ശാസ്താംകോട്ട :പടിഞ്ഞാറെ കല്ലട കോയിക്കൽഭാഗം പനവിളയിൽ വീട്ടിൽ പരമേശ്വരൻപിള്ള ( 83) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ
ഭാര്യ : തങ്കമണിയമ്മ
മക്കൾ : സന്തോഷ് കുമാർ, അനിൽകുമാർ (പരേതൻ) ,അജിതകുമാരി
മരുമക്കൾ : ഷീലകുമാരി (ഗ്രാമപഞ്ചായത്തംഗം ,പടിഞ്ഞാറേക്കല്ലട) ശിവദാസൻ പിള്ള (പരേതൻ)
പടിഞ്ഞാറെക്കല്ലട കോയിക്കൽഭാഗം പനവിളയിൽ പരമേശ്വരൻപിള്ള നിര്യാതനായി
പത്തനംതിട്ടയിൽ പേവിഷ ബാധയേറ്റ് മരിച്ച 12 കാരിയുടെ അമ്മ സുപ്രീം കോടതിയിൽ; തെരുവുനായ പ്രശ്നത്തിലെ കേസിൽ കക്ഷി ചേരാൻ അപേക്ഷ
ന്യൂഡൽഹി: പത്തനംതിട്ടയില്‍ പേവിഷ ബാധയേറ്റ് മരിച്ച 12 കാരിയുടെ അമ്മ സുപ്രീം കോടതിയിൽ. പെരിനാട്ടില്‍ 2022ല്‍ മരിച്ച അഭിരാമിയുടെ അമ്മ രജനിയാണ് കോടതിയെ സമീപിച്ചത്. താൻ മകളെ നഷ്ടപ്പെട്ട നിർഭാഗ്യവതിയായ അമ്മയെന്ന് രജനി ഹര്‍ജിയിൽ പറയുന്നു. തെരുവുനായ ആക്രമണത്തെതുടര്‍ന്ന് പേവിഷ ബാധയേറ്റ് മരിച്ച ഇരകൾക്ക് ധനസഹായം നൽകണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടു.
തെരുവുനായ പ്രശ്നത്തിലെ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. ജില്ലാതലത്തില്‍ സമിതികള്‍ രൂപീകരിക്കണമെന്നും റാബീസ് വാക്സീന്‍ ലഭ്യത ഉറപ്പാക്കണമെന്നും ആവശ്യം. അഭിഭാഷകൻ വി കെ ബിജു ആണ് അഭിരാമിയുടെ അമ്മ രജനിക്കായി കക്ഷി ചേരാൻ അപേക്ഷ നൽകിയത്.
ഷട്ട് ഡൗണിൽ അമേരിക്കയിൽ വൻ പ്രതിസന്ധി; പത്തു ശതമാനം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു, അന്താരാഷ്ട്ര സര്‍വീസുകളെ ഒഴിവാക്കും
ന്യൂയോര്‍ക്ക്: ഷട്ട് ഡൗണിനെ തുടർന്ന് അമേരിക്കയിൽ പ്രതിസന്ധി രൂക്ഷം. ജീവനക്കാരുടെ കുറവ് കാരണം 10 ശതമാനം വിമാന സർവീസുകൾ നിർത്തലാക്കാൻ സർക്കാർ തീരുമാനം. അന്താരാഷ്ട്ര സർവീസുകളെ ഒഴിവാക്കും. എയർപോർട്ടുകളിലെ ജീവനക്കാരുടെ കുറവാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്. പുതിയ തീരുമാനം അമേരിക്കയിലെ 40 എയർപോർട്ടുകളെ പ്രതികൂലമായി ബാധിക്കും. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. അന്താരാഷ്ട്ര സർവീസുകളെ ഇതിൽ നിന്ന് ഒഴിവാക്കുമെന്നാണ് വിമാന കമ്പനികൾ അറിയിച്ചിട്ടുള്ളത്. അതേസമയം, ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ വാഷിംഗ്ടണിൽ ചർച്ചകൾ തുടരുകയാണ്.
അതേസമയം, അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ഒരു മാസം പിന്നിടുമ്പോള്‍, ഭക്ഷ്യസഹായം മുടങ്ങുന്നതിനെക്കുറിച്ചുള്ള ആശങ്കയിലാണ് ദശലക്ഷക്കണക്കിന് പൗരന്മാര്‍. ആര്‍ക്കും വിശന്നിരിക്കേണ്ടിവരില്ലെന്ന് പ്രസിഡന്‍റ് ട്രംപ് അദ്ദേഹം ഉറപ്പുനല്‍കിയെങ്കിലും, സാങ്കേതിക പ്രശ്നങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആരും പട്ടിണി കിടക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ധനസഹായം തുടരാന്‍ നിയമപരമായ വഴികള്‍ തേടാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. സര്‍ക്കാര്‍ ഫണ്ട് നിലച്ചതോടെ ഏകദേശം 4.2 കോടി ആളുകള്‍ക്ക് ലഭിക്കുന്ന പ്രതിമാസ ഭക്ഷ്യസഹായമായ സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (സ്‌നാപ്) ആനുകൂല്യം നവംബര്‍ ഒന്ന് മുതല്‍ മുടങ്ങേണ്ടതായിരുന്നു. എന്നാല്‍, ഫണ്ട് മുടങ്ങാതിരിക്കാന്‍ അടിയന്തര സഹായനിധി ഉപയോഗിക്കണമെന്ന് റോഡ് ഐലന്‍ഡിലെ ഒരു ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.
എന്നാല്‍, ഈ അടിയന്തര ഫണ്ട് ഉപയോഗിക്കാന്‍ നിയമപരമായി കഴിയില്ല എന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം. ഇത് സ്‌നാപ് ആനുകൂല്യങ്ങള്‍ കിട്ടേണ്ടവര്‍ക്ക് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് തുടങ്ങിയ ഈ ഷട്ട്ഡൗണ്‍ രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ശമ്പളം കിട്ടാതെ വലയുന്ന ഫെഡറല്‍ ജീവനക്കാരും, അടിസ്ഥാന സേവനങ്ങള്‍ നിലച്ചതിനാല്‍ ദുരിതത്തിലായ ലക്ഷക്കണക്കിന് അമേരിക്കക്കാരും പാര്‍ട്ടിപ്പോരിന്റെ ഇരകളാകുകയാണ്. റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും പരസ്പരം പഴിചാരി മുന്നോട്ടുപോകുമ്പോള്‍, ഈ വാരാന്ത്യം മുതല്‍ ഷട്ട്ഡൗണിന്റെ പൂര്‍ണ്ണ പ്രഹരം സാധാരണക്കാര്‍ക്ക് നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആയുധധാരികളായ സംഘം രാത്രി വാഹനം തടഞ്ഞുകവര്‍ച്ച, സഹായി പിടിയില്‍
വയനാട്. ആയുധധാരികളായ സംഘം രാത്രി വാഹനം തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ സഹായി പിടിയില്‍. കഴിഞ്ഞ നാലിന് രാത്രിയാണ് സംഭവം. കോഴിക്കോട് സ്വദേശിയും ഡ്രൈവറും ബിസിനസ് ആവശ്യത്തിനായി ബാംഗ്‌ളൂരില്‍ പോയി തിരിച്ചു വരവെ അക്രമി സംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു
കുറ്റവാളി സംഘത്തെ സഹായിച്ച പാടിച്ചിറ, സീതാമൗണ്ട്, പുതുച്ചിറ വീട്ടില്‍ രാജനെയാണ് ബത്തേരി പോലീസ് പിടികൂടിയത്. വാഹനം കവര്‍ച്ച ചെയ്തു കൊണ്ടുവരുന്നതിനും പൊളിക്കുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും പ്രതികളെ ഒളിപ്പിക്കുന്നതിനും വേണ്ട സഹായമാണ് ഇയാള്‍ ചെയ്തു നല്‍കിയത്.
പൊളിച്ച് ഉപേക്ഷിച്ച വാഹനത്തിന്റെ ഡാഷ് ബോര്‍ഡില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ വലയിലാക്കിയത്. ഹൈവേയില്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ തടഞ്ഞ്് പണവും സ്വര്‍ണവും വിലയേറിയ മുതലുകളും മോഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരാകായുധങ്ങളുമായെത്തിയ സംഘമാണ് അക്രമം നടത്തിയത്.
തൃശൂരില്‍ മേയർ സ്ഥാനാർത്ഥി കോണ്‍ഗ്രസില്‍ വേണ്ടെന്ന് ധാരണ
തൃശൂര്‍. തദ്ദേശ തെരഞ്ഞെടുപ്പിന് തൃശൂരിൽ കോൺഗ്രസിന് മേയർ സ്ഥാനാർഥി ഉണ്ടായേക്കില്ല. മേയർ സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടിയുള്ള പ്രചാരണം വേണ്ടെന്ന് ജില്ലാ നേതൃത്വത്തിൽ ധാരണ. മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ ഗ്രൂപ്പ് തർക്കം തിരിച്ചടിയാകുമെന്നും വിലയിരുത്തൽ. മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിൽ അന്തിമ തീരുമാനം കെപിസിസിക്ക് വിട്ടു
കഴിഞ്ഞവർഷം കോർപ്പറേഷൻ ഭരണം നഷ്ടമായത് മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിനാൽ ആണെന്നാണ് വിലയിരുത്തൽ. തൃശ്ശൂരിൽ ഘടകകക്ഷികളുമായുള്ള സീറ്റ് ചർച്ച പൂർത്തിയാക്കി കോൺഗ്രസ്. ഡിസിസി ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഡിവിഷനുകളിൽ സ്ഥാനാർഥി ചർച്ചകൾ പൂർത്തിയാക്കി. ഒറ്റ പേര് നിർദ്ദേശിച്ച സ്ഥലത്ത് അവരെത്തന്നെ സ്ഥാനാർത്ഥികളാക്കും
കൂടുതൽ പേരുകൾ ഉയർന്ന ഡിവിഷനുകളിൽ മുതിർന്ന നേതാക്കൾ കൂടിയാലോചന നടത്തിയിരിക്കും സ്ഥാനാർത്ഥിയെ തീരുമാനിക്കുക
മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുവദിച്ചില്ല, കട അടിച്ച് തകർത്ത്,അക്രമം
ഇടുക്കി.മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുവദിച്ചില്ലെന്ന് പറഞ്ഞ് അടിമാലിയിൽ കട അടിച്ച് തകർത്തു.
മദ്യലഹരിയിൽ ആയിരുന്നു മച്ചിപ്ലാവ് സ്വദേശി ഷിജു അക്രമം നടത്തിയത്. പൊലീസ് എത്തുന്നതിന് മുൻപായി ഇയ്യാൾ സ്വയം പരിക്കേൽപ്പിച്ചു.
ഫോൺ ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിമാലി ബസ്റ്റാൻഡിൽ എത്തിയ ഷിജു, മദ്യലഹരിയിലാണ് എന്ന് ബോധ്യപ്പെട്ടതോടെ കട ഉടമ പറ്റില്ലെന്ന് പറഞ്ഞു.
പെട്ടെന്ന് പ്രകോപിതനായ മച്ചിപ്ലാവ് സ്വദേശി അസഭ്യം പറയുകയും, അക്രമം നടത്തുകയുമായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ബഹളം കേട്ട് സമീപത്തെ കടക്കാരെല്ലാം
ഓടിയെത്തിയപ്പോഴേക്കും, ബാർബർ ഷോപ്പിന്റെ ചില്ലുകൾ ഷിജു അടിച്ച് തകർത്തു. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഷിജു സ്വയം മുറിവേൽപ്പിക്കാൻ
ആരംഭിച്ചു.
….ഹോൾഡ്…….
മദ്യലഹരിയിൽ നടത്തിയ പരാക്രമം ആണെന്നാണ് പൊലീസ് പറയുന്നത്. ശരീരത്തിൽ പരിക്കേറ്റ ഇയ്യാളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
ആക്രമം നടത്തിയതിനും, പരിഭ്രാന്തി സൃഷ്ടിച്ചിതിനും ഇയ്യാൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അടിമാലി പൊലീസ് അറിയിച്ചു.
കണ്ണാടി ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ, സസ്പെന്ഷനിലായിരുന്ന പ്രധാന അധ്യാപികയെ തിരിച്ചെടുത്തു
പാലക്കാട്. കണ്ണാടി ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ, സസ്പെന്ഷനിലായിരുന്ന പ്രധാന അധ്യാപികയെ തിരിച്ചെടുത്തു. ഡിഇയോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുത്തത് എന്ന് മാനേജ്മെന്റ്. സംഭവത്തിൽ dde ക്ക് പരാതി നൽകി കുടുംബം.
കഴിഞ്ഞമാസം പതിനാലാം തീയതിയാണ് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അർജുൻ ആത്മഹത്യ ചെയ്യുന്നത്. ക്ലാസ് അധ്യാപിക അർജുന മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ജയിലിൽ കിടക്കേണ്ടി വരും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാർത്ഥികളും കുടുംബവും ആരോപിച്ചിരുന്നു. തുടർന്ന് വലിയ പ്രതിഷേധമാണ് സ്കൂളിൽ നടന്നത്. പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശപ്രകാരം ക്ലാസ് അധ്യാപിക ആശയെയും അധ്യാപികയെ അനുകൂലിച്ചു സംസാരിച്ച പ്രധാന അധ്യാപിക ലിസിയെയും സസ്പെൻഡ് ചെയ്തിരുന്നു. ഉന്നതെ തല അന്വേഷണം നടത്തി ടീച്ചർമാർ കുറ്റക്കാർ അല്ല എന്ന് തെളിയും വരെ സസ്പെൻഷൻ നീളും എന്നായിരുന്നു അന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നത്.
വിഷയത്തിൽ വിദ്യാർത്ഥികളിൽ നിന്ന് ഉൾപ്പെടെ കുഴൽമന്ദം പോലീസിന്റെ നേതൃത്വത്തിൽ മൊഴിയെടുക്കൽ തുടരുകയാണ്. ഇതിനിടക്കാണ് പ്രധാന അധ്യാപിക സ്കൂളിൽ തിരിച്ചെത്തിയത്. ഡിഇ ഒ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് മാനേജ്മെന്റ് വിശദീകരണം. എന്നാൽ നിയമപ്രകാരം ഡിഡിഇ അനുമതി ഇല്ലാതെ നിർദേശം നൽകാൻ ഡിഇഒക്ക് അധികാരമില്ല. അത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്ന് dde വ്യക്തമാക്കി.
പിന്നാലെ മാനേജ്മെന്റും ഡിഇഒയും തമ്മിൽ ഒത്തു കളിക്കുന്നതായി കുടുംബം ആരോപിച്ചു
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് കുടുംബം പരാതി നൽകി. നടപടി ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സ്കൂളിൽ പ്രതിഷേധം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം
തൃക്കാക്കര സി.പി.ഐ കൗൺസിലർ എം.ജെ ഡിക്സൻ കൗൺസിലർ സ്ഥാനം രാജിവെച്ചു
കൊച്ചി.സിപിഐ തൃക്കാക്കര മണ്ഡലം സെക്രട്ടറിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് തൃക്കാക്കര സി.പി.ഐ കൗൺസിലർ എം.ജെ ഡിക്സൻ കൗൺസിലർ സ്ഥാനം രാജിവെച്ചു. മുൻസിപ്പൽ സെക്രട്ടറി സന്തോഷ് മുമ്പാകെയാണ് രാജിക്കത്ത് കൈമാറിയത്. ഇനി സിപിഎമ്മിന് ഒപ്പം ചേർന്ന പ്രവർത്തിക്കുമെന്ന് എം ജെ ഡിക്സൺ പറഞ്ഞു. CPI മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തിൽ വ്യാപക തട്ടിപ്പ് നടത്തുന്നതായി അദ്ദേഹം ആരോപിച്ചു.മെട്രോക്ക് സ്ഥലമെടുത്തപ്പോൾ കിട്ടിയ കോടികൾ മറച്ച് വച്ച് മണ്ഡലം സെക്രട്ടറിയിട്ട് നേതൃത്വത്തിൽ സി.പി.ഐ ലോക്കൽ നേതാവ് പുറമ്പോക്ക് ഭൂമി കൈയ്യേറി പട്ടയം വാങ്ങാൻ ശ്രമം പാർട്ടി മണ്ഡലം കമ്മറ്റിയിൽ വിമർശിച്ചതാണ് തനിക്കതിരെ തിരിയാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.തെളുവുകൾ സഹിതം സിപിഐ നേതാക്കളുടെ തട്ടിപ്പ് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏറെ നാളുകളായി സിപിഐ പ്രാദേശിക നേതൃത്വവുമായി അകൽച്ചയിലായിരുന്നു ഡിക്സസി.മാസങ്ങൾക്ക് മുമ്പ് ഡിക്സനെ സിപിഐ പാർലിമെന്ററി പാർട്ടി നേതൃ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.
സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം , മണക്കാട് സുരേഷ് നേമം മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം .തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം . മണക്കാട് സുരേഷ് നേമം മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചു. നേമം ഷജീറിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ചാണ് രാജി.മണക്കാട് സുരേഷിന്റെ രാജിയെ പരിഹസിച്ച് കെ മുരളീധരൻ രംഗത്ത് എത്തി
തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയാണ് പ്രതിഷേധ സൂചകമായി നേമം മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം മണക്കാട് സുരേഷ് രാജിവച്ചത്. നേമം സീറ്റിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയാണ് പൊട്ടിത്തെറി. നിയമം ഷജീറിന്റെ സ്ഥാനാർത്ഥിത്വം ബിജെപിയെ സഹായിക്കാൻ എന്നാണ് ആക്ഷേപം. സമുദായിക സന്തുലിതാവസ്ഥ പാലിക്കാതെയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്നും സുരേഷ് വാദിക്കുന്നു. രാജിക്കത്ത് സണ്ണി ജോസഫിനും വിഡി സതീശനും കൈമാറി. അതേസമയം സുരേഷിന് ഒരുപാട് തിരക്കുള്ളതുകൊണ്ട് ആയിരിക്കും രാജി എന്നാണ് കെ മുരളീധരന്റെ പരിഹാസം
മറ്റു പാർട്ടികൾക്കു മുമ്പേ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴാണ് പാർട്ടിയിലെ തർക്കം. ആഭ്യന്തര പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ജില്ലാ നേതൃത്വം നടപടി തുടങ്ങി





























