Home Blog Page 352

നല്ല വിസ്മയം,മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ രശ്മി ബി ജെ പി യിലേക്ക്

തിരുവനന്തപുരം.മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ രശ്മി ബി ജെ പി യിലേക്ക്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ മഹിളാ കോൺഗ്രസിൽ നിന്നും രാജിവെച്ചു

രാജികത്ത് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റിന് കൈമാറി. ആർ.രശ്മി ഇന്ന് ബിജെപിയിൽ ചേരും. ആയിഷാ പോറ്റി കോൺഗ്രസ്സിൽ ചേർന്നത് മുതൽ പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു.ഐഷാ പോറ്റി കോണ്‍ഗ്രസിലേക്ക് എത്തുമെന്നുറപ്പായതോടെ സാമൂഹിക മാധ്യമങ്ങളില്‍ രശ്മി അവര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ രശ്മിയുമായി കൊടിക്കുന്നില്‍ സുരേഷ് എംപി സംസാരിച്ചിരുന്നെങ്കിലും അവര്‍ വഴങ്ങിയില്ല. സീറ്റ് ലഭിക്കില്ലെന്നുറപ്പായതോടെ രണ്ട് ആവശ്യങ്ങള്‍ പാര്‍ട്ടിക്ക് മുന്നില്‍ വച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കുണ്ടായ സാമ്പത്തിക ബാധ്യത പാര്‍ട്ടി ഇടപെട്ട് തീര്‍ക്കണം, യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ബോര്‍ഡ് കോര്‍പറേഷന്‍ പദവി എന്നിവയായിരുന്നു അവ. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉറപ്പുലഭിക്കാതെ വന്നതോടെയാണ് പാര്‍ട്ടി വിടാന്‍ രശ്മി തീരുമാനിച്ചത്. പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ അടക്കമുള്ള നേതാക്കൾ ആർ രശ്മിയുമായി സംസാരിച്ചെങ്കിലും വഴങ്ങിയില്ല. ഇന്ന് രാജീവ്‌ ചന്ദ്രശേഖരനിൽ നിന്നും അംഗത്വം സ്വീകരിക്കും

മലബാര്‍ മിസ്റ്ററി എന്ന പേരിന് പകരം മിന്നല്‍ മാജിക്… സർക്കാർ മദ്യത്തിന്റെ പേര് മാറ്റി…. കാരണം ഇതാണ്

തിരുവനന്തപുരം: വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കുമിടെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് നല്‍കാന്‍ നിശ്ചയിച്ച മലബാര്‍ മിസ്റ്ററി എന്ന പേരിന് പകരം മിന്നല്‍ മാജിക് എന്നാക്കാന്‍ മലബാര്‍ ഡിസ്റ്ററീസ്. മിന്നല്‍ മാജിക് എന്നതിന്റെ ചുരുക്കുമെന്ന നിലയില്‍ എംഎം എന്ന പേരിലായിരിക്കും മദ്യം ഇറക്കുക. മദ്യത്തിന് ജനങ്ങള്‍ നിര്‍ദേശിച്ച പേരായിരുന്നു മലബാര്‍ മിസ്റ്ററി.


എസ്‌ഐആര്‍ അന്തിമ പട്ടിക ഇന്ന്; ഒന്‍പത് ലക്ഷത്തോളം പേര്‍ ഒഴിവാകും
ജനങ്ങള്‍ നിര്‍ദേശിച്ച പേര് നല്‍കിയാല്‍ കോടതി അലക്ഷ്യമാകുമെന്ന് കണക്കിലെടുത്താണ് പേര് മാറ്റാനുള്ള മലബാര്‍ മിസ്റ്ററിയുടെ നീക്കം. ഇന്ന് രാവിലെ പത്ത് മണിക്ക് എക്‌സൈസ് മന്ത്രി എംബി രാജേഷ് മദ്യത്തിന്റെ പേരും ലോഗോയും പുറത്തിറക്കും. ഒരുമാസത്തിനകം മദ്യം വിപണയിലിറക്കാനാണ് തീരുമാനം. നിലവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യ ബ്രാന്‍ഡ് ആയ ജവാനുമായി അധികം വ്യത്യാസമില്ലാത്ത വിലയായിരിക്കും പുതിയ ബ്രാന്‍ഡിനും എന്നാണ് വിലയിരുത്തല്‍.
പ്രതിദിനം 13,500 കെയ്‌സ് വീതം (108000 ലീറ്റര്‍) മദ്യം വിപണിയിലിറക്കുന്ന നിലയിലാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 75,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണു പ്ലാന്റ്ാണ് ചിറ്റൂരില്‍ ഒരുങ്ങിയിരിക്കുന്നത്. മദ്യത്തിന്റെ ഉത്പാദനത്തിന് ജീവനക്കാരെ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ്, ബവ്കോ സംഭരണകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കും. മദ്യം ഉല്‍പാദിപ്പിക്കുന്നതിനുള്ള വെള്ളം തുടക്കത്തില്‍ മലമ്പുഴ ഡാമില്‍ നിന്നു നേരിട്ട് എത്തിക്കാനാണു ശ്രമിക്കുന്നത്.

ആനയടിയിലും സിനിമാപറമ്പിലും വാഹനാപകടം:യുവാവും നാടൻപാട്ട് ഗായികയും മരിച്ചു

ഷെമീറും ലക്ഷ്മിയും

ശാസ്താംകോട്ട:ആനയടിയിലും സിനിമാപറമ്പിലും നടന്ന വ്യത്യസ്ത വാഹനാപകടത്തിൽ യുവാവും നാടൻപാട്ട് ഗായികയും മരിച്ചു.ആനയടിയിൽ ഇന്ന് രാവിലെ 5.45ന് പച്ചക്കറിയുമായി പോയ ആപ്പേയും ടൂറിസ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആപ്പേ ഓടിച്ചിരുന്ന കാരാളിമുക്ക് മംഗലത്ത് കിഴക്കതില്‍ ഷെമീർ (35) ആണ് മരിച്ചത്.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കൊട്ടാരക്കര – കരുനാഗപ്പള്ളി റൂട്ടിൽ സിനിമാപറമ്പ് ബിവറേജസ് ഔട്ട്ലറ്റിനു സമീപം ഇന്ന് രാവിലെ 6 ഓടെ നടന്ന അപകടത്തിലാണ് നാടൻപാട്ട് ഗായിക കടയ്ക്കല്‍ സ്വദേശിനി ലക്ഷ്മി(21) മരിച്ചത്. ചടയമംഗലത്ത് നിന്നും പരിപാടി കഴിഞ്ഞ് മൈനാഗപള്ളിയിലേക്ക് മടങ്ങി വരവേ ഇവർ സഞ്ചരിച്ചിരുന്ന പിക് അപ് മരത്തിൽ ഇടിച്ചു കയറുകയായിരുന്നു.

ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്.കരി ഫോക്ബാന്‍ഡ് ഗായകസംഘത്തിന്‍റെ ഭാഗമായി പാടുകയായിരുന്നു ലക്ഷ്മി. ഉടമ മൈനാഗപ്പള്ളി സ്വദേശി സിബിദേവിന്(35) കാലിന് ഗുരുതരമായി പരുക്കേറ്റു. ഫയര്‍ ഫോവ്സ് എത്തി വാഹനം പൊളിച്ചാണ് അപകടപ്പെട്ടവരെ പുറത്തെടുത്തത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

തൃശ്ശൂര്‍: കേരള ആരോഗ്യശാസ്ത്ര സര്‍വകാലശാലക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സില്‍ (എസ്.ടി എച്ച്.എസ്) അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബയോടെക്‌നോളജി, ബയോ ഇന്‍ഫോര്‍മാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ തസ്തികകളിലെക്കാണ് നിയമനം. യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കോടെ എം.ടെക്, എം.എസ്.സിയും, പി.എച്ച്.ഡി, നെറ്റ് (കമ്പ്യൂട്ടര്‍ സയന്‍സ്ല്‍ പി എച്ച്.ഡി- നെറ്റ് അഭികാമ്യം).


പ്രായപരിധി പൊതുവിഭാഗം- 2026 ഫെബ്രുവരി 14ന് 45 വയസ്, ഒബിസി 48 വയസ്, എസ്.സി, എസ്.ടി 50 വയസ്. അപേക്ഷ പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 28 നകം രജിസ്ട്രാര്‍, കേരള ആരോഗ്യശാസ്ത്ര സര്‍വകാലശാല, മെഡിക്കല്‍ കോളേജ് പി ഒ, തൃശ്ശൂര്‍, പിന്‍ 680596 എന്ന വിലാസത്തില്‍ തപാല്‍ മുഖേന സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ് സൈറ്റ് www.kuhs.ac.in സന്ദര്‍ശിക്കാം.

വണ്ടാനം മെഡിക്കല്‍ കോളജില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം, രണ്ട് പേര്‍ക്ക് സസ്പെന്‍ഷന്‍

ആലപ്പുഴ. വണ്ടാനം മെഡിക്കല്‍ കോളജില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ രണ്ട് പേര്‍ക്ക് സസ്പെന്‍ഷന്‍. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ജെ ഷാഹിദയെയും നഴ്‌സ് പി എസ് ധന്യയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. ഡോക്ടര്‍ ഷാഹിദ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. അന്ന് ശസ്ത്രക്രിയ നടത്തിയ ടീമില്‍ ഉള്‍പ്പെട്ട നഴ്‌സ് ആണ് ധന്യ.

2021 മെയ് 12നാണ് പുന്നപ്ര സ്വദേശിനിയായ ഉഷാ ജോസഫ് ശസ്ത്രക്രിയ നടത്താനായി ആശുപത്രിയില്‍ എത്തിയത്. ശസ്ത്രക്രിയയിലെ വീഴ്ച കാരണം ഉഷ അഞ്ച് വര്‍ഷമാണ് വേദന കൊണ്ട് ദുരിതം സഹിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി ഗീതയുടെ നിര്‍ദേശം.

അതേസമയം ഉഷയെ വിദഗ്ധ ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശസ്ത്രക്രിയ എപ്പോഴെന്ന് വിദഗ്ദ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും.

കൗമാരക്കാരിൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഉത്കണ്ഠ വർദ്ധിപ്പിക്കുമെന്ന് പഠനം

കൗമാരക്കാരിൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഉത്കണ്ഠ വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. ബോൺമൗത്ത് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. കൗമാരക്കാർക്കിടയിൽ മാനസികാരോഗ്യ ‌പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണ്.

10-19 വയസ്സ് പ്രായമുള്ളവരിൽ ഏഴിൽ ഒരാൾക്ക് (14.3%) ആഗോളതലത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. ഇവ വലിയതോതിൽ തിരിച്ചറിയപ്പെടാതെയും ചികിത്സിക്കപ്പെടാതെയും തുടരുന്നു. കൗമാരക്കാർക്കിടയിലെ രോഗങ്ങളുടെയും വൈകല്യങ്ങളുടെയും പ്രധാന കാരണങ്ങളിൽ ഒന്നാണ് വിഷാദം. 15-29 വയസ്സ് പ്രായമുള്ളവരിൽ മരണത്തിന്റെ മൂന്നാമത്തെ പ്രധാന കാരണം ആത്മഹത്യയാണ്.

പഞ്ചസാര ചേർത്ത പാനീയങ്ങളുടെ ഉപഭോഗം കൗമാരക്കാർക്കിടയിൽ ഉത്കണ്ഠയ്ക്കുള്ള സാധ്യത 34 ശതമാനം വർദ്ധിപ്പിച്ചതായി പഠനത്തിൽ കണ്ടെത്തി. ജേണൽ ഓഫ് ഹ്യൂമൻ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സിൽ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചു.

പഠനത്തിനായി, ഭക്ഷണക്രമവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിച്ച നിരവധി മുൻ പഠനങ്ങളിൽ നിന്നുള്ള കണ്ടെത്തലുകൾ ഗവേഷകർ വിശകലനം ചെയ്തു. പൊണ്ണത്തടി, ടൈപ്പ്-2 പ്രമേഹം തുടങ്ങിയ മോശം ഭക്ഷണശീലങ്ങളുടെ ശാരീരിക പ്രത്യാഘാതങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട് എന്ന് ന്യൂട്രീഷൻ ലക്ചററും പഠനത്തിന്റെ സഹ-രചയിതാവുമായ ഡോ. ക്ലോയ് കേസി പറഞ്ഞു.

സോഡകൾ, എനർജി ഡ്രിങ്കുകൾ, മധുരമുള്ള ജ്യൂസുകൾ, സ്ക്വാഷുകൾ, മധുരമുള്ള ചായ, കാപ്പി എന്നിവ പഠനത്തിൽ ഗവേഷകർ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചസാര പാനീയങ്ങളുടെ ഉപഭോഗവും മാനസികാരോഗ്യ ലക്ഷണങ്ങളും അളക്കുന്ന സർവേ ഡാറ്റ സംഘം ഉപയോഗിച്ചു.

കൗമാരക്കാരിൽ ഉത്കണ്ഠ ലക്ഷണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ ഉപഭോഗം സ്ഥിരമായി കാരണമാകുമെന്ന് പഠനം കണ്ടെത്തി. പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ ഉപഭോഗവും ഉത്കണ്ഠയും തമ്മിലുള്ള ബന്ധം സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ നേരിട്ട് ഉത്കണ്ഠയ്ക്ക് കാരണമാകുമെന്ന് ഇത് കാണിക്കുന്നില്ല. പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ ഉപഭോഗവും യുവാക്കളിൽ ഉത്കണ്ഠാ രോഗങ്ങളും തമ്മിലുള്ള അനാരോഗ്യകരമായ ബന്ധം ഈ പഠനം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ​ഗവേഷകർ പറയുന്നു.

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് പണിമുടക്കും

rep image

കൊച്ചി. ശമ്പള വര്‍ധന ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് പണിമുടക്കും. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി തൃശ്ശൂരില്‍ അവകാശ പ്രഖ്യാപന സമ്മേളനവും സംഘടിപ്പിക്കും.

അതിജീവനത്തിനായുള്ള പോരാട്ടം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും സമരം നടത്തുന്നത്. തുല്യജോലിക്ക് തുല്യ വേതനം, നഴ്സുമാര്‍ക്ക് അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, മറ്റു ആശുപത്രി ജീവനക്കാര്‍ക്ക് ആനുപാതികമായ ശമ്പള വര്‍ധന, യു.ജി.സി. സ്‌കെയില്‍ ശമ്പളം നടപ്പിലാക്കുക, ഡോ. ബല്‍റാം കമ്മിറ്റി, ജഗദീഷ് പ്രസാദ് കമ്മിറ്റി, വീരകുമാര്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുക. എന്‍.എച്ച്.എം., പാലിയേറ്റീവ് കെയര്‍, എം.എല്‍.എസ്.പി., എച്ച്.ഡി.എസ്., ഇ.എം.ടി. ജീവനക്കാര്‍ക്കും തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കുക എന്നിവയാണ് ആവശ്യങ്ങള്‍.

സമരത്തില്‍ എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകരും പങ്കുചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. തൃശ്ശൂരില്‍ നടക്കുന്ന അവകാശ പ്രഖ്യാപന സമ്മേളനത്തോടെ സമരത്തിന്റെ അടുത്ത ഘട്ടങ്ങള്‍ തീരുമാനിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

മെഡിക്കൽ കോളേജിൽ പ്രസവത്തിന് എത്തിയ‌ ഡോക്ടറോട് വനിതാ ഡോക്ടർ മോശമായി പെരുമാറി; മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ പ്രസവത്തിന് എത്തിയ‌ ഡോക്ടറോട് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ മോശമായി പെരുമാറിയെന്നു സൂപ്രണ്ടിന്റെ റിപ്പോർട്ട്‌. മെഡിക്കൽ കോളേജ് ഐഎംസിഎച്ച് സൂപ്രണ്ട് ആണ് മനുഷ്യാവകാശ കമ്മീഷനെ ഈ കാര്യം അറിയിച്ചത്. പ്രസവ മുറിയിൽ കൂട്ടിരിപ്പുകാരിയെ നിയോഗിക്കാത്തതിനെ തുടർന്നായിരുന്നു മോശം പെരുമാറ്റം.

ഒന്നാം വർഷ പി ജി ഡോക്ടർ ആണ് ഇവരോട് മോശമായി പെരുമാറിയത്. വിഷയത്തിൽ ഡോക്ടറോട് വിശദീകരണം ചോദിച്ചതായും ആശുപത്രി അധികൃതർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. 2022ഓഗസ്റ്റ് 17നാണു മലപ്പുറം സ്വദേശിയായ വനിതാ ഡോക്ടർക്ക് ദുരനുഭവം ഉണ്ടായത്. ഡോക്ടർ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിലാണ് ആശുപത്രി സൂപ്രണ്ട് വിശദീകരണം നൽകിയത്.

സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രതിഷേധ മുന്നറിയിപ്പ് തള്ളി, ഡ്യൂട്ടിയിൽ വെറും 3 പൊലീസുകാർ; വീണ ജോർജിന്റെ വീടിന് മുന്നിലെ പ്രതിഷേധത്തിൽ ഗുരുതര വീഴ്ച്ച

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ വീട്ടിലെ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ട്. സ്പെഷ്യൽ ബ്രാഞ്ച് പ്രതിഷേധ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സുരക്ഷയ്ക്ക് പൊലീസുകാരെ നിയോഗിച്ചിരുന്നില്ല. സംഭവത്തിൽ കന്റോൻമെന്റ് എസിപിയോട് കമ്മീഷണർ വിശദീകരണം തേടും.

രാവിലെ ഏഴ് മണിയോടെയാണ് മന്ത്രി വീട്ടിൽ നിന്ന് ഇറങ്ങിയത്. ഏഴരയോടെയാണ് പ്രതിഷേധം തുടങ്ങിയത്. വീടിനുമുന്നിലേക്ക് ഇരച്ചെത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ വീടിന് മുന്നിൽ റീത്ത് വെക്കുകയായിരുന്നു. ഇതു തടയാൻ പൊലീസ് ഉദ്യോ​ഗസ്ഥർ ശ്രമിച്ചതോടെ വലിയ സംഘർഷമാണ് പ്രദേശത്തുണ്ടായത്.

മന്ത്രിയുടെ ഔദ്യോഗിക വീടിന് വസതിക്ക് മുന്നില്‍ വന്‍ സുരക്ഷാ വീഴ്ചയാണ് പൊലീസിന് ഉണ്ടായത്. മൂന്ന് പൊലീസുകാര്‍ മാത്രമാണ് മന്ത്രിയുടെ വീടിന് മുന്നില്‍ സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. പ്രതിഷേധം ഉണ്ടായി 15 മിനിറ്റിന് ശേഷമാണ് കൂടുതല്‍ പൊലീസുകാര്‍ എത്തുന്നത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ കയ്യേറ്റമുണ്ടായി. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാന്‍ അനുവദിക്കാതെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷം പ്രവര്‍ത്തകരെ പൊലീസ് പിരിച്ച് വിട്ടു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയില്‍ തള്ളിക്കയറി റീത്തുവച്ച് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വസതിയുടെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ പ്രതിഷേധക്കാര്‍ വാതിലിന് മുന്നില്‍ റീത്ത് വച്ചു. സംഭവസമയത്ത് രണ്ട് പൊലീസുകാര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.

പൊലീസ് കമ്മിഷണറുടെ ഓഫീസിന് സപമീമുള്ള മന്ത്രിയുടെ വസതിയില്‍ അതിക്രമിച്ചു കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വെച്ചത് വലിയ സുരക്ഷ വീഴ്ചയാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. തൈക്കാട് നിന്ന് പ്രകടനവുമായി എത്തിയ യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകാണ് മന്ത്രിയുടെ വസതിക്ക് അകത്തുകയറിയത്. പ്രതിഷേധക്കാര്‍ വീടിന് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തുകയും ചെയ്തു. അതിനുശേഷം തിരിച്ചിറങ്ങിയ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വസതിയ്ക്ക് മുന്നിലെ ഗേറ്റിന് പുറത്ത് പ്രതിഷേധം തുടര്‍ന്നു.

കേരളത്തിൽ തുടർച്ചയായുണ്ടാകുന്ന ചികിത്സാ പിഴവുകളുടെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ‘കാലന്റെ ആരോഗ്യ വകുപ്പായി’ മാറിക്കൊണ്ടിരിക്കുകയാണ്. സ്വന്തം വകുപ്പിലെ ജീവനക്കാർ പോലും ഒരു പേപ്പർ വാങ്ങാൻ ഗതിയില്ലാത്ത അവസ്ഥയിലാണ് വകുപ്പെന്ന് തുറന്നു പറയുന്നുണ്ടെന്നും, നൂറുകണക്കിന് പിഴവുകൾ ഉണ്ടായിട്ടും റിപ്പോർട്ടുകൾ തേടുന്നു എന്ന് പറയുന്നതല്ലാതെ കുറ്റക്കാർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കാൻ മന്ത്രി തയ്യാറാകുന്നില്ല. ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്ന മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും, മന്ത്രിയുടെ അഹങ്കാരവും ധിക്കാരവും കലർന്ന നിലപാടുകൾ ജനങ്ങൾ കാണുന്നുണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ പൊലീസ് സ്ഥലത്തത്തി. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം പൊലീസ് തുടങ്ങി.