മലയാളി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തില്‍പ്രതി പിടിയില്‍

Advertisement

ചെന്നൈ.തമിഴ്നാട്ടിലെ ആവഡിയിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തില്‍പ്രതി പിടിയില്‍. ആയുർവേദ ഡോക്ടറായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് വീട്ടിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ സ്വദേശിയെ അറസ്റ്റ് ചെയ്തു.

ആവഡിക്കടുത്ത് മിട്ടനമെല്ലി ഗാന്ധി മെയിൻ റോഡ് സെക്കൻഡ് ക്രോസ് സ്ട്രീറ്റിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അതിക്രൂരമായ കൊലപാതകം നടക്കുന്നത്. ആയുർവേദ ഡോക്ടറായ ശിവൻനായർ ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. കോട്ടയം പാലാ സ്വദേശിയായ ശിവൻ നായർ സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ആയുർവേദ ഡോക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു. വൈകീട്ട് മരുന്നു വാങ്ങാനെത്തിയ സമീപവാസിയായ സ്ത്രീയാണ് രക്തത്തിൽ കുളിച്ചു കിടന്ന നിലയിൽ ശിവൻ നായരെ ആദ്യം കാണുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ബൈറ്റ്

പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് പ്രസന്നകുമാരിയേയും കഴുത്തറുത്ത നിലയിൽ കണ്ടെത്തുന്നത്.
പ്രാഥമിക ഘട്ടത്തിൽ മോഷണ ശ്രമം എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ സ്വർണം ഉൾപ്പെടെ പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോണാണ് നിർണായക തെളിവായത്. സമീപത്തെ ഹാർഡ് വെയർ ഷോപ്പ് ജീവനക്കാരനായ രാജസ്ഥാൻ സ്വദേശിയാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായി. പിന്നീട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശിയും കൊല്ലപ്പെട്ട ശിവൻ നായരും തമ്മിൽ മുമ്പ് തർക്കമുണ്ടായിരുന്നു.

പിടിയിലായ രാജസ്ഥാൻ സ്വദേശിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Advertisement