മുന്നില്‍ നിന്നു നയിച്ച ശക്തി ഇനി പിന്നിലുണ്ടാകണം, ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ അനുഗ്രഹം തേടി സ്ഥാനാർത്ഥികൾ

കോ്ട്ടയം. കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ വലിയൊരു ശക്തി അവരെമുന്നില്‍ നിന്നു നയിക്കാനില്ല. ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയശക്തി പിന്നില്‍ തുണയായെങ്കിലും ഉണ്ടാകണേ എന്ന പ്രാര്‍ഥനയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. കണ്ണുനനയിക്കുന്ന ഓര്‍മ്മകളോടെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി അനുഗ്രഹം തേടുകയാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. കൊടിക്കുന്നിൽ സുരേഷും ആൻ്റോ ആൻ്റണിയും ഷാഫി പറമ്പിലുമാണ് ആദ്യമെത്തിയത്. വരും ദിവസങ്ങളിൽ മറ്റു സ്ഥാനാർത്ഥികളും എത്തിയേക്കും

പ്രചാരണം തുടങ്ങുന്നതിൻ്റെ മുന്നോടിയായിട്ടാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് എത്തിയത്. ആദ്യം എത്തിയത് പത്തനംതിട്ടയിലെ സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി – കല്ലറയിൽ പ്രാർത്ഥിച്ച ആൻ്റോ ഉമ്മൻ ചാണ്ടി ഗുരുനാഥനായിരുന്നുവെന്ന് പറഞ്ഞു

തൊട്ടു പിന്നാലെ മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷും ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി അനുഗ്രഹം തേടി. നാലാം തവണയും വിജയ പ്രതീക്ഷയിൽ തന്നെയാണ് കൊടിക്കുന്നിൽ

വൈകുന്നേരത്തോടെ വടകരയിലെ സ്ഥാനാർത്ഥി ഷാഫി പറമ്പിലും ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി. മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ഷാഫി തൻ്റെ തെരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടി നല്കിയ പിന്തുണയെ കുറിച്ച് വാചാലനായി

നേരത്തെ കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് പ്രചാരണം ആരംഭിച്ചത് ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നിന്ന് ആയിരുന്നു.

vo

Advertisement