Home Blog Page 300

ചക്രക്കസേരയില്‍ ഇരുന്നുപോകേണ്ട ജീവിതം ഓടിച്ച് സിവില്‍സര്‍വീസിന്‍റെ മായിക ലോകത്ത് എത്തിച്ച് ഡോ. ആതിര

കോഴിക്കോട്: ബൈക്കപകടം ചക്രകസേരയില്‍ തളച്ചിടുമെന്ന് എല്ലാവരും കരുതിയ ജീവിതത്തെ നിശ്ചയദാര്‍ഢ്യം കൊണ്ട് കുതിച്ചു പായിക്കുകയാണ് ഡോ. ആതിര സുഗതന്‍. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 483-ാം റാങ്ക് നേടിയ ആതിര അതിജീവന പോരാട്ടത്തിന്റെ മാതൃകയാവുകയാണ്. ബെംഗളൂരുവില്‍ ബിഡിഎസിന് പഠിക്കവേ സുഹൃത്തിന്റെ വിവാഹനിശ്ചയത്തിന് കൂട്ടുകാര്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ 2016ലുണ്ടായ വാഹനാപകടത്തില്‍ ആണ് ആതിരയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആതിര രണ്ടുമാസത്തോളം ഓര്‍മ്മപോലുമില്ലാതെ കിടപ്പിലായിരുന്നു. തലയ്ക്കും സ്പൈനല്‍ കോര്‍ഡിനുമാണ് പരിക്കേറ്റത്. രക്ഷപ്പെടാനുള്ള സാധ്യത വിരളമായിരുന്നു. ബംഗളുരുവിലെ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രികള്‍ രക്ഷിക്കാനാവില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു. അനക്കമില്ലാതെ കിടന്ന തന്റെ വിരലുകള്‍ ചലിക്കുന്നത് കണ്ടപ്പോളാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. അത് പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു- സിവില്‍ സര്‍വീസ് നേട്ടത്തിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ ആതിര പറയുന്നു.

ആ അപകടം നടന്നില്ലായിരുന്നു എങ്കില്‍ സിവില്‍ സര്‍വീസിനെ കുറിച്ച് ചിന്തിക്കുക പോലും ഇല്ലായിരുന്നു എന്നും ഡോ. ആതിര വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബിഡിഎസ് കംപ്ലീറ്റ് ചെയ്ത് ഫ്രാന്‍സില്‍ തുടര്‍പഠനം നടത്തണമെന്നായിരുന്നു ആഗ്രഹം. വീല്‍ചെയറില്‍ ആയതിന് ശേഷമാണ് ഒരുപാട് ചെയ്യാനുണ്ട് എന്ന തോന്നല്‍ വന്നത്. അപകടത്തിന് ശേഷമാണ് എന്നെപ്പോലെയുള്ളവരെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇതേസമയത്തായിരുന്നു സിവില്‍ സര്‍വീസിനെക്കുറിച്ച് ചിന്തിക്കുന്നത് എന്നും ആതിര പറയുന്നു. തന്റെ വിജയത്തിനുള്ള മോട്ടിവേഷന്‍ താന്‍ തന്നെയാണെന്നും ആതിര ആത്മ വിശ്വാസത്തോടെ പറയുന്നു. പ്രിഫറന്‍സ് ഐഎഎസ് ലഭിക്കണം എന്നാണ് ആഗ്രഹം. സര്‍വീസ് അലോക്കേഷന്‍ വന്നതിന് ശേഷം ഐഎഎസ് ലഭിച്ചില്ലെങ്കിലും മിതച്ച രീതിയില്‍ പ്രവര്‍ത്തിക്കും. ഐഎഎസ് കിട്ടുന്നത് വരെ ശ്രമം തുടരുമെന്നും ആതിര പറഞ്ഞു.

കോഴിക്കോട് ചെറുകുളത്തൂര്‍ ദേവിനിലയത്തില്‍ എല്‍.ഐ.സി. എജന്റുമാരുമായ സുഗതന്റെയും മിനിയുടെയും മൂത്തമകളാണ് ആതിര. മലയാള സാഹിത്യമായിരുന്നു സിവില്‍ സര്‍വീസില്‍ തെരഞ്ഞെടുത്ത വിഷയം. മലയാള സാഹിത്യത്തോടുള്ള ഇഷ്ടം കൊണ്ടാണ് വിഷയം തെരഞ്ഞെടുത്തത്. സിവില്‍ സര്‍വീസ് പഠനത്തില്‍ അച്ഛനും അമ്മയും സഹോദരിയുമാണ് പ്രചോദനം. തന്റെ ആരോഗ്യാവസ്ഥ പരിഗണിച്ച് പരിചരിക്കാനാണ് സഹോദരി നഴ്‌സിങ് പഠിച്ചത്. എനിക്ക് അപകടം സംഭവിക്കുമ്പോള്‍ സഹോദരി സൈക്കോളജിക്ക് പഠിക്കുകയായിരുന്നു. ഇപ്പോള്‍ അവള്‍ നഴ്‌സാണെന്നും ആതിര പറയുന്നു.

കൊല്ലം ശക്തികുളങ്ങരയില്‍ നിന്ന് പോയ മത്സ്യബന്ധന ബോട്ട് കപ്പലുമായിടിച്ച് അപകടം,രണ്ട് തൊഴിലാളികളെ കാണാതായി

rep image

കൊല്ലം: കൊല്ലം ശക്തികുളങ്ങരയില്‍ നിന്ന് പോയ മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം. ബോട്ടിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ കടലില്‍ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

ശക്തികുളങ്ങര സ്വദേശി രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ‘സെന്റ് ജോസഫ്’ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

ശക്തികുളങ്ങര ഹാര്‍ബറില്‍ നിന്ന് 120 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് കപ്പലുമായി ഇടിച്ചാണ് അപകടം. ഇടിയില്‍ മത്സ്യബന്ധന ബോട്ട് പൂര്‍ണമായും മുങ്ങി.ബോട്ടില്‍ 11 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഒന്‍പത് പേരെ രക്ഷപ്പെടുത്തി. ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്കാണ് ബോട്ട് ശക്തികുളങ്ങരയില്‍ നിന്നും മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയത്.

കര്‍ണാടകയില്‍ ലോറി മറിഞ്ഞു കാളികാവ് സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു

കാളികാവ്: കര്‍ണാടകയിലെ തുമകൂരുവില്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ കാളികാവ് സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. മാളിയേക്കല്‍ തട്ടാരുമുണ്ടയിലെ പണിക്കരുന്നന്‍ ഇര്‍ഷാദ് അലി (23), അഞ്ചച്ചവിടി കുന്നുമ്മലിലെ കുന്നത്ത് മുഹമ്മദ് അമീന്‍ (22) എന്നിവരാണ് മരിച്ചത്.

മൈസൂരു-മുത്തൂര്‍ റോഡില്‍ തുമകൂരുവില്‍വെച്ച് ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. ടയറുകള്‍ കയറ്റി സേലത്തേക്കു പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചതായാണ് വിവരം.

തുമകൂര്‍ ജില്ല ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം ഞായറാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കും. അബ്ദുല്ലയുടെ മകനാണ് ഇര്‍ഷാദ് അലി. മാതാവ്: ദില്‍സാദ. സഹോദരി: റിന്‍സാന.അഷ്‌റഫിന്റെ മകനാണ് മുഹമ്മദ് അമീന്‍. മാതാവ്: മുബീന. ഭാര്യ: റിന്‍ഷ. സഹോദരങ്ങള്‍: മുഹമ്മദ് യാസീന്‍, അമാനി, ഫാത്തിമ ലയ്യ, ഹവ്വ,

ഇറാൻ കപ്പലിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർ അറസ്റ്റിൽ

കൊച്ചി. തീരത്ത് അഭയം നൽകിയ ഇറാൻ കപ്പലിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർ അറസ്റ്റിൽ. തിരുവനന്തപുരത്ത് നിന്നെത്തിയ റിപ്പബ്ലിക് ടിവി സംഘമാണ് പിടിയിലായത്. വാടകയ്ക്കെടുത്ത ബോട്ടിൽ ഇറാൻ കപ്പലിന് സമീപമെത്തിയ സംഘത്തെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടഞ്ഞു.

റിപ്പോർട്ടർ ശങ്കർ,
ക്യാമറാമാൻ മണി, ബോട്ട് ഡ്രൈവർ വിജയകുമാർ എന്നിവരാണ് അറസ്റ്റിലായത്. അതീവ സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കയറി, ദൃശ്യങ്ങൾ പകർത്തി തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. സിഐഎസ് എഫ് ഉദ്യോഗസ്ഥരുടെ പരാതിയിൽ കൊച്ചി ഹാർബർ പൊലീസാണ് കേസെടുത്തത്. കപ്പലിന്റെ ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന കൊച്ചി ഡിസിപിയും വ്യകതമാക്കി.

ചില ഗൾഫ് രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവച്ചതായി സിബിഎസ്ഇ

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ചില ഗൾഫ് രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവച്ചതായി സിബിഎസ്ഇ അറിയിച്ചു.

ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് ഇത് ബാധകമാണെന്ന് സിബിഎസ്ഇ പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു.

തിങ്കൾ, ചൊവ്വ, ബുധൻ ( മാർച്ച് ഒമ്പത്, 10, 11 തീയതികളിൽ) ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്.

സിബിഎസ്ഇ മാർച്ച് 10 (ചൊവ്വ) ന് സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും മാർച്ച് 12 മുതൽ ഷെഡ്യൂൾ ചെയ്ത പരീക്ഷകൾ സംബന്ധിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുമെന്ന് പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് സർക്കുലറിൽ വ്യക്തമാക്കി.

നേരത്തെ മാർച്ച് ഏഴിന് ശനിയാഴ്ച നടത്താനിരുന്ന പ്ലസ് ടു പരീക്ഷ ബോർഡ് മാറ്റിവച്ചിരുന്നു.

ഗൾഫിലെ ചില രാജ്യങ്ങളിലെ സ്‌കൂളുകളിൽ മാർച്ച് ഏഴ് മുതൽ മാർച്ച് 11 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പത്താം ക്ലാസ് പരീക്ഷകളും കഴിഞ്ഞ ദിവസം സിബിഎസ്ഇ റദ്ദാക്കിയിരുന്നു.

സിനിമാപറമ്പിൽ തട്ടുകടയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത് ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂം വാഹനം

ശാസ്താംകോട്ട:രാത്രിയിൽ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് പെട്ടിക്കട തകര്‍ത്ത് സമീപത്തെ മരത്തിൽ ഇടിച്ച് മറിഞ്ഞു.കഴിഞ്ഞ രാത്രി 12.30നായിരുന്നു സംഭവം. സിനിമാപറമ്പിന് കിഴക്ക്
കൊട്ടാരക്കര റോഡിൽ വർക്ക്ഷോപ്പിന് സമീപമാണ് അപകടം.ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെ കൺട്രോൾ റൂം വാഹനമാണ് അപകടത്തിൽപ്പെട്ടത്.

നൈറ്റ് പട്രോളിങ്ങിന്റെ ഭാഗമായി ഭരണിക്കാവ് കൊട്ടാരക്കര റൂട്ടിൽ പോകവെ സിനിമാപറമ്പിൽ എതിരെ വന്ന മറ്റൊരു വാഹനത്തിൽ ഇടിക്കാതെ വാഹനം വെട്ടിച്ചതിനെ തുടർന്ന് പനപ്പെട്ടി സ്വദേശിയായ മോഹനൻ്റെ തട്ടുകടയിലേക്ക് പാഞ്ഞ് കയറി.പിന്നീട് സമീപത്തെ പൈൻ മരത്തിൽ ഇടിച്ച് മറിയുകയായിരുന്നൂ എന്നാണ് വിവരം.പരിക്കേറ്റ എസ്ഐ അബ്ദുൽ സലാം,സിപിഒ ഹരികൃഷ്ണൻ എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മൈനാഗപ്പള്ളി സിഎച്ച്സി സൂപ്രണ്ടിനെ ബിജെപി ഉപരോധിച്ചു

മൈനാഗപ്പള്ളി:മൈനാഗപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഹോർമോൺ പരിശോധനയ്ക്കായി എത്തിച്ച ലക്ഷങ്ങൾ വിലയുള്ള ആധുനിക മെഷീൻ രണ്ടര വർഷമായിട്ടും പ്രവർത്തിപ്പിക്കാത്തതിൽ ബിജെപിയുടെ
പ്രതിഷേധം.ബിജെപി മൈനാഗപ്പള്ളി തെക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.എട്ട് ലക്ഷം രൂപ വിലവരുന്ന ഇലക്ട്രോണിക് മെഷീൻ ഉപയോഗിച്ച് തൈറോയിഡ്,വന്ധ്യതാ നിർണ്ണയം, സി.എ-125 കാൻസർ ടെസ്റ്റ് എന്നിവ നടത്താൻ സാധിക്കും.

എന്നാൽ എർത്തിംഗ് സംവിധാനത്തിലെ തകരാർ ചൂണ്ടിക്കാട്ടി അധികൃതർ ഇത് പൂട്ടിവെച്ചിരിക്കുകയായിരുന്നു.ഈ വീഴ്ച പരിഹരിക്കാൻ ബ്ലോക്ക് പഞ്ചായത്തോ ആശുപത്രി അധികൃതരോ തയ്യാറാകാത്തതിനെ തുടർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.ഒരു മാസത്തിനകം മെഷീൻ പ്രവർത്തനസജ്ജമാക്കി പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതർ ഉറപ്പു നൽകിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.ബിജെപി നേതാക്കളായ രാമചന്ദ്രൻ പിള്ള,ബിനോയ് ജോർജ്,എ.രാധാകൃഷ്ണപിള്ള,ഉണ്ണി പള്ളിയാടിയിൽ, ശശിധരൻ, ഭാസ്കരൻ കുട്ടി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

സോപാനത്തിലേക്ക് അണമുറിയാതെജനപ്രവാഹം:കണ്ണീരോർമയായി ഹരികൃഷ്ണൻ

കുന്നത്തൂർ:സൈനികനാവാൻ കൊതിച്ച് പാതിവഴിയിൽ മടങ്ങേണ്ടി വന്ന ഹരികൃഷ്ണൻ (18) ഇനി കണ്ണീരോർമ്മ.കൊല്ലം മരുത്തടിയിൽ
ക്ഷേത്രോത്സവത്തിനിടെ തടിക്കഷണം
കൊണ്ട് അക്രമികൾ തലയ്ക്ക് അടിച്ചതിനെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ഹരികൃഷ്ണൻ്റെ മൃതദേഹം കുന്നത്തൂർ ഐവർകാല കിഴക്ക് സോപാനം വീട്ടിലെത്തിച്ചപ്പോൾ,
ചേതനയറ്റ അവൻ്റെ മുഖം അവസാനമായി ഒരു നോക്ക് കാണാൻ അണമുറിയാതെ ജനപ്രവാഹമാണ് ഒഴുകിയെത്തിയത്.നിറ മിഴികളോടെ വിങ്ങുന്ന ഹൃദയവുമായാണ് സ്ത്രീകൾ അടക്കമുള്ളവർ എത്തിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഉച്ച കഴിഞ്ഞ് ഹരികൃഷ്ണൻ്റെ മൃതദേഹം ആദ്യമെത്തിച്ചത് അടൂർ മണക്കാല ഗവ.പോളിടെക്നിക് കോളേജിലേക്കായിരുന്നു.ഇവിടെ അല്പനേരം പൊതുദർശനത്തിനു വച്ചു.സഹപാഠികളും അധ്യാപകരും നിറമിഴികളോടെയാണ് അന്തിമോപചാരം അർപ്പിച്ചത്.പിന്നീട് ചെറിയ പ്രായത്തിൽ അവൻ പഠിച്ചു കളിച്ചു നടന്ന ഐവർകാല കീച്ചപ്പിള്ളിൽ ദേവീ വിലാസം എൻഎസ്എസ് യു.പി സ്കൂളിൻ്റെ മുറ്റത്തേക്ക് മൃതദേഹം പൊതുദർശനത്തിന് എത്തിച്ചപ്പോൾ നാട്ടുകാരും അമ്മമാരും കൂട്ടുകാരുമെല്ലാം ഉച്ചത്തിൽ അലമുറയിട്ടു.തുടർന്ന് മൃതദേഹം അവൻ്റെ സ്വർഗമായിരുന്ന സോപാനമെന്ന കൊച്ചു വീട്ടിലേക്ക്.

പാർക്കിസൺസ് രോഗം മൂലം എപ്പോഴും കൈകാലുകൾക്ക് വിറയൽ
അനുഭവപ്പെടുന്ന പിതാവ് ജയസേനനെയും
ഭിന്നശേഷിക്കാരിയായ മാതാവ് രജനിയെയും എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ നാടു കുഴങ്ങി.രജനിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും പരിസരവാസികളും പെടാപാടുപ്പെട്ടു.ഇരുവരുടെയും സ്വപ്നങ്ങളാണ് പിതാവിൻ്റെ പ്രായം വരുന്ന അക്രമികൾ തല്ലി തകർത്തത്.സന്ധ്യയോടെ നൂറുകണക്കിനാളുകളെ സാക്ഷിയാക്കി വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിൽ സഹോദരൻ ജയകൃഷ്ണൻ അഗ്നി പകർന്നു.

വീടിനു സമീപത്തുള്ള ഗണപതിയാംമുകൾ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ശേഷമാണ് ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും സഹോദരി ഭർത്താവിനൊപ്പം മരുത്തടിയിലേക്ക്
പോയത്.കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ തിരുവാഭരണഘോഷയാത്ര കണ്ടുനിൽക്കെ മദ്യപിച്ചെത്തിയ
ക്ഷേത്രം ഭാരവാഹികളായ ചിലരാണ് മകൻ്റെ പ്രായം മാത്രമുള്ള ഹരികൃഷ്ണനെ ആക്രമിച്ചത്.വീട് എവിടെയെന്ന് തിരക്കിയ ശേഷം വരുത്തന്മാർക്ക് എന്താടാ ഇവിടെ കാര്യമെന്ന് ചോദിച്ചു കൊണ്ടായിരുന്നു മർദ്ദനം.സഹോദരൻ ജയകൃഷ്ണൻ ഓടിയെത്തി പ്രശ്നം പരിഹരിച്ച ശേഷം ഹരികൃഷ്ണനെ കൂട്ടിക്കൊണ്ടുപോയി.

പിന്നീട് തിരിച്ചെത്തിയ അക്രമികൾ ഹരികൃഷ്ണനെയും സഹോദരനെയും ആഡിറ്റോറിയത്തിനടുത്തേക്ക് സൗഹൃദ രൂപേണ വിളിച്ചു വരുത്തി ആക്രമിക്കുകയും തടിക്കഷണം കൊണ്ട് ഹരികൃഷ്ണൻ്റെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.അബോധാവസ്ഥയിലായ ഹരികൃഷ്ണനെ ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറുകയുണ്ടായി.ഇവിടെ വെൻ്റിലേറ്ററിൽ കഴിയവേ മസ്തിഷ്ക മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഡി എസ് തന്മയയ്ക്ക് അവാർഡ് സമ്മാനിച്ചു

ശാസ്താംകോട്ട:കൈറ്റ് വിക്ടേഴ്സ് ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ നാലിൽ സംസ്ഥാനത്തെ ബെസ്റ്റ് പെർഫോർമർ അവാർഡ് പതാരം ശാന്തിനികേതനം മോഡൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഡി.എസ് തന്മയയ്ക്ക് ലഭിച്ചു.

പൊതുവിദ്യാദ്യാസ വകുപ്പ് ഡയറക്ടർ എൻ.എസ്.കെ ഉമേഷ് അവാർഡ് സമ്മാനിച്ചു.കൈറ്റ് സിഇഒ അൻവർ സാദത്ത് സമീപം.

കോൾ ഇന്ത്യ ലിമിറ്റഡിനു കീഴിൽ ഒഡീഷയിലെ മഹാനദി കോൾഫീൽഡ്സ് ലിമിറ്റഡിൽ 667 ഒഴിവ് ഓൺലൈൻ അപേക്ഷ ഏപ്രിൽ 6 വരെ

തസ്തിക, യോഗ്യത, ശമ്പളം:

∙ജൂനിയർ ഓവർമാൻ (ടി ആൻഡ് എസ് ഗ്രേഡ് സി): മൈനിങ് എൻജിനീയറിങ്ങിൽ ഡിപ്ലോമ/ബിരുദം, ഓവർമാൻ കോംപീറ്റൻസി സർട്ടിഫിക്കറ്റ്/തത്തുല്യം, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്റ്റിങ് സർട്ടിഫിക്കറ്റ്; 47,330.

∙മൈനിങ് സിർദാർ (ടി ആൻഡ് എസ് ഗ്രേഡ് സി): പ്ലസ് ടു/തത്തുല്യം, മൈനിങ് എൻജിനീയറിങ്ങിൽ ഡിപ്ലോമ/ബിരുദം, മൈനിങ് സിർദാർഷിപ് സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസി/തത്തുല്യം, ഫസ്‌റ്റ് എയ്‌ഡ് സർട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്‌റ്റിങ് സർട്ടിഫിക്കറ്റ്; 47,330.

∙സർവേയര്‍ (ടി ആൻഡ് എസ് ഗ്രേഡ് ബി): പ്ലസ് ടു/തത്തുല്യം, മൈനിങ്/മൈൻ സർവേയിങ് എൻജിനീയറിങ്ങിൽ ഡിപ്ലോമ/ ബിരുദം/തത്തുല്യം, സർവേ സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി; 51,103.

∙ട്രാൻസ്‌ലേറ്റർ: ബിഎ (ഹിന്ദി/ ഇംഗ്ലിഷ്). ഹിന്ദി ട്രാൻസ്‌ലേഷനിൽ ഡിപ്ലോമയുള്ളവർക്കു മുൻഗണന; 41,966.

∙ടെക്നിഷ്യൻ (പതോളജി): ഡിപ്ലോമ ഇൻ പതോളജി; 47,330.

∙പ്രായം: 18-30. അർഹർക്ക് ഇളവ്.

www.mahanadicoal.in