വിവാഹ പാര്‍ട്ടിയിലെ ബാന്‍ഡ് മേളത്തിന്റെ പാട്ട് ഇഷ്ടമാവാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം, മകളുടെ വിവാഹദിവസം പിതാവിനെ അടിച്ചുകൊന്നു

ആഗ്ര.ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ മകളുടെ വിവാഹദിവസം പിതാവിന് ദാരുണാന്ത്യം. വിവാഹ പാര്‍ട്ടിയിലെ ബാന്‍ഡ് മേളത്തിന്റെ പാട്ട് ഇഷ്ടമാവാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് 57കാരനായ രാം ബരന്‍ സിങ്ങ് കൊല്ലപ്പെട്ടത്.

ഇദ്ദേഹത്തിന്റെ ബന്ധുക്കളുമായി തന്നെയാണ് തര്‍ക്കമുണ്ടായത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. രാം ബരന്‍ സിങ്ങിന്റെ മകള്‍ മധുവിന്റെ വിവാഹ പാര്‍ട്ടിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഞായറാഴ്ചയായിരുന്നു മധുവിന്റെ വിവാഹം നടന്നത്. തിങ്കളാഴ്ച രാവിലെയാണ് വധുവിന് വീട്ടില്‍ നിന്നും യാത്രയയപ്പ് നല്‍കുന്ന ചടങ്ങ് നടന്നത്.

ബന്ധുവായ രാജു സിങ്ങും അയാളുടെ മകനും മരുമക്കളും ചേര്‍ന്നാണ് ബരന്‍ സിങ്ങിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇരുമ്ബുവടികളും കല്ലുകളും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. ബരന്‍ സിങ്ങിനെ രക്ഷിക്കാന്‍ ശ്രമിച്ചവരെയും ഇവര്‍ മര്‍ദ്ദിച്ചുവെന്ന് പോലീസ് പറഞ്ഞു.

Advertisement