അജയിനെ സുരേഷ് കൊന്നത് അതിക്രൂരമായി, മരണം ഉറപ്പാക്കുന്നത് വരെ മർദ്ദനം

നെട്ടൂർ: ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാനെന്ന വ്യാജേന പാലക്കാട് നിന്ന് വിളിച്ചുവരുത്തിയ ശേഷമായിരുന്നു എറണാകുളം നെട്ടൂരിൽ അജയ് എന്ന യുവാവിനെ സുരേഷ് അടിച്ചു കൊന്നത്.

സുരേഷിന്റെ ഭാര്യയോട് അജയ്ക്കുണ്ടായിരുന്ന അടുപ്പമാണ് കൊലപാതത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വീൽ സ്പാനർ കൊണ്ട് തലയ്ക്കടിച്ചായിരുന്നു അജയിനെ സുരേഷ് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കുന്നത് വരെ മർദനം തുടർന്നു. പാലക്കാട് പിരിയാരി

രാത്രി ഒരു മണിയോടെയായിരുന്നു കൊലപാതകം. പാലക്കാട് പുതുശ്ശേരി സ്വദേശിയായ പ്രതി സുരേഷിന്റെ ഭാര്യ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. കൊല്ലപ്പെട്ട അജയ്ക്ക് ഈ യുവതിയുമായി അടുപ്പമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതിനെ എതിർത്തിരുന്ന സുരേഷ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി നെട്ടൂരിലെ ഹോട്ടലിൽ മുറിയെടുത്തു. ഭാര്യയെ ഇവിടേക്ക് കൊണ്ടുവന്ന ശേഷം പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാനെന്ന വ്യാജേന അജയെ പാലക്കാട് നിന്ന് വിളിച്ചുവരുത്തി.

അജയ് ഹോട്ടലിൽ എത്തുന്ന സമയം ഭാര്യയെ തന്ത്രപൂർവം ഹോട്ടലിൽ നിന്ന് മാറ്റി കാറിലിരുത്തി. തുടർന്ന് മുറിയിലെത്തിയ അജയെ പ്രതി സുരേഷ് തുണിയിൽ പൊതിഞ്ഞ് കയ്യിൽ കരുതിയിരുന്ന വീൽ സ്പാനർ ഉപയോഗിച്ച് മർദിക്കുകയായിരുന്നു. അടികൊണ്ട് ഹോട്ടലിന്റെ പുറത്തേക്കോടിയെ അജയെ പിന്നാലെത്തി മർദിച്ച് സുരേഷ് മരണം ഉറപ്പാക്കി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് അജയിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത സുരേഷിനെ ചോദ്യം ചെയ്ത ശേഷം തുടർ നടപടികൾ സ്വീകരിച്ചു.

Advertisement