Home Blog Page 981

മില്‍മയില്‍ 12 വര്‍ഷത്തിന് ശേഷം നിയമനം; സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി, വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ

തിരുവനന്തപുരം: മില്‍മയുടെ തിരുവനന്തപുരം, മലബാര്‍ മേഖലാ യൂണിയനുകളില്‍ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് വിജ്ഞാപനം . വിവിധ തസ്തികകളിലെ 198 ഒഴിവുകളിലേക്കാണ് തിരുവനന്തപുരം മേഖല യൂണിയന്‍ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. മലബാര്‍ മേഖലയില്‍ 23 ഓളം വരുന്ന തസ്തികളില്‍ 47 ഒഴിവുകളില്‍ ആണ് വിജ്ഞാപനം. തിരുവനന്തപുരം മില്‍മയില്‍ 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടത്തുന്ന നിയമന പ്രക്രിയയാണിത്.

മില്‍മയില്‍ മാനവവിഭവ ശേഷി ശക്തിപ്പെടുത്തുക, ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക, അതുവഴി മില്‍മയെ ഉയര്‍ച്ചയിലേക്ക് നയിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിയമന നടപടികള്‍. ക്ഷീരകര്‍ഷകരുടെ സഹകരണ സ്ഥാപനം എന്ന നിലയില്‍ അവിടുത്തെ സ്ഥിര നിയമനങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്കും അവരുടെ ആശ്രിതര്‍ക്കും നിയമന സംവരണം കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു.

സഹകരണ ചട്ടങ്ങളില്‍ ഇതിന് വേണ്ട ഭേദഗതി വരുത്തുന്നത് വരെ നിലവില്‍ നടക്കാന്‍ പോകുന്ന നിയമനങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്കും അവരുടെ ആശ്രിതര്‍ക്കും മുന്‍ഗണന ഏര്‍പ്പെടുത്താന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗം, ഭിന്നശേഷി വിഭാഗം, എന്നിവര്‍ക്ക് ചട്ടപ്രകാരമുള്ള സംവരണം നല്‍കിയാണ് വിജ്ഞാപനം തയ്യാറാക്കിയിട്ടുള്ളത്.

അപേക്ഷകൾ ഓൺലൈനിൽ നൽകാം. നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.

എ. ഓഫിസർ കാറ്റഗറി

അസിസ്റ്റന്റ് എൻജിനീയർ ( മെക്കാനിക്കൽ/ ഇലക്ട്രിക്കൽ) 8, അസിസ്റ്റന്റ് മാർക്കറ്റിങ് ഓഫിസർ 11, അസിസ്റ്റന്റ് ഡയറി ഓഫിസർ 22, അസിസ്റ്റന്റ് എച്ച്ആർഡി ഓഫിസർ 3, അസിസ്റ്റന്റ് ഫിനാൻസ് ഓഫിസർ 1, അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫിസർ 7, അസിസ്റ്റന്റ് വെറ്റിറിനറി ഓഫിസർ 5, അസിസ്റ്റന്റ് പർച്ചേസ് ഓഫിസർ 3, അസിസ്റ്റന്റ് എൻജിനീയർ ഇൻസ്ട്രുമെന്റേഷൻ 1, അസിസ്റ്റന്റ് എൻജിനീയർ ( മെക്കാനിക്കൽ) പ്രൊജക്റ്റുകൾ 1, അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) പ്രൊജക്റ്റുകൾ 4 , അസിസ്റ്റന്റ് ഡയറി ഓഫിസർ (പ്രൊജക്റ്റുകൾ) 4 എന്നിങ്ങനെയാണ് ഒഴിവുകൾ

ബി. നോൺ ഓഫിസർ കാറ്റഗറി

സിസ്റ്റം സൂപ്പർവൈസർ 7, മാർക്കറ്റിങ് ഓർഗനൈസർ 3, ജൂനിയർ അസിസ്റ്റന്റ് 36, ജൂനിയർ സൂപ്പർവൈസർ 33, മാർക്കറ്റിങ് അസിസ്റ്റന്റ് 4, ലാബ് അസിസ്റ്റന്റ് 8, ടെക്നിഷ്യൻ ഗ്രേഡ് രണ്ട് (ഇലക്ട്രിഷ്യൻ/ ഇലക്ട്രോണിക്സ്/ എംആർഎസി/ ബോയിലർ – ഫിറ്റർ)34 എണ്ണം ഇങ്ങനെ ഒഴിവുകൾ.

സി. പ്ലാന്റ് അസിസ്റ്റന്റ് കാറ്റഗറി

ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് 1, പ്ലാന്റ് അസിസ്റ്റന്റ് 140 ഒഴിവുകൾ.

അപേക്ഷ യോഗ്യത

വിവിധ തസ്തികകളിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത മാനദണ്ഡങ്ങൾക്ക് വ്യത്യാസമുണ്ട്. മിൽമ തിരുവനന്തപുരം/ മലബാർ യൂണിയനുകൾ നൽകിയ ജോലി വിജ്ഞാപനത്തിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഉണ്ട്. ചില തസ്തികകളിൽ പ്രവർത്തിപരിചയം ആവശ്യമാണ്.

പ്രായം

അപേക്ഷകരുടെ പ്രായം 01-01-2025 തീയതി കണക്കാക്കി 18 നും 40 ഇടയിലായിരിക്കണം. വിമുക്തഭടന്മാർ/ പിന്നോക്ക വിഭാഗക്കാർക്ക് മൂന്നു വയസ്സും പട്ടിക വിഭാഗക്കാർക്ക് അഞ്ച് വയസ്സും ഉയർന്ന പ്രായ പരിധിയിൽ ഇളവു ലഭിക്കും. മിൽമ അഫിലിയേറ്റഡ് പാൽ സഹകരണ സംഘങ്ങളിൽ ജോലി ചെയ്യുന്നവർക്ക് 50 വയസ്സുവരെ അപേക്ഷിക്കാം. ഇവർക്ക് മൂന്നുവർഷത്തെ തുടർച്ചയായ സർവീസ് ഉണ്ടായിരിക്കണം.

സെലക്ഷൻ രീതി

എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നീ ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ്. തസ്തികകൾക്കനുസരിച്ച് ഇതിനുള്ള വ്യതാസങ്ങളും, മറ്റു വിശദാംശങ്ങളും വിജ്ഞാപനത്തിൽ ഉണ്ട്. അഫിലിയേറ്റ് ചെയ്ത സംഘങ്ങളിൽ അംഗങ്ങളായ ക്ഷീര കർഷകർക്കും ആശ്രിതർക്കും എഴുത്തുപരീക്ഷയിൽ ആകെ നേടിയ മാർക്കിന്റെ 10% വെയ്റ്റേജ് ആയും നൽകും.

ശമ്പളം

ഓഫിസർ കാറ്റഗറിയിൽ ഉൾപ്പെട്ട തസ്തികകൾക്കുള്ള ശമ്പള സ്കെയിൽ 50320-101560 രൂപ. നോൺ ഓഫിസർ കാറ്റഗറിക്ക് 39640-101560/34640-93760/29490-85160 രൂപ എന്നിങ്ങനെ. മറ്റുള്ളവർക്ക് 28660-71160/23000- 56240 രൂപ. ക്ഷാമബത്ത വീട്ടുവാടക അലവൻസ് എന്നിവ പുറമെ. എല്ലാ വിഭാഗക്കാർക്കും ഇപിഎഫ്, ഗ്രാറ്റ്വിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ ഉണ്ട്.

മറ്റ് കാര്യങ്ങൾ

ഒഴിവുകളിൽ 50% ആനന്ദ് മാതൃകയിൽ അഫിലിയേറ്റ് ചെയ്ത പാൽ സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് തസ്തികക്ക് നിർദ്ദേശിച്ച യോഗ്യതയും മൂന്നുവർഷത്തെ തുടർച്ചയായ സേവന പരിചയവും വേണം. വിജ്ഞാപനത്തിൽ പറഞ്ഞ എല്ലാ രേഖകളും അപേക്ഷയോടൊപ്പം അപ്​ലോഡ് ചെയ്യണം.

അപേക്ഷ ഫീസ് കാറ്റഗറി എ 1000 രൂപ, കാറ്റഗറി ബി 700 രൂപ, മറ്റു കാറ്റഗറി 500 രൂപ. പട്ടിക വിഭാഗക്കാർക്ക് 500 രൂപ, 350 രൂപ,250 രൂപ. ഒന്നിലേറെ അപേക്ഷ നൽകുമ്പോൾ അതിനനുസരിച്ച് ഫീസ് നൽകണം. റാങ്ക് ലിസ്റ്റിന് രണ്ടു വർഷത്തെ കാലാവധിയുണ്ട്. വിവരങ്ങൾക്ക്: www.malabarmilma.com,www.mrcmpu.com, www.milmatrcmpu.com.

കരുനാഗപ്പള്ളിയിലെ വിഭാഗീയത ,സൂസൻ കോടിയെ തരം താഴ്ത്തി

കരുനാഗപ്പള്ളി. സി പി ഐ എം സംസ്ഥാന സമിതിയംഗം സൂസൻ കോടിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. കരുനാഗപ്പള്ളിയിലെ വിഭാഗീയതയുടെ ഭാഗമാണ് നടപടിയെന്ന് വിശദീകരണം. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡൻ്റിന് എതിരെയും നടപടി. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയിൽ നിന്ന് ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയിലെ എല്ലാ ഘടകങ്ങളിലും വെട്ടിനിരത്തൽ നടന്നു.

തൊടിയൂരിൽ 7 ലോക്കൽ കമ്മിറ്റി അംഗങ്ങളെയും, 5 ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കി. 20 പേർക്ക് താക്കീത്. കല്ലേലിഭാഗത്ത് 3 ബ്രാഞ്ച് സെക്രട്ടറിമാരെ മാറ്റി. കുലശേഖരപുരത്തും കൂട്ട നടപടി. പരാതിക്കാരായിരുന്ന സ്ത്രീകൾക്ക് എതിരെയും നടപടി. ഡി വൈ എഫ് ഐ മേഖല പ്രസിഡൻ്റിന് സസ്പെൻഷൻ. കുലശേഖരപുരം സൗത്തിൽ 6 പേരെ എൽ സി യിൽ ഒഴിവാക്കി.

ആലപ്പാടും നടപടി, 5 എൽ സി മെമ്പർന്മാരെ തരംതാഴ്ത്തി. 3 ബ്രാഞ്ച് സെക്രട്ടറിമാരെ മാറ്റി. ക്ലാപ്പനയിൽ 4 പേരെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. മോശം പെരുമാറ്റത്തിൽ നടപടി നേരിട്ടയാളെ ലോക്കൽ കമ്മിറ്റിയിൽ തിരിച്ച് എത്തിച്ചു. ആരോപണ വിധേയര സംരക്ഷിച്ച് നടപടിയെന്ന്‌ ആരോപണം. വിശദീകരണം പരിശോധിക്കാതെയുള്ള നടപടിയെന്ന് ഒരുവിഭാഗം. നടപടി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലെന്ന് സി പി ഐ എം ജില്ലാ നേതൃത്വം

സ്വര്‍ണപ്പാളി ഇളക്കിയെടുക്കുമ്പോള്‍ ബോധപൂര്‍വം സന്നിധാനത്തു നിന്നും തിരുവാഭരണം മുൻ കമ്മീഷണർ ബൈജു വിട്ടുനിന്നുവെന്ന് എസ്‌ഐടി

പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉച്ചയോടെ റാന്നി മജിസ്‌ട്രേറ്റ് കോടതിയിലാണ് ബൈജുവിനെ ഹാജരാക്കുക. ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് അറസ്റ്റ്. കേസിലെ ഏഴാം പ്രതിയാണ് ബൈജു.


2019 ജൂലൈ 19 ന് സ്വര്‍ണപ്പാളി ഇളക്കിയെടുക്കുമ്പോള്‍ബോധപൂര്‍വം സന്നിധാനത്തു നിന്നും ബൈജു വിട്ടുനിന്നുവെന്ന് എസ്‌ഐടി കണ്ടെത്തി. ദ്വാരപാലകപാളികള്‍ അഴിച്ചുകൊണ്ടുപോകുമ്പോള്‍ അത് തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തിലായിരിക്കണമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആ രണ്ടു ദിവസവും ബൈജു സന്നിധാനത്ത് ഹാജരായിരുന്നില്ലെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. മേല്‍നോട്ട ചുമതല വഹിക്കുന്നതില്‍ തിരുവാഭരണം കമ്മീഷണറായിരുന്ന ബൈജു ഗുരുതര വീഴ്ചയാണ് വരുത്തിയത്. കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടല്‍ സംബന്ധിച്ചു വിവരവും ബൈജുവിന് അറിയാം എന്നാണ് എസ്‌ഐടി നിഗമനം. 2019ല്‍ കെ എസ് ബൈജു ജോലിയില്‍ നിന്ന് വിരമിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ മുരാരി ബാബു, സുധീഷ് കുമാര്‍ എന്നിവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനും പ്രത്യേക അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ട്.

റോഡിനു നടുക്ക് പത്തിവിരിച്ചു വിഭ്രാന്തി പരത്തി കരിമൂര്‍ഖന്‍

ശാസ്താംകോട്ട. റോഡിനു നടുക്ക് പത്തിവിരിച്ചു വിഭ്രാന്തി പരത്തി നിന്ന കരിമൂര്ഖൻ.
ഭരണിക്കാവ് ശാന്താലയം ജംഗ്ഷന് കിഴക്കുവശം ക്ഷീരസംഘത്തിന് സമീപമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പാമ്പിന്നെ കണ്ടത്. സമീപ വാസികൾ ഭീതിയിലാണ്. കാടുകയറികിടക്കുന്ന സമീപത്തെ പുരയിടത്തിൽ പാമ്പുകളുടെ ആവാസകേന്ദ്രമാണ്.
വനം, പഞ്ചായത്ത്‌ അധികാരികളുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യം പെടുന്നു. അഡ്വ. ആനയടി സുധികുമാർ എടുത്ത ചിത്രം.

ശബരിമല സ്വര്‍ണ്ണക്കൊള്ള, വാസുവിന് കുരുക്ക് തയ്യാറായി

തിരുവനന്തപുരം.ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT അന്വേഷണം നിർണായക ഘട്ടത്തിൽ. കേസിൽ പ്രതികളായ ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് വേഗത്തിലാക്കാൻ SIT. മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിന്റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. ഇന്നലെ മുൻ തിരുവാഭരണ കമ്മീഷണർ കെഎസ് ബൈജു കൂടി അറസ്റ്റിലായതോടെ പിടിയിലായ മുൻ ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. ബൈജുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങും.

കേസിൽ നേരത്തെ പിടിയിലായ മൂൻ ഉദ്യോഗസ്ഥരായ മുരാരിബാബുവിനും സുധീഷ് കുമാറിനുമായി നാളെ കസ്റ്റഡി അപേക്ഷ നൽകും. മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ നൽകിയ മുൻകൂർ ജാമ്യ അപേക്ഷ നാളെ പത്തനംതിട്ട സെഷൻസ് കോടതി പരിഗണിക്കും. 2019 ജൂലൈ 19 ന് സ്വർണ്ണപ്പാളികൾ കൈമാറുമ്പോൾ ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് നിലവിൽ പിടിയിലായവർ. ഉണ്ണികൃഷ്ണൻ പൊറ്റിക്കൊപ്പം മൂന്നു ഉദ്യോഗസ്ഥരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ അന്വേഷണം നിർണായക ഘട്ടത്തിൽ എത്തും. കേസിൽ പ്രതിയായ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിനെയും ഉടൻ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

നിരവധി അവസരങ്ങൾ; വിശദവിവരങ്ങൾ അറിയാം

കണ്ണൂര്‍ ജില്ലയിൽ നിരവധി തൊഴിലവസരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫാർമസിസ്റ്റ്, ഇലക്ട്രീഷ്യൻ, തെറാപ്പിസ്റ്റ് ഉൾപ്പെടെ നിരവധി തസ്തികകളിൽ അവസരങ്ങളുണ്ട്

കണ്ണൂർ: കണ്ണൂർ ജില്ലയിൽ നിരവധി തൊഴിൽ അവസരങ്ങൾ റിപ്പോർട്ട് ചെയ്തു. അധ്യാപകർ, ഫാർമസിസ്റ്റ്, ഇലക്ട്രീഷ്യൻ, പ്ലംബർ, തെറാപ്പിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരെ നിയമിക്കുന്നു

നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ 20,500 രൂപ മാസവേതനത്തിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരെ നിയമിക്കുന്നു. ജി എൻ എം, ബി. എസ് സി നഴ്‌സിംഗ്, ഒരുവർഷത്തെ പരിചയമുള്ളവർക്കും അപേക്ഷിക്കാം. കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനുള്ള, 40 വയസ്സിനുള്ളിൽ പ്രായമുളള ഉദ്യോഗാർഥികൾക്ക് നവംബർ ഏഴിന് രാവിലെ 10 മണിക്ക് കണ്ണൂർ എൻ.എച്ച്.എം ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ 0497 2709920.

ഫാർമസിസ്റ്റ് നിയമനം

ജില്ലാ ആയുർവേദ ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് എച്ച് എം സി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത ഫാർമസിസ്റ്റ് ട്രെയിനിങ് ഇൻ ആയുർവേദ കോഴ്‌സ്, അക്കൗണ്ട്‌സ്/സ്റ്റോക്ക്‌സ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച കമ്പ്യൂട്ടർ പരിജ്ഞാനം (ഡി സി എ) എന്നിവയാണ് യോഗ്യത. നവംബർ 10 ന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ അഭിമുഖം നടത്തും. പങ്കെടുക്കുന്നവർ മേൽ വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ ഹാജരാക്കണം. ഫോൺ: 0497 2706666

ഇലക്ട്രീഷ്യൻ, പ്ലംബർ നിയമനം

ജില്ലാ ആയുർവേദ ആശുപത്രിയിൽ എച്ച് എം സി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ ഇലക്ട്രീഷ്യൻ/പ്ലംബർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എസ്എസ്എൽസി, ഐടിഐ സർട്ടിഫിക്കറ്റ് ഇൻ ഇലക്ട്രീഷ്യൻ ട്രേഡ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ നവംബർ 10 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആശുപത്രി ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ മേൽ വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ ഹാജരാക്കണം. ഫോൺ: 0497 2706666

കെൽട്രോണിൽ സീറ്റ് ഒഴിവ്

കെൽട്രോണിന്റെ കണ്ണൂർ, തളിപ്പറമ്പ നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, കേരള സർക്കാർ അംഗീകൃതവുമായ ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ് കോഴ്‌സുകളിൽ സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കണ്ണൂർ തളിപ്പറമ്പ് കെൽട്രോൺ നോളജ് സെന്ററിൽ എത്തണം. ഫോൺ: 9072592412, 9495642722

തെറാപ്പിസ്റ്റിനെ നിയമിക്കുന്നു

കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടപ്പിലാക്കുന്ന പഞ്ചകർമ്മ പദ്ധതിയിൽ പുരുഷ തെറാപ്പിസ്റ്റ് തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് നവംബർ 17 ന് രാവിലെ 10.30 ന് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ അഭിമുഖം നടത്തുന്നു. ഡി.എ.എം.ഇ.യുടെ ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് പാസാകണം. അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോൺ. 04972700911

ആപത്തുകാലത്ത് സമ്പത്തോ, ദേവസ്വം ബോർഡ് അധ്യക്ഷസ്ഥാനത്തേക്ക് പി എസ് പ്രശാന്തിൻ്റെ പകരക്കാരനെ ഇന്നു നിശ്ചയിക്കും

തിരുവനന്തപുരം.ദേവസ്വം ബോർഡ് അധ്യക്ഷസ്ഥാനത്തേക്ക് പി എസ് പ്രശാന്തിൻ്റെ പകരക്കാരനെ സിപിഐഎം ഇന്ന് തീരുമാനിക്കും. നിലവിലെ ബോർഡിന്റെ കാലാവധി നീട്ടി നൽകേണ്ടെന്ന് ധാരണയായിട്ടുണ്ട്. മുൻ എംപി എ .സമ്പത്ത് ഉൾപ്പെടെയുള്ള നേതാക്കളെയാണ് ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനത്തേക്ക് CPIM പരിഗണിക്കുന്നത്.

ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമ തീരുമാനം ഉണ്ടാകും. ബോർഡിലേക്കുള്ള സിപിഐ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം വിളപ്പിൽ രാധാകൃഷ്ണനെ തീരുമാനിച്ചിട്ടുണ്ട്. എസ് ഐ ആറിനെതിരെ സുപ്രീംകോടതിയിൽ സർക്കാർ നൽകുന്ന ഹർജിയിൽ കക്ഷിചേരുന്ന കാര്യവും സിപിഐഎം സെക്രട്ടേറിയേറ്റ് ചർച്ച ചെയ്യും.

ദേശീയ അർബുദ ബോധവത്ക്കരണ ദിനം 2025 : ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ

ഇന്ത്യയിൽ എല്ലാ വർഷവും നവംബർ ഏഴിന് ദേശീയ അർബുദ അവബോധ ദിനം ആചരിക്കുന്നു. ക്യാൻസർ സാധ്യതകൾ, പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തലിന്റെ ഗുണങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

ജീവിതശൈലിയിലെ മാറ്റങ്ങൾ, പുകയില ഉപയോഗം, മോശം ഭക്ഷണശീലങ്ങൾ, വ്യായാമമില്ലായ്മ എന്നിവ ക്യാൻസർ കേസുകളുടെ സാധ്യത കൂട്ടുന്നു. ദേശീയ ക്യാൻസർ അവബോധ ദിനം ഔദ്യോഗികമായി അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഇന്ത്യ. 2014 ൽ അന്നത്തെ കേന്ദ്ര ആരോഗ്യ മന്ത്രിയായിരുന്ന ഡോ. ഹർഷ് വർദ്ധനാണ് ഈ ദിനം ആദ്യമായി അവതരിപ്പിച്ചത്. നൊബേൽ സമ്മാന ജേതാവായ മേരി ക്യൂറിയുടെ ജന്മദിനമായ നവംബർ 7 ആണ് ഈ ദിനം ആചരിക്കാൻ സർക്കാർ തീരുമാനിച്ചത്.

അർബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും രോഗസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. രാജ്യത്ത് ഓരോ വർഷവും ഏകദേശം 800,000 പുതിയ ക്യാൻസർ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നതായി പ്രസ് ഇന്ത്യ ബ്യൂറോ വ്യക്തമാക്കുന്നു. ഈ ക്യാൻസറുകളിൽ പലതും നേരത്തെയുള്ള കണ്ടെത്തൽ വഴി തടയാൻ കഴിയും.

സ്തനാർബുദ സാധ്യത കുറയ്ക്കാൻ‌ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
പ്രാരംഭ ഘട്ടത്തിൽ രോഗം തിരിച്ചറിയുന്നത് സമയബന്ധിതവും ഫലപ്രദവുമായ ചികിത്സയ്ക്ക് സഹായിക്കുന്നു. ക്യാൻസർ നേരത്തേ കണ്ടെത്തുന്നത് അതിജീവനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇന്ത്യയിൽ ഏറ്റവും സാധാരണമായ ക്യാൻസർ തരങ്ങൾ സ്തനാർബുദം, ഗർഭാശയ അർബുദം, ഓറൽ കാൻസർ, ശ്വാസകോശ അർബുദം, വൻകുടൽ അർബുദം എന്നിവയാണ്. ഇനി ഇവയുടെ ലക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്…

  1. സ്തനാർബുദം

സ്തനത്തിലോ കക്ഷത്തിലോ മുഴ കാണുക

സ്തനങ്ങളുടെ വലിപ്പത്തിലോ, ആകൃതിയിലോ, ചർമ്മത്തിലോ ഉള്ള മാറ്റങ്ങൾ.

മുലക്കണ്ണിൽ നിന്ന് ഡിസ്ചാർജ് വരിക

  1. സെർവിക്കൽ ക്യാൻസർ യോനിയിൽ അസാധാരണമായ രക്തസ്രാവം

പെൽവിക് വേദന

അസാധാരണമായ യോനി ഡിസ്ചാർജ്

  1. ഓറൽ ക്യാൻസർ

വായിൽ മുറിവ് വരിക

വായിൽ വെള്ളയും ചുവപ്പും നിറത്തിലുള്ള പാടുകൾ കാണുക

സംസാരിക്കാനോ വിഴുങ്ങാനോ ബുദ്ധിമുട്ട്

  1. ശ്വാസകോശ അർബുദം

കടുത്ത ചുമ

കഫത്തിൽ രക്തം കാണുക

ശ്വാസം മുട്ടൽ

നെഞ്ച് വേദന

  1. കോളൻ ക്യാൻസർ

കുടൽ ശീലങ്ങളിലെ മാറ്റങ്ങൾ

മ‌ലത്തിൽ രക്തം കാണുക

പെട്ടെന്ന് ഭാരം കുറയുക.

കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

കോഴിക്കോട്.തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. 76 ഡിവിഷനുകളില്‍ കോണ്‍ഗ്രസ് 49 സീറ്റിലും, മുസ് ലിം ലീഗ് 25 സീറ്റിലും, 2 സീറ്റില്‍ സി.എം.പി യും മത്സരിക്കും. എലത്തൂര്‍, എരഞ്ഞിക്കല്‍, മൊകവൂര്‍, കുണ്ടൂപറമ്പ്, കരുവിശ്ശേരി, മലാപറമ്പ്, തടമ്പാട്ടുതാഴം, വേങ്ങേരി, പാറോപ്പടി, സിവില്‍ സ്റ്റേഷന്‍, ചേവരമ്പലം, വെള്ളിമാടുകുന്ന്, ചെലവൂര്‍, മെഡിക്കല്‍ കോളേജ് സൗത്ത്, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, നെല്ലിക്കോട്, കുടില്‍തോട്, കോട്ടൂളി, പറയഞ്ചേരി, പുതിയറ, കുതിരവട്ടം, പൊറ്റമ്മല്‍, കുറ്റിയില്‍താഴം, മേത്തോട്ടുതാഴം, മാങ്കാവ്, ആഴ്ചവട്ടം, കല്ലായി, മീഞ്ചന്ത, അരീക്കാട് നോര്‍ത്ത്, ചെറുവണ്ണൂര്‍ ഈസ്റ്റ്, ചെറുവണ്ണൂര്‍ വെസ്റ്റ്, ബേപ്പൂര്‍ പോര്‍ട്ട്, മാറാട്, നടുവട്ടം ഈസ്റ്റ്, ചക്കുംകടവ്, പാളയം, മാവൂര്‍ റോഡ്, തിരുത്തിയാട്, എരഞ്ഞിപ്പാലം, നടക്കാവ്, തോപ്പയില്‍, ചക്കരോത്തുകുളം, കാരപ്പറമ്പ്, ഈസ്റ്റ്ഹില്‍, അത്താണിക്കല്‍, വെസ്റ്റ്ഹില്‍, എടക്കാട്, പുതിയാപ്പ ഡിവിഷനുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ചെട്ടിക്കുളം, പുത്തൂര്‍, പൂളക്കടവ്, മൂഴിക്കല്‍, മായനാട്, കോവൂര്‍, കൊമ്മേരി, പൊക്കുന്ന്, കിണാശ്ശേരി, പന്നിയങ്കര, തിരുവണ്ണൂര്‍, അരീക്കാട്, നല്ലളം, കൊളത്തറ, കുണ്ടായിത്തോട്, ബേപ്പൂര്‍, അരക്കിണര്‍, മാത്തോട്ടം, പയ്യാനക്കല്‍, നദി നഗര്‍, മുഖദാര്‍, കുറ്റിച്ചിറ, മൂന്നാലിങ്ങല്‍, വെള്ളയില്‍, പുതിയങ്ങാടി ഡിവിഷനുകളില്‍ മുസ് ലിം ലീഗ് മത്സരിക്കും. സി.എം.പി നടുവട്ടം, ചാലപ്പുറം ഡിവിഷനുകളില്‍ മത്സരിക്കും

ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്, ഇടത് സഖ്യത്തിന് വന്‍ വിജയം

ന്യൂഡെല്‍ഹി.ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിലെ ഇടത് സഖ്യത്തിന് വന്‍ വിജയം.സെൻട്രൽ പാനൽ മുഴുവൻ ഇടത് സഖ്യം തൂത്തുവാരി.

സംഘപരിവാർ അജണ്ടക്കെതിരായ വിജയം ആണിതെന്ന് മുൻ ജെ എൻ യു വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ടും SFI അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായ ഐഷ ഘോഷ് പറഞ്ഞു..JNU വിലെ വിദ്യാർത്ഥികൾ മുഴുവൻ വർഗീയ അജണ്ടയെ പരാജയപ്പെടുത്തി മറുപടി നൽകി. ജനാധിപത്യത്തിന്റെയും ഐക്യത്തിന്റെയും വിജയം കൂടിയാണ്.പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിന്റെ ശബ്ദം കൂടിയാണിത്.

വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെയും കേന്ദ്രീയവൽക്കരിക്കുന്നതിനെതിരെയും ഇടതുസഖ്യം ശക്തമായ നിലപാടെടുത്തു.ക്യാമ്പസിൽ കൂടുതൽ ഹോസ്റ്റൽ സൗകര്യത്തിനും മെസ്സ് സൗകര്യത്തിനായും കൃത്യമായ നിലപാട് എടുത്തു.

വിദ്യാർത്ഥികളുടെ ഐക്യം സംഘപരിവാരിവാറിന്റെ വർഗീയ അജണ്ടയെ പരാജയപ്പെടുത്തി.JNU വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ച അതിഥി മിശ്ര പറഞ്ഞു.ഫാസിസ്റ്റ് സർക്കാരിനെതിരായ വിജയം.കഴിഞ്ഞ കുറെ കാലങ്ങളായി JNU ലഭിക്കേണ്ട തുക വെട്ടി കുറച്ചു. വെറുപ്പിനും അക്രമ രാഷ്ട്രീയത്തിനും എതിരായ വിജയം എന്നും അതിഥി പറഞ്ഞു.