ഷെൻഹുവ-15 ഈ മാസം 25ഓടെ മടങ്ങും

തിരുവനന്തപുരം.വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പൽ ഷെൻഹുവ-15 ഈ മാസം 25ഓടെ മടങ്ങും. ക്രെയിനുകൾ വേഗത്തിൽ ഇറക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. കപ്പലിലെ ചൈനീസ് പൗരന്മാർക്ക് തുറമുഖത്തിറങ്ങാനുള്ള അനുമതി വൈകിയതാണ് പ്രതിസന്ധി ഉണ്ടാക്കിയത്

മൂന്ന് ക്രെയിനുകളിൽ ആദ്യത്തേത് ഇന്നലെ ബെർത്തിൽ ഇറക്കിയിരുന്നു. ഷിൻ ഹുവാ 15 കപ്പലിലെ 3 ചൈനീസ് ജീവനക്കാരും മുംബൈയിൽ നിന്നെത്തിയ വിദഗ്ദരും ചേർന്നാണ് ക്രെയിൻ ഇറക്കുന്നത്. ചൈനീസ് പൗരന്മാർക്ക് തുറമുഖത്തു ഇറങ്ങാൻ കേന്ദ്രം ആദ്യം അനുമതി നൽകാതിരുന്നത് അനിശ്ചിതത്വം ഉണ്ടാക്കിയിരുന്നു.അനുമതി കിട്ടിയതും കടൽ ശാന്തമായതോടെയുമാണ് ക്രെയിൻ ഇറക്കി തുടങ്ങിയത്.

കപ്പലിൽ നിന്ന് റെയിലുകളുടെ സഹായത്തോടെയാണ് ക്രെയിനുകൾ ബേർത്തിലേക്ക് ഇറക്കുന്നത്. മൂന്നാമത്തെ ക്രെയിനും ഇറക്കി ചൊവ്വാഴ്ച്ചയോടെ കപ്പൽ മടങ്ങാനാണ് നീക്കം.. അദാനി ഗ്രൂപ്പിന്‍റെയും സംസ്ഥാന സർക്കാറിന്‍റെയും സമ്മർദ്ദത്തിന് ഒടുവിലാണ് 12 ചൈനീസ് പൗരന്മാരിൽ 3 പേർക്ക് കപ്പലിൽ നിന്ന് കരയിലേക്ക് ഇറങ്ങാൻ അനുമതി കിട്ടിയത്.

Advertisement