Home Blog Page 259

മുസ്ലിം ലീഗ് മുന്‍ എംഎല്‍എ അബ്ദുറഹിമാന്‍ രണ്ടത്താണി ഇടതു സ്വതന്ത്രനായി മത്സരിക്കും

മലപ്പുറം: മുസ്ലിം ലീഗ് മുന്‍ എംഎല്‍എ അബ്ദുറഹിമാന്‍ രണ്ടത്താണി ഇടതു സ്വതന്ത്രനായി മത്സരിക്കും. താനൂരില്‍ രണ്ടത്താണിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം. അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. ഇടതു സ്വതന്ത്രനായുള്ള മത്സരസാധ്യത നേരത്തെ അബ്ദുറഹിമാന്‍ രണ്ടത്താണി മാധ്യമങ്ങളെ കണ്ടപ്പോള്‍ തള്ളിക്കളഞ്ഞിരുന്നില്ല.
താനൂരില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വി അബ്ദുറഹിമാന്‍ പ്രചാരണം ആരംഭിച്ചിരുന്നില്ല. അബ്ദുറഹിമാന് തിരൂര്‍ മണ്ഡലമാണ് താല്‍പ്പര്യപ്പെട്ടിരുന്നത്. അതനുസരിച്ച് വി അബ്ദുറഹിമാനെ തിരൂര്‍ മണ്ഡലത്തിലേക്ക് മാറ്റാനും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.

താനൂരില്‍ മുമ്പ് രണ്ട് തവണ എംഎല്‍എ ആയിട്ടുള്ള അബ്ദുറഹിമാന്‍ രണ്ടത്താണി 2016ല്‍ വി അബ്ദുറഹിമാനോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ തിരൂരങ്ങാടിയില്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ രണ്ടത്താണി താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും, അജിത് കൊളാടിയെ സ്ഥാനാര്‍ഥിയാക്കി സിപിഐ മുന്നോട്ടു പോകുകയായിരുന്നു. ഇതോടെയാണ് തിരൂര്‍, താനൂര്‍ മണ്ഡലങ്ങള്‍ അബ്ദുറഹിമാന്‍ രണ്ടത്താണിക്കായി പരിഗണിച്ചത്.
സിപിഎം നേതാക്കളുമായി സംസാരിച്ചോ എന്ന ചോദ്യത്തിന് ഈ പരിസരത്തുള്ള സിപിഎം നേതാക്കളുമായെല്ലാം തനിക്ക് സൗഹൃദമുണ്ടല്ലോ എന്ന മറുപടിയാണ് രണ്ടത്താണി നല്‍കിയിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുനലൂരില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിരുന്നു അബ്ദുറഹിമാന്‍ രണ്ടത്താണി.

നേമത്ത് കെ എസ് ശബരീനാഥ്; അരുവിക്കരയിൽ വി എസ് ശിവകുമാർ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരായ കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്ന് വിവരം. ഇങ്ങനെ സംഭവിച്ചാൽ കെ സുധാകരൻ കണ്ണൂരിലും അടൂർ പ്രകാശ് കോന്നിയിലും മത്സരിക്കും. സുധാകരൻ കേരള ഹൗസിൽ നിന്നും ബാദ്ധ്യതരഹിത സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. അടൂർ പ്രകാശ് നേരത്തേ തന്നെ ബാദ്ധ്യതരഹിത സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നു.

മത്സരിക്കുമെന്ന തീരുമാനത്തിൽ നിന്ന് രണ്ട് എംപിമാരും പിന്മാറാത്തതോടെയാണ് ഇരുവർക്കും ഇളവ് നൽകാമെന്ന ആലോചനയിലേക്ക് ഹൈക്കമാൻഡ് കടന്നത്. ഇന്നലെ രാത്രി കെ സി വേണുഗോപാൽ, ഷാഫി പറമ്പിൽ, എ പി അനിൽകുമാർ എന്നിവർ സുധാകരനെ അനുനയിപ്പിക്കാൻ അവസാനവട്ട ശ്രമം നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.

അതേസമയം, അഭിമാനപ്പോരട്ടം നടക്കുന്ന നേമം മണ്ഡലത്തിൽ കെ എസ് ശബരീനാഥ് മത്സരിച്ചേക്കും. അദ്ദേഹത്തിന് ഇതുസംബന്ധിച്ച നിർദേശം ലഭിച്ചതായാണ് വിവരം. ശബരിനാഥൻ മുമ്പ് എംഎൽഎ ആയിരുന്ന അരുവിക്കരയിൽ വി എസ് ശിവകുമാറായിരിക്കും സ്ഥാനാർത്ഥി. സി പി ജോണിന് തിരുവനന്തപുരം സീറ്റ് നൽകിയതോടെ അരുവിക്കര വേണമെന്ന് ശിവകുമാർ നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു.

നേമത്ത് കെ എസ് ശബരീനാഥ്; അരുവിക്കരയിൽ വി എസ് ശിവകുമാർ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരായ കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്ന് വിവരം. ഇങ്ങനെ സംഭവിച്ചാൽ കെ സുധാകരൻ കണ്ണൂരിലും അടൂർ പ്രകാശ് കോന്നിയിലും മത്സരിക്കും. സുധാകരൻ കേരള ഹൗസിൽ നിന്നും ബാദ്ധ്യതരഹിത സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. അടൂർ പ്രകാശ് നേരത്തേ തന്നെ ബാദ്ധ്യതരഹിത സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നു.

മത്സരിക്കുമെന്ന തീരുമാനത്തിൽ നിന്ന് രണ്ട് എംപിമാരും പിന്മാറാത്തതോടെയാണ് ഇരുവർക്കും ഇളവ് നൽകാമെന്ന ആലോചനയിലേക്ക് ഹൈക്കമാൻഡ് കടന്നത്. ഇന്നലെ രാത്രി കെ സി വേണുഗോപാൽ, ഷാഫി പറമ്പിൽ, എ പി അനിൽകുമാർ എന്നിവർ സുധാകരനെ അനുനയിപ്പിക്കാൻ അവസാനവട്ട ശ്രമം നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.

അതേസമയം, അഭിമാനപ്പോരട്ടം നടക്കുന്ന നേമം മണ്ഡലത്തിൽ കെ എസ് ശബരീനാഥ് മത്സരിച്ചേക്കും. അദ്ദേഹത്തിന് ഇതുസംബന്ധിച്ച നിർദേശം ലഭിച്ചതായാണ് വിവരം. ശബരിനാഥൻ മുമ്പ് എംഎൽഎ ആയിരുന്ന അരുവിക്കരയിൽ വി എസ് ശിവകുമാറായിരിക്കും സ്ഥാനാർത്ഥി. സി പി ജോണിന് തിരുവനന്തപുരം സീറ്റ് നൽകിയതോടെ അരുവിക്കര വേണമെന്ന് ശിവകുമാർ നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു.

അങ്കമാലി-ശബരി റെയിൽവേ പദ്ധതിക്ക് ഒടുവിൽ ഗ്രീൻ സിഗ്നൽ

അങ്കമാലി.അനിശ്ചിതത്വത്തിലായിരുന്ന അങ്കമാലി-ശബരി റെയിൽവേ പദ്ധതിക്ക് ഒടുവിൽ ഗ്രീൻ സിഗ്നൽ. പദ്ധതിയുടെ മരവിപ്പിക്കൽ നടപടി പിൻവലിച്ചതായും, ഊർജിത നടപടികളുമായി മുന്നോട്ടു പോകുന്നതായും കേന്ദ്രം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പദ്ധതിയുടെ ആകെ ചെലവായ 3800 കോടി രൂപ റെയിൽവേയും സംസ്ഥാന സർക്കാരും തുല്യമായി വഹിക്കുമെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു.

also read:

1900 കോടി കിഫ്ബി വഴിയാണ് സംസ്ഥാന സർക്കാർ കണ്ടെത്തുന്നത്. എറണാകുളം കോട്ടയം ഇടുക്കി ജില്ലകളിലായി 305 ഹെക്ടറിലധികം ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയതായും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പദ്ധതി പൂർത്തിയാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. പദ്ധതി യാഥാർഥ്യമാകുന്നത് വൈകുന്നത് ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹരജിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചു.

സംസ്ഥാനത്തെ ഹോട്ടലുടമകൾ സമരത്തിലേക്ക്, 23 ന് ഹോട്ടല്‍ സമരം

പാചകവാതകക്ഷാമത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ സംസ്ഥാനത്തെ ഹോട്ടലുടമകൾ സമരത്തിലേക്ക്. ഈ മാസം 23 ന് സംസ്ഥാനത്തെ മുഴുവൻ ഹോട്ടലുകളും അടച്ചിട്ട് പ്രതിഷേധിക്കും. നാളെ എണ്ണക്കമ്പനികളുടെ ബോട്ലിങ് പ്ലാന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതിസന്ധിക്ക് പരിഹാരമില്ലെങ്കിൽ അനിശ്ചിത കാല സമരത്തിലേക്ക് കടക്കാനാണ് ഹോട്ടലുടമകൾ ആലോചിക്കുന്നത്.


ഹോട്ടലുകളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യണമെന്നാണ് ഹോട്ടൽ ഉടമകൾ ആവശ്യപ്പെടുന്നത്. സ്വകാര്യ കമ്പനികൾ അവസരം മുതലാക്കി വില വർധിക്കുന്നതായും പരാതിയുണ്ട്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും അനുകൂല ഇടപെടൽ ഉണ്ടായിട്ടില്ല. പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ എഴുപത് ശതമാനം ഹോട്ടലുകളും അടഞ്ഞ്കിടക്കുകയാണ്. ഇതിൻ്റെ പശ്ചാത്തലത്തിൽ സമരം കടുപ്പിക്കാനാണ് തീരുമാനം.

also read:

ഇന്നലെ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, മുൻഗണനാക്രമം നിശ്ചയിച്ച സിലിണ്ടറുകൾ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിസന്ധിക്ക് പരിഹാരമല്ല എന്നാണ് ഹോട്ടലുടമകൾ വ്യക്തമാക്കുന്നത്. വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകളുടെ ഉൽപാദനം നിശ്ചിത ശതമാനം വർദ്ധിപ്പിക്കാനും ആവശ്യാനുസരണം വിതരണം ആരംഭിക്കാനും പൊതു വിതരണ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട് എന്നാണ് ജില്ലാ കലക്ടറുടെ നിലപാട്. സിലിണ്ടറുകളുടെ വിതരണം സുഗമമാക്കാൻ കേരള എൽപിജി സപ്ലൈ ട്രാക്കർ എന്ന പോർട്ടലും സജ്ജമാക്കിയിട്ടുണ്ട്

കൊയിലാണ്ടിയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കരനാഗപ്പള്ളി സ്വദേശിയടക്കം മൂന്ന് എം.ബി.എസ്. എസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തില്‍ ദുരൂഹത

കോഴിക്കോട്. കൊയിലാണ്ടിയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മൂന്നു എം.ബി.എസ്. എസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തില്‍ ദുരൂഹത. മറ്റേതോ വാഹനം സ്കൂട്ടറില്‍ ഇടിച്ചതായി തെളിവുണ്ടെന്ന് സഹപാഠികലടക്കം പൊലീസിനോട് അറിയിച്ചിട്ടുണ്ട്. സ്കൂട്ടറിന്‍റെ പിന്‍ ഭാഗം തകര്‍ന്നിട്ടുണ്ട്. സിസിടിവി ദൃശ്ൟങ്ങളില്‍ മറ്റൊരു വാഹനം കണ്ടതായി സൂചനയുണ്ട്.

ഇന്ന് പുലർച്ചെ രണ്ടുമണില്ലാടെയായിർന്നു അപകടം.

കുറുവാങ്ങാട് റോഡരുകിലെ ഇലക്ട്രിക്ക് പോസ്റ്റിലും സമീപത്തെ മതിലിലുമാണ് ഇലക്ടിക് സ്കൂട്ടർ ഇടിച്ചത്. ബൈക്ക് യാത്രികരായ 3 വിദ്യാർത്ഥികളും അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൊല്ലം കരുന്നാഗപള്ളി സ്വദേശി
നന്ദകിഷോർ 23 വയസ്. പാലക്കാട് സ്വദേശി അഭിനവ് സുരേഷ് 22 വയസ്, ആലപ്പുഴ കായംകുളം സ്വദേശി അഭിയാൻ റഹ്മാൻ 23 വയസ് എന്നിവരാണ് മരിച്ചത്. മൂന്നു പേരും മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. മറ്റേതെങ്കിലും വാഹനം സ്കൂട്ടറിൽ ഇടിച്ചോ , അമിത വേഗതയാണോ അപകട കാരണമെന്നതടക്കം അറിയുന്നതിനായി പൊലീസ് അന്വേഷം തുടങ്ങിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസും മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
മൂന്നു പേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിനായി
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അബ്ദുറഹിമാൻ രണ്ടത്താണി എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

മലപ്പുറം: മുസ്ലിം ലീഗ് മുൻ എംഎൽഎ അബ്ദുറഹിമാൻ രണ്ടത്താണി എൽഡിഎഫ് സ്ഥാനാർഥി ആയേക്കും. താനൂരോ തിരൂരിലോ അബ്ദുറഹിമാൻ രണ്ടത്താണിയെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം. മുസ്‌ലിം ലീഗ് സ്ഥാനാർഥി പട്ടികയ്‌ക്കെതിരെ അബ്ദുറഹിമാൻ രണ്ടത്താണി രംഗത്തു വന്നിരുന്നു.

തിരൂരങ്ങാടിയിൽ പി എംഎ സമീറിനെ ലീഗ് സ്ഥാനാർഥിയാക്കിയതിനെതിരെയാണ് രണ്ടത്താണി രംഗത്ത് വന്നത്. തിരൂരിൽ സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. താനൂരിൽ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ച വി അബ്ദുറഹിമാൻ പ്രചാരണം ആരംഭിച്ചിട്ടുമില്ല. അബ്ദുറഹിമാന് തിരൂരാണ് താല്‍പ്പര്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

താനൂരിൽ മുമ്പ് രണ്ട് തവണ എംഎൽഎ ആയിട്ടുള്ള അബ്ദുറഹിമാൻ രണ്ടത്താണി 2016ൽ വി അബ്ദുറഹിമാനോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ തിരൂരങ്ങാടിയിൽ ഇടത് സ്ഥാനാർഥിയായി മത്സരിക്കാൻ രണ്ടത്താണി താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും, അജിത് കൊളാടിയെ സ്ഥാനാർഥിയാക്കി സിപിഐ മുന്നോട്ടു പോകുകയായിരുന്നു.

ഇതോടെയാണ് തിരൂർ, താനൂർ മണ്ഡലങ്ങൾ അബ്ദുറഹിമാൻ രണ്ടത്താണിക്കായി പരിഗണിക്കുന്നത്. ഇടതു സ്വതന്ത്രനായി മത്സരിക്കാൻ അബ്ദുറഹിമാൻ രണ്ടത്താണി സിപിഎം നേതൃത്വത്തെ സന്നദ്ധത അറിയിച്ചതായാണ് സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പുനലൂരിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായിരുന്നു അബ്ദുറഹിമാൻ രണ്ടത്താണി.

അലി ലാരിജാനിയും ബാസിജ് ഗ്രൂപ്പ് തലവൻ റിസ സുലൈമാനിയും കൊല്ലപ്പെട്ടത് ഇറാൻ സ്ഥിരീകരിച്ചു

സുരക്ഷാ മേധാവി അലി ലാരിജാനിയും ബാസിജ് ഗ്രൂപ്പ് തലവൻ റിസ സുലൈമാനിയും കൊല്ലപ്പെട്ടത് ഇറാൻ സ്ഥിരീകരിച്ചു. ഇതോടെ ഇറാന്‍റെ പഴയ ഉന്നത നേതൃത്വത്തിൽ ഇനി ശേഷിക്കുന്നത് പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ മാത്രമാണ്. ഇസ്രായേലിലേക്ക് ക്ളസ്റ്റർ മിസൈലുകൾ അയച്ചാണ് ഇറാൻ തിരിച്ചടി നൽകാൻ ശ്രമിക്കുന്നത്.

പരമോന്നത നേതാവ് അയത്തുല്ല അലി ഖമനയിയുടെ വധത്തിനു ശേഷം ഇറാൻ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് സുരക്ഷാ മേധാവി അലി ലാരിജാനിയുടെ വധം. ഇറാന്‍റെ സൈനിക ഭരണ നേതൃത്വങ്ങളെ ഒരുപോലെ കോർത്തിണക്കിയിരുന്നത് ലാരിജാനിയായിരുന്നു. യുദ്ധതന്ത്രങ്ങൾ ആവിഷ്കരിച്ചിരുന്നതും മറ്റാരുമായിരുന്നില്ല. ഇറാന്‍റെ ഭരണനേതൃത്വത്തിൽ ഇനി ശേഷിക്കുന്നത് പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ മാത്രമാണ്. പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി കോമയിലാണെന്നും റിപ്പോർട്ടുകളുണ്ട്. അലി ഖമനയി കൊല്ലപ്പെട്ട ആക്രമണത്തിൽ മുജ്തബയ്ക്കും പരുക്കേറ്റിരുന്നു.

also read:

ഇസ്രായേലിലേക്ക് അതിശക്തമായ ക്ലസ്റ്റർ ബോംബുകൾ വർഷിച്ചാണ് ഇറാൻ തിരിച്ചടി നൽകുന്നത്. സെൻട്രൽ ഇസ്രായേലിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഹോർമൂസ് കടലിടുക്കിനു സമീപമുള്ള ഇറാന്‍റെ മിസൈൽ ശേഖരം അമേരിക്ക ബോംബിട്ട് നശിപ്പിച്ചു. ഇതോടെ ഇറാന്‍റെ ആയുധ ശേഖരത്തിൽ ഗണ്യമായ കുറവുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ബഹ്റൈനിലേക്കും ഖത്തറിലേക്കും സൌദിയിലേക്കും ഇറാനിൽ നിന്ന് മിസൈലുകളും ഡ്രോണുകളും ഇപ്പോഴും എത്തുന്നുണ്ട്. ഇന്നുമാത്രം കുവൈത്ത് ഏഴു ഡ്രോണുകളാണ് വെടിവച്ചിട്ടത്. ഹോർമൂസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് സുരക്ഷയൊരുക്കണം എന്ന ആവശ്യം നിരാകരിച്ച നാറ്റോ രാജ്യങ്ങളെ ട്രംപ് ശക്തമായി വിമർശിച്ചു. അമേരിക്കയുടെ ഭീകരവിരുദ്ധകേന്ദ്രം ഡയറക്ടർ ജോ കെന്‍റ് രാജിവച്ചു. ഇറാൻ ഒരു ഭീഷണിയും ഉയർത്തിയിരുന്നില്ലെന്ന് കെന്‍റ് നേരത്തെ പറഞ്ഞത് വിവാദമായിരുന്നു. ഇപ്പോഴത്തെ യുദ്ധം അനാവശ്യമാണെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചാണ് കെന്‍റിന്‍റെ രാ

ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടി

പത്തനംതിട്ട: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടി. അടൂർ ആർ.ഡി.ഒയുടെതാണ് നടപടി. വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ സപ്ലൈ ഓഫീസർ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു.

തുടർന്ന് ഇതേ പരാതിക്കാരൻ നൽകിയ പരാതിയിലാണ് വോട്ടർ പട്ടികയിൽ നിന്നും ഇപ്പോൾ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് നീക്കം ചെയ്തിരിക്കുന്നത്. റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുണ്ടായിരുന്നത്. സിപിഐയില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസിലെത്തി ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിച്ച് ജയിച്ച ശ്രീനാദേവിക്കെതിരെയുള്ള സിപിഐ രാഷ്ട്രീയ നീക്കമാണിതെന്ന് ആക്ഷേപമുണ്ട്. ആദ്യം റേഷന്‍കാര്‍ഡിലെ കൃത്രിമത്തിന് ഒരു പരാതി ,അതിന്മേല്‍ ഉദ്യോഗസ്ഥരുടെ അന്വേഷണവും നടപടിയും പിന്നീട് അതിനെ ആധാരമാക്കി വോട്ടര്‍ പട്ടികയിലെ പേര് നീക്കാനും പരാതിയും നടപടിയും. ഇത് തെറ്റുകളാണങ്കില്‍ താന്‍ സിപിഐയില്‍ നിന്നപ്പോള്‍ കണ്ടില്ലേ എന്ന ചോദ്യം ശ്രീനാദേവി ചോദിക്കുന്നുണ്ട്. ശ്രീനാദേവിയുടെ ജില്ലാ പഞ്ചായത്ത് അംഗത്വം തെറിപ്പിക്കുമെന്ന വാശിയിലാണ് സിപിഐയും ഇടതുപക്ഷവും . നടപടിക്കെതിരെ നിയമനടപടിക്ക് ശ്രീനാദേവി നീങ്ങിയതായാണ് വിവരം.

ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ
അടൂർ ആർ.ഡി.ഒയുടേതാണ് നടപടി.
മണ്ഡലത്തിലെ 189ാം നമ്പർ ബൂത്തിൽ നിന്നാണ് പേര് നീക്കിയത്. വ്യാജ മേൽവിലാസം ആണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആണ് നടപടി.
വീട്ടുടമയായ ശ്രീജിത്ത്‌ എസ് പിള്ളയാണ് പരാതി നൽകിയത്. എന്നാൽ ഇത് കുടുംബം പ്രശ്നം ആണെന്നും വീട്ടുടമ ശ്രീജിത്തിന്റെ പിതാവിന്റെ ബന്ധുവാണ് താനെന്നുമാണ് ശ്രീനാദേവിയുടെ അവകാശവാദം. ഇതേ വിലാസത്തിലെ റേഷൻ കാർഡിൽ ശ്രീനാദേവി വ്യാജമായി പേര് ചേർത്തതിൽ, സപ്ലൈ ഓഫീസർ കാർഡ് നേരത്തെ റദ്ദാക്കിയിരുന്നു. കൊല്ലം സ്വദേശിയും സിപിഐയുടെ മുൻ നേതാവും ആയിരുന്നു ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ആണ് കോൺഗ്രസിൽ ചേർന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചത്. നടപടിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവിയുടെ ജില്ലാ പഞ്ചായത്ത്‌ അംഗത്വം റദാകും എന്ന് ഉറപ്പായി.

13 വയസ്സുള്ള മകന്റെ മുന്നിൽവച്ച് ഭാര്യയെ ട്രെയിനിന് മുന്നിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തി ഭർത്താവ്

മുംബൈ: കുടുംബ വഴക്കിനെ തുടർന്ന് 13 വയസ്സുള്ള മകന്റെ മുന്നിൽവച്ച് ഭാര്യയെ ട്രെയിനിന് മുന്നിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തി ഭർത്താവ്. മുംബൈയിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനിലാണ് ക്രൂരത നടന്നത്. യുപി സ്വദേശിനിയായ പുഷ്പ ഗുപ്ത(36)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭ‍ർത്താവായ ഇലക്ട്രീഷൻ രാജ്കുമാർ ഗുപ്ത(42)യെ പൊലീസ് അറസ്റ്റ് ചെയ്തു.

also read:

മാ‍ച്ച് 14ന് രാവിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽവെച്ചാണ് രാജു ഭാര്യയെ മകന്‍റെ മുന്നിൽ വെച്ച് ലോക്കൽ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ ഭർത്താവ് രാജുവിനെ ഗുജറാത്തിലെ സൂറത്തിൽ നിന്നാണു റെയിൽവേ പൊലീസ് പിടികൂടിയത്. കുടുംബവഴക്കാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് അറിയിച്ചു