26.4 C
Kollam
Saturday 13th June, 2026 | 03:30:37 AM
Home News Local 12 വർഷത്തെ ഒളിവ് ജീവിതത്തിന് വിരാമം; ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച പിടികിട്ടാപ്പുള്ളി ശൂരനാട് പോലീസിന്റെ പിടിയിൽ

12 വർഷത്തെ ഒളിവ് ജീവിതത്തിന് വിരാമം; ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച പിടികിട്ടാപ്പുള്ളി ശൂരനാട് പോലീസിന്റെ പിടിയിൽ

Advertisement

പന്ത്രണ്ട് വർഷക്കാലം ഒളിവിൽ കഴിഞ്ഞിരുന്ന കൊലപാതകശ്രമക്കേസിലെ പിടികിട്ടാപ്പുള്ളിയെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തേനൂർ സ്വദേശിയായ സത്യജിയാണ് അറസ്റ്റിലായത്.
2013-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബവഴക്കിനെത്തുടർന്ന് വിരോധത്തിലായിരുന്ന പ്രതി, പോരുവഴി ഇടക്കാടിനടുത്തെ വാടകവീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ഭാര്യമാതാവിനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.
ശൂരനാട് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്‌തെങ്കിലും, ജാമ്യത്തിലിറങ്ങിയ പ്രതി തമിഴ്‌നാട്ടിലും പാലക്കാടുമായി ഒളിവിൽ പോവുകയായിരുന്നു. ശാസ്താംകോട്ട കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ കണ്ടെത്താൻ നടത്തിയ അന്വേഷണങ്ങൾ ഫലം കണ്ടിരുന്നില്ല.
കൊല്ലം റൂറൽ പോലീസിന്റെ കൃത്യമായ നീക്കം:
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി വിഷ്ണുപ്രദീപ് IPS-ന്റെ നിർദ്ദേശപ്രകാരം, പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നതിനായി ശൂരനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ. രുമേഷ്‌സി, എസ്.ഐ. രാജേഷ് ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീകാന്ത് എൻ.എസ്, സിവിൽ പോലീസ് ഓഫീസർ അരുൺ ബാബു ബി എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
പ്രതിയുടെ തൊഴിലിനെ അടിസ്ഥാനമാക്കി നടത്തിയ വിശദമായ അന്വേഷണത്തിൽ, പാലക്കാട് മരുതറോഡ് പഞ്ചായത്തിലെ കല്ലേപ്പുള്ളി ചോഴിയംകുളങ്ങര എന്ന സ്ഥലത്താണ് ഇയാൾ കഴിഞ്ഞിരുന്നതെന്ന് വിവരം ലഭിച്ചു. ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.
ശൂരനാട് പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#Hashtags (In English)
#KeralaPolice
#KollamRuralPolice
#CrimeArrest
#FugitiveCaught
#sooranadu
#LawAndOrder   #kollamvartha #KollamPradeshikam

Advertisement