Home Blog Page 978

കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി വില്‍പന , സംഘം വയനാട്ടില്‍ പിടിയില്‍

വയനാട്.കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി വില്‍പന നടത്തിയ സംഘം വയനാട്ടില്‍ പിടിയില്‍. ചെതലയം റേഞ്ച് ഓഫീസര്‍ എംകെ രാജീവ്കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആറ് പേരെ പിടികൂടിയത്. പുല്‍പ്പള്ളി സ്വദേശികളായ ശരത്, അനീഷ്, ഷിജോഷ്, രാജേഷ്, റെജി മാത്യു, ബിജേഷ് എന്നിവരാണ് പിടിയിലായത്.ഇവരില്‍ നിന്ന് 45 കിലോ മാംസവും തോക്കും പിടികൂടി

ഡിഎഫ്ഒ അജിത് കെ രാമന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കര്‍ണാടക അതിര്‍ത്തി മേഖലയിലാണ് കാട്ടുപോത്തിനെ വെടിവച്ച് കൊന്നത്

ട്രെയിൻ യാത്രക്കിടയിൽ ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ,പരാതി അറിയിക്കാൻ പുതിയ സംവിധാനം

ന്യൂഡെല്‍ഹി.ട്രെയിൻ യാത്രക്കിടയിൽ ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ. പരാതി അറിയിക്കാൻ പുതിയ സംവിധാനവുമായി കേരള പോലീസ്. യാത്രയ്ക്കിടയിൽ അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പറിൽ പോലീസിനെ ബന്ധപ്പെടാം. വാട്ട്‌സാപ്പ് മുഖേനയും വിവരങ്ങൾ കൈമാറാം. 9497935859 എന്ന നമ്പറിൽ വാട്ട്‌സ് ആപ്പിൽ വിവരങ്ങൾ അറിയിക്കാൻ സൗകര്യം

മഷി പുരട്ടിയ വിരലുമായുള്ള ഫോട്ടോ പോസ്റ്റ് ചെയ്തു വെട്ടിലായി പൂണൈയിലെ അഭിഭാഷക

പൂണൈ. ഫോട്ടോ പോസ്റ്റ് ചെയ്തു വെട്ടിലായി പൂണൈയിലെ അഭിഭാഷക.മഷി പുരട്ടിയ വിരലുമായുള്ള ചിത്രമാണ് പങ്കുവെച്ചത്.മോഡിഫൈഡ് ഇന്ത്യക്കായി വോട്ട് ചെയ്തെന്ന് പോസ്റ്റിൽ പറയുന്നു.മഹാരാഷ്ട്രയിൽ വോട്ടുള്ളയാൾ എങ്ങനെ ബിഹാറിൽ വോട്ട് ചെയ്തെന്ന ചോദ്യവുമായി കോൺഗ്രസ് . വോട്ട് കൊള്ളയ്ക്ക് തെളിവെന്ന് ആരോപണം

പിന്നാലെ വിശദീകരണവുമായി അഭിഭാഷക.താൻ ബിഹാറിൽ വോട്ട് ചെയ്തില്ലെന്നും വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും വിശദീകരണം

ഇരു കൈകളിലും മഷി പുരട്ടിയ നിലയിൽ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയ എൽജിപി എംപിയും വിവാദത്തിൽ

സമസ്തിപ്പൂർ എംപി ശാംഭവി ചൗധരിയാണ് വിവാദത്തിൽ ആയത്

പെൺകുട്ടിക്ക് മദ്യം നൽകുകയും വായിൽ ഭസ്മം കുത്തിനിറയ്ക്കുകയും ദേഹം പൊള്ളിക്കുകയും ചെയ്തു… കോട്ടയത്ത് ആഭിചാരക്രിയ നടത്തിയ മൂന്നുപേർ അറസ്റ്റിൽ

കോട്ടയം: ആഭിചാരക്രിയയുടെ പേരിൽ കോട്ടയത്ത് യുവതിക്ക് ക്രൂര പീഡനം. സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ദുരാത്മാക്കൾ യുവതിയുടെ ദേഹത്ത് കയറി എന്ന് ആരോപിച്ചായിരുന്നു ആഭിചാരക്രിയ. മണിക്കൂറുകളോളം നീണ്ട ശാരീരികവും മാനസികവുമായ പീഡനത്തിനാണ് യുവതി ഇരയായത്.
യുവതിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് നടപടി. ആഭിചാരക്രിയ നടത്തിയ പത്തനംതിട്ട സ്വദേശി ശിവദാസ്, ഭർത്താവ് മണർകാട് സ്വദേശി അഖിൽദാസ്, പിതാവ് ദാസ് എന്നിവരെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. അഖിൽദാസിന്റെയും യുവതിയുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവരും വീട്ടിൽ കഴിയവെ യുവാവിന്റെ അമ്മയാണ് പെൺകുട്ടിയ്ക്ക് മേൽ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ കയറിയിട്ടുണ്ടെന്ന് പറഞ്ഞത്. പിന്നാലെ യുവാവിന്റെ അമ്മ തന്നെയാണ് ആഭിചാരക്രിയക്കായി ആളെ വിളിച്ചുവരുത്തിയത്. രണ്ടാം തിയതി രാവിലെ 11 മുതൽ രാത്രി ഒമ്പത് മണിവരെയായിരുന്നു പീഡനം. പെൺകുട്ടിക്ക് മദ്യം നൽകുകയും വായിൽ ഭസ്മം കുത്തിനിറയ്ക്കുകയും ദേഹം പൊള്ളിക്കുകയും ചെയ്തു. പിന്നാലെ കുട്ടിയുടെ മനോനിലയിൽ വന്ന പ്രശ്‌നങ്ങൾ ശ്രദ്ധിച്ച പിതാവാണ് പൊലീസിൽ പരാതി നൽകിയത്.

ആഭിചാരക്രിയയുടെ പേരിൽ യുവതിക്ക് മണിക്കൂറുകൾ നീളുന്ന ശാരീരിക മാനസിക പീഡനം,ഭര്‍ത്താവും മന്ത്രവാദിയും അടക്കം മൂന്നുപേര്‍ പിടിയില്‍

മണര്‍കാട്. ആഭിചാരക്രിയയുടെ പേരിൽ ക്രൂരത. യുവതിക്ക് മണിക്കൂറുകൾ നീളുന്ന ശാരീരിക മാനസിക പീഡനം. ഭർത്താവും മന്ത്രവാദിയും അടക്കം മൂന്നുപേർ അറസ്റ്റിൽ.പത്തനംതിട്ട സ്വദേശി ശിവദാസ്.തിരുവഞ്ചൂർ സ്വദേശി അഖിൽദാസ് ഇയാളുടെ പിതാവ് ദാസ് എന്നിവരാണ് പിടിയിലായത്

കഴിഞ്ഞ രണ്ടാം തീയതി ആഭിചാരക്രിയകളുടെ പേരിൽ യുവതിയെ ശാരീരിക മാനസിക പീഡനങ്ങൾക്ക് വിധേയ ആക്കി.മരിച്ചുപോയ ബന്ധുക്കളുടെ ആത്മാവ് ശരീരത്തിൽ ഉണ്ടെന്ന് പറഞ്ഞായിരുന്നു ആ ഭിചാരക്രിയ.ഭർത്താവിൻറെ മാതാവ് അടക്കം മറ്റു പ്രതികൾ ഒളിവിൽ. മണർകാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

ബസ് യാത്രക്കിടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

തൃശൂര്‍: ബസ് യാത്രക്കിടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍.
കൊടുങ്ങല്ലൂര്‍ കോതപറമ്പ് സ്വദേശി എം കെ ഷമീറാണ് അറസ്റ്റിലായത്. എറണാകുളം കൊടുങ്ങല്ലൂര്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിക്കായിരുന്നു ദുരനുഭവം.
വ്യാഴാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. പെണ്‍കുട്ടി പരാതിപ്പെട്ടതിനെതുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ബസ് ജീവനക്കാരും, സഹയാത്രികരും ചേര്‍ന്ന് ഇയാളെ കൊടുങ്ങല്ലൂര്‍ പൊലീസിന് കൈമാറുകയായിരുന്നു മുന്‍മണ്ഡലം പ്രസിഡന്റ് കൂടിയായിരുന്നു ഷമീര്‍.

ദേവസ്വം ബോര്‍ഡ് സിപിഐ പ്രതിനിധി മാറും

തിരുവനന്തപുരം. സിപിഐ പ്രതിനിധി മാറും.തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി പരിഗണിച്ചിരുന്ന വിളപ്പിൽ രാധാകൃഷ്ണനെ മാറ്റാൻ സിപിഐ. കെ ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡൻറ് ആയി നിയമിക്കുന്ന സാഹചര്യത്തിലാണ് മാറ്റം.ബോർഡിലെ സാമുദായിക സമവാക്യം പാലിക്കുന്നതിനു വേണ്ടിയാണ് വിളപ്പിൽ രാധാകൃഷ്ണന് പകരം പുതിയ പേര് പരിഗണിക്കുന്നത്

ഒഴിവാകേണ്ടി വരുമെന്ന് വിളപ്പിൽ രാധാകൃഷ്ണനെ സിപിഐ നേതൃത്വം അറിയിച്ചു.ഈഴവ വിഭാഗത്തിൽ നിന്നുള്ള അംഗത്തെയാകും സിപിഐ പരിഗണിക്കുക

മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്നു റിപ്പോർട്ടുകൾ

മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്നു റിപ്പോർട്ടുകൾ. ശബരിമല സ്വർണക്കവർച്ച ഉൾപ്പെടെയുള്ള വിവാദങ്ങളിൽപ്പെട്ട് സർക്കാർ പ്രതിരോധത്തിലാണ്. ഈ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്തേക്ക് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. കുവൈറ്റ് സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തിയാൽ അന്തിമ തീരുമാനമുണ്ടാകും. തീരുമാനം നാളെയുണ്ടാകുമെന്നും വാർത്തകളുണ്ട്.

ഇതിന്റെ ഭാഗമായി കെ ജയകുമാറിന്റെ പേരിനാണ് മുൻഗണനയെന്നു പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇന്ന് ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ 5 പേരുകളാണ് സ്ഥാനത്തേക്ക് ഉയർന്നു വന്നത്. മുഖ്യമന്ത്രിയടക്കമുള്ളവർ ജയകുമാറിന്റെ പേരിനാണ് മുൻഗണന നൽകിയതെന്നാണ് സൂചന. ജയകുമാറുമായി സർക്കാർ വൃത്തങ്ങൾ അനൗദ്യോഗിക ചർച്ചകൾ നടത്തിയതായും സൂചനകളുണ്ട്. നിലവിലെ പ്രസിഡന്റ് പി പ്രശാന്തിനു കാലാവധി നീട്ടിനൽകേണ്ടതില്ലെന്നു സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ‌

തിരുവിതാംകൂര്‍ ദേവസ്വം ബോ‍‍‍‍ര്‍ഡ് പ്രസിഡന്റായി കെ ജയകുമാറിൻ്റെ പേര് നിര്‍ദേശിച്ചത് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് നെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി നിർദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രഖ്യാപനം നാളെ ഉണ്ടായേക്കും. സിപിഐഎം സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം.

മുൻ ചീഫ് സെക്രട്ടറിയായ ജയകുമാറിന്റെ പേര് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശിച്ചത്.

ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് പുതിയ നിയമനം. ഇന്ന് ചേർന്ന സംസ്ഥാന സിപിഐഎം സെക്രട്ടേറിയേറ്റില്‍ അഞ്ച് പേരുകളാണ് വന്നത്. ഇതില്‍ കൂടുതല്‍ പരിഗണന ജയകുമാറിനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പേരിനാണ് മുൻതൂക്കം നല്‍കിയത്. ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായി ചുമതല വഹിച്ചിട്ടുള്ള ജയകുമാർ, രണ്ട് തവണ സ്‌പെഷ്യല്‍ കമ്മീഷണർ പദവി വഹിച്ചിട്ടുണ്ട്. കൂടാതെ ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

സ്വർണക്കൊള്ളയില്‍ നഷ്ടമായ പ്രതിച്ഛായ, പൊതു സ്വീകാര്യനായ കെ ജയകുമാറിലൂടെ തിരിച്ചു പിടിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. നാളെ ഉത്തരവിറങ്ങുന്ന പക്ഷം ഈ മാസം പതിനഞ്ചിന് അദ്ദേഹം ചുമതലയേല്‍ക്കുമെന്നാണ് വിവരം. സ്വർണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടർഭരണം നല്‍കേണ്ടതില്ല എന്ന് സർക്കാർ തീരുമാനമെടുത്തിരുന്നു.

ഉറുമ്പുകളോടുള്ള ഭയം മൂലം യുവതി തൂങ്ങി മരിച്ചു

ഉറുമ്പുകളോടുള്ള ഭയം മൂലം (മൈർമെകോഫോബിയ) യുവതി ജീവനൊടുക്കി. തെലങ്കാനയില്‍ സംഗറെഡ്ഡി ജില്ലയിലെ മനീഷ(25) എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. നവംബർ നാലിനാണ് സംഭവം. സാരി ഉപയോഗിച്ച് സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മനീഷയ്ക്ക് കുട്ടിക്കാലം മുതൽ ഉറുമ്പുകളെ ഭയമായിരുന്നുവെന്നും മുന്‍പ് കൗണ്‍സിലിങിന്‍റെ സഹായം തേടിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 2022 ൽ വിവാഹിതയായ മനീഷയ്ക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്.

നവംബര്‍ നാലിന് രാവിലെ മനീഷ തന്‍റെ മകളെ ഒരു ബന്ധുവിന്റെ വീട്ടില്‍ കൊണ്ടുവിട്ടിരുന്നു. വീട് വൃത്തിയാക്കുകയാണെന്നും വൃത്തിയാക്കിയ ശേഷം താൻ അവളെ വന്ന് കൂട്ടിക്കൊണ്ടുപോകാമെന്നുമായിരുന്നു പറഞ്ഞത്. ഇതിന് ശേഷം മനീഷ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 
സംഭവസ്ഥലത്ത് നിന്ന് മനീഷയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ‘ശ്രീ, ക്ഷമിക്കണം, എനിക്ക് ഈ ഉറുമ്പുകളുടെ കൂടെ ജീവിക്കാൻ കഴിയില്ല. മകളെ നോക്കണം, സൂക്ഷിക്കണം’ മനീഷയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള വഴിപാടും കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. വീട് വൃത്തിയാക്കുന്നതിനിടയിൽ ഉറുമ്പുകളെ കണ്ട് മനീഷ ഭയന്നിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്, സംഭവത്തില്‍ അമീൻപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.