പാലക്കാട്. കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടതായി പരാതി. 20 കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ടാങ്കിൽ ആണ് പട്ടിയുടെ ജഡം കണ്ടെത്തിയത്. നാട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു
രൂക്ഷ ഗന്ധത്തെ ദുടർന്ന് പ്രദേശവാസികൾ കുടിവെള്ള ടാങ്ക് തുറന്ന് നോക്കിയപ്പോഴാണ് പട്ടിയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് 3 ദിവസത്തോളം പഴക്കമുണ്ട്. കൃത്യമായി അടച്ചു വെച്ച് ആളുകൾ കാലങ്ങളായി ഉപയോഗിക്കുന്ന വാട്ടർ വാട്ടർ ടാങ്കിൽ നിന്നും ജഡം കണ്ടെത്തിയതോടെ പട്ടിയെ
ആരോ കൊന്ന് ടാങ്കിൽ കൊണ്ടിട്ടതാണെന്നാണ് നാട്ടുകാറ്റുടെ നിഗമനം
ലൈൻ പൈപ്പ് വഴി രാവിലെ 7 മണിമുതൽ 8-30 വരെയാണ് വെള്ളം വരുക. ഈ സമയത്ത് ടാങ്കിൽ വെള്ളം ശേഖരിച്ചു വെക്കാറാണ് പതിവ്. ആവശ്യാനുസരണം ഈ ടാങ്കിലെ വെള്ളം പിന്നീട് പ്രദേശവാസികൾക്ക് ഉപയോഗിക്കാം.20 കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കാണിത്. സംഭവത്തിൽ നാട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു





























