Home News Breaking News മാരായമുട്ടത്ത് അച്ഛൻ്റെയും മകൻ്റെയും മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

മാരായമുട്ടത്ത് അച്ഛൻ്റെയും മകൻ്റെയും മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

തിരുവനന്തപുരം. മാരായമുട്ടത്ത് അച്ഛൻ്റെയും മകൻ്റെയും മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ.
ആനാവൂർ സ്വദേശി ഷൈജു, പിതാവ് ഷാജികുമാർ എന്നിവരുടെ മരണത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചത്. ഷൈജുവിന്റെ ഇളയമ്മ ധന്യ വിഷം കലക്കി തന്നതായി ഷൈജു ബന്ധുകളോട് പറഞ്ഞിരുന്നു എന്ന് ആരോപണം. മാരായമുട്ടം പോലീസിൽ ബന്ധുക്കൾ പരാതി നൽകി. അതേ സമയം ഷൈജു കഴിഞ്ഞ ഒന്നര മാസമായി വീട്ടിൽ വന്നിട്ടില്ല എന്ന് ധന്യ പറയുന്നു.

ഇക്കഴിഞ്ഞ ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം ആനാവൂർ സ്വദേശി ഷൈജു വിഷാശം ഉള്ളിൽ ചെന്ന് മരണപ്പെടുന്നത് .കൃത്യം രണ്ട് മാസം മുൻപ് പിതാവ് ഷാജികുമാർ സമാനമായി വിഷം ഉള്ളിൽ ചെന്നു തന്നെ മരണപ്പെടുന്നു.

ഭാര്യയുടെ മരണശേഷം ഷൈജു കുമാറും മകൻ ഷൈജുവും ഷൈജുകുമാറിന്റെ രണ്ടാം ഭാര്യ ഷൈജുവിന്റെ ഇളയമ്മയായ കീഴാരൂർ സ്വദേശി ധന്യയോടൊപ്പമാണ് താമസം എന്ന് ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ മാസം 19ാം തിയതി ഷൈജു സുഖമില്ല എന്ന് പറഞ്ഞ് ആനാവൂരിലെ ബന്ധുവിൻ്റെ വീട്ടിലേക്ക് വരികയായിരുന്നു. വന്നയുടൻ ചർദിച്ച് അവശനായ ഷൈജുവിനെ പിതാവിന്റെ സഹോദരൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിൽ എത്തിച്ചു.

എന്നാൽ ഈ മാസം ഒന്നാം തിയതി മുതൽ ഷൈജുവിന്റെ നില വീണ്ടും വഷളായി . ഷൈജുവിന്‌ ശ്വാസതടസവും ആഹാരം
കഴിക്കാൻ കഴിയാത്ത അവസ്ഥയും നേരിട്ടു . ഇളയമ്മ ധന്യ വിഷം കലക്കി നൽകിയതായി ഷൈജു ബന്ധുകളോട് പറഞ്ഞു.

രണ്ട് മാസം മുമ്പ് ഷൈജുവിൻ്റെ പിതാവ് ഷാജികുമാറും ഇതേ രീതിയിൽ മരണപ്പെട്ടു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത് .
ഷാജികുമാറും മൂന്നാമത്തെ ഭാര്യയായ ധന്യയോടൊപ്പം കീഴാരൂറാണ് താമസിച്ചിരുന്നത്.
ഷാജികുമാർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു എന്നാണ് ധന്യ ബന്ധുക്കളെ അറിയിച്ചത്. ഷാജികുമാറിൻ്റെ മരണത്തിലും ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നു.ഷാജികുമാറിൻ്റെയും ഷൈജുവിൻ്റെയും
മരണകാരണം ഒരേ വിഷം ഉള്ളിൽ ചെന്ന് തന്നെ എന്ന് ഡോക്ടർമാരും സംശയം പറഞ്ഞതിനെ തുടർന്നാണ് ബന്ധുക്കൾ പരാതി ദുരൂഹതയാരോപിച്ച് പരാതി നൽകിയത് . മാരായമൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
അതേ സമയം ഷൈജു വീട്ടിൽ കഴിഞ്ഞ ഒന്നര മാസമായി വന്നിട്ടില്ല എന്ന് ധന്യപറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here