ഡീസല്‍ ഓട്ടോറിക്ഷകളുടെ പ്രായം കൂട്ടിയത് അറിഞ്ഞോ

തിരുവനന്തപുരം. കേരളത്തിലെ ഡീസല്‍ ഓട്ടോറിക്ഷ ഉടമകള്‍ക്ക് സന്തോഷക്കാം. സംസ്ഥാനത്ത് ഡീസല്‍ ഓട്ടോറിക്ഷകളുടെ പ്രായം 15ല്‍ നിന്ന് 22 വര്‍ഷമായി വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഇതോടെ, 22 വര്‍ഷം പൂര്‍ത്തിയായ ഡീസല്‍ ഓട്ടോറിക്ഷകള്‍ (01-01-2024 മുതല്‍ പ്രാബല്യം ) ഇലക്ട്രിക്കല്‍ ആയോ, എല്‍.പി.ജി ആയോ, സി.എന്‍.ജി ആയോ,എല്‍.എന്‍.ജി ആയോ മാറ്റിയാല്‍ മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ. ഇതുസംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കയാണ്. നേരത്തെ ഇത് 15 വര്‍ഷം ആയിരുന്നു.

കേരള മോട്ടോര്‍ വാഹന ചട്ടം 292(എ) ഭേദഗതി പ്രകാരം 2020 നവംബര്‍ മാസം പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലപരിധി 15 വര്‍ഷമായി പരിമിതപ്പെടുത്തിയത്. 2020 നവംബര്‍ മാസം പുറപ്പെടുവിച്ച ഉത്തരവിന്റെ ഫലമായി നൂറുകണക്കായ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ജീവിതോപാധി നഷ്ടപ്പെടുന്ന സ്ഥിതിയെ തുടര്‍ന്ന് ഓട്ടോറിക്ഷകള്‍ക്ക് രണ്ട് വര്‍ഷം കൂടി കാലാവധി നീട്ടി 2022ല്‍ ഉത്തരവുണ്ടാവുകയായി. സ്വകാര്യബസുകള്‍ക്ക് 22 വര്‍ഷം കാലപരിധിയുള്ളപ്പോള്‍ ഓട്ടോറിക്ഷകള്‍ക്കും അത്രയും കാലപരിധി വേണമെന്നത് ഓട്ടോ തൊഴിലാളികളുടെ പ്രധാന ആവശ്യമായിരുന്നു.

Advertisement