ഫോണില്‍ സംസാരിക്കുമ്പോൾ കുഞ്ഞ് കരഞ്ഞു; അമ്മ രണ്ട് വയസുകാരനെ കഴുത്ത് ഞെരിച്ചു കൊന്നു, അമ്മ അറസ്റ്റിൽ

ജാർഖണ്ഡ്:
മൊബൈൽ ഫോണിൽ സംസാരിക്കുമ്പോൾ കരഞ്ഞതിനെ തുടർന്ന് രണ്ട് വയസുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. ജാർഖണ്ഡിലെ ഗിരിധി ജില്ലയിലാണ് സംഭവം. ഒരാളുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞതിനാണ് ക്രൂരകൃത്യം നടത്തിയത്. അഫ്‌സാന ഖാത്തൂൻ എന്ന യുവതിയാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്.
നിസാമുദ്ദീൻ-അഫ്‌സാന ദമ്പതികൾക്ക് നാലും രണ്ടും വയസുള്ള രണ്ട് ആൺകുട്ടികളാണുള്ളത്. കഴിഞ്ഞ ദിവസം ഭർത്താവുമായി വഴക്കിട്ട അഫ്‌സാന ഇളയ കുട്ടിയുമായി മുറിയിൽ കയറി. തുടർന്ന് അഫ്‌സാന മറ്റാരെയോ ഫോൺ ചെയ്തു. ഇതിനിടെ കുഞ്ഞ് കരഞ്ഞപ്പോൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഉറങ്ങാനായി ഭർത്താവ് മുറിയിൽ എത്തിയപ്പോഴാണ് കുട്ടിയെ അനക്കമില്ലാതെ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അഫ്‌സാനയെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisement