Home Blog Page 361

വിമാനത്തില്‍ പൈലറ്റിനും കോ-പൈലറ്റിനും രണ്ട് തരം ഭക്ഷണമാണ്; കാരണം?

ലോകമെമ്പാടുമുള്ള വിമാനക്കമ്പനികൾ എന്തിനാണ് പൈലറ്റിനും കോ-പൈലറ്റിനും വ്യത്യസ്‌ത ഭക്ഷണങ്ങള്‍ ഒരുക്കുന്നതെന്ന് അറിയാം.

വിചിത്രമെന്ന് തോന്നാമെങ്കിലും പൈലറ്റുമാർക്കുള്ള ഈ ഭക്ഷണ നിയമത്തിന് പിന്നിൽ വ്യക്തമായ കാരണമുണ്ട്. ലോകമെമ്പാടുമുള്ള വിമാനക്കമ്പനികൾ എന്തിനാണ് പൈലറ്റിനും കോ-പൈലറ്റിനും വ്യത്യസ്‌ത ഭക്ഷണങ്ങള്‍ ഒരുക്കുന്നതെന്ന് അറിയാം.

വിമാനത്തിലെ നിയമങ്ങള്‍
വിമാനം പറത്തുന്ന പൈലറ്റുമാരുടെ കാര്യത്തിൽ വിമാനക്കമ്പനികൾ വലിയ മുൻകരുതലുകൾ എടുക്കാറുണ്ട്. കോക്ക്പിറ്റിൽ സാധാരണയായി പൈലറ്റും കോ-പൈലറ്റും ഉണ്ടാകും. ടേക്ക് ഓഫ് മുതൽ ലാൻഡിംഗ് വരെ ഇരുവരും എപ്പോഴും ജാഗരൂകരായിരിക്കണം. ചെറിയൊരു പിഴവ് പോലും നൂറുകണക്കിന് ആളുകളുടെ ജീവന് ഭീഷണിയാകും.

ഭക്ഷണ നിയമങ്ങള്‍
കോക്ക്പിറ്റിലിരിക്കുന്ന പൈലറ്റും കോ-പൈലറ്റും ഭക്ഷണകാര്യത്തിലും കർശനമായ നിയമങ്ങൾ പാലിക്കുന്നുണ്ട്. പൈലറ്റിനും കോ-പൈലറ്റിനും ഒരേതരം ഭക്ഷണം നൽകാറില്ല. രണ്ടുപേർക്കും വ്യത്യസ്തമായ ഭക്ഷണമാണ് വിതരണം ചെയ്യുന്നത്.

ഭക്ഷ്യവിഷബാധ ഉണ്ടായാൽ

ഈ നിയമത്തിന് പിന്നിലെ പ്രധാന കാരണം ഭക്ഷ്യവിഷബാധയാണ്. പൈലറ്റുമാര്‍ക്ക് നൽകുന്ന ഭക്ഷണത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായി ഭക്ഷ്യവിഷബാധയേറ്റാൽ പൈലറ്റും കോ-പൈലറ്റും ഒരേ സമയം രോഗികളാകാൻ സാധ്യതയുണ്ട്. അങ്ങനെയൊരു സാഹചര്യത്തിൽ വിമാനം നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാകും.

വ്യത്യസ്‌ത ഭക്ഷണങ്ങൾ നൽകുന്നു

അതുകൊണ്ടാണ് രണ്ടുപേർക്കും വ്യത്യസ്ത ഭക്ഷണം നൽകുന്നത്. ഒരാൾക്ക് അസുഖം വന്നാലും മറ്റേയാൾക്ക് വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയും. രണ്ട് പൈലറ്റുമാരും ഒരേ സമയം രോഗികളാകുന്നത് ഒഴിവാക്കാനാണ് ഈ ക്രമീകരണം. അതേസമയം ഈ വിഷയത്തിൽ ഓരോ എയർലൈൻസിനും വ്യത്യസ്ത നിയമങ്ങളാണുള്ളത്.

മറ്റ് നിബന്ധനകള്‍

ചില പ്രീമിയം വിമാനക്കമ്പനികൾ ഒരുപടി കൂടി കടന്നുള്ള നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. പൈലറ്റുമാർക്ക് നൽകുന്ന ഭക്ഷണം വ്യത്യസ്തമായിരിക്കണം എന്ന് മാത്രമല്ല, അത് വ്യത്യസ്ത ഷെഫുമാർ (പാചകക്കാർ) തയ്യാറാക്കിയതോ അല്ലെങ്കിൽ വ്യത്യസ്ത ബാച്ചുകളിൽ പാകം ചെയ്തതോ ആയിരിക്കണം എന്നും ഇവർ നിഷ്കർഷിക്കുന്നു. ഇതിലൂടെ ഒരു ബാച്ച് ഭക്ഷണം മോശമായാലും ഒരു പൈലറ്റെങ്കിലും സുരക്ഷിതനായിരിക്കും.

ഭക്ഷണം കഴിക്കാൻ വ്യത്യസ്‌ത സമയം

ഭക്ഷണം വ്യത്യസ്തമാണെന്ന് മാത്രമല്ല, ഇരുവരും ഭക്ഷണം കഴിക്കുന്ന സമയത്തിലും വ്യത്യാസമുണ്ടാകും. ഒരു പൈലറ്റ് ഭക്ഷണം കഴിച്ച് കുറഞ്ഞത് 30 മുതൽ 60 മിനിറ്റിന് ശേഷം മാത്രമേ മറ്റേയാൾ ഭക്ഷണം കഴിക്കാവൂ എന്ന് ചില കമ്പനികൾക്ക് നിയമമുണ്ട്. ഭക്ഷ്യവിഷബാധയുണ്ടായാൽ അതിന്‍റെ ലക്ഷണങ്ങൾ ആദ്യത്തെ പൈലറ്റിൽ കണ്ടുതുടങ്ങുമ്പോഴേക്കും രണ്ടാമത്തെയാൾ ആ ഭക്ഷണം കഴിക്കുന്നത് തടയാൻ ഇത് സഹായിക്കും.

വാഹനാപകടത്തിൽ നവവരന് ദാരുണാന്ത്യം

കൊച്ചി. മാണിക്കമംഗലം തോട്ടകം സ്വദേശി അക്ഷയ് (30) ആണ് മരിച്ചത്.ടോറസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.ഇന്നലെ രാത്രി 10 മണിയോടെ മറ്റൂർ ജംങ്ങ്ഷനിൽ വച്ചായിരുന്നു അപകടം.

ജനുവരി 5 നായിരുന്നു അക്ഷയുടെ വിവാഹം.

വീടിന് മുന്നിലെ റീത്ത്; ഭീഷണികളെ ഭയക്കുന്നില്ലെന്ന് എഴുത്തുകാരൻ വിഎസ് അനിൽകുമാർ, പൊലീസിൽ പരാതി നൽകി

കണ്ണൂർ: വീടിന് മുന്നിൽ റീത്ത് കണ്ട സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ വി എസ് അനിൽകുമാർ. ഇത്തരം പ്രവൃത്തികൾ ഇരുട്ടിന്റെ മറവിൽ രണ്ടു കൂട്ടരാണ് ചെയ്യുകയെന്നും ഭീരുക്കളും കള്ളൻമാരുമാണെന്നും വി എസ് അനിൽകുമാർ പറഞ്ഞു. ഭീരുത്വം നിറഞ്ഞ പരിപാടിയാണിത്. കുഞ്ഞികൃഷ്ണൻ്റെ പുസ്തകം ഏറ്റുവാങ്ങിയതിന് ശേഷം ഫേസ്ബുക്കിലെഴുതിയ പോസ്റ്റിൽ വിമർശനാത്മകമായ കമന്റുകൾ ഉണ്ടായിരുന്നുവെന്നും വി എസ് അനിൽകുമാർ പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കണമെന്നാണ് പരാതിയിലെ ആവശ്യമെന്നും അനിൽകുമാർ പറഞ്ഞു.

ഫോണിലോ മറ്റോ ഭീഷണികൾ ഉണ്ടായിട്ടില്ല. കേന്ദ്ര-സംസ്ഥാന ഭരണങ്ങൾക്കെതിരെ വിമർശിക്കാറുണ്ട്. പയ്യന്നൂരിലെ കണക്ക് അവതരിപ്പിച്ചാൽ കണക്കിൽ തെറ്റുണ്ട്. അതിൽ സത്യമുണ്ടെന്ന് മനസ്സിലാക്കിയാണ് പരിപാടിക്ക് പോയത്. എപ്പോഴും എതിർത്ത് കൊണ്ടിരിക്കുകയെന്ന നയമൊന്നും തനിക്കില്ല. റീത്ത് വെച്ചത് കൊണ്ട് ഭയപ്പെടുന്നില്ല. ഇതിന്റെ പിറകിൽ ആരാണെന്ന് ഊഹിക്കാൻ ഞാനില്ല. അത് ജനാധിപത്യപരമായ രീതിയല്ല.

പരസ്പരം പറയാനുള്ളതും കേൾക്കാനുള്ളതും ചെയ്യുകയെന്നതാണ് ജനാധിപത്യം. ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് എല്ലായിടത്തും ജനാധിപത്യം പരിക്കുകൾ പറ്റി കിടക്കുകയാണ്. വി കുഞ്ഞികൃഷ്ണൻ ഉന്നയിച്ച പ്രശ്നങ്ങൾക്ക് മറുപടി വേണം. ഇതിന് മുമ്പ് കുഞ്ഞികൃഷ്ണനെ പരിചയമില്ല. അദ്ദേഹം അടിയുറച്ച പ്രവർത്തകനാണ്. പാർട്ടിയിൽ അഞ്ചുവർഷക്കാലം പറഞ്ഞിട്ടും മറുപടിയില്ലാത്തത് കൊണ്ടാണ് പുറത്ത് പറഞ്ഞതെന്ന് വി കുഞ്ഞികൃഷ്ണൻ പറയുന്നുണ്ട്. കണക്കുകളിൽ പൊരുത്തക്കേടുണ്ട്. കുഞ്ഞികൃഷ്ണൻ ഓഡിറ്ററായിരുന്നു. ഇതിന് മറുപടി വേണമെന്നും അനിൽ കുമാർ പറഞ്ഞു.

ബിജെപിയുടെ വിസ്മയം! അടിയുറച്ച കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള എൻ എം ബാദുഷ ബിജെപിയിലേക്കെന്ന് സൂചന, ചർച്ചകൾ നടക്കുന്നു

കൊച്ചി: നിർമ്മതാവ് എൻ എം ബാദുഷ ബിജെപിയിൽ ചേരുമെന്ന് സൂചന. ഒരു ദേശീയ രാഷ്ട്രയ പാര്‍ട്ടിയിലേക്ക് ചേക്കേറാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നുള്ള ബാദുഷയുടെ പരാമര്‍ശമാണ് ബിജെപിയിൽ ചേരുമെന്ന വാർത്തകൾ സജീവമാക്കിയത്. ചര്‍ച്ചകൾ നടക്കുന്നുണ്ടെന്നും സ്ഥാനാര്‍ത്ഥിയാകുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും ബാദുഷ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു. താൻ കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള ആളാണെന്നും പിതാവ് അരൂർ മണ്ഡലം പ്രസിഡന്‍റും അരൂർ പഞ്ചായത്ത് പ്രസിഡന്‍റും ആയിരുന്നുവെന്നും ബാദുൽ പറഞ്ഞു. താൻ പണ്ട് യൂത്ത് കോൺഗ്രസിൽ സജീവമായിരുന്നുവെന്നും ബാദുഷ കൂട്ടിച്ചേർത്തു.

പാര്‍ട്ടി മാറ്റങ്ങൾ തുടരുന്നു

തൃശൂരിൽ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജോസ് മാഞ്ഞൂരാന്‍ സിപിഎം ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാള ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും കര്‍ഷക സംഘം മേഖല സെക്രട്ടറിയുമായിരുന്നു. സിപിഎമ്മിന്‍റെ ശൈലിയിലും തീരുമാനങ്ങളോടും യോജിക്കാന്‍ കഴിയാത്തത് കൊണ്ടാണ് 20 വര്‍ഷങ്ങളായുള്ള ബന്ധം ഉപേക്ഷിച്ച് ‘പഴയ തറവാട്ടിലേക്ക്’ തിരിച്ച് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആളൂര്‍ പഞ്ചായത്ത് വെള്ളാഞ്ചിറ സ്വദേശിയാണ് ജോസ് മാഞ്ഞൂരാന്.

ഇദ്ദേഹത്തിൻ്റെ തിരിച്ച് വരവ് ആളൂര്‍ പഞ്ചായത്ത് ഭരണം തിരിച്ച് പിടിച്ച കോണ്‍ഗ്രസിന് കരുത്ത് പകരുമെന്ന് മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, മണ്ഡലം നേതാക്കളായ സുബി.കെ.സെബാസ്റ്റ്യന്‍, അബ്ദുള്‍ സത്താര്‍, അഡ്വ.പോളി മൂഞ്ഞേലി എന്നിവര്‍ പ്രതികരിച്ചു. മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി, എസ് രാജേന്ദ്രൻ എന്നിങ്ങനെ അടുത്ത കാലത്ത് പാര്‍ട്ടി മാറ്റം നടത്തിയവരുടെ എണ്ണം ഏറെയാണ്.

ഞെട്ടിപ്പിക്കുന്ന അപകടം, സ്കൂട്ടർ യാത്രക്കാരിയായ അധ്യാപികയെകാർ ഇടിച്ച് തെറിപ്പിച്ചു

ചേർത്തല. ഞെട്ടിപ്പിക്കുന്ന അപകടം. സ്കൂട്ടർ യാത്രക്കാരിയായ അധ്യാപികയെ
കാർ ഇടിച്ച് തെറിപ്പിച്ചു. കുത്തിയതോട് സ്വദേശിനി രമ്യയെയാണ് കാർ ഇടിച്ചുതെറിപ്പിച്ചത്

തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ചേർത്തല മാടയ്ക്കൽ ജംഗ്ഷനിലാണ് അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ

ബിൽ ​ഗേറ്റ്സ് എഐ ഉച്ചകോടിയിൽ പങ്കെടുക്കില്ല, വിവാദങ്ങള്‍ ഉച്ചകോടിയുടെ ലക്ഷ്യത്തെ സ്വാധീനിക്കരുതെന്ന് ഗേറ്റ്സ് ഫൗണ്ടേഷൻ

ന്യൂഡൽഹി: ബിൽ ​ഗേറ്റ്സ് എഐ ഉച്ചകോടിയിൽ പങ്കെടുക്കില്ല.​ഗേറ്റ്സ് ഫൗണ്ടേഷൻ ഔദ്യോ​ഗികമായി ഇക്കാര്യം അറിയിച്ചു.ഉച്ചകോടിയിൽ പങ്കെടുക്കാനായി ​ഗേറ്റ്സ് ഇന്ത്യയിലെത്തിയിരുന്നു. ഉച്ചകോടിയിൽ പ്രതിനിധി സംസാരിക്കും.എപ്സ്റ്റീൻ ഫയൽസിൽ പേര് പരാമർശിച്ച സാഹചര്യത്തിലും ​ഗേറ്റ്സിനെ ക്ഷണിച്ചതിനെതിരെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിരുന്നു

സ്വന്തമായി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ട് ചൈനീസ് റോബോട്ടും കൊറിയൻ ഡ്രോണും എഐ ഉച്ചകോടിയിൽ അവതരിപ്പിച്ച ​ഗൽ​ഗോട്ടിയാസ് സർവകലാശാലയെ ഉച്ചകോടിയിൽനിന്നും പുറത്താക്കി. റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും വെട്ടിലായി. റോബോട്ടിനെ കുറിച്ച് അറിവില്ലാത്ത പ്രതിനിധിയാണ് മാധ്യമങ്ങളോട് തെറ്റായ വിവരം പറഞ്ഞതെന്നാണ് സർവകലാശാല വിശദീകരണം. ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തുന്ന രീതിയിലാണ് ഉച്ചകോടിയുടെ സംഘാടനമെന്ന് കോൺ​ഗ്രസ് വിമർശിച്ചു.

ഉച്ചകോടിയിൽ രജിസ്റ്റർ ചെയ്തവർക്ക് കൃത്യമായി പാസ് നൽകാത്തതു മുതൽ നിയന്ത്രണാതീതമായ തിരക്കും എക്സിബിഷൻ സ്റ്റാളുകളിലെ എഐ ഉപകരണങ്ങൾ മോഷണം പോയതും വരെയുള്ള പാളിച്ചയിൽ കേന്ദ്രസർക്കാർ വലിയ വിമർശനം നേരിടുന്നുണ്ട്, ഇതിനിടെയാണ് ഇടിത്തീ പോലെ വ്യാജ റോബോഡോ​ഗ് വിവാദം. പാളിച്ചയിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.

സിപിഎമ്മേ ഒരു വടി വേണേല്‍ തരാം

കോഴിക്കോട്. കുറ്റ്യാടിയിൽ യു ഡി.എഫ് വേദിയിൽ തർക്കമുണ്ടായെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ തുറന്നു സമ്മതിച്ചതിൽ കോൺഗ്രസിൽ അതൃപ്തി. വേദിയിൽ തർക്കവും ഉന്തും തള്ളുമൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവടക്കം നേതാക്കളെല്ലാം പറഞ്ഞു അവസാനിപ്പിച്ച വിവാദം മുല്ലപ്പള്ളി വീണ്ടും കുത്തിപ്പൊക്കിയെന്ന വികാരത്തിലാണ് കോഴിക്കോട് ജില്ലാ കോൺഗ്രസ് നേതൃത്വം.

കോൺഗ്രസിലും യു.ഡി.എഫിലും അനൈക്യമാണെന്ന് പരിഹസിച്ച സി.പി.എമ്മിന് അടിക്കാൻ മുല്ലപ്പള്ളി വീണ്ടും വടി കൊടുത്തെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിൻ്റെ വിമർശനം. ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ഇക്കാര്യം ഇന്നലെ തന്നെ പ്രതിപക്ഷ നേതാവിൻ്റെയും കെ.പി.സി.സി പ്രസിഡണ്ടിൻ്റെയും ശ്രദ്ധയിൽ പെടുത്തി. മുല്ലപ്പള്ളി പറഞ്ഞത് പറഞ്ഞു,ഇനി അതിൽ മറ്റ് പരസ്യ പ്രതികരണങ്ങളിലേക്ക് ആരും പോകരുതെന്ന് നേതാക്കൾ ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

‘കേരള കോൺഗ്രസിൽ ‘റോ’ ഗ്രൂപ്പ് കെട്ടുകഥ, താൻ ഗ്രൂപ്പുണ്ടാക്കാനില്ല’; ജോസ് കെ മാണി പാലായിൽ മത്സരിക്കുമെന്ന് പറഞ്ഞതിന് കാരണം വ്യക്തമാക്കി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: കേരള കോൺഗ്രസിൽ ഗ്രൂപ്പില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേരള കോൺഗ്രസിൽ ഗ്രൂപ്പ് ഉണ്ടാക്കാനില്ലെന്നും ‘റോ’ ഗ്രൂപ്പ് എന്നത് കെട്ടുകഥയാമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. എന്‍റെ ജീവിതകാലത്ത് ഒരിക്കലും അങ്ങനെ ഒരു ഗ്രൂപ്പുണ്ടാകില്ല. ഞാൻ അടിയുറച്ച കേരള കോൺഗ്രസുകാരനാണ്. പിന്തുടരുന്നത് കെഎം മാണിയുടെ പൈതൃകമാണ്. ജോസ് കെ മാണി പാലായിൽ മത്സരിക്കണമെന്നത് വ്യക്തിപരമായ അഭിപ്രായമാമെന്നും പാലായെ അനാഥമാക്കാൻ പറ്റില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. പാലായിൽ ആരു മത്സരിക്കും എന്ന ചോദ്യം ഉണ്ടായപ്പോൾ അനാഥമല്ല പാല എന്ന അ‍ർത്ഥത്തിൽ ആണ് അങ്ങനെ പറഞ്ഞത്. സാധാരണക്കാരായ ആളുകൾക്കുള്ള ആഗ്രഹമാണ് താൻ പറഞ്ഞതെന്നും അതിൽ ഒരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജോസ് കെ മാണി അത് പൂർണ്ണമായി ഉൾക്കൊണ്ടിട്ടുണ്ട്. ജോസുമായി തനിക്ക് ഒരു തർക്കവും ഇല്ലെന്നും, എനിക്ക് ചോരത്തിളപ്പാണ് എന്ന ജോസ് കെ മാണിയുടെ പ്രതികരണത്തിൽ ഒരു തെറ്റുമില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കേരള കോൺഗ്രസിന് അലോട്ട് ചെയ്യുന്ന ഏത് സീറ്റിൽ മത്സരിച്ചാലും ജോസ് കെ മാണി ജയിക്കും. പാല കൈവിട്ടതിൽ തെറ്റ് തിരുത്താൻ ജനം കാത്തിരിക്കുകയാണ്. നിഷ ജോസ് കെ മാണിയുടെ പേര് ഉയർന്നു കേൾക്കുന്നതിലും തെറ്റില്ല. അവർ നല്ല രീതിയിൽ പൊതുപ്രവർത്തനം നടത്തുന്ന ആളാണ്- റോഷി അഗസ്റ്റിൻ പറഞ്ഞു.

ജോസ് കെ മാണിക്ക് യുഡിഎഫ് ചാഞ്ചാട്ടമുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. കേരള കോൺഗ്രസിന്‍റെ ഔദ്യോഗിക വൃത്തങ്ങളൊന്നും പറഞ്ഞിട്ടില്ല. പിന്നെ ഈ വാർത്തകളൊക്കെ എവിടെ നിന്നുണ്ടാകുന്നു. പാർട്ടിയിൽ ചെയർമാൻ പറയുന്നതാണ് നിലപാട്. അത് അദ്ദേഹം കൃത്യമായി പറയാറുണ്ട്. ആലോചിക്കേണ്ട സമയത്ത് കൂടിയാലോചിക്കാറുണ്ട്. എന്റെ കടുംപിടുത്തത്തിന്‍റെ പേരിലല്ല മുന്നണി മാറാത്താത്. അത് കൃത്യമായി പാർട്ടി ചെയർമാൻ വ്യക്തമാക്കിയതാണെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

‘കേരള കോൺഗ്രസിൽ ‘റോ’ ഗ്രൂപ്പ് കെട്ടുകഥ, താൻ ഗ്രൂപ്പുണ്ടാക്കാനില്ല’; മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: കേരള കോൺഗ്രസിൽ ഗ്രൂപ്പില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേരള കോൺഗ്രസിൽ ഗ്രൂപ്പ് ഉണ്ടാക്കാനില്ലെന്നും ‘റോ’ ഗ്രൂപ്പ് എന്നത് കെട്ടുകഥയാമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. എന്‍റെ ജീവിതകാലത്ത് ഒരിക്കലും അങ്ങനെ ഒരു ഗ്രൂപ്പുണ്ടാകില്ല. ഞാൻ അടിയുറച്ച കേരള കോൺഗ്രസുകാരനാണ്. പിന്തുടരുന്നത് കെഎം മാണിയുടെ പൈതൃകമാണ്. ജോസ് കെ മാണി പാലായിൽ മത്സരിക്കണമെന്നത് വ്യക്തിപരമായ അഭിപ്രായമാമെന്നും പാലായെ അനാഥമാക്കാൻ പറ്റില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. പാലായിൽ ആരു മത്സരിക്കും എന്ന ചോദ്യം ഉണ്ടായപ്പോൾ അനാഥമല്ല പാല എന്ന അ‍ർത്ഥത്തിൽ ആണ് അങ്ങനെ പറഞ്ഞത്. സാധാരണക്കാരായ ആളുകൾക്കുള്ള ആഗ്രഹമാണ് താൻ പറഞ്ഞതെന്നും അതിൽ ഒരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജോസ് കെ മാണി അത് പൂർണ്ണമായി ഉൾക്കൊണ്ടിട്ടുണ്ട്. ജോസുമായി തനിക്ക് ഒരു തർക്കവും ഇല്ലെന്നും, എനിക്ക് ചോരത്തിളപ്പാണ് എന്ന ജോസ് കെ മാണിയുടെ പ്രതികരണത്തിൽ ഒരു തെറ്റുമില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കേരള കോൺഗ്രസിന് അലോട്ട് ചെയ്യുന്ന ഏത് സീറ്റിൽ മത്സരിച്ചാലും ജോസ് കെ മാണി ജയിക്കും. പാല കൈവിട്ടതിൽ തെറ്റ് തിരുത്താൻ ജനം കാത്തിരിക്കുകയാണ്. നിഷ ജോസ് കെ മാണിയുടെ പേര് ഉയർന്നു കേൾക്കുന്നതിലും തെറ്റില്ല. അവർ നല്ല രീതിയിൽ പൊതുപ്രവർത്തനം നടത്തുന്ന ആളാണ്- റോഷി അഗസ്റ്റിൻ പറഞ്ഞു.

ജോസ് കെ മാണിക്ക് യുഡിഎഫ് ചാഞ്ചാട്ടമുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. കേരള കോൺഗ്രസിന്‍റെ ഔദ്യോഗിക വൃത്തങ്ങളൊന്നും പറഞ്ഞിട്ടില്ല. പിന്നെ ഈ വാർത്തകളൊക്കെ എവിടെ നിന്നുണ്ടാകുന്നു. പാർട്ടിയിൽ ചെയർമാൻ പറയുന്നതാണ് നിലപാട്. അത് അദ്ദേഹം കൃത്യമായി പറയാറുണ്ട്. ആലോചിക്കേണ്ട സമയത്ത് കൂടിയാലോചിക്കാറുണ്ട്. എന്റെ കടുംപിടുത്തത്തിന്‍റെ പേരിലല്ല മുന്നണി മാറാത്താത്. അത് കൃത്യമായി പാർട്ടി ചെയർമാൻ വ്യക്തമാക്കിയതാണെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ മരുതൂർകുളങ്ങര തെക്ക്, കുന്നേൽ എം ശിവരാമൻ അന്തരിച്ചു


കരുനാഗപ്പള്ളി . മുതിർന്ന കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ മരുതൂർകുളങ്ങര തെക്ക്, കുന്നേൽ വീട്ടിൽ, എം ശിവരാമൻ (77) അന്തരിച്ചു. തുറയിൽകുന്ന് എസ്എൻയുപി സ്കൂൾ മാനേജർ, കയർ സഹകരണ സംഘം പ്രസിഡണ്ട് തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. ഇന്ന് (വ്യാഴം) പകൽ പത്തിന് നഗരസഭയിലെ പൊതുദർശനത്തിനുശേഷം 11 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. സഹോദരങ്ങൾ. എം ശിവരാജൻ, ചെല്ലമ്മ