നെടുങ്കയത്ത് പുഴയിൽ മുങ്ങി മരിച്ച കുട്ടികളുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും

മലപ്പുറം. കരുളായി നെടുങ്കയത്ത് പുഴയിൽ മുങ്ങി മരിച്ച കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധു ക്കൾക്ക് വിട്ടു നൽകും.
ഇന്നലെയാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികൾ മുങ്ങി മരിച്ചത്.കോട്ടക്കൽ കല്ലിങ്ങൽ പറമ്പ് എം എസ് എം ഹൈ സ്കൂളിലെ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി ഫാത്തിമ മുർഷിന, ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷ റിദ ,എന്നിവരാണ് മരിച്ചത്. സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിന്റെ ഭാഗമായി നെടുങ്കയത്തു എത്തിയതായിരുന്നു വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെട്ട സംഘം. കരിമ്പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങിപോയ കുട്ടികളെ നാട്ടുകാരാണ് പുറത്തെടുത്തത്.തുടർന്ന് നിലമ്പുർ ജില്ലാ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.സംഭവത്തിൽ വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ വനംമന്ത്രി എകെ ശശീന്ദ്രൻ വനം മേധാവിക്ക് നിർദേശം നിർദേശം നൽകിയിരുന്നു

Advertisement