പട്ടാമ്പി കൊടുമുണ്ടയിൽ യുവതിയുടെ ജീവനെടുത്തത് പ്രണയപ്പക

പാലക്കാട്. പട്ടാമ്പി കൊടുമുണ്ടയിൽ യുവതിയുടെ ജീവനെടുത്തത് പ്രണയപ്പക മൂലമെന്ന് പോലീസ്.ഇരുവരുടെയും ഫോൺ രേഖകൾ പോലീസ് പരിശോധിച്ചു,
പ്രണയാഭ്യർത്ഥന നിരസിച്ചതിനാൽ പ്രവിയയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നെന്ന് പോലീസിന് മൊഴിലഭിച്ചു,ഇന്നലെയാണ് പട്ടിത്തറ സ്വദേശിനി പ്രവിയയെ പ്രതി സന്തോഷ്‌ കത്തി കൊണ്ട് കുത്തിയ ശേഷം തീ കൊളുത്തി കൊന്നത്


കൊടുമുണ്ടയിലെ അരുംകൊലയിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്,തന്റെ കടയിലെ മുൻ ജീവനക്കാരിയായിരുന്ന പ്രവിയ മറ്റൊരു വിവാഹം കഴിക്കുന്നതിലെ വൈര്യാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്,26ന് നിശ്ചയിച്ചിരുന്ന വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് പലതവണ പ്രവിയയോട് സന്തോഷ്‌ ആവശ്യപ്പെട്ടിരുന്നു,ഇന്നലെ രാവിലെ പ്രതിശ്രുത വരനെ കാണാൻ പോകുന്നതിനിടയിലാണ് സന്തോഷ്‌ തടഞ്ഞുനിർത്തി ആക്രമിച്ചത്,കത്തികൊണ്ട് കുത്തിയ ശേഷം തീ കൊളുത്തി മരണം ഉറപ്പാക്കുകയായിരുന്നു,ഇതിന് പിന്നാലെ പ്രതി ആത്മഹത്യ ചെയ്തു,ഇരുവരും തമ്മിൽ സാമ്പത്തിക ഇടപെടുകൾ നടത്തിയിരുന്നതായാണ് പോലീസ് പറയുന്നത്,ഇരുവരുടെയും ഫോണുകൾ പരിശോധിച്ചതിൽ നിന്നാണ് പോലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്

Advertisement