ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ വാക്ക്തര്‍ക്കത്തെ തുടര്‍ന്ന് വീട് കയറി അക്രമം: പ്രതി പിടിയില്‍

കൊല്ലം: ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ വാക്ക്തര്‍ക്കത്തെ തുടര്‍ന്ന് വീട് കയറി അക്രമം നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി കണ്ണനല്ലൂര്‍ പോലീസിന്റെ പിടിയിലായി. ഈ
കേസിലെ ഒന്നാം പ്രതിയായ നെടുമ്പന, മുട്ടയ്ക്കാവ്, അര്‍ഷാദ് മന്‍സിലില്‍ ഉമറുള്‍ ഫറൂഖ്(24) ആണ് ഇപ്പോള്‍ പോലീസ് പിടിയിലായത്. ഇയാളുടെ മാതാപിതാക്കളായ നബീസത്ത് (47), ഷാജഹാന്‍ (56), സഹോദനായ അര്‍ഷാദ് (26) എന്നിവരെ ഈ കേസില്‍ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുട്ടയ്ക്കാവ് ആല്‍ഫിയ മന്‍സിലില്‍ സിദ്ദിഖിനേയും കുടുംബത്തേയുമാണ് ഇയാളും മറ്റുള്ളവരും ചേര്‍ന്ന് ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഉമറുള്‍ ഫറൂഖും സിദ്ദിഖിന്റെ മകനായ സെയ്ദലിയും തമ്മില്‍ ഫുട്‌ബോള്‍ കളിക്കിടയില്‍ തര്‍ക്കം ഉണ്ടാവുകയും അത് സംബന്ധിച്ച് സിദ്ദിഖ് ഉമറുള്‍ ഫറൂഖിനോട് ചോദിക്കുകയും ചെയ്തിരുന്നു. ഈ വിരോധമാണ്
പിന്നീട് അക്രമത്തിലേക്ക് നയിച്ചത്.

Advertisement