ഏഴ് വയസുകാരനെ ക്രൂരമായി മർദിച്ച സംഭവം; രണ്ടാനച്ഛന് പുറകെ അമ്മയെയും അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഏഴ് വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാനച്ഛന് പുറമെ അമ്മ അഞ്ജനയെയും അറസ്റ്റ് ചെയ്തു. വധശ്രമം, മാരകായുധം കൊണ്ട് പരുക്കേൽപ്പിക്കൽ എന്നീ കേസുകൾ ചുമത്തിയാണ് കേസ്. കുട്ടിയെ ശിശു ക്ഷേമ സമിതിയിലേക്ക് മാറ്റി. രണ്ടാനച്ഛൻ മർദിക്കുമ്പോൾ അമ്മ നോക്കിനിൽക്കുമെന്ന് കുട്ടി മൊഴി നൽകിയിരുന്നു

കുട്ടിയുടെ രണ്ടാനച്ഛൻ ആറ്റുകാൽ സ്വദേശി അനുവിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അനു ഒരു വർഷമായി കുട്ടിയെ അടിവയറ്റിൽ ചട്ടുകം കൊണ്ട് പൊള്ളിച്ചതായും ഫാനിൽ കെട്ടിത്തൂക്കിയതായുമാണ് പരാതി. രണ്ടാനച്ഛന്റെ ബന്ധുക്കൾ കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ കണ്ട് സംശയം തോന്നി ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്

അനു കുട്ടിയെ ഉപദ്രവിക്കുമ്പോൾ അഞ്ജന ഇത് തടഞ്ഞില്ലെന്നാണ് കുട്ടിയുടെ മൊഴി. അഞ്ജനയെ ആദ്യ ഭർത്താവ് ഉപേക്ഷിച്ച് പോയതാണ്. പിന്നാലെയാണ് ബന്ധുവായ അനുവിനൊപ്പം ഒരു വർഷമായി ജീവിക്കുന്നത്.

Advertisement