എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം ​ഗൾഫിലെ യാത്രക്കാരെയും പ്രതിസന്ധിയിലാക്കി.

Advertisement

റിയാദ്: എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ സമരം ഗൾഫിലെ യാത്രാക്കാരെയും പ്രതിസന്ധിയിലാക്കി. മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയത് യുഎഇ ഒമാൻ സൗദി ഉൾപ്പെടെയുളള സ്ഥലങ്ങളിൽ നിന്ന് യാത്രക്കെത്തിയ നൂറുകണക്കിനാളുകളെയാണ് വലച്ചത്.
വിമാനങ്ങൾ ഇന്ത്യയിൽ നിന്ന് ​ഗൾഫിലെ വിമാനത്താവളങ്ങളിലെത്തിയാണ് സർവീസ് നടത്തേണ്ടത്. അതിനാൽ തന്നെ സമരം ​ഗൾഫിൽ നിന്നുളള വിമാനസർവീസുകളെയും യാത്രക്കാരെയും വലിയ തോതിലാണ് പ്രതിസന്ധിയിലാക്കിയത്. യുഎഇയിൽ നിന്ന് ഉച്ചവരെയുളള ഭൂരിഭാ​ഗം സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.. ദുബായിൽ നിന്ന് കോഴിക്കോട് .അമൃതസർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് ഉള്ള സർവീസുകളും ഷാർജ യിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകളും അബുദാബിയിൽ നിന്ന് കണ്ണൂർ തിരുവനതപുരം എന്നുവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസ്സ് റദ്ദാക്കിയിട്ടുണ്ട്.യുഎഇയിൽ നിന്ന് 30 ഓളം എയ്ര‍് ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് ഒരു ദിവസം സർവീസ് നടത്തേണ്ടത്. അതിനാൽ തന്നെ മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കുന്നത് നൂറുകണക്കിനാളുകളെയാണ് ദുരിതത്തിലാക്കുക.വിസ കാലാവധികഴിഞ്ഞവരും അടിയന്തരസാഹചര്യത്തിൽ നാട്ടിലെത്തേണ്ടവുരുമുൾപ്പെടെയുളള ആളുകളാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. പലരും വലിയ തുക ടിക്കറ്റിന് നൽകിയവരാണ് ഇവർക്കൊന്നും കൃത്യമായ വിശദീകരണം നൽകാൻ എയർലൈൻ അധികൃതർ തയ്യാറാവുന്നില്ലെന്ന് യാത്രക്കാര‍്‍ പരാതിപ്പെട്ടു. ഒമാൻ, സൗദി ഉൾപ്പെടെയുള്ള മറ്റ് ജിസിസി രാജ്യങ്ങളിലെ സർവീസുകളും മുടങ്ങിയിട്ടുണ്ട്.മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്കും കൊച്ചിയിലേക്കും തിരുവന്തപുരത്തേക്കുമുള്ള സർവീസുകളാണ് GB റദ്ദാക്കിയത്.ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കും ഹൈദരാബാദിലേക്കുമുളള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

Advertisement