ചടയമംഗലത്ത് കാപ്പ കേസിൽ യുവാവ് അറസ്റ്റിൽ

കൊല്ലം. ചടയമംഗലത്ത് കാപ്പ കേസിൽ യുവാവ് അറസ്റ്റിൽ.
ഇളമ്മാട് ശരണ്യാ വിലാസത്തിൽ സച്ചു എന്ന് വിളിക്കുന്ന ശരത്താ(27) ണ് ആറസ്റ്റിലായത് .കാപ്പാ നിയമ പ്രകാരം നാടുകടത്തിയ ആളാണ് ശരത്ത് .ഇയ്യാൾ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ച് ചടയമംഗലം പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കയറുകയും ചെയ്തു.

തുടർന്ന് ആയൂർ നീറായിക്കോട് സ്വദേശി വിനീതിനെ ഇയ്യാൾ മർദ്ദിക്കുകയായിരുന്നു.

മുന്ന് മാസത്തേക്ക് കാപ്പ പ്രകാരം നാടുകടത്തിയ ശരത്ത് കാലാവധിക്ക് മുമ്പ് തിരിച്ചത്തിയത് ചടയമംഗലം പോലീസ് അറിഞ്ഞത് വിനീത് പറഞ്ഞിട്ടാണന്ന് ആരോപിച്ചാണ് ഇയ്യാൾ വിനീദിനെ മർദ്ദിച്ചത്.

തുടർന്ന് വിനീതിന്റെ പരാതിയിൽ ചടയമംഗലം പോലീസ് കേസെടുക്കുകയും ശരത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

.കാപ്പ നിയമം ലംഘിച്ചതിനും നിരോധിത മേഖലയിലെത്തി യുവാവിനെ മർദ്ദിച്ചതിനുമാണ് കേസെടുത്തത്.
ഇയ്യാൾ നിരവധി അടിപിടി കേസുകളിൽ പ്രതിയും നാട്ടിലെ സ്ഥിരം ക്രിമിനലുമാണന്ന് പോലീസ് പറഞ്ഞു
കോടതിയിൽ ഹാജരാക്കിയ ശരത്തിനെ പതിനാലും ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Advertisement