കടമെടുപ്പ് പരിധി വിഷയത്തിൽ സംസ്ഥാനത്തിന്റെ ഹർജിയിൽ ഇന്ന് അന്തിമവാദം

ന്യൂഡെല്‍ഹി.കടമെടുപ്പ് പരിധി വിഷയത്തിൽ സംസ്ഥാനത്തിന്റെ ഹർജിയിൽ ഇന്ന് അന്തിമവാദം. ഇന്നലെ കേസിൽ നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടുംകോടതി കേസ് പരിഗണിക്കുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബിലും  കേന്ദ്രത്തെ പ്രതിനിധീകരിച്ച് എ എസ് ജി വെങ്കിട്ട രാമനും ഹാജരാകും. 10000 കോടി അടിയന്തരമായി വേണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. തിരിച്ചടയ്ക്കാൻ  ഉള്ള മാർഗങ്ങൾ തേടാതെയാണ് സംസ്ഥാനത്തിന്റെ കടം വാങ്ങാനുള്ള നീക്കങ്ങൾ എന്ന് കേന്ദ്രം വിമർശിക്കുന്നു. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ ഇന്ന് കോടതിയിൽ പൂർത്തിയായാൽ ഇടക്കാല ഉത്തരവിന് കോടതി തയ്യാറായെക്കും.  ഉച്ചയ്ക്കുശേഷം കേസ് പരിഗണിക്കാം എന്നാണ് ഇന്നലെ കോടതി വ്യക്തമാക്കിയിട്ടുള്ളത്

Advertisement