Home Blog Page 351

അമേരിക്കന്‍ കമ്പനിയില്‍ നിന്ന് സിപിഎം നാലുകോടി രൂപ സംഭാവന വാങ്ങി ആരോഗ്യമേഖലയെ തീറെഴുതിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍

തൃശൂര്‍: അമേരിക്കന്‍ കമ്പനിയില്‍ നിന്ന് സിപിഎം നാലുകോടി രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും അറിവോടെ വലിയ കച്ചവടമാണ് നടന്നതെന്നും പിവണ്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് സിപിഎം നാലുകോടി സംഭാവന വാങ്ങിയതിന്റെ രേഖകളും ശോഭാ സുരേന്ദ്രന്‍ പുറത്തുവിട്ടു. ആഗോള ആശുപത്രി ശൃംഖലയായ അമേരിക്കന്‍ കമ്പനിക്ക് കേരളത്തിന്റെ ആരോഗ്യമേഖലയെ തീറെഴുതിയെന്നും അവര്‍ തൃശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു

പി വണ്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് എന്നുപറയുന്ന കമ്പനിക്ക് 2021 വരെ കേരളത്തില്‍ യതൊരു തരത്തിലുമുള്ള ബിസിനസും ഉണ്ടായിരുന്നില്ല. ബ്ലാക് സ്റ്റോണ്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ ഉപകമ്പനിയാണ് ഇതെന്നും കേരളത്തിലെ പത്തോളം വരുന്ന പ്രൈവറ്റ് കമ്പനികളെ ഇവര്‍ വാങ്ങിക്കൂട്ടിയെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഇത് വലിയൊരു ആശുപത്രി ശൃംഖലയാണ്. പാവപ്പെട്ടവരുടെ ജീവിതം വിറ്റുകൊണ്ടാണ് കേരളത്തില്‍ പടര്‍ന്നുപന്തലിക്കാനുള്ള സാഹചര്യം മുഖ്യമന്ത്രിയും കൂട്ടരും ആ കകമ്പനിക്ക് ഒരുക്കിയതെന്നും ശോഭ പറഞ്ഞു.

2021ല്‍ മെഡിക്കല്‍ കോളജില്‍ ഒരുവര്‍ഷം പതിമൂന്ന് ലക്ഷത്തോളം അഡ്മിഷന്‍ കിട്ടിയിരുന്നെങ്കില്‍ അത് ഏഴരലക്ഷമായി കുറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ അഭയം തേടി പ്രതിവര്‍ഷം 1.10 ലക്ഷം മേജര്‍ സര്‍ജറികള്‍ നടന്നുവെങ്കില്‍ അത് 89000 ആയി കുറഞ്ഞു. അത് ഇതിന്റെ ഭാഗമാണെന്നും ശോഭ ആരോപിച്ചു. മാര്‍ക്‌സിറ്റ് പാര്‍ട്ടിയുടെ നേതാക്കന്‍മാര്‍ ഒരാള്‍ പോലും ചികിത്സ തേടി കേരളത്തിന്റെ ആരോഗ്യമേഖലയെ സമീപിക്കുന്നില്ല. ഒന്നുകില്‍ കേരളത്തിന് പുറത്ത്, അല്ലെങ്കില്‍ ഇന്ത്യക്ക് പുറത്ത് എന്നുള്ള രീതിയിലാണ് മുന്നോട്ടുപോകുന്നത്. നാലുകോടി രൂപ പാര്‍ട്ടി ഫണ്ട് വാങ്ങിയാണ് അമേരിക്കന്‍ സാമ്രജ്യത്വ കമ്പനിയെ കൊണ്ടുവന്നത്. അവര്‍ കേരളത്തില്‍ തിരുവന്തപുരം. കൊല്ലം. കോട്ടയം. എറണാകുളം, മലപ്പുറം, പാലക്കാട് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപിച്ച് കിടക്കുന്ന സ്വകാര്യ ആശുപത്രിയെ വാങ്ങിക്കൂട്ടിയെന്നും ശോഭ പറഞ്ഞു.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2016 മുതല്‍ 2023വരെ കേന്ദ്രസര്‍ക്കാര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി 5556 കോടി രൂപ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഇതില്‍ ആലപ്പുഴ ജില്ലക്ക് മാത്രമായി 230 കോടിയില്‍ അധികം നല്‍കിയിട്ടുണ്ട്. ഇന്‍ഫ്രാ സ്‌ട്രെക്ചര്‍, മനുഷ്യവിഭവമൊരുക്കല്‍ എന്നിവയ്ക്കാണ് ഇത്രയും തുക നല്‍കിയത്.

ജീവന്‍രക്ഷകരാവുന്നതിനു പകരം ചില ഡോക്ടര്‍മാര്‍ ആരാച്ചാര്‍ പോലെ പ്രവര്‍ത്തിക്കുകയാണ്. പൊതുസമൂഹത്തോട് ഉത്തരം പറയാന്‍ ബാധ്യതപ്പെട്ട വ്യക്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാത്രമല്ല, കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ സമരത്തില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പറയുന്നത് അവരെ കാണാന്‍ സമയമില്ലെന്നാണ്. അവരുടെ കാര്യങ്ങള്‍ കേള്‍ക്കാന്‍ സമയം കൊടുക്കാത്തത് മൂലം നഷ്ടം പാവപ്പെട്ട രോഗികള്‍ക്കാണ്. മേജര്‍ ശസ്ത്രക്രിയ, ഒപി എന്നിവ മുടങ്ങിയിരിക്കുകയാണെന്നും ശോഭ പറഞ്ഞു.

തന്ത്രിക്കേസില്‍ പുതിയ നിലപാട് സ്വീകരിക്കേണ്ട സാഹചര്യമില്ല, കേസ് തുടരുകയാണല്ലോ,സുകുമാരന്‍നായര്‍

കോട്ടയം: ശബരിമല സ്വര്‍ണപ്പാളി കേസില്‍ തന്ത്രി രാജീവര് കണ്ഠരരുടെ വിഷയത്തില്‍ പഴയ നിലപാട് തന്നെയാണ് എന്‍എസ്എസിനുള്ളതെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കേസില്‍ പുതിയ നിലപാട് സ്വീകരിക്കേണ്ട സാഹചര്യമില്ല. കേസ് തുടരുകയാണല്ലെയെന്നും അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാണെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നടത്തുന്നതും നടപടി സ്വീകരിക്കുന്നതും സര്‍ക്കാരാണ്. അതിന് മുകളില്‍ കോടതിയുണ്ട്. കേസ് തീര്‍ന്നിട്ടില്ല. പിന്നെ എന്തിനാണ് ധൃതി പിടിച്ച് അഭിപ്രായം പറയേണ്ടത്. ആരാണ് കുറ്റക്കാരെന്ന് അന്വേഷണ സംഘം കണ്ടുപിടിക്കട്ടെ. അതിന് മുന്‍പേ താന്‍ കയറി അഭിപ്രായം പറയേണ്ടതില്ല’- സുകുമാരന്‍ നായര്‍ പറഞ്ഞു.

ബിജെപിയും കോണ്‍ഗ്രസും ഈ വിഷയത്തില്‍ തന്ത്രിക്ക് അനുകൂലമായ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് സുകുമാരന്‍ നായരുടെ അഭിപ്രായപ്രകടനമെന്നതും ശ്രദ്ധേയമാണ്. തന്ത്രിക്കെതിരെ തെളിവിന്റെ ഒരു കണികപോലുമില്ലാത്ത സാഹചര്യത്തില്‍ എന്തിനാണ് തന്ത്രിയെ 41 ദിവസം ജയിലില്‍ കിടത്തിയതെന്ന് സര്‍ക്കാര്‍ പൊതുജനങ്ങളോട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്തതുകൊണ്ടുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെ ഉണ്ടായതെന്ന് രാജീവ് കണ്ഠരരും അഭിപ്രായപ്പെട്ടിരുന്നു. തന്നെ കേസില്‍ കുടുക്കുകയായിരുന്നു. ശബരിമല യുവതീപ്രവേശന വിധിയുണ്ടായപ്പോള്‍ ആചാരലംഘനം പാടില്ല എന്ന നിലപാട് സ്വീകരിച്ചു. അതില്‍ സര്‍ക്കാരിന് തന്നോട് രോഷമുണ്ടായിരുന്നു എന്നും തന്ത്രി കണ്ഠരര് രാജീവര് കോടതിയില്‍ പറഞ്ഞിരുന്നു.

പാവയ്ക്ക വിഭവമുണ്ടാക്കിയതിന് മകന്‍ അമ്മയെ കൊലപ്പെടുത്തി

മുംബൈ: പാവയ്ക്ക വിഭവമുണ്ടാക്കിയതിന് മകന്‍ അമ്മയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലാണ് സംഭവം. മദ്യലഹരിയിലാണ് സുമിത്ര പെത്കുലെ എന്ന 65കാരിയെ മകന്‍ ജഗദീഷ് പെത്കുലെ (37) മര്‍ദിച്ച് കൊന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ജഗദീഷിന്റെ അമിതമദ്യപാന ശീലം മൂലം രണ്ട് മാസം മുമ്പ് ഭാര്യ വീടുവിട്ട് പോയിരുന്നു. ഇതിന് പിന്നാലെ അമ്മയ്ക്കൊപ്പം തറവാട് വീട്ടിലായിരുന്നു ജഗദീഷ് താമസിച്ചിരുന്നത്. സംഭവ ദിവസവും മദ്യപിച്ചെത്തിയ ജഗദീഷ്, അമ്മയുമായി വഴക്കുണ്ടാക്കി. തനിക്ക് ഇഷ്ടമല്ലാത്ത പാവയ്ക്ക എന്തിനാണ് പാചകം ചെയ്തതെന്നും ചോദിച്ചായിരുന്നു വഴക്ക്. തുടര്‍ന്ന് ജഗദീഷ് അമ്മയെ ക്രൂരമായി മര്‍ദിച്ചു. മകന്റെ മര്‍ദനമേറ്റ അമ്മ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

അമ്മയെ കൊലപ്പെടുത്തിയെന്ന് ഇയാള്‍ അയല്‍വാസികളോട് പറഞ്ഞെങ്കിലും മദ്യപിച്ച് പറയുകയായിരിക്കുമെന്നാണ് അവര്‍ കരുതിയത്. അതിനാല്‍ ആദ്യം അവഗണിക്കുകയായിരുന്നു. സംശയം തോന്നിയ ചിലരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പാവയ്ക്ക വിഭവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികളും അന്വേഷണവും ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

മഹിളാ കോൺഗ്രസ് നേതാവ് ആർ. രശ്മി ബിജെപിയിൽ

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവ് ആർ. രശ്മി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിൽ നിന്നാണ് രശ്മി അംഗത്വം സ്വീകരിച്ചത്. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ‌അഡ്വ. എസ് സുരേഷ്, കൊല്ലം ഈസ്റ്റ് ജില്ലാ അധ്യക്ഷ രാജി പ്രസാദ്, എൻഡിഎ വൈസ് ചെയർമാൻ എ എൻ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.


ബിജെപിയിലേക്ക് കടന്നുവന്നതിൽ സന്തോഷമെന്നും കോൺഗ്രസ് നൽകിയ സ്നേഹവും വാത്സല്യവും നന്ദിയോടെ സ്മരിക്കുന്നുവെന്നും രശ്മി പറഞ്ഞു. 2021ൽ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു.

യാര് ഹീറോ?… രജനി കാന്ത്-കമൽ ഹാസൻ 47 വർഷത്തിന് ശേഷം ഒന്നിക്കുന്നു

രജനികാന്ത്- കമൽ ഹാസൻ കൂട്ടുകെട്ടിൽ എത്തുന്ന തലൈവർ 173 തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ്. കമൽഹാസന്റെ നിർമാണത്തിൽ രജനികാന്ത് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ് കുമാർ ആണ്. സിനിമയുടെ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നതിനിടെ ഇപ്പോൾ ചിത്രത്തിന്റെ ആദ്യ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുയാണ് അണിയറ പ്രവർത്തകർ. തീം മ്യൂസിക്കിന്റെ പ്രൊമോ വീഡിയോ ആണിത്.


കമൽഹാസന്റേയും രജനികാന്തിന്റെയും സ്റ്റൈലിഷ് ലുക്കാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഒപ്പം അനിരുദ്ധിന്റെ മാസ് മ്യൂസിക്കും കൂടി ആയപ്പോൾ തലൈവർ 173 പ്രൊമോ കളറായി മാറിയിട്ടുണ്ട്. നെൽസണും അനിരുദ്ധും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. യാര് ഹീറോ? എന്ന ചോദ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. 47 വർഷത്തിന് ശേഷമാണ് കമലും രജനിയും ഒന്നിക്കുന്നത്.

റെഡ് ജയന്റ് മൂവീസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ അടുത്തിടെ 44 വർഷങ്ങൾ പൂർത്തിയാക്കിയിരുന്നു. അതിന്റെ ആഘോഷങ്ങളുടെ ഭാഗം കൂടിയായാണ് ഈ വമ്പൻ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ആർ മഹേന്ദ്രനൊപ്പം ചേർന്നാണ് കമൽ ഹാസൻ ഈ ചിത്രം നിർമ്മിക്കുന്നത്.

അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ “എവെരി ഫാമിലി ഹാസ് എ ഹീറോ” എന്നാണ്. ഇത് ആദ്യമായാണ് കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ രജനികാന്ത് നായകനായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഒരു പക്കാ മാസ്സ് കൊമേർഷ്യൽ എന്റെർറ്റൈനെർ ആയാവും ഈ ചിത്രം ഒരുങ്ങുക എന്നാണ് സൂചന. അഞ്ചു പതിറ്റാണ്ടുകളായി തുടരുന്ന രജനികാന്ത്- കമൽ ഹാസൻ സുഹൃദ് ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും നേർകാഴ്ച്ചയായാണ് ഈ പ്രൊജക്റ്റ് ഒരുങ്ങാൻ പോകുന്നത്.

‘നാട്ടിൽ പോകാൻ കടമെടുക്കണോ’,പ്രവാസികള്‍ ആശങ്കയില്‍

  1. അബുദാബി. ‘നാട്ടിൽ പോകാൻ കടമെടുക്കണോ’ ടിക്കറ്റ് നിരക്ക്‌ കുത്തനെ കൂട്ടി വിമാന കമ്പനികൾ.വൺവേ ടിക്കറ്റ് നിരക്ക്‌ 1000 ദിർഹത്തിന് മുകളിൽ നിരക്ക് സാധാരണയിലും ഇരട്ടി.കഴിഞ്ഞ വർഷത്തെക്കാൾ 20% വരെ അധിക വർദ്ധനവ്
  2. ഏറ്റവും വലിയ കൊള്ള അവധി ദിനങ്ങളിൽ മടക്കയാത്രയ്ക്കും പ്രതിസന്ധി
  3. കേരള- UAE നിരക്ക്‌ 150 ശതമാനത്തോളം വർധിച്ചു. വിദേശ വിനോദ സഞ്ചാരത്തിനും വൻ ചിലവ്
  4. കണക്ഷൻ ഫ്ലൈറ്റ് ആശ്രയിക്കാൻ പ്രവാസികൾ

  1. സാധാരണ നിരക്ക്‌ – 350 ദിർഹം വരെ കൂടിയ നിരക്ക്‌ – 1000 ദിർഹത്തിനു മുകളിൽ
  2. തിരികെ പോകാൻ ഏറ്റവും കുറവ് 20000 രൂപ.ഫെബ്രുവരിയിൽ നിരക്ക്‌ 12,000 രൂപയിൽ താഴെ ആയിരുന്നു.മുംബൈയിൽ നിന്ന് നിരക്ക്‌ 15000 രൂപ മുതൽ.ഫെബ്രുവരിയിൽ 10000 രൂപയിൽ താഴെ ആയിരുന്നു.ഡൽഹിയിൽ നിന്ന് 25000 രൂപയ്ക്ക് മുകളിൽ
  3. ബംഗളൂരു, ചെന്നൈ നഗരങ്ങളിലും സമാന വർധന.UAEയിൽ അവധിക്കാലം ആയതും കാരണം
  4. മാർച്ചിൽ നിരക്ക്‌ ഇനിയും കൂടും

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നു

  1. തിരുവനന്തപുരം.സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നു.സീറ്റ് വിഭജനം ഉൾപ്പെടെ ചർച്ച.സ്വീകരിക്കേണ്ട പൊതുമാനദണ്ഡം തീരുമാനിക്കും.23 ന് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യം അറിയിക്കും.സീറ്റുകൾ വെച്ചു മാറുകയോ ഏറ്റെടുക്കേണ്ടതുണ്ടോ എന്ന് ചർച്ച ചെയ്യും
  2. മുന്നണി യോഗത്തിന് ശേഷം ഘടകകക്ഷികളുമായി ചർച്ച.സീറ്റുകളുടെ എണ്ണത്തിൽ തൽസ്ഥിതി തുടരാൻ സാധ്യത
  3. മേഖലാജാഥകളുടെ വിലയിരുത്തൽ നടക്കും.സൈബർ മേഖലയിലെ അസ്വാരസ്യവും ചർച്ചയാവും
  4. മറ്റു പൊതു വിഷയങ്ങളും ചർച്ചചെയ്യും

തൃപ്പൂണിത്തറ ഒഴികെ സിറ്റിംഗ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും

പാലക്കാട്. തൃപ്പൂണിത്തറ ഒഴികെ സിറ്റിംഗ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും.7 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുടെ അന്തിമ തീരുമാനമായി.തർക്കമില്ലാത്ത മണ്ഡലങ്ങളിലെ ചുരുക്കപ്പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് നാളെ കൈമാറും.പട്ടിക കിട്ടിയശേഷം നേതാക്കൾ ഡൽഹിക്ക് പോകും

വി ഡി സതീശൻ നയിക്കുന്ന പൊതുയുഗയാത്രയ്ക്കുശേഷം ആകും അന്തിമ പട്ടിക.ധൃതി വേണ്ടെന്ന് തീരുമാനം.മാർച്ച് പകുതിയോടെ മുഴുവൻ സീറ്റുകളിലും പ്രഖ്യാപനം ഉണ്ടാകും.ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകളും പുരോഗമിക്കുന്നു

  1. സജീവ് ജോസഫ്, ഇരിക്കൂർ
  2. സണ്ണി ജോസഫ്, പേരാവൂർ
  3. ഐ സി ബാലകൃഷ്ണൻ, സുൽത്താൻ ബത്തേരി
  4. ടി സിദ്ദിഖ്, കൽപ്പറ്റ
  5. ആര്യാടൻ ഷൌക്കത്ത്, നിലമ്പൂർ
  6. എ പി അനിൽകുമാർ, വണ്ടൂർ
  7. സനീഷ് കുമാർ ജോസഫ്, ചാലക്കുടി
  8. എൽദോസ് പി കുന്നപ്പിള്ളിൽ, പെരുമ്പാവൂർ
  9. റോജി എം ജോൺ, അങ്കമാലി
  10. അൻവർ സാദത്, ആലുവ
  11. വി ഡി സതീശൻ, പറവൂർ
  12. ടി ജെ വിനോദ്, എറണാകുളം
  13. ഉമ തോമസ്, തൃക്കാക്കര
  14. മാത്യു കുഴൽനാടൻ, മൂവാറ്റുപുഴ
  15. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോട്ടയം
  16. ചാണ്ടി ഉമ്മൻ,പുതുപ്പള്ളി
  17. രമേശ് ചെന്നിത്തല ഹരിപ്പാട്
  18. സി ആർ മഹേഷ് കരുനാഗപ്പള്ളി
  19. പി സി വിഷ്ണുനാഥ് കുണ്ടറ
  20. എം വിൻസന്റ് കോവളം

ജൂനിയർ വിദ്യാർത്ഥിയ്ക്ക് ക്രൂരമർദ്ദനം

പാലക്കാട്. ജൂനിയർ വിദ്യാർത്ഥിയ്ക്ക് ക്രൂരമർദ്ദനം. മണ്ണാർക്കാട് നജാത് കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി അൻസലിനാണ് മർദനമേറ്റത്.3 അൻസലിന് തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റു

4 അൻസിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.5 ഷർട്ടിൻ്റെ ബട്ടൺ ഇടാൻ പറഞ്ഞത് ചോദ്യം ചെയ്തതാണ് കാരണം.6 പ്രകോപിതരായ സീനിയർ വിദ്യാർത്ഥികൾ നേരത്തെ അൻസിലിനെ റാഗിംഗ് ചെയ്തിരുന്നു.7 ഇതിന് പിന്നാലെയാണ് സീനിയർ വിദ്യർത്ഥികൾ കൂട്ടം ചേർന്ന് മർദ്ദിച്ചത്. 8 അൻസിലിൻ്റെ പരാതിയിൽ 3 സീനിയർ വിദ്യാർത്ഥികൾക്കെതിരെ മണ്ണാർക്കാട് പോലീസ് കേസെടുത്തു

ആര്യ രാജേന്ദ്രൻ ബസ് തടഞ്ഞ കേസ്ഇന്ന് കോടതിയിൽ

തിരുവനന്തപുരം.ആര്യ രാജേന്ദ്രൻ ബസ് തടഞ്ഞ കേസ്, ഇന്ന് കോടതിയിൽ. ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും വിശദീകരണം നൽകണം.ആര്യയെയും ഭർത്താവിനെയും ഉൾപ്പെടെ മൂന്ന് പേരെ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.എഫ് ഐ ആറിലെ മുഴുവൻ പ്രതികൾക്കും എതിരെ കേസെടുക്കണം എന്ന് ആവശ്യം.5 പേർക്കെതിരെയാണ് യദു സ്വകാര്യ അന്യായം ഫയൽ ചെയ്തിരിക്കുന്നത്.

യദു നൽകിയ ഹർജിയിൽ കോടതി 5 പ്രതികൾക്കും നോട്ടീസ് അയച്ചിരുന്നു.തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.മെമ്മറി കാർഡ് കാണാതായതിൽ KSRTC ബസ് കണ്ടക്ടർ സുബിനെതിരെയും പരാതി