Home Blog Page 953

ശബരിമലയിലെ കെമിക്കൽ കുങ്കുമം വില്പന,നിരോധനം ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ഹർജി,വീട്ടിൽ കുട്ടിയും ഭാര്യയുമുണ്ടെങ്കിൽ അവരുടെ ദേഹത്ത് തേച്ചാൽ മതി അപ്പോൾ ബുദ്ധിമുട്ട് അറിയാമെന്ന് കോടതി

കൊച്ചി.ശബരിമലയിലെ കെമിക്കൽ കുങ്കുമം വില്പന.നിരോധനം ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ഹർജി.വീട്ടിൽ കുട്ടിയും ഭാര്യയുമുണ്ടെങ്കിൽ അവരുടെ ദേഹത്ത് തേച്ചാൽ മതി അപ്പോൾ ബുദ്ധിമുട്ട് അറിയാമെന്ന് കോടതി.രാസവസ്തുക്കൾ അടങ്ങിയ കുങ്കുമം അല്ല വിൽക്കുന്നത് എന്ന് ഹർജിക്കാർ

അത് തെളിയിച്ചാൽ വിൽക്കാം എന്ന് കോടതി.കോടതിക്ക് മുഖ്യം ശബരിമലയിലെ പരിസ്ഥിതി
പ്രശ്നങ്ങൾ, ഭക്തരുടെ ആരോഗ്യവും എന്നും കോടതി. വാണിജ്യ താല്പര്യം കോടതിക്ക് പരിഗണിക്കേണ്ടതില്ല

മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് പത്മകുമാറിനെ ചോദ്യം ചെയ്യാൻ SIT,സാവകാശം തേടി പത്മകുമാർ

പത്തനംതിട്ട..ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് പത്മകുമാറിനെ ചോദ്യം ചെയ്യാൻ SIT.. നേരിട്ട് ഹാജരാക്കാൻ എസ്ഐടിയുടെ നോട്ടീസ്.. സാവകാശം തേടി പത്മകുമാർ..ശബരിമല സ്വർണ്ണക്കുള്ളയിൽ അഴിമതി നിരോധന വകുപ്പുകൾ കൂടി ചേർത്തു. അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം ഹൈക്കോടതി നിർദേശപ്രകാരം

സമ്പൂർണ്ണ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കയാണോ പ്രത്യേക അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ അധികം വൈകാതെ ചോദ്യം ചെയ്യും.. ഹാജരാകാൻ ആവശ്യപ്പെട്ട് പത്മകുമാർ നോട്ടീസ് നൽകിയെങ്കിലും പത്മകുമാർ സാവകാശം തേടിയതയാണ് വിവരം. അതേ സമയം ശബരിമല സ്വർണ്ണ കൊള്ളയിൽ അഴിമതി നിരോധന വകുപ്പുകൾ ചുമത്തി.. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പുതിയ വകുപ്പ് ചുമത്തിയത്.. ഈ സാഹചര്യത്തിൽ കേസ് കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.. മുരാരി ബാബു സമർപ്പിച്ച ജാമ്യ അപേക്ഷ പരിഗണിക്കുന്നത് റാന്നി കോടതി മാറ്റി വെച്ചു

മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു

എടപ്പാള്‍: മലപ്പുറം എടപ്പാളിൽ മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു. കണ്ടനകം സ്വദേശിനി അനിതാകുമാരി (57)യാണ് സെറിബ്രൽ പൾസി ബാധിച്ച മകൾ അഞ്ജന (27) യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. മകൻ ജോലിയ്ക്ക് പോയ സമയത്താണ് സംഭവം.


ഇരുവരേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചെന്നാണ് പൊലീസിൻ്റെ നിഗമനം. രാവിലെ എട്ട് മണിയോടെയാണ് സംഭവം.അനിതാകുമാരിയുടെ ഭർത്താവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. ഈ സംഭവത്തിൽ ഇവർ വിഷാദത്തിലായിരുന്നു. കൂടാതെ മകളുടെ രോഗത്തിന് ചികിത്സ കിട്ടാതിരുന്നതും അനിതാകുമാരിയെ അലട്ടിയിരുന്നതായി പൊലീസ് പറയുന്നു.


വീട്ടിലെ ഡ്രമ്മിൽ മുക്കിയാണ് അഞ്ജനയെ കൊന്നതെന്നാണ് വിവരം. ശേഷം വീടിനു സമീപത്തെ മരത്തിൽ അനിത തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കൊടി സുനിയുടെ ജയിൽ മാറ്റത്തിൽ സർക്കാർ നിലപാട് തേടി ഹൈകോടതി

കൊച്ചി. ടി പി ചന്ദ്രശേഖരൻ വധക്കേസ്. കൊടി സുനിയുടെ ജയിൽ മാറ്റത്തിൽ സർക്കാർ നിലപാട് തേടി ഹൈകോടതി. കൊടി സുനിയെ തവനൂർ ജയിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലേക്ക് മാറ്റണമെന്നാണ് ഹർജി. കൊടി സുനിയുടെ അമ്മയാണ് ഹർജി നൽകിയത്.കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ റോഡിൽ വച്ച് പരസ്യ മദ്യപാനം നടത്തിയതിന് പിന്നാലെയാണ് സുനിയെ ജയിൽ മാറ്റിയത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കണ്ണൂരിൽ
ഉള്ള തനിക്ക് മകനെ കാണാൻ തവനൂർ വരെ യാത്ര ചെയ്യാൻ ആവില്ലെന്ന് ചൂണ്ടികാണിച്ചാണ് ഹർജി

ഫരീദാബാദ് ഭീകര സംഘം, ഒരാൾ കസ്റ്റഡിയിൽ

ന്യൂഡെല്‍ഹി.ഫരീദാബാദ് ഭീകര സംഘം. ഒരാൾ കസ്റ്റഡിയിൽ. ഹരിയാനയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.ഡോക്ടർ മുസമ്മിലിന് വീട് വാടകയ്ക്ക് നൽകിയ ആളാണ് കസ്റ്റഡിയിലായത്.ഈ വീട്ടിലായിരുന്നു 2500 കിലോഗ്രാം സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.

ടെലിഗ്രാം ചാറ്റ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ.ഉമർ-ബിൻ-ഖത്താബ്, ഫർസന്ദൻ-ഇ-ദാറുൽ ഉലൂം ദിയോബന്ദ് എന്നീ ചാറ്റ് ഗ്രൂപ്പുകൾ ആണ് നിരീക്ഷിക്കുന്നത്.ഭീകരർ ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാം എന്ന് നേരത്തെ കണ്ടെത്തിയിരുന്നു

ഡൽഹി സ്ഫോടനസംഭവത്തില്‍ അന്വേഷണ സംഘത്തെ രൂപീകരിച്ച് NIA.10 അംഗ സംഘത്തെ യാണ് രൂപീകരിച്ചത്.NIA ADG വിജയ് സാക്കറെ സംഘത്തെ നയിക്കും. ഡൽഹി, ജമ്മു കശ്മീർ പോലീസ് കേസ് ഫയൽ NIA ക്ക്‌ കൈമാറും

ശബരിമല മണ്ഡലകാല മകരവിളക്ക്‌: 32 സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

ശബരിമല മണ്ഡലകാല മകരവിളക്ക്‌ തീർഥാടന തിരക്ക്‌ പരിഗണിച്ച്‌ റെയിൽവേ 32 സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ചെന്നൈ, ഹൈദരാബാദ്‌ എന്നിവിടങ്ങളെ ബന്ധിച്ചാണ്‌ സർവീസുകൾ.


• കാക്കിനട ട‍ൗൺ– കോട്ടയം (07109) പ്രതിവാര സ്‌പെഷ്യൽ 17 മുതൽ ജനുവരി 19 വരെയുള്ള തിങ്കളാഴ്‌ചകളിൽ സർവീസ്‌ നടത്തും. പകൽ ഒന്നിന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ വൈകിട്ട്‌ 5.30ന്‌ കോട്ടയത്ത്‌ എത്തും. കോട്ടയം –കാക്കിനട ട‍ൗൺ പ്രതിവാര എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ (07110) 18 മുതൽ ജനുവരി 20 വരെയുള്ള ചൊവ്വാഴ്‌ചകളിൽ സർവീസ്‌ നടത്തും. രാത്രി 8.30 ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാത്രി കാക്കിനടയിൽ എത്തും.


• ഹസ‍ൂർ സാഹിബ്‌ നന്ദേഡ്‌ –കൊല്ലം പ്രതിവാര എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ (07111) 20 മുതൽ ജനുവരി 15 വരെയുള്ള വ്യാഴാഴ്‌ചകളിൽ സർവീസ്‌ നടത്തും. രാവിലെ 10 ന്‌ പുറപ്പെടുന്ന ട്രെയിൻ മൂന്നാംദിവസം പുലർച്ചെ മൂന്നിന്‌ കൊല്ലത്ത്‌ എത്തും. കൊല്ലം–ഹസൂർ സാഹിബ്‌ നന്ദേഡ്‌ പ്രതിവാര സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ (07112) 22 മുതൽ ജനുവരി 17 വരെയുള്ള ശനിയാഴ്‌ചകളിൽ സർവീസ്‌ നടത്തും. പുലർച്ചെ 5.40 ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാത്രി 9.30 ന്‌ ഹസൂർ സാഹിബ്‌ നന്ദേഡിൽ എത്തും.


• ചർളപ്പള്ളി–കൊല്ലം പ്രതിവാര സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ (07113) 18 മുതൽ ജനുവരി 13 വരെയുള്ള ചൊവ്വാഴ്‌ചകളിൽ സർവീസ്‌ നടത്തും. പകൽ 11.20 ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാത്രി 10 ന്‌ കൊല്ലത്ത്‌ എത്തും. കൊല്ലം –ചർളപ്പള്ളി പ്രതിവാര സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ (07114) 20 മുതൽ ജനുവരി 15 വരെയുള്ള വ്യാഴാഴ്‌ചകളിൽ സർവീസ്‌ നടത്തും. പുലർച്ചെ 2.30 ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ പകൽ 12.30 ന്‌ ചർളപ്പള്ളിയിലെത്തും.


• “മച്ചിലിപട്ടണം–കൊല്ലം പ്രതിവാര സ്‌പെഷ്യൽ (07101) 14 മുതൽ ജനുവരി 2 വരെയുള്ള വെള്ളിയാഴ്‌ചകളിൽ സർവീസ്‌ നടത്തും. വൈകിട്ട്‌ 4.30 ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാത്രി 10 ന്‌ കൊല്ലത്ത്‌ എത്തും. കൊല്ലം–മച്ചിലിപ്പട്ടണം സ്‌പെഷ്യൽ പ്രതിവാര സ്‌പെഷ്യൽ 16 മുതൽ ജനുവരി 4 വരെയുള്ള ഞായറാഴ്‌ചകളിൽ സർവീസ്‌ നടത്തും. പുലർച്ച 2.30 ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാവിലെ എട്ടിന്‌ മച്ചിലിപ്പട്ടണത്ത്‌ എത്തും.


• നരസപ്പുർ–കൊല്ലം സ്‌പെഷ്യൽ പ്രതിവാര (07105) 16, 18 തീയതികളിൽ സർവീസ്‌ നടത്തും. പകൽ മൂന്നിന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാത്രി 10 ന്‌ കൊല്ലത്ത്‌ എത്തും. കൊല്ലം–നരസപ്പുർ സ്‌പെഷ്യൽ (07106) 18, 20 തീയതികളിൽ സർവീസ്‌ നടത്തും. പുലർച്ചെ 2.30 ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാവിലെ ഏഴിന്‌ നരസപ്പുരിൽ എത്തും.


• ചർളപ്പള്ളി– കൊല്ലം സ്‌പെഷ്യൽ (07107) 17, 19 തീയതികളിൽ സർവീസ്‌ നടത്തും. പകൽ 12 ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാത്രി 10 ന്‌ കൊല്ലത്ത്‌ എത്തും. കൊല്ലം–ചർളപ്പള്ളി സ്‌പെഷ്യൽ പ്രതിവാര എക്‌സ്‌പ്രസ്‌ (07108) 19, 21 തീയതികളിൽ സർവീസ്‌ നടത്തും. പകൽ 2. 30 പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാവിലെ 10.30 ന്‌ ചർളപ്പള്ളിയിൽ എത്തും.


• ചെന്നൈ എഗ്‌മൂർ–കൊല്ലം എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ (06111) 14 മുതൽ ജനുവരി 14 വരെയുള്ള വെള്ളിയാഴ്‌ചകളിൽ സർവീസ്‌ നടത്തും. രാത്രി 11.55 ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ വൈകിട്ട്‌ 4.30 ന്‌ കൊല്ലത്ത്‌ എത്തും. കൊല്ലം-–ചെന്നൈ എഗ്‌മൂർ പ്രതിവാര സ്‌പെഷ്യൽ (06112) 15 മുതൽ ജനുവരി 17 വരെയുള്ള ശനിയാഴ്‌ചകളിൽ സർവീസ്‌ നടത്തും.

ചെന്നൈ സെൻട്രൽ–കൊല്ലം സ്‌പെഷ്യൽ (06117) 22 മുതൽ ജനുവരി 24 വരെയുള്ള ശനിയാഴ്‌ചകളിൽ സർവീസ്‌ നടത്തും. രാത്രി 11.50 ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ വൈകിട്ട്‌ 4.30 ന്‌ കൊല്ലത്ത്‌ എത്തും. കൊല്ലം–ചെന്നൈ പ്രതിവാര എക്‌സ്‌പ്രസ്‌ (06118) 23 മുതൽ ജനുവരി 25 വരെയുള്ള ഞായറാഴ്‌ചകളിൽ സർവീസ്‌ നടത്തും. വൈകിട്ട്‌ 6.30 ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ പകൽ 11.30 ന്‌ ചെന്നൈയിൽ എത്തും.


• മച്ചിലിപ്പട്ടണം–കൊല്ലം സ്‌പെഷ്യൽ (07101)14 മുതൽ 28 വരെയും ഡിസംബർ 26, ജനുവരി രണ്ട്‌ തീയതികളിലും സർവീസ്‌ നടത്തും. വൈകിട്ട്‌ 4.30 മുതൽ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാത്രി 10 ന്‌ കൊല്ലത്ത്‌ എത്തും. കൊല്ലം–മച്ചിലിപ്പട്ടണം സ്‌പെഷ്യൽ (07102) 16,23, 30 , ഡിസംബർ 28, ജനുവരി 4 തീയതികളിൽ സർവീസ്‌ നടത്തും. പകൽ 2.30 ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാവിലെ എട്ടിന്‌ മച്ചിലിപ്പട്ടണത്ത്‌ എത്തും.


• മച്ചിലിപ്പട്ടണം–കൊല്ലം പ്രതിവാര സ്‌പെഷ്യൽ (07103) ഡിസംബർ 5, 12, 19 , ജനുവരി 9, 16 തീയതികളിൽ സർവീസ്‌ നടത്തും. പകൽ 11 ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാത്രി 10 ന്‌ കൊല്ലത്ത്‌ എത്തും. തിരിച്ചുള്ള കൊല്ലം–മച്ചിലിപ്പട്ടണം സ്‌പെഷ്യൽ (07104) ഡിസംബർ 7, 14, 21 , ജനുവരി 11, 18 തീയതികളിൽ സർവീസ്‌ നടത്തും. പുലർച്ചെ 2.30 ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ പകൽ 12. 30 ന്‌ മച്ചിലിപ്പട്ടണത്ത്‌ എത്തും.


• നരസപ്പുർ–കൊല്ലം സ്‌പെഷ്യൽ 16 മുതൽ ജനുവരി 18 വരെയുള്ള ഞായറാഴ്‌ചകളിൽ സർവീസ്‌ നടത്തും. പകൽ മൂന്നിന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാത്രി 10 ന്‌ കൊല്ലത്തുഎത്തും. തിരിച്ചുള്ള കൊല്ലം –നരസപ്പുർ സ്‌പെഷ്യൽ (07106) 18 മുതൽ ജനുവരി 20 വരെയുള്ള ചൊവ്വാഴ്‌ചകളിൽ സർവീസ്‌ നടത്തും. പുലർച്ചെ 2.30 ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാവിലെ ഏഴിന്‌ നരസപ്പുരിൽ എത്തും.

ചർളപ്പള്ളി-–കൊല്ലം സ്‌പെഷ്യൽ (07107) 17 മുതൽ ജനുവരി 19 വരെയുള്ള തിങ്കളാഴ്‌ചകളിൽ സർവീസ്‌ നടത്തും. പകൽ 12 ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാത്രി 10 ന്‌ കൊല്ലത്ത്‌ എത്തും. കൊല്ലം –ചർളപ്പള്ളി സ്‌പെഷ്യൽ 19 മുതൽ ജനുവരി 21 വരെയുള്ള ബുധനാഴ്‌ചകളിൽ സർവീസ്‌ നടത്തും. പുലർച്ചെ 2.30 ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാത്രി 10.30 ന്‌ ചർളപ്പള്ളിയിൽ എത്തും.

സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം പവന് 92,280 രൂപയായിരുന്ന സ്വർണവില ബുധനാഴ്ച 240 രൂപ കുറഞ്ഞ് 92,040 രൂപയിലെത്തി. ഗ്രാമിന് 11,535 രൂപയിൽ നിന്ന് 30 രൂപ കുറഞ്ഞ് 11,505 രൂപയിലെത്തി.

ചൊവ്വാഴ്ച രാവിലെ പവന് 92,600 രൂപയെന്ന നവംബർ മാസത്തിലെ റെക്കോഡ് വില രേഖപ്പെടുത്തിയ ശേഷമാണ് വൈകുന്നേരം തിരിച്ചിറങ്ങുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,535 രൂപയും പവന് 92,280 രൂപയുമായി. ഇതിൽ നിന്നാണ് ഇന്ന് രാവിലെ പവന് 92,040 രൂപയായും ഗ്രാമിന് 11,505യായും കുറഞ്ഞത്.

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ
വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെഐ ലാല്‍ പ്രകാശനം നിര്‍വഹിച്ചു. ചെയര്‍മാനും അഞ്ചല്‍ ഗ്രാമപ്പഞ്ചായത്തംഗവുമായ അനിബാബു, ബിനോയ്, പബ്‌ളിസിറ്റി കണ്‍വീനര്‍ സക്കറിയ മാത്യു നല്ലില, ജോയിന്റ് കണ്‍വീനര്‍ ശ്രീകുമാര്‍, ശ്രീഹരി, ഷെഫീഖ് റഹ്‌മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എം.ജി.എല്‍പി സ്‌കൂളിലെ അധ്യാപകനായ ഗണേഷ് കുമാറാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.
ജില്ലയുടെ ചരിത്രം, കലാ പാരമ്പര്യം, സംസ്‌കാരം എന്നിവ സ സൂചിപ്പിക്കുന്ന തങ്കശ്ശേരി ലൈറ്റ് ഹൗസ്, ചിന്നക്കടയിലെ ക്ലോക്ക് ടവര്‍, അഞ്ചലിന്റെ പ്രതീകം എന്നിവയടങ്ങുന്നതാണ് ലോഗോ വേദികള്‍
ജിഎല്‍പിഎസ് അഞ്ചല്‍, ജിഎച്ച്എസ്എസ് അഞ്ചല്‍ വെസ്റ്റിലെ ഓപ്പണ്‍ ഹാള്‍, ജിഎച്ച്എസ്എസ് അഞ്ചല്‍ വെസ്റ്റ് ഹയര്‍സെക്കന്‍ഡറി ഹാള്‍, കേരള സര്‍വകലാശാല ബിഎഡ് ഹാള്‍,
ബിവി യുപിഎസ് ഹാള്‍, സെന്റ് ജോണ്‍സ് കോളേജ് ഓഡിറ്റോറിയം, സെന്റ് ജോണ്‍സ് കോളേജ് മൈതാനത്ത് നിര്‍മ്മിക്കുന്ന പന്തല്‍, ജിഎച്ച്എസ്എസ് അഞ്ചല്‍ ഈസ്റ്റ് ഹയര്‍സെക്കന്‍ഡറി ഹാള്‍,
അഞ്ചല്‍ ബിആര്‍സി ഹാള്‍, പാരിഷ് ഹാള്‍, ജമാഅത്തെ ഹാള്‍, ശബരിഗിരി സ്‌കൂള്‍ മെയിന്‍ ഹാള്‍
ശബരിഗിരി ബിഎഡ് സെന്റര്‍.

തിരൂരിൽ എംഡിഎംഎയുമായി പതിനെട്ടുകാരൻ അറസ്റ്റിൽ

മലപ്പുറം. തിരൂരിൽ എംഡിഎംഎയുമായി പതിനെട്ടുകാരൻ അറസ്റ്റിൽ. പറവണ്ണ സ്വദേശി അലി അസ്കർ (18) ആണ് അറസ്റ്റിലായത്

തിരൂർ എക്സൈസ് ആണ് പ്രതിയെ പിടികൂടിയത്.10 ഗ്രാം എംഡിഎംഎ പ്രതിയിൽ നിന്ന് കണ്ടെത്തി

തിരുവനന്തപുരം മ്യൂസിയത്തിൽ നായ്ക്കളെ പിടികൂടാൻ കോർപ്പറേഷൻ നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം. മ്യൂസിയത്തിൽ എത്തുന്നവർക്കിനി തെരുവ് നായ്ക്കളെ ഭയക്കേണ്ട. നായ്ക്കളെ പിടികൂടാൻ കോർപ്പറേഷൻ നടപടികൾ ആരംഭിച്ചു. കഴിഞ്ഞദിവസം അഞ്ചുപേർക്ക് നായയുടെ കടിയേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് തെരുവുനായ ശല്യം പരിഹരിക്കാൻ കോർപ്പറേഷനും മൃഗശാല അധികൃതരും ഇടപെട്ടത്

കഴിഞ്ഞദിവസം മ്യൂസിയത്തിൽ പ്രഭാതനടത്തത്തിനെത്തിയ അഞ്ചുപേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. മ്യൂസിയം വളപ്പിലെ നായ്ക്കൾക്കും ആക്രമണംഏറ്റു. നായയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പിന്നാലെ കോർപ്പറേഷൻ അടിയന്തര നടപടികളുമായി രംഗത്തെത്തുകയായിരുന്നു. ഇന്നലെത്തന്നെ മ്യൂസിയത്തിൽ നായ്ക്കളെ പിടികൂടാൻ ആരംഭിച്ചു. അഞ്ചു നായ്ക്കളെ പിടികൂടി. ഇന്ന് രാവിലെ ബാക്കി നായ്ക്കളെയും പിടികൂടാനുളള ശ്രമത്തിലാണ്.

മ്യൂസിയത്തിലെ നായ്ക്കളെ ഒഴിപ്പിച്ചു തുടങ്ങിയതോടെ പതിവു നടത്തക്കാരിലും ഭയമകന്നു തുടങ്ങി.എന്നാൽ, ചിലരിലിപ്പോഴും ഭയം മാറിയിട്ടില്ല.മ്യൂസിയത്തിലെ മാത്രമല്ല കോർപ്പറേഷനിലെ ആകെ തെരുവുനായ ശല്യം ഇല്ലാതാക്കണമെന്നും നാട്ടുകാർ

പിടികൂടിയ നായ്ക്കളെ പേട്ടയിലെ എബിസി സെന്ററിലേക്കാണ് മാറ്റുന്നത്. മ്യൂസിയത്തിൽ എത്തുന്നവർ നായ്ക്കൾക്ക് ഭക്ഷണപദാർത്ഥങ്ങൾ നൽകാൻ പാടില്ലെന്ന് മൃഗശാല അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.