ജനത്തിന് ഇരട്ടപ്രഹരം; വൈദ്യുതി ചാർജിന് പിന്നാലെ വെള്ളക്കരവും വർദ്ധിപ്പിക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർദ്ധനക്ക് പിന്നാലെ ജനത്തിന് ഇരുട്ടടിയാകാൻ വെള്ളക്കരവും കൂട്ടുന്നു. നിലവിലെ നിരക്ക് അഞ്ച് ശതമാനം കൂട്ടാനാണ് തീരുമാനം. ജല അതോറിറ്റിയുടെ ശുപാർശ ഫെബ്രുവരിയിൽ സർക്കാരിന് നൽകും.

വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ തീവില സാധാരണക്കാരൻറെ പോക്കറ്റ് കീറുന്നതിനിടെയാണ് വൈദ്യുതി ചാർജ്ജ് കൂട്ടിയത്. വെള്ളക്കരത്തിൻറെ കാര്യത്തിലും വരുന്നത് സമാന അനുഭവമാണ്. ഏപ്രിൽ ഒന്ന് മുതൽ നിരക്ക് അഞ്ച് ശതമാനം കൂടും. കടമെടുപ്പ് പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണിത്. ആലോചനകൾ നടക്കുന്നതേ ഉള്ളൂ എന്നാണ് ജല വകുപ്പ് മന്ത്രിയുടെ പ്രതികരണം.

2021 ഏപ്രിൽ മുതൽ അടിസ്ഥാന താരിഫിൽ 5 % വർധന വരുത്തുന്നുണ്ട്. ഓരോ വർഷവും ഇത് തുടരണമെന്നാണ് കേന്ദ്ര നിർദേശം. കഴിഞ്ഞ ഫെബ്രുവരിയിൽ ലിറ്ററിന് ഒരു പൈസ കൂട്ടിയിരുന്നു. ലിറ്ററിന് കൂടിയത് ഒരു പൈസ ആണെങ്കിലും അത് വാട്ടർ ബില്ലിൽ പ്രതിഫലിച്ചത് അതുവരെ ഉണ്ടായിരുന്നതിൻറെ മിനിമം മൂന്നിരട്ടിയായാണ്. അതുകൊണ്ട് തന്നെ അഞ്ച് ശതമാനം നിരക്ക് വർദ്ധനയെന്ന തീരുമാനത്തെ ജനം.

Advertisement