കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാർക്കെതിരെയും കേസെടുക്കാമെന്ന് ഹൈക്കോടതി. ഇടപാടുകാർ കുറ്റക്കാരല്ലെന്ന മുൻ ഉത്തരവുകൾ ഡിവിഷൻ ബെഞ്ച് അസാധുവാക്കി. അനാശാസ്യ കേന്ദ്രങ്ങൾ നടത്തുന്നതു തന്നെ ലൈംഗിക സേവനം വിലയ്ക്ക് വാങ്ങാൻ തയ്യാറാകുന്നവരെ ലക്ഷ്യമിട്ടാണ്. ലൈംഗിക തൊഴിലാളിയുടെ സേവനം തേടുന്ന വ്യക്തിയുടെ പണമിടപാട് തന്നെ വേശ്യാവൃത്തിയിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്ന ഘടകമായി കണക്കാക്കാമെന്നും കോടതി വിലയിരുത്തി.
അനാശാസ്യ കേന്ദ്രത്തില്‍ എത്തുന്ന വ്യക്തിയെ വെറും ‘ഉപഭോക്താവ്’ എന്ന നിലയില്‍ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനാകില്ല. ഇത്തരം വാണിജ്യപരമായ ലൈം?ഗികചൂഷണത്തില്‍ കസ്റ്റമര്‍ക്ക് പങ്കില്ലെന്ന് പറയാനാകില്ലെന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വാണിജ്യപരമായ ലൈം?ഗികചൂഷണം തടയുക എന്നതാണ് അനാശാസ്യം തടയല്‍ നിയമത്തിന്റെ ലക്ഷ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ വിഷയത്തില്‍ ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകളില്‍ നിന്ന് വിഭിന്ന ഉത്തരവുകള്‍ നിലവിലുള്ള സാഹചര്യത്തില്‍, നിയമപ്രശ്‌നത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ ഡിവിഷന്‍ ബെഞ്ചിലേക്ക് റഫര്‍ ചെയ്ത കേസിലാണ് ഉത്തരവ്. അനാശാസ്യ കേന്ദ്രത്തിലെ ഇടപാടുകാര്‍ കുറ്റക്കാരല്ലെന്ന മുന്‍ ഉത്തരവുകള്‍ ഡിവിഷന്‍ ബെഞ്ച് അസാധുവാക്കിയിട്ടുണ്ട്. സാമ്പത്തിക നേട്ടത്തിനു വേണ്ടിയുള്ള ലൈം?ഗിക ചൂഷണമാണ് ഇത്തരം കേന്ദ്രങ്ങളില്‍ നടക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
പലപ്പോഴും സാഹചര്യ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഈ രം?ഗത്തെത്തുന്ന ലൈം?ഗിക തൊഴിലാളി കച്ചവടച്ചരക്കായി മാറുമ്പോള്‍, സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നത് നടത്തിപ്പുകാരനാണ്. ലൈം?ഗിക സേവനം തേടി ആളുകള്‍ എത്തിയില്ലെങ്കില്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കില്ല. ഇവിടെ ലൈം?ഗിക തൊഴിലാളി ഇരയാണ്. സ്വമേധയാ ഇത്തരം കേന്ദ്രങ്ങളിലെത്തി പണം നല്‍കി ലൈം?ഗിക സേവനം പ്രയോജനപ്പെടുത്തുന്നവര്‍ വാണിജ്യ ഇടപാടില്‍ സജീവ പങ്കാളിയാണെന്നും കോടതി വിലയിരുത്തി.



























