Home Blog Page 956

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു അറസ്റ്റില്‍. ഇന്ന് തന്നെ വാസുവിനെ റാന്നി കോടതിയില്‍ ഹാജരാക്കും. എന്‍. വാസുവിനെ മൂന്നാം പ്രതിയാക്കി അന്വേഷണം തുടരുന്നതിനിടെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം ചുമതലക്കാരി; ലേഡി ഡോക്ടര്‍ അറസ്റ്റില്‍

ഫരിദാബാദില്‍ പൊലീസ് വന്‍തോതില്‍ സ്ഫോടകവസ്തു പിടികൂടിയതുമായി ബന്ധപ്പെട്ട് വനിതാ ഡോക്ടര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിയായ ഡോക്ടര്‍ ഷഹീന ഷാഹിദ് ആണ് അറസ്റ്റിലായത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഇന്ത്യയിലെ വനിതാ വിഭാഗത്തിന്റെ ചുമതലക്കാരിയാണ് ഷഹീനയെന്ന് ഡല്‍ഹി പൊലീസ് സൂചിപ്പിച്ചു. ഡല്‍ഹി സ്‌ഫോടനവുമായി ഡോക്ടര്‍ ഷഹീന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉല്‍-മോമിനാത്തിന്റെ ഇന്ത്യയിലെ കമാന്‍ഡറാണ് ഡോക്ടര്‍ ഷഹീന ഷാഹിദ്. ലഖ്‌നൗവിലെ ലാല്‍ ബാഗ് നിവാസിയാണ് ഇവരെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിങ്ങിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്തിരുന്നത് ഡോക്ടര്‍ ഷഹീന ഷാഹിദിന്റെ മേല്‍നോട്ടത്തിലായിരുന്നു.
പരിശോധനയില്‍ ഡോക്ടര്‍ ഷഹീന ഷാഹിദിന്റെ കാറില്‍ നിന്ന് പൊലീസ് തോക്കും കണ്ടെടുത്തിട്ടുണ്ട്. അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലാണ് ഡോ. ഷഹീനും ജോലി ചെയ്യുന്നത്. ഷഹീന്റെ കൂട്ടാളിയായ കശ്മീരി ഡോക്ടര്‍ മുസമ്മില്‍ ഗ്രാനി എന്ന മുസൈബിന്റെ രണ്ട് വാടകമുറിയില്‍ നിന്നായി 2,900 സ്ഫോടക വസ്തുക്കളാണ് കണ്ടെടുത്തത്.
ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസറിന്റെ സഹോദരി സാദിയ അസ്ഹര്‍ ആണ് പാകിസ്ഥാനിലിരുന്ന് ജമാഅത്ത് ഉല്‍-മോമിനാത്ത് സംഘടനയെ നയിക്കുന്നത്. കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ മുഖ്യ സൂത്രധാരനായിരുന്നു സാദിയ അസ്ഹറിന്റെ ഭര്‍ത്താവ് യൂസഫ് അസ്ഹര്‍. ഇയാള്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

രാജ്യത്തെ നടുക്കിയ ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനക്കേസ് എന്‍ഐഎ അന്വേഷിക്കും

രാജ്യത്തെ നടുക്കിയ ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനക്കേസ് എന്‍ഐഎ അന്വേഷിക്കും. കേസ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ലാല്‍ കില മെട്രോ സ്റ്റേഷന്റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാല്‍ ഡിഎംആര്‍സി അടച്ചിട്ടുണ്ട്. 13 പേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. ഇവരില്‍ ഏഴുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 20ലേറെ പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്.
നിലവിലെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ വാഗഅട്ടാരി ബോര്‍ഡറും അടച്ചിട്ടുണ്ട്. ജമ്മുകശ്മീരിലേക്കുള്ള യാത്രകള്‍ തല്‍കാലത്തേക്ക് ഒഴിവാക്കണമെന്ന് ഫോറിന്‍ കോമണ്‍വെല്‍ത്ത് ആന്റ് ഡവലപ്‌മെന്റ് ഓഫിസും അറിയിച്ചു.
ചാവേര്‍ സ്‌ഫോടനത്തിന് ഉപയോഗിക്കപ്പെട്ട ഐ20 കാര്‍ ആക്രമണത്തിന് രണ്ട് മണിക്കൂറുകള്‍ മുന്‍പ് ചെങ്കോട്ടയോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്നുവെന്നും ഇതിന് ശേഷമാണ് കാര്‍ സുഭാഷ് മാര്‍ഗിലേക്ക് നീങ്ങിയതെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്ക് ശിക്ഷ നല്‍കുമെന്നും വെറുതേ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനില്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ ഉറ്റവരെ നഷ്ടമായവര്‍ക്കും പരിക്കേറ്റവരുടെ ബന്ധുക്കള്‍ക്കുമൊപ്പം രാജ്യം മുഴുവനും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്ലം ബൈപ്പാസില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം…. നിര്‍മ്മാണ ജോലികള്‍ ചെയ്യവേ മണ്ണിനടിയില്‍ അകപ്പെട്ടുവെന്ന് സംശയം

ദേശീയപാത നിര്‍മ്മാണം നടക്കുന്ന കൊല്ലം ബൈപ്പാസില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. കുരീപ്പുഴ പാലത്തിന് സമീപം മണ്ണിനടിയില്‍ ചതഞ്ഞരഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബിഹാര്‍ സ്വദേശി മുഹമ്മദ് ജുബറാല്‍ (48) ആണ് മരിച്ചത്. നിര്‍മ്മാണ ജോലികള്‍ ചെയ്യവേ മണ്ണിനടിയില്‍ അകപ്പെട്ടു എന്ന് സംശയം. അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.

നിതാരി കൂട്ടക്കൊല കേസ് പ്രതി സുരേന്ദ്ര കോലി ജയിലില്‍ നിന്നും പുറത്തേക്ക്…ഇരകളെ മാനഭംഗപ്പെടുത്തിയതായും അവരുടെ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായും കോലി സമ്മതിക്കയും ചെയ്തിരുന്നു

നിതാരി കൂട്ടക്കൊല കേസ് പ്രതി സുരേന്ദ്ര കോലി ജയിലില്‍ നിന്നും പുറത്തേക്ക്. അന്വേഷണ സംഘം തെളിവ് ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടത് മുന്‍നിര്‍ത്തി അവസാന കേസിലും കോലിയെ സുപ്രീംകോടതി വെറുതെ വിട്ടു. 13 കൊലക്കേസുകള്‍ ആണ് കോലിക്കെതിരെ ചുമത്തിയിരുന്നത്. നേരത്തെ 12 കേസില്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.അവശേഷിച്ച കേസില്‍ സുപ്രീംകോടതി സുരേന്ദ്ര കോലിയുടെ ക്യൂറേറ്റീവ് പെറ്റീഷന്‍ അനുവദിച്ചു.

ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. അന്വേഷണത്തിലെ പിഴവുകളാണ് പ്രതികളെ ജയിലിന് പുറത്തെത്തിച്ചിരിക്കുന്നത് എന്ന വിമര്‍ശനമുയര്‍ന്നു. 15 വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കോലിയുടെ ശിക്ഷ ശരിവച്ച 2011 ലെ വിധി ചോദ്യം ചെയ്തുകൊണ്ടുള്ള തിരുത്തല്‍ ഹര്‍ജിയാണ് സുപ്രീംകോടതി അവസാനം പരിഗണിച്ചത്.

നിതാരി കേസുകളില്‍ കോലിക്കും പന്ധേരിനും വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതിയും സുപ്രീംകോടതിയും പല കേസുകളിലും തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി. ഓരോ കേസിലും പ്രതികള്‍ മുക്തി നേടി. സുരേന്ദ്ര കോലിക്കെതിരെ ചുമത്തപ്പെട്ട 13 കേസുകളില്‍, നേരത്തെ 12 കേസുകളില്‍ അദ്ദേഹം കുറ്റവിമുക്തനായിരുന്നു. ഇപ്പോള്‍, പതിമൂന്നാമത്തെയും അവസാനത്തെയും കേസിലെ ശിക്ഷകൂടി റദ്ദാക്കിയിരിക്കയാണ്. നരഭോജനം, അവയവ കടത്ത്, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങളും ഉന്നയിക്കപ്പെട്ട കേസാണ്.

നിതാരി കൂട്ടക്കൊലക്കേസ്

ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറ്, ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന നോയിഡയിലെ ഒരു ഗ്രാമമാണ് നിതാരി. 2005-06 കാലത്താണ് കേസിനാസ്പദമായ സംഭവം. ബിസിനസുകാരനായ മൊനീന്ദര്‍ സിങ് പാന്ഥറുടെ നിതാരി ഗ്രാമത്തിലെ സെക്ടര്‍ 31-ലെ ഡി-5 വീട്ടില്‍ ഇരുപതുകാരിയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ഉള്‍പ്പെടെ ഒട്ടേറെപ്പേരെ ലൈംഗികപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.

പാന്ഥറുടെ വീടിനുസമീപത്തെ അഴുക്കുചാലില്‍നിന്ന് 19 തലയോട്ടികളും അസ്ഥികളും കണ്ടെത്തിയിരുന്നു. 11 പെണ്‍കുട്ടികള്‍, ഒരു യുവതി, ആറു ആണ്‍കുട്ടികള്‍ എന്നിവരുടെ അവശിഷ്ടങ്ങള്‍ ലഭിച്ചതായാണ് ശാസ്ത്രീയപരിശോധനാ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള പൊലീസിന്റെ കുറ്റപത്രം. കേസ് അന്വേഷണത്തിലെ പിഴവും തെളിവുകളുടെ ദുര്‍ബലതയുമാണ് കേസ് കോടതിയില്‍ പരാജയപ്പെടാന്‍ ഇടയാക്കിയിരിക്കുന്നത്.

2006 ഡിസംബറിലാണ് മാനഭംഗം, കൊലപാതകം എന്നിവ ചുമത്തി ബംഗ്ലാവ് ഉടമ മൊനീന്ദര്‍ സിംഗ് പന്ദറും വീട്ടുജോലിക്കാരനായ സുരീന്ദര്‍ കോലിയും അറസ്റ്റിലാവുന്നത്.

കൊലപാതകം, അംഗഭംഗം വരുത്തല്‍, നരഭോജനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് പ്രതികള്‍ക്ക് നേരെ അന്വേഷണ സംഘങ്ങള്‍ തുടക്കത്തില്‍ കണ്ടെത്തിയത്. തുടര്‍കൊലപാതകങ്ങളാണ് നടന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് കേസ് സി.ബി.ഐ ഏറ്റെടുത്തു.

2007ല്‍ പന്ദറിനും കോലിക്കുമെതിരെ സി.ബി.ഐ 19 കേസുകള്‍ ഫയല്‍ ചെയ്തു. ഇരകളെ മാനഭംഗപ്പെടുത്തിയതായും അവരുടെ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായും കോലി സമ്മതിക്കയും ചെയ്തിരുന്നു. പിന്നീട് ഓരോ കേസുകളിലായി ഇവരെ വെറുതെ വിട്ടു. അലഹബാദ് ഹൈക്കോടതി ഒരു ഘട്ടത്തില്‍ കേസ് അന്വേഷണത്തിലെ അനാസ്ഥ ചൂണ്ടികാട്ടി സിബിഐയെ നിശിതമായി വിമര്‍ശിച്ചു. അവയവ വില്പനയുമായി ബന്ധപ്പെട്ട ഭാഗം അന്വേഷിക്കാതിരുന്നത് ചൂണ്ടി കാട്ടി.

നിതാരിയില്‍ നിന്ന് കാണാതായ കുട്ടികളില്‍ ഭൂരിഭാഗവും സമീപത്തെ ചേരികളില്‍ താമസിച്ചിരുന്ന ദരിദ്ര കുടുംബങ്ങളിലെ കുഞ്ഞുങ്ങളും യുവതികളും ആയിരുന്നു. പല രക്ഷിതാക്കളും പൊലീസില്‍ പരാതികള്‍ നല്‍കിയിട്ടും,”കുട്ടികള്‍ ഓടി പോയിരിക്കാം” എന്ന മറുപടി മാത്രമാണ് ലഭിച്ചത്. ഒരു കിണറ്റിന്‍ കരയില്‍ നിന്നാണ് കുട്ടികള്‍ അപ്രത്യക്ഷരാവുന്നത്. അവിടെ ഭൂതമുണ്ട്. എല്ലാവരെയും ഭൂതം പിടിച്ചു എന്ന കഥ പ്രചരിപ്പിച്ചു.

കൊലപാതകം, അംഗഭംഗം വരുത്തല്‍, നരഭോജനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് പ്രതികള്‍ക്ക് നേരെ അന്വേഷണ സംഘങ്ങള്‍ തുടക്കത്തില്‍ കണ്ടെത്തിയത്. തുടര്‍കൊലപാതകങ്ങളാണ് നടന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് 2007 ജനുവരിയില്‍ കേസ് സി.ബി.ഐ ഏറ്റെടുത്തു.

പന്ദറിനും കോലിക്കുമെതിരെ സി.ബി.ഐ 19 കേസുകള്‍ ഫയല്‍ ചെയ്തു. ഇരകളെ മാനഭംഗപ്പെടുത്തിയതായും അവരുടെ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായും കോലി സമ്മതിക്കയും ചെയ്തിരുന്നു. പിന്നീട് ഓരോ കേസുകളിലായി ഇവരെ വെറുതെ വിട്ടു. അലഹബാദ് ഹൈക്കോടതി ഒരു ഘട്ടത്തില്‍ കേസ് അന്വേഷണത്തിലെ അനാസ്ഥ ചൂണ്ടികാട്ടി സിബിഐയെ നിശിതമായി വിമര്‍ശിച്ചു. അവയവ വില്പനയുമായി ബന്ധപ്പെട്ട ഭാഗം അന്വേഷിക്കാതിരുന്നത് ചൂണ്ടി കാട്ടി.

ബി.ജെ.പി പ്രവേശനത്തിൽ പ്രതികരണവുമായി കവി ഇഞ്ചക്കാട് ബാലചന്ദ്രൻ; ‘രാഷ്ട്രീയത്തിലേക്കില്ല, കലാവിഭാഗത്തിൽ മാത്രം’

കൊല്ലം: പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ബി.ജെ.പി.യുടെ കലാവിഭാഗത്തിൽ ചേർന്നതിനെ തുടർന്നുണ്ടായ രാഷ്ട്രീയ ചർച്ചകളിൽ നിലപാട് വ്യക്തമാക്കി. താൻ കലാവിഭാഗത്തിൽ ചേരുമെന്ന് മാത്രമാണ് പറഞ്ഞതെന്നും, രാഷ്ട്രീയത്തിലേക്കോ അധികാര സ്ഥാനങ്ങളിലേക്കോ ഇല്ല എന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി. നേതാക്കളുമായി കുന്നത്തൂർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടന്നതായി പുറത്തുവന്ന വാർത്തകളോടാണ് അദ്ദേഹം പ്രതികരിച്ചത്.
“കലാവിഭാഗത്തിൽ ചേരും എന്നേ പറഞ്ഞുള്ളൂ. ഒരു അധികാരവും താല്പര്യമില്ല. രാഷ്ട്രീയത്തിലേക്കു ഇല്ല എന്ന നിലപാടിന് മാറ്റമില്ല. കലാസാഹിത്യ പ്രവർത്തനം വെറുപ്പും ഭയവുമില്ലാത്ത സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു ലോകക്രമം ലക്ഷ്യമിട്ടാണ്. ഏതു വ്യക്തിയും പ്രസ്ഥാനവും നല്ലത് ചെയ്യുന്നോ അവരോട് ഇഷ്ടം കാട്ടും. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലാത്ത നിലപാട് തുടരും.”
എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
കവിയുടെ ഈ പ്രതികരണം അനുസരിച്ച്, ബി.ജെ.പി.യുടെ ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ കൾച്ചറൽ സെൽ കൺവീനർ സ്ഥാനം അദ്ദേഹം കലാപ്രവർത്തനങ്ങൾക്കായി മാത്രം ഉപയോഗിക്കാനാണ് സാധ്യത. ‘

കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പോസ്റ്റിന്റെ പൂർണ്ണരൂപം

എന്റെ നിലപാടുകളിൽ മാറ്റമില്ല. എറെ നാളായി ഞാൻ സ്വാതന്ത്രനാണ്. ഏതു വ്യക്തിയിടും പ്രസ്ഥാനത്തോടും വിധേയപ്പെടാറില്ല. വ്യക്തിയായാലും സംഘടന ആയാലും അവർ ചെയ്യുന്ന നല്ലകാര്യങ്ങളോട് ചേരും. മോശം കാര്യങ്ങൾ എനിക്ക് താല്പര്യമില്ല. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല. കലാസാസ്‌കാരിക പ്രസ്ഥാനങ്ങളോട് ചേരും. കഴിഞ്ഞ മാസം സംസ്കാര സാഹിതിയിൽ അംഗമായി. ഡി. ആർ മഹേഷിന്റെ നേതൃത്വത്തിൽ കുറെ നല്ലകാര്യങ്ങൾ ചെയ്യുന്നതിനാലാണ്. അവരോടൊപ്പം ഇനിയും ഉണ്ടാകും. അവരിൽ ചിലർ ഞാൻ കോൺഗ്രസ്സിൽ ചേർന്നെന്നു പോസ്റ്റിട്ടു. അവരുടെ ആഗ്രഹമല്ലേ ഞാൻ പ്രതിഷേധിച്ചില്ല. ഏതാനും ദിവസം മുമ്പ് ബി ജെ പി ജില്ലാ പ്രസിഡന്റ് രാജി എന്നെ കണ്ട് സിനിമാ നിർമ്മാതാവ് സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കൾച്ചറൽ വിഭാഗം ആരംഭിക്കുന്നെന്നും ഞാൻ അതിനൊപ്പം വേണമെന്നും പറഞ്ഞു. വരാമല്ലോ എന്നും പറഞ്ഞു. അപ്പോഴും പറഞ്ഞു രാഷ്ട്രീയ പ്രവർത്തനം ആഗ്രഹിക്കല്ലേ എന്ന്. ഒരു പദവിയും ആഗ്രഹിക്കാത്ത എന്നെ കൾച്ചറൽ സെൽ കൺവീനറാക്കിയെന്ന്. ഞാൻ വാർത്ത ചാനലിലൂടെ ആണ് അറിഞ്ഞത്. ബി ജെ. പി യിൽ ചേർന്നെന്നും ഈ ഏഴുപത്തി രണ്ടാം വയസ്സിൽ എനിക്ക് വിവാദങ്ങൾ സഹിക്കാൻ താല്പര്യമില്ല വെറുപ്പും ഭയവും ഇല്ലാത്ത ഒരു ലോകക്രമം അറിവിലൂടെയും ഡിനേഹത്തിലൂടെയും സാധ്യമാണെന്നും അത് ലക്ഷ്യമിടുന്ന ചില സാംസ്കാരിക പരിപാടി പ്ലാനുണ്ടെന്നും ഞാൻ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളോട് സംസാരിച്ചിട്ടുണ്ട് ശ്രീ എം എ ബേബി ചിറ്റയം ഗോപകുമാർ സി ആർ മഹേഷ്‌ പികെ ഉസ്മാൻ കോവൂർ കുഞ്ഞുമോൻ എന്നിവരോട് കുമ്മനം രാജശേഖരൻ രാജീവ് ചന്ദ്ര ശേഖർ എന്നിവരോട് അവ വിശദമാക്കിയിട്ടുണ്ട് കക്ഷിക്കും വ്യക്തിക്കും അപ്പുറം പൊതു മനുഷ്യരുടെ നന്മനിറഞ്ഞ ലോകം ആശിക്കുന്നു. കവിതയും സിനിമയും പാട്ടുമായി ഇനിയും ഞാൻ ഇവിടെയുണ്ട്

​#InchakkadBalachandran #BJP #Kollam #Poet #Kunnathur #Politics #kollampradeshikam

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്ന് കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍…. താന്‍ ബിജെപിയില്‍ ചേര്‍ന്നത് അറിഞ്ഞത് വാത്താചാനലിലൂടെ…

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്ന് കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍. താന്‍ ബിജെപിയില്‍ ചേര്‍ന്നത് വാത്താചാനലിലൂടെയാണ് അറിഞ്ഞതെന്നും എറെ നാളായി താന്‍ സ്വാതന്ത്രനാണെന്നും ഏതു വ്യക്തിയോടും പ്രസ്ഥാനത്തോടും വിധേയപ്പെടാറില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു.

വ്യക്തിയായാലും സംഘടന ആയാലും അവര്‍ ചെയ്യുന്ന നല്ലകാര്യങ്ങളോട് ചേരും. മോശം കാര്യങ്ങള്‍ തനിക്ക് താത്പര്യമില്ലെന്ന് അദ്ദേഹം കുറിച്ചു. ‘ഏതാനും ദിവസം മുമ്പ് ബി ജെ പി ജില്ലാ പ്രസിഡന്റ് രാജി എന്നെ കണ്ട് സിനിമാ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ വിഭാഗം ആരംഭിക്കുന്നെന്നും ഞാന്‍ അതിനൊപ്പം വേണമെന്നും പറഞ്ഞു. വരാമല്ലോ എന്നും പറഞ്ഞു. അപ്പോഴും പറഞ്ഞു രാഷ്ട്രീയ പ്രവര്‍ത്തനം ആഗ്രഹിക്കല്ലേ എന്ന്. ഒരു പദവിയും ആഗ്രഹിക്കാത്ത എന്നെ കള്‍ച്ചറല്‍ സെല്‍ കണ്‍വീനറാക്കിയെന്ന്. ഞാന്‍ വാര്‍ത്ത ചാനലിലൂടെ ആണ് അറിഞ്ഞത്. ഈ ഏഴുപത്തി രണ്ടാം വയസ്സില്‍ തനിക്ക് വിവാദങ്ങള്‍ സഹിക്കാന്‍ താല്പര്യമില്ലെന്നും അദ്ദേഹം കുറിച്ചു.

തീരാനോവായി ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനം

ന്യൂഡെല്‍ഹി.തീരാനോവായി ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനം.ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ കുടുംബങ്ങൾ. LNJP യിൽ ഇതുവരെ തിരിച്ചറിഞ്ഞത് 8 മൃതദേഹങ്ങൾ.

ഡൽഹി LNJP ആശുപത്രിയുടെ മോർച്ചറിക്ക് മുന്നിലെ കാഴ്ചകൾ ഹൃദയഭേദകം.ഉറ്റവരെ തേടിയെത്തിയവരുടെ മടക്കം കരഞ്ഞുകലങ്ങിയ കണ്ണുമായി. സ്ഫോടനത്തിൽ പരിക്കേറ്റവർ ആ ഞെട്ടലിൽ നിന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല.

സ്ഫോടനത്തിൽ കൊല്ലപ്പെട്ട അമ്രോഹ് സ്വദേശികളായ അശോക് കുമാറും ഉറ്റ സുഹൃത്ത് ലോഗേഷും അവരുടെ കുടുംബങ്ങളുടെ ഏക അത്താണി ആയിരുന്നു.പകൽ സമയത്ത് കണ്ടക്ടറായും രാത്രിയിൽ സെക്യൂരിറ്റി ഗാർഡായും ജോലി ചെയ്താണ് അശോക് കുടുംബം പോറ്റിയത്.ലോകേഷിനെ കൂട്ടാനായി അശോക് കുമാർ എത്തിയപ്പോഴായിരുന്നു സ്ഫോടനം. യുപി മീററ്റ് സ്വദേശി മോഹ്സിൻ, ദിനേശ് മിസ്ര, പങ്കജ് സൈനി എന്നിവരാണ് തിരിച്ചറിഞ്ഞ മൃതദേഹങ്ങളിൽ ചിലർ.

ഇതുവരെ തിരിച്ചറിഞ്ഞ മൃതദേഹങ്ങളിൽ പലതും ആശുപത്രി നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ നിർവികാരരായാണ് മോർച്ചറിയിൽ നിന്നും പലരുടെയും മടക്കം.

ഡെല്‍ഹി സ്ഫോടനം,ഗൂഢാലോചന നടത്തിയവരെ കണ്ടെത്തുമെന്ന് പ്രധാനമന്ത്രി

തിംബു.ഗൂഢാലോചന നടത്തിയവരെ കണ്ടെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആസൂത്രകരെ കണ്ടെത്തും
കടുത്ത ഹൃദയവേദനയോടെയാണ് ഭൂട്ടാനിലെത്തിയത്, ഗൂഢാലോചകർക്ക് തക്കതായ മറുപടി നല്‍കും
ഉത്തരവാദികളെ വെറുതെ വിടില്ലെന്നും ദുരന്തത്തിന്‍റെ ഇരകള്‍ക്കൊപ്പമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രണയപ്പക, യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

ബിനാനിപുരം.ശാരീരിക ഉപദ്രവം കാരണം യുവതി പ്രണയത്തിൽ നിന്നും പിന്മാറി.യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ.

മൂവാറ്റുപുഴ സ്വദേശി ജിതു കുര്യനെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിയുമായി യുവതിയുടെ വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചിരുന്നു.പ്രതി യുവതിയെ നിരന്തരമായി ശാരീരിക ഉപദ്രവം ചെയ്തതോടെ യുവതി പിന്മാറി.യുവതി ഗൾഫിലേക്ക് ജോലി തേടി പോയതോടെയാണ് സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.അശ്ലീല സൈറ്റുകളിലാണ് യുവതിയുടെ ദൃശ്യങ്ങൾ ഇയാൾ പ്രചരിപ്പിച്ചത്