കിഫ്ബി കേസ്, മുന്‍മന്ത്രി ടിഎം തോമസ് ഐസകിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി.കിഫ്ബി കേസില്‍ മുന്‍മന്ത്രി ടി.എം.തോമസ് ഐസകിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി.
കേവലം സമന്‍സ് മാത്രമല്ലേ ലഭിച്ചതെന്ന് ചോദിച്ച ഹൈക്കോടതി എത്രാമത്തെ സമന്‍സാണിതെന്നും ആരാഞ്ഞു. തോമസ് ഐസക് ഒരുതവണയെങ്കിലും ഹാജരായോ എന്ന ചോദ്യവും കോടതിയില്‍ നിന്നുണ്ടായി.
ഇഡി ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ മറുപടി നല്‍കാന്‍ സമയം തേടിയതിനെ തുടര്‍ന്ന്
വെള്ളിയാഴ്ചത്തേക്ക് കേസ് മാറ്റി.
ഇ.ഡി അയച്ച സമൻസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമൻസ് റദ്ദാക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഇ.ഡി സമൻസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തോമസ് ഐസക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മസാല ബോണ്ടിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement