പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മുൻ വർഷങ്ങളിലും ആൾക്കൂട്ട വിചാരണ നടന്നതായി കണ്ടെത്തൽ

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മുമ്പും ആൾക്കൂട്ട വിചാരണ നടന്നതായി കണ്ടെത്തൽ. 2019ലും 2021ലുമാണ് ആൾക്കൂട്ട വിചാരണ നടന്നത്. 2019, 2021 ബാച്ചുകളിലെ വിദ്യാർഥികളെയാണ് വിചാരണ ചെയ്ത് മർദിച്ചത്
പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മർദനം. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട്് വിദ്യാർഥികളുടെ മൊഴിയെടുത്തപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. സിദ്ധാർഥനെതിരെ നടന്നത് പരസ്യവിചാരണയാണെന്ന് ആന്റി റാഗിംഗ് സ്‌ക്വാഡ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

18 പേർ സിദ്ധാർഥനെ പലയിടങ്ങളിൽ വെച്ച് മർദിച്ചു. സിദ്ധാർഥന്റെ സുഹൃത്തും എസ് എഫ് ഐ ഭാരവാഹിയുമായ അക്ഷയ്‌ന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. അക്ഷയ്ക്ക് മരണത്തിൽ പങ്കുണ്ടെന്ന് നേരത്തെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

Advertisement