നാളെ രാജ്യം 75 -ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കും

ന്യൂഡെൽഹി.നാളെ രാജ്യം 75മത് റിപ്പബ്ലിക് ദിനം ആഘോഷിക്കും.രാജ്യ തലസ്ഥാനം കനത്ത സുരക്ഷാ വലയത്തിൽ.പരേഡ് നടക്കുന്ന കർത്തവ്യപഥിലും മറ്റ ഇടങ്ങളിലുമായി 14000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്.രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്ന് രാത്രി 7 മണിക്ക് രാജ്യത്തെ അഭിസംബോദന ചെയ്ത് സംസാരിക്കും. ഈ റിപ്പബ്ലിക് ദിനപരേഡിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് മുഖ്യാതിഥി.



റിപ്പബ്ലിക് ആഘോഷത്തിന്റെ ഭാഗമായി സുരക്ഷാ ചക്രവ്യൂഹത്തിനുള്ളിലാണ് ഇന്ദ്രപ്രസ്ഥം.ഒരാഴ്ച മുൻപ് തന്നെ ഡൽഹിയിലെ സുരക്ഷാ ക്രമീകരണങ്ങൾ ആരംഭിച്ചു. സേനകളുടെ മാർച്ച് കടന്നുപോകുന്ന കർത്തവ്യപഥ് മുതൽ ചെങ്കോട്ട വരെ കനത്ത സുരക്ഷ.താൽക്കാലിക ബാരിക്കേടുകളും നിരീക്ഷണ പോസ്റ്റുകളും ഈ മേഖലയിൽ ഏർപ്പെടുത്തി. കമാൻഡോകൾ, ദ്രുത കർമ്മ സേന അംഗങ്ങൾ, സേനയുടെയും പോലീസിന്റെയും നിരീക്ഷണ വാഹനങ്ങൾ എന്നിവ തന്ത്രപ്രധാന മേഖലകളിൽ വിന്യസിക്കും. ഓരോ സോണിനും ഡിസിപിയോഅഡീഷണൽ ഡിസിപിയോ നേതൃത്വം നൽകും. ഇന്ന് രാത്രി 10 മണി മുതൽ ഡൽഹി അതിർത്തികൾ അടയ്ക്കും. നാളെ രാവിലെ പുലർച്ച തന്നെ അവസാനഘട്ട സുരക്ഷ പരിശോധന നടത്തും. ഒരു ഇല അടങ്ങിയാൽ തിരിച്ചറിയാൻ കഴിയുന്ന സുരക്ഷാ സംവിധാനങ്ങളാണ് ഡൽഹിയിലെ ഓരോ കോണുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിൽ ട്രാഫിക് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നു രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങളും നേരിട്ട വെല്ലുവിളികളും പങ്കു വയ്ക്കും.

Advertisement