ആലപ്പുഴ .കരീലക്കുളങ്ങളരയിൽ റെയിൽവേ ക്രോസിൽ അപകടം. റെയിൽവേ ക്രോസിന്റെ ഗേറ്റ് ലോറി ഇടിച്ചു തകർന്നു. ജനശതാബ്ദി, ഏറനാട്, ഇന്റർസിറ്റി ട്രെയിനുകൾ വൈകും. റെയിൽവേ ഗേറ്റ് ഉടൻ പുനസ്ഥാപിക്കുമെന്ന് അധികൃതർ.
rep image
ആലപ്പുഴ .കരീലക്കുളങ്ങളരയിൽ റെയിൽവേ ക്രോസിൽ അപകടം. റെയിൽവേ ക്രോസിന്റെ ഗേറ്റ് ലോറി ഇടിച്ചു തകർന്നു. ജനശതാബ്ദി, ഏറനാട്, ഇന്റർസിറ്റി ട്രെയിനുകൾ വൈകും. റെയിൽവേ ഗേറ്റ് ഉടൻ പുനസ്ഥാപിക്കുമെന്ന് അധികൃതർ.
rep image
ശാസ്താംകോട്ട. കൊല്ലം ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ഇ. എം.എസ് ഹാപ്പിനസ് പാർക്കിന്റെ ഉദ്ഘാടനം നടന്നു. ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ആർ ഗീത അധ്യക്ഷത വഹിച്ചു. ഹാപ്പിനസ് പാർക്കിന്റെ സമർപ്പണവും 1971ൽ ശാസ്താംകോട്ടയിൽ നടന്നലോക സർവ്വമത സമ്മേളനത്തെ അനുസ്മരിക്കുന്ന സ്മാരകത്തിന്റെ നിർമ്മാണ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപൻ നിർവഹിച്ചു. സംഘാടകസമിതി കൺവീനർ എസ് ദിലീപ് കുമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. ബി. ഓമനക്കുട്ടൻ, എ. അബ്ദുൽ റഷീദ്, പി. വിജയചന്ദ്രൻ നായർ, എം. എ. സലാം, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എ നിസാം, ക്ലബ്ബ് ഭാരവാഹികളായ ജോസ് ജെ തോമസ്, ബിന്ദു രാജേഷ്, രാജേഷ് കുമാർ. ആർ, മുകേഷ്, ലൂക്കോസ് മാത്യു, രാധ രാജൻ, ഷാജഹാൻ, രശ്മി ദേവി എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കായി ഊഞ്ഞാൽ, പൊതുജനങ്ങൾക്ക് വിശ്രമിക്കുന്നതിന് ഇരിപ്പിടങ്ങൾ, മതിയായ വെളിച്ച സംവിധാനം, തുടങ്ങിയവ പാർക്കിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.
പട്ടകടവ്. കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം തുടങ്ങുന്ന DTPC പട്ടകടവ് ടൂറിസ്റ്റ് ബോട്ട് ജെട്ടിയിലേക്കുള്ള റോഡിൻറെ നിർമ്മാണോദ്ഘാടനം എംഎൽഎ കോവൂർ കുഞ്ഞുമോൻ നിർവഹിച്ചു. പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡോ.സി. ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പട്ട കടവ് വാർഡ് മെമ്പർ സുനിതാ ദാസ് സ്വാഗതം ആശംസിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രതീഷ്, പടിഞ്ഞാറേക്കരയുടെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുധ, ആറാം വാർഡ് മെമ്പർ ഷീലാ കുമാരി, പട്ട കടവ് വാർഡ് മുൻ മെമ്പർ എ സാബു, ടി കെ സുരേഷ്, എല്‍ ജി ജോൺസൺ, സിഡിഎസ് വൈസ് ചെയർപേഴ്സൺ പ്രീതി തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ആശംസകൾ അർപ്പിച്ചു. ജോസ് പ്രസാദ് നന്ദി രേഖപ്പെടുത്തി.
DTPC യുടെ 1.50 കോടി രൂപയുടെ ടൂറിസ്റ്റ് ബോട്ട് ജെട്ടി നിർമ്മാണം ഇതിനോടനുബന്ധമായി തുടങ്ങും.
പഴയകാലത്ത് പട്ടകടവ് ബോട്ട് ജെട്ടിയിൽ കേരള വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിന്റെ യാത്ര ബോട്ട് സർവീസ് നടത്തിയിട്ടുള്ളതാണ്. 1924 മുതൽ ഇവിടെ യാത്ര ബോട്ട് സർവീസ് നടത്തിയിട്ടുള്ളതായി ട്രാവൻകൂർ ഗവൺമെൻറ് ഗസറ്റിൽ പരിശോധിച്ചാൽ വ്യക്തമാകും. പട്ട കടവിലേക്ക് ടൂറിസ്റ്റ് ബോട്ട് സർവീസ് ആരംഭിക്കുന്നതോടെ ടൂറിസം മേഖലയായ മൺട്രോത്തുരുത്തിലേക്ക് സഞ്ചാരികളുടെ ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നതാണ്. കൂടാതെ അഷ്ടമുടി കായൽ ടൂറിസത്തിനും സാധ്യത തെളിയുന്നു.
തിരുവനന്തപുരം. വർക്കലയിൽ ട്രെയിനിൽ വച്ച് പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ നിർണായക മൊഴി രേഖപ്പെടുത്താൻ പോലീസ്. പെണ്‍കുട
പെണ്‍കുട്ടിയുടെ സുഹൃത്തിനെ രക്ഷിക്കുകയും പ്രതിയെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുകയും ചെയ്ത യാത്രക്കാരനെ കണ്ടെത്താനുള്ള ശ്രമമാണ് നിലവിൽ നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു.
കേരള എക്സ്പ്രസ്സിൽ പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായ രാത്രിയിൽ ഒരു യാത്രക്കാരന്റെ ഇടപെടലാണ് സുഹൃത്ത് അർച്ചനയെ രക്ഷിച്ചതും പ്രതിയെ കീഴ്പ്പെടുത്തുകയും ചെയ്തത്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് നിലവിൽ റെയിൽവേ പോലീസ്. റെയിൽവേ സ്റ്റേഷനിലെ CCTV ദൃശ്യങ്ങളിൽ നിന്നാണ് അടിയന്തര ഇടപെടൽ നടത്തിയ വ്യക്തിയെ കണ്ടെത്തിയത്.പ്രതിയെ ബലംപ്രയോഗിച്ചു കീഴ്പ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ചുവന്ന വസ്ത്രം ധരിച്ച യാത്രക്കാരന്റെ ചിത്രം റെയിൽവേ പോലീസ് പുറത്തുവിട്ടു. വിവരങ്ങൾ കൈമാറുന്നതിന് ഫോൺ നമ്പറും പോലീസ് നൽകിയിട്ടുണ്ട്.കണ്ടെത്തിയാൽ മനുഷ്യത്വപരമായ ഇടപെടലിനെ ആദരിക്കാനും പാരിതോഷികം നൽകാനും ആലോചനയുണ്ട്. അതേസമയം പൊലീസിന്റെ തെളിവ് ശേഖരണവും തുടരുകയാണ്. പ്രതി ട്രെയിനിൽ കയറുന്നതിനു മുൻപ് മദ്യപിച്ച ബാറിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. പ്രതിയും സുഹൃത്തുമാണ് ബാറിൽ കോട്ടയത്തെ ബാറിൽ കയറി മദ്യപിക്കുന്നത്. ഈ ഡിജിറ്റൽ തെളിവുകളും കേസ് അന്വേഷണത്തിൽ നിർണായകമാകും.പ്രതിയെ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ജയിലിൽ വച്ച് തെളിവ് ശേഖരണം നടത്താനും നീക്കമുണ്ട്. തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷം ആയിരിക്കും പ്രതിയെ കസ്റ്റഡിയിൽ വാങ്ങുക. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യസ്ഥിതിയും മാറ്റമില്ലാതെ തുടരുകയാണ്. തലക്ക് ഏറ്റ ക്ഷതമാണ് ആരോഗ്യസ്ഥിതി മോശമാക്കുന്നത്. അതേസമയം റെയിൽവേ സ്റ്റേഷനുകളിലെ പരിശോധനയും ആർപിഎഫ് ഊർജിതമാക്കിയിട്ടുണ്ട്
കൊല്ലം. ആരോഗ്യവകുപ്പിൻ്റെ അനാസ്ഥ സംസ്ഥാനത്ത് ഒരു ജീവൻ കൂടി പൊലിഞ്ഞു. പന്മന സ്വദേശി വേണുവാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ മരിച്ചത്.അടിയന്തിര ചികിത്സ നിർദേശിച്ച് മെഡിക്കൽ കോളേജിലേക്ക് അയച്ച വേണുവിന് ആറ് ദിവസമായി യാതൊരു ചികിത്സയും ലഭിച്ചില്ലെന്ന് കുടുംബം.സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. തനിക്ക് ചികിത്സ നിഷേധിച്ചിതായ് വേണു പറയുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നു.
മരണം സംഭവിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വേണു സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വേണു അനുഭവിച്ച ദുരവസ്ഥ വ്യക്തമാണ്. നായെ നോക്കുന്നതുപോലെപോലും പരിഗണിച്ചില്ലെന്നും താന്‍ മരിച്ചാല്‍ ഈ വിവരം പുറത്തുവിടണമെന്നും സുഹൃത്തിനുള്ള സന്ദേശത്തില്‍ പറയുന്നുണ്ട്.
നെഞ്ച് വേദനയെ തുടർന്ന് ഇക്കഴിഞ്ഞ 31നാണ് വേണുവിനെ ചവറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, തുടർന്ന് ജില്ലാ ആശുപത്രിയിലേക്കും എത്തിച്ചത്. അടിയന്തിര ചികിത്സ വേണമെന്ന് ഡോക്ടർന്മാർ നിർദ്ദേശിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അഞ്ച് ദിവസം മെഡിക്കൽ കോളേജിൽ കഴിഞ്ഞിട്ടും യാതോരു ചികിത്സയും ലഭിച്ചില്ലെന്നാണ് മരിക്കുന്നതിന് മുൻപ് വേണുവിൻ്റെ അയച്ച സന്ദേശത്തിൽ പറയുന്നത്. വേണുവിന് ചികിത്സ നൽകിയില്ലെന്ന് വേണുവിൻ്റെ ഭാര്യ പറഞ്ഞു.
ഇന്നലെ വൈകിട്ടോടെ ആരോഗ്യനില മോശമായ വേണു മരിച്ചു. മരണ വിവരം പോലും അറിയിച്ചത് വൈകിയാണെന്നും കുടുംബം പറഞ്ഞു.സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകി.
അതേ സമയം ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിൻ്റെ വിശദീകരണം.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന ബന്ധുക്കളുടെ പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ചികിത്സാ നിഷേധത്തിൽ ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരടക്കം പ്രതിഷേധവുമായി രംഗത്ത് എത്തി. കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഇടപ്പള്ളിക്കോട്ടയിൽ ദേശീയ പാത ഉപരോധിച്ചു.
വേണുവിൻ്റെ സംസ്ക്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടന്നു
അങ്കമാലി ,കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള പേരകുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മൂമ്മ കുറ്റം സമ്മതിച്ചു. കുടുംബത്തോട് ദേഷ്യം തോന്നിയപ്പോൾ ചെയ്ത് പോയതെന്നാണ് മൊഴി. കൊലപ്പെട്ട ഡെൽനയുടെ മൃതദേഹം സംസ്കരിച്ചു.
കുട്ടിയെ കുളിപ്പിച്ച് അമ്മൂമ്മയുടെ അടുത്ത് കിടത്തി മിനിറ്റുകൾക്കമായിരുന്ന ആക്രമണം.
വീട്ടിൽ നിന്ന് ചോരപുരണ്ട കത്തി കണ്ടെത്തിയതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് ഉറപ്പിച്ചു.
അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ അമ്മുമ്മ റോസ്ലിൻ കുറ്റസമ്മതം നടത്തി.
കൊലപാതകത്തിന് മറ്റ് കാരണങ്ങൾ ഇല്ലെന്നാണ് പോലീസ് നിഗമനം.
കുഞ്ഞിനെ കൊലപെടുത്തിയ ശേഷവും മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച റോസിലി ആശുപത്രിയിൽ തുടരവെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കത്തി കൊണ്ട് കഴുത്ത് മുറിച്ചായിരുന്നു ആക്രമണം. കൊലപാതകമെന്ന് ഉറപ്പിക്കുന്നതാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ആന്‍റണി–റൂത്ത് ദമ്പതികളുടെ രണ്ടാമത്തെ മകളാണ് കൊല്ലപ്പെട്ട ഡെൽന. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച ഡെൽനയുടെ മൃതദേഹം ഇടക്കുന്നം സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കരിച്ചു.
ശാസ്താംകോട്ട:മൈനാഗപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമസ്വരാജ് വികസന സെമിനാർ നടത്തി.യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി സൂരജ് രവി മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡൻ്റ് പി.എം സെയ്ദ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് വർഗീസ്സ് തരകൻ.കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് വൈ.ഷാജഹാൻ,നേതാക്കളായ അഡ്വ.രഘുകുമാർ,രവി മൈനാഗപ്പള്ളി,എബി പാപ്പച്ചൻ,റഷീദ് ഐ.സി.എസ്,ലാലി ബാബു,സനൽകുമാർ,ജോൺസൺ വൈദ്യൻ,ഷാജി ചിറയ്ക്ക്മേൽ,രാധിക ഓമനക്കുട്ടൻ,മധുസൂദനൻ പിള്ള,നൂർജഹാൻ,മനാഫ് മൈനാഗപ്പള്ളി,സുഭാഷ് വൈഷാഖം.തുടങ്ങിയവർ പങ്കെടുത്തു.
ശാസ്താംകോട്ട:ഭരണിക്കാവ് ജംഗ്ഷനിൽ കടപുഴ റോഡിലെ കുഴി അപകട ഭീഷണിയാകുന്നു.കൊല്ലം – തേനി ദേശീയപാതയിൽ ഭരണിക്കാവ് ജംഗ്ഷനിൽ നിന്നും കടപുഴ ഭാഗത്തേക്ക് റോഡ് ആരംഭിക്കുന്നതിന് തൊട്ടടുത്തായാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്.ഇരുചക്ര വാഹനയാത്രികൾ കുഴിയിൽ വീഴുന്നത് പതിവാണെന്ന് പരിസരത്തെ വ്യാപാരികൾ പറയുന്നു.സ്ത്രീകളാണ് കൂടുതലായും ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നത്. അടിയന്തിരമായി കുഴി അടയ്ക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കൊട്ടിയം:ഉമയനല്ലൂർ പട്ടര് മുക്ക് കുരണ്ടിപ്പള്ളിൽ വീട്ടിൽ(കാർത്തിക) പരേതനായ കെ.ജി രവീന്ദ്രൻ്റെ ഭാര്യ തങ്കമ്മ(80) നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ:കെ.ആർ രാജൻ,ആർ.അജിത,ആർ. അനിമോൾ, ആർ.സുനിൽകുമാർആർ.സജിമോൻ (സിവിൽ സപ്ലൈസ്,പരവൂർ).മരുമക്കൾ:സിന്ധു റ്റി.എസ്, പരേതനായ എസ്.വിക്രമൻ (റിട്ട.എസ്.ഐ),കെ.രാജേന്ദൻ (കാപ്പെക്സ്,ചന്ദനത്തോപ്പ്), എം.ബിനി മോൾ, വിദ്യാ.ജി.കൃഷ്ണൻ. സഞ്ചയനം:9 ന് രാവിലെ എട്ടിന്.