രാജസ്ഥാനിൽ വോട്ടെടുപ്പ് തുടങ്ങി; വോട്ടെണ്ണൽ ഡിസംബർ 3ന്

രാജസ്ഥാൻ:
രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു.
200 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന ശക്തമായ പ്രചാരത്തിനൊടുവിലാണ് സംസ്ഥാനം ജനവിധിയിലേക്ക് കടക്കുന്നത്.

ഭരണം നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പരമാവധി മണ്ഡലങ്ങളിൽ നേരിട്ടത്തി പ്രചാരണം നടത്തി. കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും 150ലധികം സീറ്റുകൾ നേടുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേഡ പറഞ്ഞു. സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ, കർഷകർക്കുള്ള മോഹന വാഗ്ദാനങ്ങൾ, ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങളുയർത്തി വോട്ടർമാർക്കിടയിലേക്ക് ഇറങ്ങിയായിരുന്നു കോൺഗ്രസ് പ്രചാരണം.

എന്നാൽ ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. കേന്ദ്ര സർക്കാർ പ്രഖ്യാപനങ്ങളും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായിരുന്നു ബി.ജെ.പിയുടെ പ്രധാന പ്രചാരണ ആയുധം.
199 സീറ്റിൽ കോൺഗ്രസ്സും ഒരു സീറ്റിൽ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളും മത്സരിക്കുന്നു. ബിജെപി 200 സീറ്റുകളിലും മത്സരിക്കുന്നുണ്ട്.

Advertisement