാണെന്ന സംശയത്തിലാണ് പൊലീസിൽ പരാതി നൽകിയതെന്നാണ് വിവരിച്ചിട്ടുള്ളത്.

കവടിയാല്‍ കൊട്ടാരത്തില്‍ നിന്ന് മോഷണം പോയ ആഭരണങ്ങള്‍

1 ഓറഞ്ച് നിറത്തിലുള്ള പവിഴവും , സ്വർണ്ണ മുത്തും ഇടകലർന്ന സ്വർണ്ണ ചെയിൻ

2 പിച്ചിപ്പു മൊട്ട് ഡിസൈനിൽ ഉള്ള സ്വർണ്ണ പാദസരം

3 കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസ്വരം

4 വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകൾ

5 വീതി കുറഞ്ഞ 2 സ്വർണ പിരിവള

6 ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മൽ

7 പച്ച ഇനാമൽ രണ്ടിലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണപ്പതക്കവും സ്വർണ്ണ പിരിച്ചെയിനും

8 സ്വർണ്ണ കുഴി മിന്നു മാല

9 എട്ടു ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും

9 സ്വർണ്ണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും

10 റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള 2 വള

11 നേർത്ത ചെയിനിൽ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും

12 ഒരു പവൻ വീതം തൂക്കം വരുന്ന 5 കുതിരപ്പവൻ നാണയങ്ങൾ.

ഫുട്ബോൾ ചിഹ്നം കിട്ടാതെ ആർ എം പി, അടിപ്പണിയോ?

കോഴിക്കോട്. ഫുട്ബോൾ ചിഹ്നം കിട്ടാത്തതിൽ ആർ എം പി ക്ക് പ്രതിഷേധം, നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ചിഹ്നം ഫുട്ബോൾ ആണ് 2024 ലെ പാർലമെൻറ് തിരഞ്ഞെടുപ്പിലും ഫുട്ബോൾ ചിഹ്നം ആർ എം പി ക്ക് കിട്ടിയിരുന്നു

നിരവധി തെരഞ്ഞെടുപ്പുകളിൽ അനുവദിക്കപ്പെട്ട ചിഹ്നം റദ്ദ് ചെയ്യുമ്പോൾ ആർ എ പി യെ കേട്ടില്ല

also read:

ഏകപക്ഷീയമായി ചിഹ്നം റദ്ദ് ചെയ്തു. ജനാധിപത്യവിരുദ്ധമായ നടപടിക്ക് പിന്നിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ സംശയമുണ്ടെന്ന് ആർ എം പി നേതാവ് എൻ വേണു.ഫുട്ബോൾ ചിഹ്നം നിഷേധിച്ചതിനെ നിയമപരമായി നേരിടും

താൽക്കാലികമായി ഇലക്ഷൻ കമ്മീഷൻ നടപടി അംഗീകരിച്ചു ടെലിവിഷൻ ചിഹ്നത്തിൽ മത്സരത്തിൽ ഉറച്ചു നിന്ന് മുന്നോട്ട് പോകുമെന്നു എൻ വേണു

26 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം: നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് ധാരണയാകാത്ത 26 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്. ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും സമരം പുനരാരംഭിക്കുന്നത്.
ഭൂരിഭാഗം ആശുപത്രികളും വേതനം സംബന്ധിച്ച് ധാരണയായ പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് അത്തരം ആശുപത്രികളെ സമീപിക്കാവുന്നതാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ അറിയിച്ചു.

Also Read:

സമരം കാരണം പൊതുജനങ്ങള്‍ക്ക് പ്രയാസമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, സമരത്തിൽ ഹൈക്കോടതി ഇടപെട്ടാണ് മാനേജ്‌മെന്റും യു എന്‍ എയും തമ്മിലുള്ള ചര്‍ച്ചക്ക് വഴിയൊരുക്കിയത്.
മിനിമം വേതനം 40000 രൂപയാക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നഴ്സുമാരുടെ സമരം. ശമ്പള പരിഷ്‌ക്കരണ വിഷയത്തില്‍ ഉറച്ച നിലപാട് മാനേജ്‌മെന്റുകള്‍ സ്വീകരിച്ചതോടെ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. നഴ്സുമാരുടെ സമരത്തെ കർശനമായി നേരിടുമെന്ന് അറിയിച്ച മാനേജ്മെൻറ് അസോസിയേഷൻ ആവശ്യം വന്നാൽ ആശുപത്രികൾ അടച്ചിടുമെന്നും പ്രഖ്യാപിച്ചു.

ബസ്സ് ഇടിച്ചു യുവതിക്ക് ദാരുണാന്ത്യം,കുട്ടി രക്ഷപ്പെട്ടു

പാലക്കാട്. കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസ്സ് ഇടിച്ചു യുവതിക്ക് ദാരുണാന്ത്യം.ഇടിച്ചിട്ട ശേഷം ബസ്സ്‌ ശരീരത്തിലൂടെ കയറി ഇറങ്ങി. വാടാനാംകുറുശ്ശി സ്വദേശി 41കാരിയായ ദിവ്യയാണ് മരിച്ചത്. അപകടത്തെ തുടർന്ന് ദീർഘ നേരം സ്വകാര്യ ബസ്സുകൾ തടഞ്ഞിട്ട് നാട്ടുകാർ പ്രതിഷേധിച്ചു. മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

തൃശ്ശൂരിൽ നിന്നും ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന ബിനി ബസ് ആണ് എതിർ ദിശയിൽ വരികയായിരുന്ന യുവതിയും കുട്ടിയും സഞ്ചരിക്കുന്ന സ്കൂട്ടിയെ ഇടിച്ചുതെറിപ്പിച്ചത്. തല നാരിഴയ്ക്ക് കുട്ടി പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.

also read:

മതിയായ രേഖകളില്ലാത്ത പണം പിടിച്ചെടുത്തു

കോഴിക്കോട്. മതിയായ രേഖകളില്ലാത്ത 9,26,250 രൂപ കോഴിക്കോട് പിടിച്ചെടുത്തു. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്ലയിങ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിൽ ആണ് പണം പിടിച്ചെടുത്തത്. എലത്തൂർ മണ്ഡലത്തിൽനിന്ന് 4,26,250 രൂപയും നാദാപുരം മണ്ഡലത്തിൽനിന്ന് 5,00000 രൂപയുമാണ് പിടിച്ചെടുത്തത്. ഇതുവരെ 30,08,750 രൂപ ഇത്തരത്തിൽ കോഴിക്കോട് പിടിച്ചെടുത്തിട്ടുണ്ട്.

also read:

നഴ്സുമാരുടെ ചർച്ച പരാജയം: നാളെ മുതൽ സമരം

rep image

കൊച്ചി.നഴ്സുമാരുടെ ചർച്ച പരാജയം: നാളെ മുതൽ സമരം.ശമ്പള പരിഷ്കരണ കരാറിൽ ഒപ്പുവെക്കാത്ത ആശുപത്രികളിൽ നാളെ മുതൽ നഴ്‌സുമാരുടെ സമരം.ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയും നേഴ്സുമാരും നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്

അടിസ്ഥാനശമ്പളം 40,000 രൂപ ആക്കി വർദ്ധിപ്പിക്കണം എന്നായിരുന്നു യുഎൻഎയുടെ ആവശ്യം