ജനകീയമെന്നുകരുതി വിമര്‍ശനം നടത്തിയ ജയസൂര്യക്ക് എട്ടിന്‍റെ പണി

കൊച്ചി. ജയസൂര്യയുടേത് രാഷ്ട്രീയ പ്രേരിതമായ ആരോപണമെന്ന് മന്ത്രി പി പ്രസാദ് ,നടൻ ജയസൂര്യയ്ക്കെതിരെയാണ് കൃഷി മന്ത്രി തിരിഞ്ഞത്. കഴിഞ്ഞ ദിവസമാണ് മന്ത്രിമാർ വേദിയിലിരിക്കെ സംസ്ഥാന സർക്കാരിനെതിരെ ജയസൂര്യ വിമർശനമുന്നയിച്ചത്. തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കര്‍ഷകരുടെ പ്രശ്നങ്ങൾ ചൂണ്ടികാണിച്ചായിരുന്നു വിമർശനം. വിമർശനം അംഗീകരിച്ച മന്ത്രി പി രാജീവ്‌ വേദിയിൽ വച്ച്തന്നെ ജയസൂര്യയ്ക്ക് മറുപടി നൽകിയിരുന്നു.

കളമശ്ശേരിയിലെ കാർഷികോത്സവം വേദിയിലാണ് കർഷകർ നേരിടുന്ന ദുരനുഭവങ്ങൾ വിവരിച്ച് നടൻ ജയസൂര്യ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവർ വേദിയിലിരിക്കെയായിരുന്നു സംസ്ഥാന സർക്കാരിനെതിരായ വിമർശനം. പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ തിരുവോണ ദിവസം പോലും നമ്മുടെ കർഷകർ ഉപവാസമിരിക്കേണ്ട അവസ്ഥയെന്ന് ജയസൂര്യ.

കൃഷിക്കാരെന്ന നിലയിൽ എല്ലാം നല്ല രീതിയിൽ നടന്നുപോകുന്ന അച്ഛനെയും അമ്മയെയും അഭിമാനത്തോടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിലെ പുതിയ തലമുറ ഇതിലേക്കു വരൂ എന്നും പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും ജയസൂര്യ ആവശ്യപെട്ടു. വിമർശനം അംഗീകരിച്ച മന്ത്രി പി രാജീവ്‌ വേദിയിൽ വച്ച്തന്നെ ജയസൂര്യയ്ക്ക് മറുപടി നൽകി.

ജയസൂര്യയുടെ ആരോപണം കൃഷി മന്ത്രി പി പ്രസാദ് പൂർണമായും തള്ളി. കേരളം മാത്രമാണ് നെൽകർഷകർക്ക് ഇത്രയും സഹായം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

മുൻപ് പിഡബ്ളിയുഡി റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ച് വകുപ്പ് മന്ത്രി വേദിയിൽ ഇരിക്കെ ജയസൂര്യ വിമർശിച്ചിരുന്നു. അതേസമയം ജയസൂര്യയുടെ വീട്ടിൽ ഉടൻ സ്ഥലം അളക്കാൻ ആളെത്തുമെന്നു ചൂണ്ടിക്കാട്ടി സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.

Advertisement