ഉഗ്രന്‍പൂര്‍വവൈരാഗ്യം,പൊലീസുകാരു പോലും ഞെട്ടി, നാല് വർഷം മുൻപുള്ള ഉരസലിന് പദ്ധതിയിട്ട് വീട്ടില്‍ വിളിച്ചുകൊണ്ടുപോയി വയറുനിറച്ച് തല്ലി

ശാസ്താംകോട്ട : നാല് വർഷം മുൻപ് ബാറിൽ വച്ചുണ്ടായ വഴക്കിന്‍റെ പേരില്‍ യുവാവിനെ നാടകീയമായി വീട്ടിലെത്തിച്ച് ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു.

മനക്കര അർഷാദ് മൻസിലിൽ നിഷാദ് (35),മനക്കര രാജഗിരി പേഴുവിളയിൽ അനീഷ് (39) എന്നിവരാണ് അറസ്റ്റിലായത്.ഇരുവരും ചേർന്ന് ബൈജു ജോയി (38) യെയാണ് ഈ മാസം 12 ന് അക്രമിച്ചത്.നാല് വർഷം മുൻപ് നിഷാദും അക്രമിക്കപ്പെട്ട ബൈജു ജോയിയും തമ്മിൽ ശാസ്താംകോട്ടയിലെ ബാറിൽ വച്ച് വഴക്ക് നടന്നിരുന്നു.ഇതിന്‍റെ മുൻവൈരാഗ്യത്തിൽ
നിഷാദ്,ബൈജു ജോയിയുമായി ബാറിൽ വച്ച് സൗഹൃദം സ്ഥാപിച്ച് വീട്ടിൽ കൂട്ടി കൊണ്ടുപോയി സുഹൃത്തായ അനീഷുമായി ചേർന്ന് ഇരുമ്പ്‌ വടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ഒളിവിൽ പോയ പ്രതികളെ എസ്.ഐ മാരായ കെ.പി അനൂപ്,കെ.രാജൻബാബു, എ.എസ്.ഐ ബിജു,സി.പി.ഒ സുരാജ് എന്നിവരടങ്ങുന്ന സംഘമാണ് ഓച്ചിറ അഴീക്കലിൽ നിന്നും അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Advertisement