അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു

തിരുവനന്തപുരം. അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു.അഴൂർ സ്വദേശിയായ വിനോദിനെയാണ്
അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയി പുത്തൻതോപ്പിൽ എത്തിച്ചു മർദ്ദിച്ചത്.
പോലീസെത്തിയാണ് വിനോദിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ഇന്നലെ രാത്രി ഏഴു മണിയോടെയാണ് അക്രമം.കേസ് സംബന്ധമായ വിഷയം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മൂന്നു ദിവസം മുൻപ് പരിചയപ്പെട്ട യുവാവാണ് അഭിഭാഷകൻ വിനോദിനെ കഴക്കൂട്ടത്ത് വിളിച്ച് വരുത്തിയത്.ബൈക്കിൽ കയറ്റി പുത്തൻതോപ്പിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ടുപോയി.പിന്നീട് കാറിലെത്തിയ എത്തിയ നാലുപേരും കൂടെ ചേർന്ന് ക്രൂരമായി മർദ്ദിച്ചു.

വടിയും മറ്റും ഉപയോഗിച്ച് ശരീരമാസകലം തല്ലിച്ചതച്ചു.നിലവിളി കേട്ട് സമീപവാസികളാണ് പോലീസിൽ വിവരമറിയിച്ചത്.പോലീസ് എത്തിയപ്പോൾ സംഘം വിനോദിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.പോലീസാണ് വിനോദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.സംഭവത്തിൽ കഠിനംകുളം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Advertisement