നീലക്കാറിന്‍റെ രഹസ്യം പൊലീസ് അന്നേ അറിഞ്ഞു, ഒളിച്ചത് മാധ്യമങ്ങളില്‍ നിന്നും,കാരണം ഇത്

കൊല്ലം.നീല ക്കാറിന്‍റെ രഹസ്യം പൊലീസ് അന്നേ അറിഞ്ഞു, ഒളിച്ചത് മാധ്യമങ്ങളില്‍ നിന്നും . നീലക്കാടില്‍ സ്ത്രീ കുട്ടിയുമായി വന്നിറങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യം പൊലീസിനുകിട്ടിയിരുന്നു. ഇത് പുറത്തായാല്‍ പ്രതി രക്ഷപ്പെടുമെന്നതിനാല്‍ ഈ വിവരം പനുറത്തു പറങയരുതെന്നും സിസിടിവി പുട്ടേജ് ആര്‍ക്കും കൈമാറരുതെന്നും സിസി ക്യമറ ഉടമയോട് ചട്ടം കെട്ടി. തട്ടിയെടുക്കപ്പെട്ട കുട്ടിയുമായി കൊല്ലത്ത് ലിങ്ക് റോഡിൽനിന്ന് ആശ്രാമം മൈതാനത്ത് ഓട്ടോയിൽ വന്നിറങ്ങിയത് പദമകുമാറിൻ്റെ ഭാര്യ. പദ്‌മകുമാറും ഭാര്യ അനിതയുമാ .ണ് നഗരമധ്യമായ ചിന്നക്കടയിലൂടെ നീലക്കാറിൽ കുട്ടിയുമായെത്തിയത്‌.

ലിങ്ക് റോഡിൽ ഇവരെ ഇറക്കിയശേഷം പദ്‌മകുമാർ കാറോടിച്ച് ആശ്രാമം മൈതാനത്തെ ജ്യൂസ് കടയ്ക്കുസമീപം കാത്തുനിന്നു.ലിങ്ക് റോഡിൽനിന്ന് ഓട്ടോ യിൽ ആശ്രാമം മൈതാനത്തേക്ക് കുഞ്ഞുമായെത്തിയശേഷം അവിടെ ഇരുത്തി രക്ഷപ്പെടുകയായിരുന്നു.മറ്റൊരു ഓട്ടോയിൽ പദ്‌മകുമാർ കാത്തുനിന്ന ജ്യൂസ് കടയ്ക്കു മുന്നിലെത്തി ഇവർ കാറിൽ ബിഷപ്പ് ജെറോം നഗറിലെ ബേക്കറിയിൽ കയറി.

ബേക്കറിയിലെ ടി.വി.യിൽ വാർത്ത കണ്ടിരുന്നു.കുട്ടിയെ ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയെന്ന വാർത്തയും കണ്ടിട്ടാണ് ബേക്കറിയിൽനിന്നു മടങ്ങിയത്.

പിടിക്കപ്പെടുമെന്നറിഞ്ഞതോടെ കുട്ടിയെ സുരക്ഷിതമായി എത്തിക്കണമെന്നതിനാലാണ് തിരക്കേറിയ ആശ്രാമം മൈതാനത്തുതന്നെ എത്തിച്ചതെന്നും ഇവർ മൊഴി നൽകി.

Advertisement