Home Blog Page 258

കോൺഗ്രസിന്‍റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്.. കെ. സുധാകരൻ ഇന്ന് നിലപാട് വ്യക്തമാക്കും

കോൺഗ്രസിന്‍റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും.  നിര്‍ണായകമായ ചില സീറ്റുകളിൽ തീരുമാനമെടുക്കാൻ ഇന്നലെയും നേതൃത്വത്തിനായിട്ടില്ല. ധാരണയിലെത്താത്ത 5 മണ്ഡലങ്ങളിൽ  അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചുമതലപ്പെടുത്തി.

Also Read:

തിരുവനന്തപുരം ,എറണാകുളം, കോട്ടയം ,ഇടുക്കി, തൃശൂർ ജില്ലകളിൽ വിവിധ സീറ്റുകളിലാണ് തർക്കം. കൊച്ചിയില്‍ മുഹമ്മദ് ഷിയാസിനായി വി.ഡി.സതീശനും ദീപ്തി മേരി വർഗീസിനായി കെ.സി. വേണുഗോപാലും നിലയുറപ്പിച്ചത് ചർച്ച നീട്ടിക്കൊണ്ടുപോയി.
അതേസമയം സ്ഥാനാർത്ഥിത്വത്തിനായി പാർട്ടിയോട് ഉടക്കി നിൽക്കുന്ന കെ സുധാകരൻ ഇന്ന് നിലപാട് വ്യക്തമാക്കും. പ്രവർത്തകസമിതി അംഗത്വം രാജിവെക്കുന്നതും സ്വതന്ത്രനായി മത്സരിക്കുന്നതും സുധാകരൻ ആലോചിക്കുന്നുണ്ട്. നാമനിർദ്ദേശപത്രികക്കായുള്ള രേഖകളെല്ലാം സുധാകരൻ തയ്യാറാക്കിയിട്ടുണ്ട്. സുധാകരന്‍റെ നീക്കങ്ങളില്‍ ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചിട്ടുണ്ട്. നിര്‍ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്നും പ്രവര്‍ത്തകരുടെ ആവേശം ഇല്ലാതാക്കുന്നുവെന്നും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നുമാണ് ഹൈക്കമാന്‍ഡിന്‍റെ നിലപാട്.

പിണറായി വിജയൻ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും

ധർമടം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. പകൽ 11ന് തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലാണ് പത്രിക സമർപ്പണം. പിണറായി വിജയന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്‌ക്കാനുള്ള തുക പത്തനാപുരം ഗാന്ധിഭവൻ ഭാരവാഹികളായ ഡോ. പുനലൂർ സോമരാജൻ, കെ വരദരാജൻ എന്നിവർ കൈമാറി. ഗാന്ധിഭവനിലെ അമ്മമാർ നൽകിയ തുകയാണിത്‌. കഴിഞ്ഞ രണ്ടു തവണയും ഗാന്ധിഭവനിലെ അമ്മമാർതന്നെയാണ് പിണറായിക്ക്‌ കെട്ടിവയ്‌ക്കാനുള്ള തുക നൽകിയത്.

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ വിധി ഇന്ന്

കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ ഡോ. വന്ദനാ ദാസ് കൊലക്കേസിൽ വിധി ഇന്ന്. പ്രതിയായ ജി. സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.
സന്ദീപിനെതിരെ ചുമത്തിയ കൊലപാതകം, വധശ്രമം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ കഴിഞ്ഞദിവസം കോടതി ശരിവെച്ചിരുന്നു. പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച കൊലപാതകം ഉൾപ്പെടെയുള്ള എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കിയിരുന്നു.

2023 മെയ് 10-ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ച അധ്യാപകൻ സന്ദീപ്, ഹൗസ് സർജനായിരുന്ന ഡോ. വന്ദനയെ സർജിക്കൽ കത്രിക ഉപയോഗിച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. പോലീസ് ഉദ്യോഗസ്ഥരെയും ഇയാൾ അക്രമിച്ചിരുന്നു.

കുറ്റകൃത്യങ്ങൾക്ക് ശേഷം തനിക്ക് അനുകൂലമായി തെളിവുണ്ടാക്കാൻ വളരെ ബുദ്ധിപരമായ നീക്കങ്ങൾ കുറ്റവാളി നടത്തി. തനിക്ക് മാനസികപ്രശ്‌നമുണ്ടെന്ന് വരുത്തിത്തീർക്കുവാനായിരുന്നു പ്രതിയുടെ അടുത്ത ശ്രമം. അതിനായി ജയിലിലെ ലൈബ്രറിയിൽനിന്ന് പുസ്തകങ്ങളിലെ വിവരങ്ങൾ ശേഖരിച്ച ശേഷം തനിക്ക് സ്കീസോഫീനിയയുടെ ലക്ഷണങ്ങളുണ്ടെന്ന് വരുത്തിത്തീർക്കുവാൻ ശ്രമിച്ചു. എന്നാൽ മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കോടതി തള്ളി.
അത്യന്തം വേദനാജനകമായ ഈ കേസിൽ കുറ്റവാളിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് വന്ദനയുടെ കുടുംബവും പൊതുസമൂഹവും പ്രതീക്ഷിക്കുന്നത്.

Also Read:

രണ്ടത്താനി രണ്ടാകില്ല,ലീഗിൽ തുടരും

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർഥി പട്ടികയ്‌ക്കെതിരെ വിമർശനം ഉന്നയിച്ച മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണി പാർട്ടി വിടില്ല. രാത്രി വൈകി പാണക്കാട്ടെത്തി അബ്ബാസലി തങ്ങളുമായി കൂടികാഴ്ച നടത്തി. സാദിഖലി തങ്ങളുടെ നിർദ്ദേശാനുസരണമായിരുന്നു കൂടിക്കാഴ്ച.

താനൂരിലോ തിരൂരിലോ അബ്ദുറഹിമാൻ രണ്ടത്താണിയെ മത്സരിപ്പിക്കാനുള്ള നീക്കങ്ങൾ സിപിഎം നടത്തിവരുന്നതിനിടെയായിരുന്നു പാണക്കാട്ടെത്തിയത്.

മലപ്പുറത്ത് എൽഡിഎഫ് സീറ്റുകളിൽ മാറ്റം; മന്ത്രി അബ്​ദുറഹ്മാൻ താനൂരിൽ നിന്ന് മാറും; രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത

മലപ്പുറം: മലപ്പുറത്തു എൽഡിഎഫ് സീറ്റുകളിൽ മാറ്റം. മന്ത്രി അബ്ദുറഹിമാൻ താനൂരിൽ നിന്ന് മാറി തിരൂരിൽ മത്സരിക്കും. സിപിഐ സീറ്റ് വിട്ടുനിൽക്കുകയാണെങ്കിൽ അബ്ദുറഹിമാൻ രണ്ടത്താണി തിരൂരങ്ങാടിയിൽ മത്സരിക്കുമെന്നാണ് സൂചന. തിരൂരങ്ങാടിയിൽ ആണ് കൂടുതൽ സാധ്യത എന്ന് വിലയിരുത്തിയാണ് രണ്ടത്താണി ആ സീറ്റിൽ മത്സരിക്കാൻ താല്പര്യമറിയിച്ചത്.

നിർദ്ദേശങ്ങൾ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറിയിട്ടുണ്ട്. മന്ത്രി അബ്ദുറ​ഹ്മാന്റെ പ്രതിഷേധം പരിഹരിക്കാനുള്ള നീക്കം കൂടിയാണ് സിപിഎം മലപ്പുറം ജില്ല സെക്രട്ടറിയേറ്റിന്റെ ഭാ​ഗത്ത് നിന്നുണ്ടായിരിക്കുന്നത്. 

അബ്ദുറഹ്മാൻ രണ്ടത്താണിയെ താനൂരിൽ മത്സരിപ്പിക്കാനുള്ള നീക്കമാണ് നടത്തിയിരുന്നത്. എന്നാൽ തിരൂരങ്ങാടിയിൽ മത്സരിക്കാനുള്ള താത്പര്യമാണ് രണ്ടത്താണി അറിയിച്ചത്. എന്നാൽ തിരൂരങ്ങാടി സിപിഐയുടെ സീറ്റാണ്. സിപിഐ അവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് സംബന്ധിച്ച് സിപിഐയുമായി സിപിഎം ചർച്ച നടത്തും.

ആ സീറ്റ് സിപിഐ വിട്ടുകൊടുത്താൽ അബ്ദുറ​ഹ്മാൻ രണ്ടത്താണിക്ക് അവിടെ മത്സരിക്കാം. അഥവാ സിപിഐ വഴങ്ങിയില്ലെങ്കിൽ വള്ളിക്കുന്ന് സീറ്റിലായിരിക്കും രണ്ടത്താണി മത്സരിക്കുക. താനൂരിൽ മുസ്തഫ വടശ്ശേരിയായിരിക്കും സ്ഥാനാർത്ഥി.

കുന്നത്തൂരിനെ ഇളക്കിമറിച്ച് ഉല്ലാസ് കോവൂരിൻ്റെ റോഡ് ഷോ

ശാസ്താംകോട്ട:കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന റോഡ് ഷോ ആവേശമായി.പുത്തൂർ ബഥനി ജംഗ്ഷനിൽ നിന്നും വൈകിട്ട് അഞ്ചിന് ആരംഭിച്ച റോഡ് ഷോ കിലോമീറ്ററുകൾ ചുറ്റി കല്ലുകടവിൽ സമാപിച്ചു.ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളും പ്രവർത്തകരും പങ്കെടുത്തു. റോഡ് ഷോ ആരംഭിക്കുന്നതിനും മണിക്കൂറുകൾക്കു മുമ്പേ പത്ത് പഞ്ചായത്തുകളിൽ നിന്നായി നൂറുകണക്കിന് യുഡിഎഫ് – യുഡിവൈഎഫ് പ്രവർത്തകർ റോഡ് ഷോയിൽ പങ്കാളികളാകുന്നതിന് പുത്തൂരിൽ എത്തിച്ചേർന്നിരുന്നു.

also read:

യുഡിഎഫ്
ബ്ലോക്ക് ചെയർമാൻ എസ്.സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി പ്രസിഡൻ്റ് പി.രാജേന്ദ്രപ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തതോടെ റോഡ് ഷോയ്ക്ക് തുടക്കമായി.പുത്തൂർ ടൗണിലൂടെ പ്രയാണമാരംഭിച്ച റോഡ് ഷോ പവിത്രേശ്വേരം,കുന്നത്തൂർ,പോരുവഴി, ശാസ്താംകോട്ട,മൈനാഗപ്പള്ളി പഞ്ചായത്തുകളിലെ പ്രധാനപാതയിലൂടെ സഞ്ചരിച്ച് രാത്രിയോടെ കല്ലുകടവിൽ സമാപിച്ചു.കുന്നത്തൂർ നെടിയവിള,ശാസ്താംകോട്ട, മൈനാഗപ്പള്ളി പുത്തൻചന്ത ടൗണുകളിൽ ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്.പാതയോരങ്ങളിൽ കാത്തു നിന്ന സ്ത്രീകൾക്കും കുട്ടികൾക്കും അരികിലേക്ക് വാഹനത്തിൽ നിന്നുമിറങ്ങി കുശലാന്വേഷണം നടത്താനും വോട്ട് അഭ്യർത്ഥിക്കാനും ഉല്ലാസ് മറന്നില്ല.യുഡിഎഫിൻ്റെ പ്രമുഖ നേതാക്കളും റോഡ് ഷോയെ അനുഗമിച്ചു.

സാൽവേഷൻ ആർമി കാൻ്റിഡേറ്റ് സെക്രട്ടറി ലെഫ്.കേണൽ സ്നേഹദീപം സജു നിര്യാതയായി

തിരുവനന്തപുരം: കൊട്ടാരക്കര തേവലപ്പുറം താഴെ പുളിയറത്തറ കുടുംബാംഗമായ
പരേതനായ മേജർ പി എം അബ്രഹാമിന്റെയും മേജർ വി ജെ നേശമ്മയുടെയും മകൾ സാൽവേഷൻ ആർമി ടെറിട്ടോറിയൽ
കാൻ്റിഡേറ്റ് സെക്രട്ടറി ലെഫ്.കേണൽ സ്നേഹദീപം സജു (59) നിര്യാതയായി. സംസ്കാരം മറ്റന്നാൾ (വെള്ളി )രാവിലെ 9 ന് കവടിയാറിൽ ഉള്ള ഭവനത്തിലും (സാൽവേഷൻ ആർമി ട്രെയിനിങ് കോളേജ് ) 10 ന് കവടിയാർ സാൽവേഷൻ ആർമി പി.ഇ ജോർജ് മെമ്മോറിയൽ ചർച്ചിലും ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 1 മണിക്ക് സാൽവേഷൻ ആർമി പറമ്പുക്കോണം സെമിത്തേരിയിൽ. സാൽവേഷൻ ആർമി സംസ്ഥന ഭവന സംഘസെക്രട്ടറി, വനിതാ ശുശ്രൂഷകളുടെ തിരുവനന്തപുരം ഡിവിഷണൽ ഡയറക്ടർ, കേരള കൗൺസിൽ ഓഫ് ചർച്ചസ് വനിതാ കമ്മീഷൻ ജില്ലാ വൈസ് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. നിരവധി ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവാണ്.
ഭർത്താവ് – ലെഫ്. കേണൽ സജു ഡാനിയൽ ( സാൽവേഷൻ ആർമി ട്രെയിനിങ് കോളേജ് പ്രിൻസിപ്പിൽ )
മക്കൾ :
ഡോണി സാം രാജ് (കേരള റേഡിയോ )
ഫ്രഡി. സാം. രാജ് (ടെക്നോപാർക്ക് തിരുവനന്തപുരം)

കൊല്ലത്ത് പതിനാലു വയസ്സുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

പുനലൂര്‍: ഐക്കരക്കോണം ക്ഷേത്രക്കുളക്കടവില്‍ പതിനാലു വയസ്സുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. വാളക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദര്‍ശ് ആണ് മരിച്ചത്. പുനലൂര്‍ ഐക്കരക്കോണം നടുവിലഴികത്ത് വീട്ടില്‍ രാജീവ്‌രാജ്, രജനി ദമ്പതികളുടെ മകനാണ്. ഇന്ന് രാവിലെ ഫുട്‌ബോള്‍ കളിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം ഇറങ്ങിയ ആദര്‍ശും കൂട്ടുകാരും ഏകദേശം പതിനൊന്നോടെ ആറാട്ടുകടവില്‍ കുളിക്കാന്‍ എത്തിയതാണ്. കടവിലെ സംരക്ഷണവേലി മറികടന്ന് ഒഴുക്കില്‍പ്പെട്ട് വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന യുവാവ് ആദര്‍ശിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മൃതദേഹം ഉച്ചയ്ക്ക് ഒന്നോടെ കടവിലെ പാറക്കൂട്ടത്തില്‍ നിന്ന് ലഭിച്ചു. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Also Read:

മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, താങ്കള്‍ക്ക് സുഖമാണെന്ന് ഉറപ്പുവരുത്താന്‍ യുഎസ് പ്രസിഡന്റ് ട്രംപ് എന്നെ ഇങ്ങോട്ട് അയച്ചതാണ്,ജീവനോടെയുണ്ടെന്ന് കാണിക്കാന്‍ നെതന്യാഹുവിന്‍റെ വിഡിയോ

ടെല്‍ അവീവ്. ഇറാനുമായുള്ള സംഘര്‍ഷം നടക്കുന്നതിനിടെ താന്‍ കൊല്ലപ്പെട്ടുവെന്ന പ്രചാരണങ്ങള്‍ തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രിബെഞ്ചമിന്‍ നെതന്യാഹു താന്‍ ജീവനോടെയുണ്ടെന്ന പുതിയ വിഡിയോ സന്ദേശം പുറത്ത്. ഇത്തവണ ഇസ്രയേലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബിക്കൊപ്പമാണ് അദ്ദേഹം വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം ആറ് വിരലുകള്‍ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ പുറത്തു വന്നതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. കുറച്ചു ദിവസമായി പൊതുവേദിയിലും നെതന്യാഹു പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതെല്ലാം തന്നെ അദ്ദേഹം കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായി.

പുതിയ വിഡിയോയില്‍ മൈക്ക് ഹക്കബിക്കൊപ്പം നെതന്യാഹു നടക്കുന്ന ദൃശ്യങ്ങളുണ്ട്. ഇസ്രയേല്‍ നേതാവ് സുരക്ഷിതനാണോ എന്ന് നേരിട്ട് പരിശോധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ അയച്ചതാണെന്ന് മൈക്ക് ഹക്കബി വിഡിയോയില്‍ പറയുന്നുണ്ട്.

also read:

മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, താങ്കള്‍ക്ക് സുഖമാണെന്ന് ഉറപ്പുവരുത്താന്‍ യുഎസ് പ്രസിഡന്റ് ട്രംപ് എന്നെ ഇങ്ങോട്ട് അയച്ചതാണെന്ന് ഹക്കബി പറയുന്നു. താന്‍ ജീവനോടെയുണ്ടെന്നാണ് നെതന്യാഹു ഇതിന് ഹക്കബിയോട് മറുപടി പറയുന്നത്. ജീവനോടെയുള്ളത് സന്തോഷം നല്‍കുന്നതാണെന്നും പ്രസിഡന്റുമായി നിങ്ങള്‍ നല്ല സൗഹൃദത്തിലായതുകൊണ്ട് അദ്ദേഹം ഇക്കാര്യം ഉറപ്പുവരുത്താന്‍ പറഞ്ഞതാണെന്നുമാണ് ഹക്കബി ഇതിനോട് പ്രതികരിക്കുന്നത്.

ഇറാനിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനി, ബസിജ് കമാന്‍ഡര്‍ ഗുലാംറേസ സുലൈമാനി എന്നിവരെ ലക്ഷ്യം വച്ച് ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് നെതന്യാഹു സംസാരിച്ചു. യുഎസ് സൈന്യം ചെയ്യുന്ന കാര്യങ്ങളില്‍ താന്‍ അഭിമാനിക്കുന്നുവെന്നും, ഇസ്രയേലിനെ തകര്‍ക്കാനും യുഎസ് നഗരങ്ങളിലേക്ക് ആണവായുധങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുന്ന ഭ്രാന്തന്മാരെ തുടച്ചുനീക്കുകയാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

വോട്ടർപട്ടികയിൽ ലക്ഷ്മി പ്രിയയുടെ പേരില്ല,പെരുമ്പാവൂരിൽ NDA സ്ഥാനാർത്ഥിയെ മാറ്റിയേക്കും

കൊച്ചി. പെരുമ്പാവൂരിലെ ട്വൻറി 20 സ്ഥാനാർഥി നടി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ആണ് നിലവിൽ ലക്ഷ്മിപ്രിയയുടെ താമസം. ഇവിടുത്തെ വോട്ടർപട്ടികയിൽ ലക്ഷ്മി പ്രിയയുടെ പേരില്ല.

തൃക്കാക്കരിയിലെ ഫ്ലാറ്റുണ്ടായിരുന്ന പ്രദേശത്തും പേര് വിവരങ്ങൾ ലിസ്റ്റിലില്ല എന്നാണ് വിവരം. തുടർന്ന് ഇന്ന് നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കി. ആരോ​ഗ്യപ്രശ്നങ്ങളുള്ളതിനാലാണ് റോഡ് ഷോ റദ്ദാക്കിയതെന്നാണ് വിശദീകരണം. ഇന്നലെയാണ് സാബു എം ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

also read: