അമിതമായി ലഹരി കുത്തിവച്ചു, രണ്ടു യുവാക്കൾ  മരിച്ചനിലയിൽ

കോഴിക്കോട്. ഏറാമല നെല്ലാച്ചേരിയിൽ യുവാക്കളെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. തട്ടോളിക്കര മീത്തൽ അക്ഷയ്, കാളിയത്ത് രൺദീപ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമിതമായി ലഹരി കുത്തിവച്ചതാണ് മരണത്തിലേക്ക് നയിച്ചത്.


യുവാക്കളെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 
നെല്ലാച്ചേരി പള്ളിയുടെ പുറകിലുള്ള ആളൊഴിഞ്ഞ പറമ്പിലായിരുന്നു തട്ടോളിക്കര മീത്തൽ അക്ഷയ്, കാളിയത്ത് രൺദീപ് എന്നിവരുടെ  മൃതദേഹങ്ങൾ. അവശ നിലയിൽ കണ്ടെത്തിയ ചെറുതുരുത്തി സ്വദേശി ശ്രീരാജിനെ ആശുപത്രിയിലേക്ക് മാറ്റി.
എടച്ചേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മൃതദേഹങ്ങൾക്ക് സമീപത്തുനിന്ന് ബ്രൗൺ ഷുഗറും സിറിഞ്ചുകളും കണ്ടെടുത്തു. അമിത അളവിൽ ലഹരി ഉപയോഗിച്ചതാണ് മരണ കാരണമെന്നാണ് കണ്ടെത്തൽ. പ്രദേശത്ത് നേരത്തെയും ലഹരി മാഫിയ തമ്പടിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.


ഫോറൻസിക് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Advertisement