ചെങ്കടലിൽ ക്രൂസ് കപ്പൽ യാത്രയുടെ നാലാം സീസണിനൊരുങ്ങി സൗദി ടൂറിസം വകുപ്പ്

യാംബു: ചെങ്കടലിൽ ക്രൂസ് കപ്പൽ യാത്രയു ടെ നാലാം സീസൺ ആരംഭിക്കാനുള്ള ഒരു ക്കത്തിലാണ് സൗദി ടൂറിസം വകുപ്പ്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉടമ സ്ഥതയിലുള്ള ക്രൂസ് കപ്പൽ വ്യവസായം ഇ തിനകം സൗദിയുടെ ടൂറിസം വികസനത്തി ൽ ഏറെ ശ്രദ്ധേയമായ ഒന്നായി മാറിയിട്ടുണ്ട്. സൗദിയിലെ പ്രമുഖ ട്രാവൽ കമ്പനിയുടെ ഉപസ്ഥാപനമായ ‘ഡിസ്കവർ സൗദി’യു മായുള്ള അതിന്റെ തുടർച്ചയായ സഹകര ണത്തിൻറ ഭാഗമായി നാലാം സീസൺ യാ ത്രാകരാർ ഇതിനകം പുതുക്കിയതായി അധി കൃതർ അറിയിച്ചു.കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽനി ന്നും യാംബു വഴി യാത്ര തിരിക്കുന്ന കപ്പൽ വിവിധ പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങി വീണ്ടും കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലേക്ക് മടങ്ങും. കഴിഞ്ഞ ഏതാനും മാസങ്ങളാ യി ചെങ്കടലിലെ ക്രൂസ് കപ്പൽ ഉല്ലാസ യാത്ര നിർത്തിവെച്ചിരുന്നു. ദ്വീപുകൾ, ബീച്ചുകൾ, വർണാഭമായ പവിഴപ്പുറ്റുകൾ തുടങ്ങി ചെങ്ക ടലിലെ മനോഹരമായ കാഴ്ചകൾ കാണാ നും ആസ്വദിക്കാനും സഞ്ചാരപ്രിയർക്ക് അ വസരമൊരുക്കാൻ ലക്ഷ്യംവെച്ചാണ് ക്രൂസ് കപ്പൽയാത്ര ഒരുക്കിയിട്ടുള്ളത്.
സ്റ്റീം ബാത്ത് അടക്കമുള്ള എല്ലാവിധ ആധു നിക സൗകര്യങ്ങളും കപ്പലിൽ സജ്ജീകരിച്ചി ട്ടുണ്ട്. സഞ്ചാരികൾക്ക് ആവശ്യമായ സേവ നം നൽകാൻ പ്രഫഷനൽ സംഘവും ഉണ്ടാ വും. രുചികരമായ സൗദി ഭക്ഷ്യവിഭവങ്ങളും വിളമ്പും. മക്കയും മദീനയും സന്ദർശിക്കാ നെത്തിയ 5,200ലധികം പേരും കഴിഞ്ഞ സീ സണിൽ ക്രൂസ് കപ്പൽ യാത്ര ഉപയോഗപ്പെ ടുത്തിയിരുന്നു. പ്രാദേശിക, അന്തർദേശീയ സന്ദർശകരെ കൂടുതൽ ആകർഷിക്കാനുള്ള വിവിധ പദ്ധതികൾ ഇത്തവണ ആസൂത്രണം ചെയ്യുന്നുണ്ട്.സൗദിയിലെ’ ആഭ്യന്തര വിനോദസഞ്ചാര ത്തെ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യാന്തര യാത്രാകേന്ദ്രമെന്ന നിലയിൽ രാജ്യത്തിൻറ വളർച്ചയെ സമ്പന്നമാക്കുന്നതിനുമുള്ള കാഴ്ചപ്പാടോടെയാണ് സൗദി ടൂറിസം വകു പ്പ് വിവിധ പദ്ധതികൾ നടപ്പാക്കുന്നത്. സീസ ൺ നാലിലെ ചെങ്കടലിൽ ക്രൂസ് കപ്പൽ യാ ത്രക്ക് ഒരുക്കം തുടങ്ങുമ്പോൾ ഏറെ സന്തോ ഷമുണ്ടെന്നും മികവുറ്റ യാത്രാസംവിധാന ങ്ങൾ ഒരുക്കി വേറിട്ട യാത്രാനുഭവം പകരാൻ സഞ്ചാരികൾക്ക് അവസരം കിട്ടുന്നത് വേറിട്ട അനുഭവം സമ്മാനിക്കുമെന്നും ക്രൂസ് സൗദി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ലാർസ് ക്ല സെൻ പറഞ്ഞു.2035ഓടെ 13 ലക്ഷം ക്രൂസ് സന്ദർശകരെ സ്വാഗതം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതർ പദ്ധതി ആവിഷ്കരിക്കുന്നത്. ചെങ്കടൽ തീരങ്ങളിലെ വികസനത്തിനും കടൽയാത്രയുടെ മികവിനും സൗദി ടൂറിസം മേഖലയുടെ വളർച്ചക്കും ക്രൂസ് കപ്പൽ സർ വിസ് വ്യാപകമാക്കുന്നതോടെ കഴിയുമെ ന്നും അധികൃതർ കണക്കുകൂട്ടുന്നു. 2025 ആകുന്നതോടെ ഈ മേഖലയിൽ അരലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ കഴിയുമെ ന്നും ടൂറിസം അതോറിറ്റി പ്രതീക്ഷിക്കുന്നു. 2028 ആകുമ്പോഴേക്കും ക്രൂസ് കപ്പലുകളി ൽ പ്രതിവർഷം യാത്ര ചെയ്യുന്ന ടൂറിസ്റ്റുക ളുടെ എണ്ണം 15 ലക്ഷമായി ഉയർത്താനും ല ക്ഷ്യം വെക്കുന്നതായി സൗദി ക്രൂസ് കമ്പനി മാനേജിങ് ഡയറക്ടർ എൻജി. ഫവാസ് ഫാ റൂഖി പറഞ്ഞു. ‘സൗദി വിഷൻ 2030’ ലക്ഷ്യം വെക്കുന്ന സമുദ്ര വിനോദ സഞ്ചാര മേഖല യിലെ വികസനം ഫലം കാണാൻ വമ്പിച്ച കു തിച്ചുചാട്ടമാണ് ടൂറിസം അതോറിറ്റിയുടെ ഓ രോ പദ്ധതികളിലും ദൃശ്യമാകുന്നത്. രാജ്യ ത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങൾ, യുനെസ്കോയുടെ ലോക പൈതൃക പട്ടിക യിൽ ഇടം പിടിച്ച സ്ഥലങ്ങൾ എന്നിവയട ക്കം സൗദിയുടെ ചരിത്ര സാംസ്കാരിക പൈതൃകങ്ങളും സമുദ്ര വിനോദ സഞ്ചാരിക ൾക്ക് കാണാനും അവസരം നൽകുന്ന വിവിധ യാത്രാപാക്കേജുകളാണ് ഇപ്പോൾ അധി കൃതർ ആസൂത്രണം ചെയ്യുന്നത്.

Advertisement