ആലപ്പുഴ.പരിഹസിച്ചില്ല ; എല്ലാം തെറ്റിദ്ധാരണ ‘ജി സുധാകരനെ വിളിച്ച് എം വി ഗോവിന്ദൻ. ജി സുധാകരൻ വിഷയത്തിൽ അനുനയ ശ്രമവുമായി സിപിഐഎം നേതൃത്വം. “ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ട്” .”വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്ന് എംവി ഗോവിന്ദൻ. മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയാണ്. മെമ്പർഷിപ് പുതുക്കണമെന്നും ആവശ്യപ്പെട്ടു.
ആക്രമണം കടുപ്പിച്ച് ഇറാനും ഇസ്രയേലും യുഎസും ,ഇറാന്‍റെ കപ്പല്‍ മുക്കി
ടെഹ്‌റാനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ.ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,045 ആയി.
അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ സൈനിക നടപടി തുടരുമെന്നും ഇറാൻ്റെ മുന്നറിയിപ്പ്. യൂറോപ്യൻ യൂണിയൻ്റെ നിലപാടുകളിൽ ഇരട്ടത്താപ്പെന്നും ഇറാൻ. അറബ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമെന്ന് അറബ് ലീഗ്. ഗൾഫ് മേഖലകളിൽ ആക്രമണം കടുപ്പിച്ച് ഇറാൻ. മിസൈൽ ,ഡ്രോൺ ആക്രമണം ശക്തമായി തുടരുന്നു. കൂടുതൽ മിസൈലുകളും ഡ്രോണുകളും തകർത്തെന്ന് സൗദി അറേബ്യ. അൽ ഖർജിൽ മൂന്ന് ഡ്രോണുകൾ തകർത്തുവെന്ന് സൗദി. കുവൈറ്റ് മുബാറക് അൽ-കബീറിന് സമീപത്തെ തുറമുഖത്ത് സ്ഫോടനം നടന്നു.
ട്രംപിന് യുഎസ് സെനറ്റിൻ്റെ പിന്തുണ ലഭിച്ചു. ഇറാനെതിരെയുള്ള സൈനീക നീക്കത്തിന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് സെനറ്റിൻ്റെ പിന്തുണ. ഉഭയകക്ഷി പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. പ്രമേയം ഇറാനിലെ വ്യോമാക്രമണം തടയാനും യുദ്ധത്തിന് കോൺഗ്രസിൻ്റെ മുൻകൂർ അനുമതി നിർബന്ധമാക്കാനും ലക്ഷ്യം വച്ച്. വോട്ടെടുപ്പിൽ 52നെതിരെ 47വോട്ടുകൾക്ക് പ്രമേയം പരാജയപ്പെട്ടു. ഇറാൻ യുദ്ധക്കപ്പൽ തകർത്ത് യുഎസ്
20 ഇറാൻ കപ്പല്‍ യുഎസ് തകർത്തു. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ നശിപ്പിച്ചതായി സ്ഥിരീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. 87 പേർ കൊല്ലപ്പെട്ടു. 32 പേരെ രക്ഷപ്പെടുത്തി. മരിച്ചവരുടെ എണ്ണം യുഎസ് സ്ഥിരീകരിച്ചിട്ടില്ല. യുഎസ് അന്തർവാഹിനി 20ലധികം കപ്പലുകൾ തകർത്തുവെന്ന് അവകാശവാദം. ടോർപ്പിഡോ തൊടുത്തത് യുഎസ് അന്തർവാഹിനി.
ജില്ലയിൽ 28,940 വിദ്യാർത്ഥികൾ ഇന്ന് പത്താം ക്ളാസ് പരീക്ഷ എഴുതുന്നു
കൊല്ലം: ജില്ലയിലെ 28,940 വിദ്യാർത്ഥികളാണ് ഇന്ന് പത്താം ക്ളാസ് പരീക്ഷ എഴുതുന്നത്. ഇതിൽ 14,673 പേർ ആൺകുട്ടികളും 14,267 പേർ പെൺകുട്ടികളുമാണ്. കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ 15,390 വിദ്യാർത്ഥികളും കൊട്ടാരക്കരയിൽ 7,340 വിദ്യാർത്ഥികളും പുനലൂർ 6,210 വിദ്യാർത്ഥികളും പരീക്ഷയെഴുതും. മൂന്ന് വിദ്യാഭ്യാസ ജില്ലകളിലുമായി 228 പരീക്ഷകേന്ദ്രങ്ങളാണ് സജ്ജമാക്കിയത്. കൊല്ലം വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ – 111 . കുറവ് കേന്ദ്രങ്ങളുള്ളത് പുനലൂർ വിദ്യാഭ്യാസ ജില്ലയിലാണ്-53. പരീക്ഷാ ദിവസം രാവിലെ 6.30 ഓടെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉ ദ്യോഗസ്ഥർ ട്രഷറികളിൽ നിന്നും ബാങ്കുകളിൽ നിന്നും ചോദ്യപേപ്പറുകൾ ശേഖരിച്ച് രാവിലെ 8.30 ന് മുൻപായി സ്കൂളുകളിൽ പൊലീസിന്റെ സുരക്ഷാ അകമ്പടിയോടെ എത്തിക്കും. പരീക്ഷാനടത്തിപ്പിനായി ചീഫ് സൂപ്രണ്ട്,ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റർമാർ എന്നിവരെ നിയമിച്ചു.ചോദ്യ പേപ്പർ പരീക്ഷാദിവസങ്ങളിൽ കേന്ദ്രങ്ങളിലെത്തിക്കാനും പരീക്ഷാ മോണിറ്ററിംഗിനായി വിദ്യഭ്യാസ ജില്ലാ തലം പ്രത്യേക സ്ക്വാഡുകളും രൂപീകരിച്ചു. ഐ.ടി പരീക്ഷ നേരത്തെ പൂർത്തിയായതിനാൽ ഒമ്പത് പരീക്ഷകളാണ് നടക്കാനുള്ളത്. ഇന്ന് രാവിലെ മലയാളം പരീക്ഷയോടെ തുടങ്ങി 30 ന് ബയോളജി പരീക്ഷയോടെയാണ് പത്താംക്ലാസ് പരീക്ഷകൾ അവസാനിക്കുക. പരീക്ഷയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി വിദ്യാഭ്യാസവകുപ്പ് അധികൃതർ അറിയിച്ചു.
പ്ലസ് വൺ പരീക്ഷയും ഇന്നുമുതൽ
ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്ലസ് വൺ 26,308, പ്ലസ് ടു 29,545, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ 4,500, പ്ലസ് ടു 4,000 പേരാണ് പരീക്ഷയെഴുതുക. പ്ലസ് വൺ വിഭാഗത്തിന് ഉച്ചയ്ക്കും പ്ലസ്ടുവിനു രാവിലെയുമാണ് പരീക്ഷ. പ്ലസ് വൺ പരീക്ഷകൾ ഇന്ന് മുതൽ 27 വരെയും പ്ലസ് ടു പരീക്ഷകൾ നാളെ (6) മുതൽ 28 വരെയുമാണ് നടക്കുക.
ടി20 ലോകകപ്പ്: ഇന്ത്യ- ഇംഗ്ലണ്ട് സെമി പോരാട്ടം ഇന്ന്
മുംബൈ: ടി20 ലോകകപ്പ് ഇന്ത്യയുടെ സെമി പോരാട്ടം ഇന്ന്. ഇംഗ്ലണ്ട് ആണ് എതിരാളികൾ. വിജയിക്കുന്ന ടീം ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടും. വാംഖഡെ സ്റ്റേഡിയത്തില്‍ ആണ് മത്സരം. ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ മികച്ച മത്സരം തന്നെയാണ് കാണികള്‍ പ്രതീക്ഷിക്കുന്നത്.
ഒന്നാം റാങ്കുകാരും നിലവിലെ ജേതാക്കളുമായ ഇന്ത്യ കിരീടം നിലനിര്‍ത്താനുള്ള യാത്രയിലാണെങ്കില്‍ 2022ലെ ജേതാക്കളായ ഇംഗ്ലണ്ട് കപ്പ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്. മത്സരം വൈകീട്ട് ഏഴുമണി മുതലാണ്. ഇരുടീമുകളും സൂപ്പര്‍ എട്ടിലെ അവസാന മത്സരം കളിച്ച ഇലവനെ നിലനിര്‍ത്തിയേക്കും.
കഴിഞ്ഞ രണ്ടു ലോകകപ്പ് സെമിയിലും ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. 2022ല്‍ ഇന്ത്യയെ തോല്‍പ്പിച്ച ഇംഗ്ലണ്ട് ഫൈനലും ജയിച്ച് കിരീടം ഉയര്‍ത്തി. 2024ല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് മുന്നേറിയ ഇന്ത്യയും കിരീടം ചൂടി. ഇക്കുറി ഇരുടീമുകളുടെയും സെമി പ്രവേശനത്തിലും സമാനതയുണ്ട്. പ്രാഥമിക റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ എല്ലാ മത്സരങ്ങളും ജയിച്ചപ്പോള്‍ പ്രാഥമിക റൗണ്ടില്‍ നാലും ജയിച്ച ഇന്ത്യ സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു.
ഷംസുദ്ദീൻ കരുനാഗപ്പള്ളി നിര്യാതനായി
കരുനാഗപ്പള്ളി: മാധ്യമം ദിനപത്രത്തിലെ ആദ്യകാല ലേഖകൻ കെ.എസ് പുരം കടത്തൂർ (ചിറ്റുമൂല) എസ്.എസ് സുമയ്യ മൻസിൽ ഷംസുദ്ദീൻ കരുനാഗപ്പള്ളി (73 – റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ) നിര്യാതനായി.ഖബറടക്കം വ്യാഴാഴ്ച രാവിലെ 11മണിക്ക് കരുനാഗപ്പള്ളി ചിറ്റുമൂല മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
ഭാര്യ: ഷാഹിദ. മക്കൾ: സുമയ്യ, മുഹമ്മദ് മുഹ്‌സിൻ, മുഹമ്മദ് മുഖ്ത്താർ (ഹബീബി ഫ്രൈഡ് ചിക്കൻ ടി.ബി ജങ്ഷൻ), സോഫിയ. മരുമക്കൾ: നിസാമുദ്ദീൻ (സൗദി ), സൈറ, മുഹമ്മദ് സാജൻ.
ശൂരനാട് തെക്ക് ഉപയോഗശൂന്യമായ കിണറ്റിൽ അകപ്പെട്ട യുവതിയെ രക്ഷപ്പെടുത്തി
ശൂരനാട്:ശൂരനാട് തെക്ക് ഉപയോഗശൂന്യമായ കിണറ്റിൽ അകപ്പെട്ട യുവതിയെ ശാസ്താംകോട്ട അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.തൃക്കുന്നപ്പുഴ വടക്കു വാർഡിലെ ശ്രീകണ്ഠശാസ്താ ക്ഷേത്രത്തിൻറെ സമീപത്തുള്ള ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലുള്ള ഉപയോഗശൂന്യമായ കിണറ്റിലാണ് യുവതി വീണു കിടന്നത്.
ഉടൻതന്നെ സേനാംഗങ്ങളായ സൂരജ്,അരുൺ എന്നിവർ ഉപകരണങ്ങളുടെ സഹായത്തോടെ കിണറ്റിൽ ഇറങ്ങുകയും ലാഡർ നെറ്റ് റോപ്പ് എന്നിവ ഉപയോഗിച്ച് കരയ്ക്ക് നിന്ന് മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ യുവതിയെ കരക്കെത്തിച്ചു സ്റ്റേഷൻ ഓഫിസർ പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിൽ ശ്രീപാൽ രാജീവൻ, ഷാനവാസ്, രാജു ,രാജൻ,ശിവപ്രസാദ് എന്നിവരുംരക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു
കാലിൽ സാരമായി പരിക്ക് പറ്റിയ യുവതിയെ ബന്ധുക്കളോടോപ്പവും സേനാംഗമായ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചു .
യുദ്ധവും നൈജീരിയയിലെ ക്രൈസ്തവ കൂട്ടകൊലയും അവസാനിക്കണം; സമാധാന പ്രാർത്ഥന നടത്തി കെ സി സി
തിരുവനന്തപുരം: മധ്യപൂർവേഷ്യയിലെ യുദ്ധസാഹചര്യത്തിൽ സമാധാനത്തിനും നൈജീരിയയിലെ ക്രൈസ്തവ പീഡനം അവസാനിക്കുന്നതിനും വേണ്ടി കേരള കൗൺസിൽ ഓഫ് ചർച്ചസ് കറണ്ട് അഫേഴ്സ് കമ്മീഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാധാന പ്രാർത്ഥന നടത്തി. കെ സി സി ജില്ലാ പ്രസിഡൻ്റ് റവ.എ ആർ നോബിൾ അധ്യക്ഷനായി. സോൾ വിന്നിംഗ് ചർച്ച് ഓഫ് ഇന്ത്യാ ബിഷപ്പ് ഡോ.ഓസ്റ്റിൻ എം എ പോൾ ഉദ്ഘാടനം ചെയ്തു.
സാൽവേഷൻ ആർമി പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ ജസ്റ്റിൻ രാജ്,കെ.സി സി ജില്ലാ സെക്രട്ടറി റവ.ഡോ എൽ റ്റി പവിത്രസിങ്, കെ സി സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലെഫ്.കേണൽ, സജൂഡാനിയേൽ
കറണ്ട് അഫേഴ്സ് കമ്മീഷൻ ജില്ലാ ചെയർമാൻ മേജർ റ്റി.ഇ.സ്റ്റീഫൻസൺ,
ഫാ.സജി മേക്കാട്ട്, റവ.ഫാ.സാം കാഞ്ഞിക്കൽ കോർ എപ്പിസ്ക്കോപ്പ, കവിയും ഗാനരചയിതാവുമായ കുന്നത്തൂർ ജെ.പ്രകാശ്, സോഷ്യൽ കൺസേൺ കമ്മീഷൻ ചെയർമാൻ
റവ.ഡബ്ളിയു. ലിവിംഗ് സ്റ്റൺ, എ എൽ ഐ പ്രസിഡൻ്റ്
ഷെവലിയർ ഡോ. കോശി എം ജോർജ്,
കെ സി സി ജില്ലാ. ജോ. സെക്രട്ടറി റ്റി.ജെ മാത്യു മാരാമൺ, വൈസ് പ്രസിഡൻ്റ് ജി .വിജയരാജ് എഡ്യൂക്കേഷൻ കമ്മീഷൻ ചെയർമാൻ ജെ.വി സന്തോഷ്, സീനിയർ സിറ്റിസൺ കമ്മീഷൻ ജില്ലാ ചെയർമാൻ ജെ വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.
ഉത്സവപറമ്പിലെ അക്രമം; പ്രതികള്‍ പിടിയില്‍
കൊല്ലം: ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ ക്രൂരമായി ആക്രമിച്ച് മൃതപ്രായനാക്കിയ സംഘത്തിലെ രണ്ട് പ്രതികള്‍ പോലീസിന്റെ പിടിയിലായി.
മരുത്തടി കന്നിമേല്‍ചേരി മരോട്ടിമൂട്ടില്‍ സുനില്‍കുമാര്‍(58), മരുത്തടി, സന്തോഷ് നിവാസില്‍ രതീഷ്(51) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ ഒളിവിലാണ്. ഇവരെ പിടികൂടാനായി ശക്തികുളങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ പത്തംഗ സംഘം രംഗത്തുണ്ട്. തിങ്കളാഴ്ചവെളുപ്പിന് ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ തങ്കയങ്കിഘോഷയാത്രയ്ക്ക് ഇടയിലാണ് കേസിനാസ്പദമായ സംഭവം. പുത്തൂര്‍, ഐവര്‍കാല ഈസ്റ്റ്‌സോപാനം വീട്ടില്‍ ജയസേനന്‍ മകന്‍ ഹരികൃഷ്ണ(19) നാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. ഉത്സവാഘോഷത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതികള്‍ ഉള്‍പ്പെട്ട അക്രമി സംഘം ഹരികൃഷ്ണനേയും സഹോദരന്‍ ജയകൃഷ്ണനേയും ബന്ധുവായ രാജേഷിനേയും സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണനെ ഉടന്‍ കൊല്ലം ജില്ലാആശുപത്രിയിലും തുടര്‍ന്ന് മേവറത്തെ സ്വകാര്യആശുപത്രിയിലും എത്തിച്ചെങ്കിലും നില വഷളായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഒറ്റത്തവണ പ്രമാണ പരിശോധന
വിവിധ വകുപ്പുകളില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ (കാറ്റഗറി നമ്പര്‍ 083/2024) തസ്തികയിലേക്കുള്ള സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാര്‍ച്ച് 9ന് രാവിലെ 10.30ന് ഒറ്റത്തവണ പ്രമാണ പരിശോധന നടത്തും. ജനനതീയതി, യോഗ്യത, ജാതി, വെയിറ്റേജ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആണ്ടാമുക്കത്തെ പി എസ് സി ജില്ലാ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0474 2743624.





































