Home Blog Page 255

കുന്നത്തൂരിനെ ആവേശക്കടലാക്കി രാജി പ്രസാദിൻ്റെ റോഡ് ഷോ

ശാസ്താംകോട്ട:കുന്നത്തൂർ നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പുത്തൂരിൽ നിന്നും ആരംഭിച്ച വമ്പിച്ച റോഡ് ഷോ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.വൈകിട്ട് 5ന് പുത്തൂർ ചേരിയിൽ ദേവീക്ഷേത്രം മൈതാനിയിൽ നിന്ന് നുറുകണക്കിന് പ്രവർത്തകർ അണിനിരന്ന റോഡ് ഷോ പ്രയാണം ആരംഭിച്ചത്.

also read :

തുറന്ന വാഹനത്തിൽ നീങ്ങിയ സ്ഥാനാർത്ഥിയെയും നേതാക്കളെയും വഴിനീളെ അമ്മമാരും സാധാരണക്കാരും തൊഴിലാളികളും ഉൾപ്പെടെയുള്ള വലിയൊരു ജനവിഭാഗം അഭിവാദ്യങ്ങളോടെ വരവേറ്റു.കച്ചവടക്കാരും വഴിയാത്രക്കാരും ആവേശത്തോടെ റോഡ് ഷോയുടെ ഭാഗമായി.പൂച്ചെണ്ടുകൾ നൽകിയും മുദ്രാവാക്യങ്ങൾ വിളിച്ചും നാടിന്റെ നാനാതുറകളിലുള്ളവർ പ്രചാരണത്തിന് കരുത്തുപകർന്നു.പാങ്ങോട്,നെടിയവിള, ഭരണിക്കാവ്,ശാസ്താംകോട്ട, ആഞ്ഞിലിമൂട്,കുമരഞ്ചിറ,പതാരം,
ചക്കുവള്ളി വഴി ഭരണിക്കാവിൽ സമാപിച്ചു.

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ആശ്വാസം

തിരുവനന്തപുരം. ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് രാഹുൽ അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. എന്നാൽ, ജാമ്യം റദ്ദാക്കണമെന്ന വാദം കോടതി അംഗീകരിച്ചില്ല.

also read:


പരാതിക്കാരിയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാൻ ശ്രമിക്കരുത് എന്നതായിരുന്നു രാഹുലിന് ജാമ്യം അനുവദിച്ചപ്പോഴുള്ള പ്രധാന വ്യവസ്ഥ. എന്നാൽ രാഹുൽ തന്നെ വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചുവെന്നും എന്നാൽ താൻ ഫോൺ എടുത്തില്ലെന്നും കാട്ടി പെൺകുട്ടി പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കോടതിയെ സമീപിച്ചത്.

എന്നാൽ അതിജീവിതയുടെ ആരോപണങ്ങൾ തെളിയിക്കാൻ തക്കവിധത്തിലുള്ള തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല അതുകൊണ്ട് ജാമ്യം റദ്ദാക്കാൻ കോടതി തയാറായില്ല പകരം
രാഹുലിന്റെ ഫോണുകളിൽ നിന്ന് അതിജീവിതയുടെ നമ്പറുകൾ പൂർണ്ണമായും നീക്കം ചെയ്യാൻ കർശന നിർദ്ദേശം നൽകി.
നമ്പർ നീക്കം ചെയ്ത വിവരം കോടതിയെ ഔദ്യോഗികമായി അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള കർശന ഉപാധികളോടെയാണ് രാഹുലിന് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നത്.

ബാംഗ്ലൂർ സ്വദേശിയായ അതിജീവിതയാണ് മുൻകൂർ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്

നിയന്ത്രണം വിട്ട ടിപ്പർ ഇടിച്ച് ഒരാൾ മരിച്ചു

വെഞ്ഞാറമൂട് .നാഗരുകുഴിയിൽ നിയന്ത്രണം വിട്ട ടിപ്പർ ഇടിച്ച് ഒരാൾ മരിച്ചു.വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ (22) ആണ് മരിച്ചത്.മൂന്ന് പേർക്ക് ഗുരുതര പരുക്ക്.

നാഗരുകുഴി പിരപ്പൻകോട് റോഡിലാണ് അപകടം.നിയന്ത്രണം വിട്ട ടിപ്പർ ബൈക്കിലും പിന്നീട് ഒരു കാറിലും ഇടിച്ച് കയറുകയായിരുന്നു.കാറ് വെട്ടി പൊളിച്ചാണ് രണ്ട് പേരെ പുറത്തെടുത്തത്.മൂന്നു പേരും തിരു മെഡിക്കൽ കോളേജിൽ ചികിത്സയിൽ

ഷാജി പാപ്പനും പിള്ളേരും മിന്നിച്ചോ…?

കൊച്ചി : ഇന്ന് റിലീസ് ചെയ്ത ‘ആട് 3 പാര്‍ട്ട് 1; വണ്‍ ലാസ്റ്റ് റൈഡ്’ മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. പാപ്പനെയും പിള്ളേരെയും ഇതിനോടകം ആരാധകർ ഏറ്റെടുത്തു. ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്‍തമായി, മൂന്നാം ഭാഗം ‘കോമഡി ഫാന്റസി’ എന്റർടൈനറാണ്.


‘ടൈം ട്രാവലർ’ പ്രമേയത്തിലെത്തുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായ ഷാജി പാപ്പൻ, അറയ്ക്കൽ അബു, ഡ്യൂഡ്, സർബത്ത് ഷമീർ, ക്യാപ്റ്റൻ ക്ലീറ്റസ്, സാത്താൻ സേവ്യർ, പിപി ശശി എന്നിവരുടെ പഴയ കാല ജീവിതവും കാണിക്കുന്നുണ്ട്. മൂന്ന് കോടിയിലധികം രൂപയാണ് അഡ്വാൻസ് ബുക്കിങ്ങിലൂടെ ചിത്രം നേടിയത്. സോഷ്യൽ മീഡിയയും ചലച്ചിത്ര നിരൂപകരും ‘ആട്3’ യെ കുറിച്ച് മികച്ച അഭിപ്രായമാണ് പങ്കുവെക്കുന്നത്.

also read:




ജയസൂര്യക്കൊപ്പം വിനായകന്‍, ഇന്ദ്രന്‍സ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജയ് ബാബു, നോബി, നെൽസൺ, സൈജു കുറുപ്പ്, ഹരികൃഷ്ണന്‍, ഭഗത് മാനുവല്‍, സണ്ണി വെയ്ന്‍, സുധി കോപ്പ, ബിജു കുട്ടന്‍ എന്നിവരും വേഷമിടുന്നു.


ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു,വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 47 മിനിറ്റ് ആണ്.

ഡോ. സുജിത് വിജയന്‍പിളള നോമിനേഷന്‍ സമര്‍പ്പിച്ചു

കരുനാഗപ്പള്ള. ചവറ നിയോജകമണ്ഡലത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഡോ. സുജിത് വിജയന്‍പിളള നോമിനേഷന്‍ സമര്‍പ്പിച്ചു.
നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം കരുനാഗപ്പളളി ലാലാജി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ജാഥയുടെ അകമ്പടിയോടെയാണ് മിനി സിവില്‍സ്റ്റേഷനിലെത്തി ചവറ നിയോജകമണ്ഡലത്തിന്‍റെ അസി. റിട്ടേണിംഗ് ആഫീസര്‍ കൂടിയായ കരുനാഗപ്പളളി എല്‍.എ തഹസീല്‍ദാര്‍ മുമ്പാകെയാണ് നോമിനേഷന്‍ നല്‍കിയത്.


ചവറ കെ.എം.എം.എല്‍ ഡി.സി.ഡബ്ല്യു തൊഴിലാളികള്‍ കെട്ടി വയ്ക്കാനുളള തുക നല്‍കി.
സ്ഥാനാര്‍ത്ഥിയോടൊപ്പം ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാക്കളായ ടി മനോഹരന്‍, ഐ.ഷിഹാബ്, ആര്‍. രവീന്ദ്രന്‍, ജി. മുരളീധരന്‍ അനില്‍പുത്തേഴം, ചവറ ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.

വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണം: എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ അതിഥിത്തൊഴിലാളി കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പാലക്കാട് എസ്.സി/എസ്.ടി സ്പെഷ്യൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നത്. വിചാരണ കോടതിയെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമർശിച്ചു. പ്രതികൾക്ക് തിടുക്കത്തിൽ ജാമ്യം അനുവദിച്ചെന്നും  മരിച്ചയാളുടെ ആശ്രിതരുടെ വാദം കേട്ടില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ജഡ്ജി യാന്ത്രികമായാണ് പ്രവർത്തിച്ചതെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. ജാമ്യത്തിലുള്ള 8 പ്രതികളും മൂന്നുദിവസത്തിനകം കീഴടങ്ങണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഡിസംബർ 17-നാണ് ജാർഖണ്ഡുകാരൻ റാം നാരായൺ ഭഗേലിനെ ആൾക്കൂട്ടം തല്ലിക്കൊന്നത് . 


ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നേരത്തെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ഇതു സംബന്ധിച്ചു നിയമോപദേശം തേടിയ ശേഷമാണ് നിയമ നടപടികളിലേക്കു കടന്നത്. മണ്ണാർക്കാട് എസ്‌സി–എസ്ടി സ്പെഷൽ കോടതി പ്രതികൾക്ക്  ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

ഫ്ലാറ്റിലെ സിറ്റൗട്ടിനോട് ചേർന്നുള്ള ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കെ  ചില്ല് പാളി തകർന്ന്  താഴേക്ക് വീണ് മൂന്നുവയസുകാരി മരിച്ചു

ദുബായ്: പ്രവാസലോകത്തെയും, ജന്മനാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തി 3 വയസുകാരിക്ക് ദാരുണാന്ത്യം. ദുബായിലെ ഫ്ലാറ്റ് ബാൽക്കണിയിൽ നിന്നും താഴേക്ക് വീണ് ഇരിങ്ങാലക്കുട സ്വദേശിനി ഹന്ന റോസ് ആണ് മരിച്ചത്. ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശികളായ മഞ്ഞളി ഡിബിൻ, ജെയിൻ ദമ്പതികളുടെ മകളാണ്..

also read:



അഞ്ചാം നിലയിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഫ്ലാറ്റിലെ സിറ്റൗട്ടിനോട് ചേർന്നുള്ള ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കെ തറയിലെ ചില്ല് പാളി തകർന്ന് കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കളിച്ചുനടക്കേണ്ട പ്രായത്തിൽ അപ്രതീക്ഷിതമായി എത്തിയ മരണം കുടുംബത്തിന് വലിയ ആഘാതമായിരിക്കുകയാണ്..


സഹോദരങ്ങൾ ഗ്രേസ് തെരേസ, ആൽഫ്രഡ് ജോൺ എന്നിവരാണ്. നാട്ടിലെത്തിച്ചു. സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ വെച്ച് നടക്കും..

കെ എസ് യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അലോഷ്യസ് സേവ്യര്‍

സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെ എസ് യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അലോഷ്യസ് സേവ്യര്‍. വാര്‍ത്തകള്‍ അവാസ്ഥവമാണെന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ വ്യക്തിപരമല്ല, സംഘടനയ്ക്ക് വേണ്ടിയായിരുന്നു എന്നും അലോഷ്യസ് സേവ്യര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.
കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആയനാള്‍ മുതല്‍ ഇന്നുവരെ, എനിക്കു വേണ്ടിയോ എന്റെ പേരിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില്ല. പ്രവര്‍ത്തനം ആകെയും സംഘടനക്ക് വേണ്ടിയായിരുന്നു. പുറത്തുവന്ന വാര്‍ത്തകള്‍ വസ്തുകളല്ല. തന്റെ ഹൃദയ തുടിപ്പാണ് കെഎസ്‌യു. എന്നിലെ ജീവ ശ്വാസമാണ് എന്റെ പാര്‍ട്ടി. എന്നുമാണ് അലോഷ്യസ് സേവ്യറുടെ പ്രതികരണം.

കോണ്‍ഗ്രസ് ഇടുക്കി പൂഞ്ഞാര്‍ സീറ്റുകളില്‍ അലോഷ്യസ് സേവ്യറിനെ പരിഗണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം സീറ്റുകളില്‍ നിന്ന് ഒഴുവാക്കിയതില്‍ പ്രതിഷേധിച്ച് അലോഷ്യസ് സേവ്യര്‍ രാജി വെയ്ക്കാന്‍ ഒരുങ്ങുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

മാവേലിക്കരയിൽ വാഹനാപകടം ; ടിപ്പറിന്റെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു

മാവേലിക്കര. വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. കാർത്തികപ്പള്ളി മഹാദേവികാട് കീർത്തി ഭവനത്തിൽ സുധേഷ് ചന്ദ്രൻ (45) ആണ് മരിച്ചത്. മാവേലിക്കര കൊച്ചാലുംമൂടിലുള്ള ജനത മിഷനറീസിലെ തൊഴിലാളിയാണ്.

രാവിലെ സുഹൃത്തിനൊപ്പം ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെ മാവേലിക്കര മിച്ചൽ ജംഗ്ഷന് കിഴക്ക് കുരിശുംമൂടിന് സമീപത്തുവെച്ച് പിന്നിൽ നിന്ന് വന്ന ടിപ്പർ ഇവരുടെ വാഹനത്തിൽ തട്ടുകയായിരുന്നു. ബൈക്കിന്റ പിറകിലിരുന്ന സുധേഷ്‌ തെറിച്ച് ടിപ്പറിനടിയിലേക്ക് വീണു. ബൈക്ക് ഓടിച്ചിരുന്നയാൾ പരിക്കുകളോടെ രക്ഷപെട്ടു.

കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും സി പി എം നേതാവുമായിരുന്ന അന്തരിച്ച ആർ രാമചന്ദ്രന്റെ മകനാണ്. മൃതദേഹം മാവേലിക്കര ഗവ. ആശുപത്രിയിൽ. മാതാവ് :സുമതി, സഹോദരൻ : സുമേഷ് ചന്ദ്രൻ

കേന്ദ്രസർവീസിൽ മെഡിക്കൽ ഓഫീസർ തിരഞ്ഞെടുപ്പ്; പരീക്ഷയുടെ വിജ്ഞാപനം പുറത്തിറക്കി യു.പി.എസ്.സി.

കേന്ദ്ര ഗവൺമെന്റ് സർവീസിലേക്ക് മെഡിക്കൽ ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള 2026-ലെ കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് കമ്മിഷൻ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

1358 ഒഴിവാണുള്ളത്. രാജ്യത്താകെ 48 കേന്ദ്രങ്ങളിലായി ഓഗസ്റ്റ് രണ്ടിന് പരീക്ഷനടത്തും. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രങ്ങളുണ്ടാകും. എഴുത്തുപരീക്ഷയ്ക്കുശേഷം അഭിമുഖംകൂടി നടത്തിയാകും തിരഞ്ഞെടുപ്പ്.

ഒഴിവുകൾ

സെൻട്രൽ ഹെൽത്ത് സർവീസസ് -864, റെയിൽവേസ് -450, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ -14, മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി -30. ഓരോ കേന്ദ്രത്തിലും നിശ്ചിതയെണ്ണം ഒഴിവുകൾ ഭിന്നശേഷിക്കാർക്ക് നീക്കിവെച്ചിട്ടുണ്ട്. ശമ്പളസ്‌കെയിൽ: 56,100-1,77,500 രൂപ.

യോഗ്യത
എം.ബി.ബി.എസ്. ബിരുദം (എഴുത്തുപരീക്ഷയും പ്രായോഗികപരീക്ഷയും വിജയിച്ചിരിക്കണം). അവസാനവർഷ വിദ്യാർഥികൾക്കും നിശ്ചിതസമയപരിധിക്കകം സർട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന ഉപാധിയോടെ അപേക്ഷിക്കാം.

അപേക്ഷ
upsconline.gov.in വഴി അപേക്ഷിക്കണം. അവസാനതീയതി- മാർച്ച് 31-ന് വൈകീട്ട് ആറുവരെ. വിവരങ്ങൾക്ക്: upsc.gov.in