കണ്ണൂർ: അഴീക്കൽ മത്സ്യബന്ധന തുറമുഖത്ത് നിർത്തിയിട്ട ബോട്ട് കത്തിനശിച്ചു. പ്രേം സാഗർ എന്ന മത്സ്യബന്ധന ബോട്ടിനാണ് വെള്ളി പുലർച്ചെ 4.45ന് തീപിടിച്ചത്. കണ്ണൂരിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിശമന രക്ഷാസേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
അഗ്നിബാധ ഉണ്ടായി അൽപ സമയത്തിനകം ഡീസൽ ടാങ്കിലേക്ക് തീ പടർന്ന് വൻ സ്‌ഫോടനത്തോടെ ആളി പടരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ബോട്ടുകൾ ഉടൻ മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി. ബോട്ട് പൂർണമായും കത്തിനശിച്ചനിലയിലാണ്. ഏകദേശം 60 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കി.
മുനമ്പത്തുനിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ട് സാങ്കേതിക തകരാറിനെ തുടർന്ന് അഴീക്കൽ തുറമുഖത്ത് നിർത്തിയിട്ടതായിരുന്നു. തമിഴ്നാട് സ്വദേശി ആന്റണി രാജയുടെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച ബോട്ട്.
അഴീക്കൽ ഹാർബറിൽ ബോട്ടിന് തീപിടിച്ചു; ഒഴിവായത് വൻദുരന്തം
വോട്ടർ പട്ടിക: കുന്നത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് നാളെ ഉച്ചവരെ പ്രവർത്തിക്കും
കുന്നത്തൂർ: വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് കുന്നത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് നാളെ (ശനി) ഉച്ചയ്ക്ക് 2 മണി വരെ തുറന്ന് പ്രവർത്തിക്കുന്നതാണന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
തെരുവുനായ പ്രശ്നം , സുപ്രധാന ഉത്തരവുമായി സുപ്രിംകോടതി
ന്യൂഡെല്‍ഹി. പൊതുഇടങ്ങളില്‍നിന്നും തെരുവുനായകളെ ഒഴിവാക്കണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശം,സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നായശല്യം ഉണ്ടാകാന്‍ പാടില്ല.ദിനംപ്രതി പരിശോധനകള്‍ നടത്തണം, വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും സുരക്ഷിതമാക്കണം. സ്വീകരിച്ച നടപടികള്‍ ചീഫ് സെക്രട്ടറിമാര്‍ അറിയിക്കണം. നായകളെ വന്ധ്യം കരിച്ച് തുറന്നുവിടരുത്.
യുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസ്, എക്സൈസ് കുറ്റപത്രം സമർപ്പിച്ചു
കൊച്ചി.യുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസ്. എക്സൈസ് കുറ്റപത്രം സമർപ്പിച്ചു.സിനിമാപ്രവർത്തകർക്ക് ലഹരി എത്തിച്ച ഇടനിലക്കാരനെ കണ്ടെത്താനായില്ല.കോഴിക്കോട് സ്വദേശിയായ നവീനാണ് ലഹരി കൈമാറിയതെന്നായിരുന്നു പ്രതികളുടെ മൊഴി.ഇതിന് തെളിവില്ലെന്ന് എക്സൈസ്. കേസിൽ നാല് പ്രതികൾ
ഖാലിദ് റഹ്മാനും അഷ്റഫ് ഹംസക്കും പുറമേ ഛായാഗ്രാഹകൻ സമീർ താഹിറും പ്രതി. സമീർ താഹിറിന്റെ അറിവോടെയാണ് ഫ്ലാറ്റിലെ ലഹരി ഉപയോഗമെന്നും കണ്ടെത്തൽ. കഴിഞ്ഞ ഏപ്രലിലാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിലായത്
സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചാണ് എക്സൈസ് പിടികൂടിയത്. കേസെടുത്ത് ആറുമാസം പിന്നിടുമ്പോഴാണ് കുറ്റപത്രം. പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമർപിച്ചത്
കൊല്ലത്ത് വിമതനെതിരെ കടുത്ത നടപടിയുമായി കോൺഗ്രസ്
കൊല്ലം.വിമതനെതിരെ കടുത്ത നടപടിയുമായി കോൺഗ്രസ്. കൊല്ലം കോർപ്പറേഷനിലേക്ക് സീറ്റ് ലഭിച്ചില്ല. വിമത സ്വരം ഉയർത്തിയ കോൺഗ്രസ് വടക്കേവിള ബ്ലോക്ക് സെക്രട്ടറിയെ പുറത്താക്കി. പട്ടത്താനം സ്വദേശി സിദ്ധാർഥനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചതിനാണ് പ്രതികാര നടപടി.
വോട്ടർ സ്ലിപ്പ് കൊടുക്കാനും,ദേശാഭിമാനി പത്രം ചേർക്കാനും മാത്രം ആവരുത് ജനങ്ങളുടെ വീടുകളിൽ ചെല്ലുന്നത്,എം എ ബേബി
തിരുവനന്തപുരം.തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ സിപിഐഎം പ്രവർത്തകർക്ക് ജനറൽ സെക്രട്ടറി
എം എ ബേബിയുടെ ഉപദേശം ;വോട്ടർ സ്ലിപ്പ് കൊടുക്കാനും,ദേശാഭിമാനി പത്രം ചേർക്കാനും മാത്രം ആവരുത് ജനങ്ങളുടെ വീടുകളിൽ ചെല്ലുന്നത്.ജനങ്ങളുടെ ഹൃദയത്തിലാണ് പാർട്ടിയുടെ കരുത്ത്
ജനങ്ങളെ വിട്ടിട്ട്, ജനങ്ങളുടെ പ്രശ്നങ്ങൾ മറന്നു പോയിട്ട് നമുക്ക് യാതൊന്നും നേടാനില്ല.നമ്മുടെ ഒന്നാമത്തെ കടമ പാർട്ടി ഓഫീസിൽ നിന്ന് ഇറങ്ങി ജനമധ്യത്തിലേക്ക് ചെല്ലുക എന്നതാണ്.ജനങ്ങൾക്കിടയിൽ ചെന്ന് അവരുടെ കാര്യങ്ങൾ അന്വേഷിക്കുക എന്നതാണ്
ജനങ്ങളുമായി ജൈവബന്ധം ,ജീവനുള്ള ബന്ധം നിരന്തരം കാത്തുസൂക്ഷിച്ചാൽ മാത്രമേ ചെങ്കൊടി പ്രസ്ഥാനത്തിൻറെ മുന്നേറ്റം ഉറപ്പാക്കാൻ കഴിയുകയുള്ളൂ
അമരം 34 വർഷങ്ങൾക്ക് ശേഷം അമരത്തേക്ക്
മലയാള സിനിമയുടെ ക്ലാസിക് ചിത്രമായ അമരം 34 വർഷങ്ങൾക്ക് ശേഷം റീ-റിലീസ് ചെയ്തു. 4K ദൃശ്യഭംഗിയോടെ റിലീസ് ചെയ്ത അമരം കാണാൻ ചിത്രത്തിൻ്റെ ഛായഗ്രഹകൻ മധു അമ്പാട്ട്, സംവിധായകൻ ഭരതൻ്റെ മകൻ സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയ പ്രമുഖരെല്ലാം എത്തിയിരുന്നു. 1991 ൽ വമ്പൻ വിജയമായ അമരം വീണ്ടും തീയറ്ററിൽ കാണാൻ കഴിഞ്ഞതിൻ്റെ ആവേശത്തിലാണ് ആരാധകർ.
അച്ചൂട്ടിയും അച്ചൂട്ടിയുടെ മുത്തും രഘുവും കൊച്ചുരാമനുമെല്ലാം വീണ്ടും വെള്ളിത്തിരയിൽ. കടലിനോളം ആഴത്തിൽ മനുഷ്യ ബന്ധങ്ങളും ആത്മസംഘർഷങ്ങളും ഉൾചേർന്ന അമരം മനസ് നിറഞ്ഞ് കണ്ട് പ്രേക്ഷകർ. മൂന്നര പതിറ്റാണ്ടിന് ശേഷം സിനിമ തിയേറ്ററിൽ കണ്ട സന്തോഷത്തിൽ സിനിമയുടെ ഛായഗ്രഹകൻ മധു അമ്പാട്ട്.
ചിത്രത്തിൻ്റെ സംവിധായകൻ ഭരതൻ്റെ മകൻ സിദ്ധാർത്ഥ് ഭരതൻ, നിർമ്മാതാവ് ബാബു തിരുവല്ല, തിരക്കഥാകൃത്ത് ലോഹിതദാസിൻ്റെ മക്കൾ എന്നിവരെല്ലാം എറണാകുളം വനിതാ വിനീത തിയേറ്ററിൽ ഷോ കാണാൻ എത്തി.
രവീന്ദ്രൻ മാഷിൻ്റെ സംഗീതത്തിൽ പിറന്ന അഴകെ ഏറ്റു പാടാത്ത മലയാളി ഉണ്ടാകുമോ , ഇങ്ങനെ വിവിധ ആസ്വാദ്യതലങ്ങളിൽ മുത്തായി നിൽക്കുന്ന ചിത്രം വീണ്ടും വെള്ളിത്തിര ഭരിക്കാനെത്തിയിരിക്കുകയാണ്.
വേങ്ങ സതീഷ്ഭവനില്‍ സജീവ്നിര്യാതനായി
ശാസ്താംകോട്ട. വേങ്ങ സതീഷ്ഭവനില്‍ പരേതനായ അയ്യപ്പന്‍പിള്ളയുടെ മകന്‍ സജീവ്(43)നിര്യാതനായി. സംസ്‌കാരം ഉച്ചക്ക് രണ്ടിന് ഭാര്യ. ദീപ എസ് പിള്ള.മക്കള്‍. കണ്ണന്‍ എസ് ,വിഷ്ണു എസ്. സഞ്ചയനം. 13ന് രാവിലെ ഏഴിന്
തെറാപ്പിസ്റ്റുകൾ പേരിന് മുന്നിൽ ‘ഡോക്ടർ’ എന്ന് ചേർക്കുന്നത് നിയമപരമല്ല: ഹൈക്കോടതി
അംഗീകൃത മെഡിക്കൽ ബിരുദമില്ലാത്ത ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും പേരിന് മുന്നിൽ ‘ഡോക്ടർ’ എന്ന് ചേർക്കുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി. ‘ഡോക്ടർ’ എന്ന് ഈ വിഭാഗക്കാർ ഉപയോഗിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പാക്കണമെന്നും ജസ്റ്റിസ് വി ജി അരുൺ നിർദേശിച്ചു.
1916ലെ ഇന്ത്യൻ മെഡിക്കൽ ഡിഗ്രീസ് ആക്ട് പ്രകാരം തെറാപ്പിസ്റ്റുകൾ ‘ഡോക്ടർ’ എന്ന് ചേർക്കുന്നത് ശരിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശമുണ്ടെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
തെറാപ്പിസ്റ്റുകൾ ‘ഡോക്ടർ’ എന്ന് ചേർക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സമർപ്പിച്ച ഹർജിയാണ് പരിഗണിച്ചത്. ഹർജിയിൽ നാഷണൽ മെഡിക്കൽ കമീഷനടക്കം നോട്ടീസയച്ചു. ഡിസംബർ ഒന്നിന് വീണ്ടും പരിഗണിക്കും.






























