കൊല്ലത്ത് ബൈക്ക് ഇടിച്ചു കയറ്റി ആളെക്കൊന്ന സംഭവത്തില്‍ വെളിവാകുന്നത് ലഹരി ഉപയോഗം

കൊല്ലം. ജോനകപ്പുറത്ത് ഹാർബറിനകത്ത് റോഡരികിൽ ഉറങ്ങിക്കിടന്നവരിലേക്ക് ബൈക്ക് ഇടിച്ചു കയറ്റിയ സംഭവത്തില്‍ പുറത്തുവരുന്നത് ഹാര്‍ബറിലെ ലഹരി ഉപയോഗം. ബൈക്ക് പാഞ്ഞു കയറി തമിഴ്നാട് സ്വദേശിയും വികലാംഗനുമായ പരശുരാമനാണ് മരിച്ചത്. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. മദ്യലഹരിയിൽ വാഹനം ഓടിച്ച പള്ളിത്തോട്ടം സ്വദേശി സിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.ജോനകപ്പുറം ഹാർബറിനകത്തെ റോഡരികിൽ ഉറങ്ങുകയായിരുന്ന തമിഴ്നാട് കൊടമംഗലം സ്വദേശികളുടെ ഇടയിലേക്ക് അമിത വേഗതയിലെത്തിയ ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. വികലാംഗനായ 60 വയസുള്ള പരശുരാമൻ്റെ തലയിലൂടെ ബൈക്ക് കയറിയിറങ്ങി. തൽക്ഷണം മരിച്ചു..

ഗുരുതരമായി പരിക്കേറ്റ സരസ്വതി, രാജി എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സരസ്വതിക്ക് തലയ്ക്ക് പൊട്ടലുണ്ട്. തോളെല്ലിനും ഗുരുതരമായി പരിക്കേറ്റു

പരിക്കേറ്റ സ്ത്രീകൾ ഉൾപ്പെടെ ഏഴു പേർ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. കടപ്പുറത്ത് മത്സ്യത്തൊഴിലാളികളെ സഹായിച്ച് ഉപജീവനം നടത്തുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഹാർബറിനുള്ളിൽ ലഹരി ഉപയോഗം വ്യാപകമാണെന്നും പോലീസ് പരിശോധന നടത്തുന്നില്ലെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

Advertisement